HOME
DETAILS

മേപ്പാടിയിൽ പെയ്തത് കനത്ത മഴ; കണക്കിലെടുത്തത് കേന്ദ്ര മുന്നറിയിപ്പ് മാത്രം

  
July 08, 2026 | 2:35 AM

meppadi heavy rain

കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചതെങ്കിലും വയനാട്ടിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിലുൾപ്പെടെ ലഭിച്ചത് കനത്ത മഴ. തിങ്കളാഴ്ച രാവിലെ 8.30 മുതൽ ചൊവ്വാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ തന്നെ മേപ്പാടി പഞ്ചായത്തിൽ ശരാശരി 114.68 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. 

മണ്ണിടിച്ചിലുണ്ടായ മീനാക്ഷി പ്രദേശത്തിന് അടുത്തുള്ള എളമ്പിലേരി ഭാഗത്താണ് മേപ്പാടി പഞ്ചായത്തിൽ കൂടുതൽ മഴ ലഭിച്ചതെന്ന് ജില്ലയിൽ പ്രാദേശികമായി മഴയളവ് ശേഖരിക്കുന്ന ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 221 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. വൈത്തിരിയിൽ 132.3 മില്ലിമീറ്റർ മഴയും ലഭിച്ചിട്ടുണ്ട്.

പൊഴുതന പഞ്ചായത്തിൽ 115, തൊണ്ടാർനാട് 137.5, പടിഞ്ഞാറത്തറ 117, വെള്ളമുണ്ട 101.46 എന്നിവിടങ്ങളിലും നൂറുമില്ലീ മീറ്ററിന് മുകളിൽ മഴ ലഭിച്ചിട്ടുണ്ട്. വനത്തിൽ ശക്തമായ മഴ പെയ്തത് കാരണം പ്രദേശങ്ങളിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പ് മാത്രം പരിഗണിച്ച ജില്ലാ ഭരണകൂടവും തദ്ദേശ അധികൃതരും പ്രദേശവാസികൾക്ക് യാതൊരു ദുരന്താസാധ്യതാ മുന്നറിയിപ്പും നൽകിയിരുന്നില്ല. മേപ്പാടി പഞ്ചായത്ത് പരിധിയിലെ റിസോർട്ടുകളും ഹോം സ്‌റ്റേകളും പതിവുപോലെ പ്രവർത്തിച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായ മീനാക്ഷിക്ക് അപ്പുറമുള്ള റിസോർട്ടുകളിലും മറ്റും വിനോദസഞ്ചാരികൾ ഉള്ളതായും വിവരമുണ്ട്. 

മുണ്ടക്കൈ -ചൂരൽമല ഉരുൾ ദുരന്തത്തിന് ശേഷം കഴിഞ്ഞ വർഷം വരെ പ്രാദേശികമായി ലഭിച്ച മഴയളവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ജാഗ്രതാ നിർദേശം നൽകിയിരുന്നെങ്കിലും ഇത്തവണ അതുണ്ടാകാത്തതാണ് ജനങ്ങൾ അപകട സാധ്യതാ മേഖലകളിൽനിന്ന് മാറാതെ അവിടെ തന്നെ തുടരാൻ ഇടയാക്കിയതെന്നും വിമർശനമുയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘മെസ്സിയെയും അർജന്റീനയെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫ കള്ളക്കളി കളിക്കുന്നു; മുൻഗണന മാർക്കറ്റിംഗിന് മാത്രം’: ആഞ്ഞടിച്ച് ഈജിപ്ത് പരിശീലകൻ

Football
  •  4 hours ago
No Image

തുരങ്കപാത വയനാടിന്റെ അടിവേരിളക്കും, കള്ളാടിയിലുണ്ടായത് വൻ ദുരന്തസൂചന: വയനാട് പ്രകൃതി സംരക്ഷണ സമിതി

Kerala
  •  4 hours ago
No Image

തുരങ്കപാത നിർമാണത്തിൽ അശാസ്ത്രീയത, പാരിസ്ഥിതിക ആഘാത സമിതിയുടെ വ്യവസ്ഥകളും ലംഘിച്ചു

Kerala
  •  4 hours ago
No Image

‘എനിക്ക് കഴിയില്ല, ക്ഷമിക്കണം’: ആവേശം മൂർധന്യത്തിൽ; അഭിമുഖത്തിനിടെ കണ്ണീരോടെ ഇറങ്ങിപ്പോയി അർജന്റീന പരിശീലകൻ സ്കലോണി

Football
  •  4 hours ago
No Image

മൂന്നു ദിവസമായി മഴയുണ്ട്, മാറാൻ പറഞ്ഞത് മണ്ണിടിച്ചിലിന് ശേഷമെന്ന് എസ്റ്റേറ്റ് തൊഴിലാളി

Kerala
  •  4 hours ago
No Image

‘ഫിഫ ലോകകപ്പിൽ കൃത്രിമം നടന്നു, അർജന്റീനയെ ജയിപ്പിക്കാൻ റഫറി കള്ളക്കളി കളിച്ചു’; പൊട്ടിത്തെറിച്ച് ഈജിപ്ത് താരം മൊസ്തഫ സിക്കോ

Football
  •  4 hours ago
No Image

സംസ്ഥാനം മാറിയാലും പേടിക്കേണ്ട; വാഹനങ്ങൾക്ക് മൂന്നുവര്‍ഷം വരെ പഴയ രജിസ്‌ട്രേഷന്‍ മതിയാകും

National
  •  5 hours ago
No Image

അതിതീവ്ര മഴ; രണ്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

Kerala
  •  5 hours ago
No Image

ഷൂട്ടൗട്ട് ഹീറോ കോബൽ; കൊളംബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിൽ

Football
  •  5 hours ago
No Image

ഇത് മെസിയുടെ അര്‍ജന്റീനയാ, 15 മിനുട്ടില്‍ 3 ഗോളടിച്ച് വന്‍ തിരിച്ചുവരവ്; ഈജിപ്തിനോട് പൊരുതിജയിച്ചു

Football
  •  12 hours ago