നിയമനം ലഭിക്കുന്നില്ല; ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്നത് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ
തിരുവനന്തപുരം: നിയമനം ലഭിക്കാത്തതിനെ തുടർന്ന് സെക്രട്ടേറിയറ്റിലെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം പറ്റുന്നു. രണ്ട് ലക്ഷത്തിന് മുകളിൽ മാസ ശമ്പളമുള്ള പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അൻപതോളം പേരാണ് നിയമനം ലഭിക്കാതെ വീട്ടിലിരിക്കുന്നത്. കോൺഗ്രസ് സർവിസ് സംഘടനകളിലെ തർക്കമാണ് നിയമനം വൈകാൻ കാരണമെന്നാണ് വിവരം. മുൻ സർക്കാരിലെ മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിൽ ഉണ്ടായിരുന്നവർക്കാണ് തിരികെ വന്നിട്ടും നിയമനം ലഭിക്കാത്തത്.
മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പഴ്‌സനൽ സ്റ്റാഫിലും മറ്റും ഉൾപ്പെട്ടവർ ഡെപ്യൂട്ടേഷനിലാണ് പ്രവർത്തിച്ചിരുന്നത്. സർക്കാർ അധികാരമൊഴിഞ്ഞതോടെ അത്രയും ഉദ്യോഗസ്ഥർക്ക് മാതൃസർവിസിലേക്ക് മടങ്ങേണ്ടി വന്നു. ഈ ജീവനക്കാർ പോസ്റ്റിങ് ഇല്ലാതെ വെറുതെയിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുകയാണ്.
സെക്രട്ടേറിയേറ്റിൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഉയർന്ന ശമ്പളം വാങ്ങുന്നവർ വെറുതെ ഇരിക്കുന്നത്. ഭരണാനുകൂല സംഘടനകളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള തന്ത്രം ഈ നീക്കത്തിനു പിന്നിലുണ്ടെന്നാണ് വിവരം.
"around fifty secretariat employees are drawing salaries while staying at home due to not being assigned postings."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."