HOME
DETAILS

'ഞങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കപ്പെടുന്നു': കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ

  
Web Desk
July 02, 2026 | 9:32 AM

cjp alleges phone surveillance of jantar mantar protesters amid neet protest

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവരുടെ മൊബൈൽ ഫോണുകൾ നിരീക്ഷണത്തിലാണെന്ന ഗുരുതര ആരോപണവുമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധം 13-ാം ദിവസത്തിലേക്ക് നീങ്ങുമ്പോഴാണ് ഗുരുതര ആരോപണവുമായി സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഫോണുകൾ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം വാട്സ്ആപ് കോളുകളും ചാറ്റുകളും സർക്കാർ സംവിധാനങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും  ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തിന്റെ ഭാഗമായ ടീമംഗങ്ങൾ തമ്മിലുള്ള ആഭ്യന്തര ചർച്ചകൾ പോലും പുറത്തറിയുന്നുണ്ടെന്ന് ദിപ്കെ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടി. 

 

'സംവിധാനത്തിനുള്ളിൽ തന്നെയുള്ള സ്രോതസ്സുകളിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഞങ്ങളുടെ ഫോണുകൾ നിരീക്ഷണത്തിലാണ്. ഞങ്ങൾ പരസ്പരം സംസാരിച്ച കാര്യങ്ങൾ കൃത്യമായി സിസ്റ്റത്തിലെ ഉന്നതർക്ക് അറിയാൻ സാധിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്'- ദിപ്കെ വിശദീകരിക്കുന്നു. 

കനത്ത മഴയിലും പ്രതിഷേധം തുടരുന്നതിന്റെ ദൃശ്യങ്ങൾ ദിപ്കെ പങ്കുവെച്ചിട്ടുണ്ട്. പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ സോനം വാങ്ചുക്കിന്റെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കടുത്ത ശാരീരിക അസ്വസ്ഥതകൾക്കിടയിലും തന്റെ നിലപാടിൽ മാറ്റമില്ലാതെ മുന്നോട്ട് പോവുകയാണ് സോനം വാങ്ചുക്.

ലഡാക്കിൽ ജീവൻ പൊലിഞ്ഞ യുവാക്കളുടെയും നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത 20 ലധികം വിദ്യാർഥികളുടെയും ജീവത്യാഗത്തിന് മുന്നിൽ തന്റെ ചെറിയ ശാരീരിക അസ്വസ്ഥതകൾ ഒന്നുമല്ലെന്ന് വീകാരഭരിതനായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തെ പിന്തുണക്കുന്ന എല്ലാവർക്കും അഭിജീത് ദിപ്കെ തന്റെ സന്ദേശത്തിൽ നന്ദി അറിയിച്ചു. നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥി ഇനേഷിനെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം പങ്കുവെച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ഇനേഷ് ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും തങ്ങളുടെ ടീം അവനുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും ദിപ്‌കെ വ്യക്തമാക്കി. 

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള പരീക്ഷാ സംവിധാനത്തിലെ അപാകതകൾക്കെതിരെ ജൂൺ 20-നാണ് സി.ജെ.പി പ്രതിഷേധം ആരംഭിച്ചത്. പരീക്ഷാ സംവിധാനത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുക എന്നത് കൂടാതെ വോട്ടർ പട്ടികയിലെ എസ്.ഐ.ആർ സംബന്ധിച്ച ആശങ്കകൾ കൂടി ഉൾപ്പെടുത്തി പ്രക്ഷോഭം കൂടുതൽ വിപുലീകരിച്ചതായും ദിപ്കെ അറിയിക്കുന്നു. 

the cockroach janata party has alleged that the mobile phones of protesters at jantar mantar are under surveillance during the ongoing neet protest, claiming calls and chats are being monitored. no independent evidence has yet been presented publicly to verify the claim.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ സംഘിയെ നിയമിച്ചതിന്റെ ഔചിത്യം മനസ്സിലാവുന്നില്ല' എന്‍. ശേഷാദ്രിനാഥന്റെ നിയമനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കെ.ടി ജലീല്‍

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് മഴ ശക്തമാകും; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുംഭമേള പെണ്‍കുട്ടിയുടെ വിവാഹക്കേസ്; മുഹമ്മദ് ഫര്‍മാനെ അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

അരീക്കോട് വന്‍ ലഹരിവേട്ട; 254 ഗ്രാം എം.ഡി.എം.എയും 5 ലക്ഷം രൂപയുമായി മുഖ്യ വിതരണക്കാരന്‍ പിടിയില്‍

Kerala
  •  4 hours ago
No Image

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു;  അയല്‍വാസിയുടെ കാല്‍ തല്ലിയൊടിച്ച് പിതാവ് 

Kerala
  •  4 hours ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം; മുന്‍ എസ്എച്ച്ഒക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 hours ago
No Image

'തെല്‍അവീവിലെ വളര്‍ത്തുമൃഗത്തിന് യു.എസ് മൂക്കുകയറിടണം, ഇല്ലെങ്കില്‍...' താക്കീതുമായി ഇറാന്‍

International
  •  4 hours ago
No Image

ഇരട്ട ഗോളിൽ ബ്രസീലിയൻ ഇതിഹാസത്തെ വീഴ്ത്തി ഇംഗ്ലീഷ് നായകൻ; ചരിത്രത്തിൽ ആറാം തമ്പുരാനായി ഹാരി കെയ്ൻ!

Football
  •  5 hours ago
No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  5 hours ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  5 hours ago