HOME
DETAILS

വാറും റഫറിയും ചേർന്ന് 'കൊള്ളയടിച്ചു'; അർജന്റീനയുടെ നാടകീയ ജയത്തിന് പിന്നാലെ ഫുട്ബോൾ ലോകത്ത് വൻ റഫറിയിംഗ് വിവാദം!

  
July 08, 2026 | 5:37 AM

argentina vs egypt var controversy referee accused of robbery

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെതിരെ അർജന്റീന 3-2 ന്റെ നാടകീയ വിജയം സ്വന്തമാക്കിയെങ്കിലും, മത്സരത്തിലെ റഫറിയിംഗ് കടുത്ത വിവാദത്തിലേക്ക്. കളിയിൽ ഈജിപ്തിനെ റഫറിയും വാറും (VAR) ചേർന്ന് 'കൊള്ളയടിക്കുകയായിരുന്നു' എന്ന ആരോപണവുമായി ആരാധകരും മുൻ താരങ്ങളും സ്പോർട്സ് ജേണലിസ്റ്റുകളും രംഗത്തെത്തി. സംശയാസ്പദമായ തീരുമാനങ്ങളെല്ലാം നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് അനുകൂലമായി മാറിയതോടെ സോഷ്യൽ മീഡിയയിൽ ഫിഫയ്ക്കും ഫ്രഞ്ച് റഫറി ഫ്രാൻസ്വ ലെറ്റെക്സിയർക്കും എതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്.

മത്സരശേഷം റഫറിയിംഗിനെതിരെ ഈജിപ്ത് കോച്ച് ഹൊസാം ഹസനും ഫോർവേഡ് മുസ്തഫ സിക്കോയും പരസ്യമായി പൊട്ടിത്തെറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോൾ ആരാധകരും വീഡിയോ തെളിവുകൾ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാക്കിയത്. മത്സരത്തിന്റെ ഫലത്തെത്തന്നെ അട്ടിമറിച്ച മൂന്ന് പ്രധാന റഫറിയിംഗ് പിഴവുകളാണ് ഫുട്ബോൾ ലോകം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

കളി മാറ്റിയ ആ മൂന്ന് വിവാദ തീരുമാനങ്ങൾ:

  • മോളിനയുടെ ഫൗളും റഫറിയുടെ കണ്ണടയ്ക്കലും: 

ഒന്നാം പകുതിയിൽ അർജന്റീനയുടെ റൈറ്റ് ബാക്ക് താരം നഹുവൽ മോളിന ഈജിപ്ഷ്യൻ വിംഗർ എമാം അഷൂറിനെ കൈ നീട്ടി മുഖത്തടിച്ച് വീഴ്ത്തുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ മോളിനയ്ക്കെതിരെ ഒരു കാർഡ് പോലും നൽകാൻ റഫറി തയ്യാറായില്ലെന്നാണ് ആരാധകരുടെ പ്രധാന ആരോപണം.

  • സലായ്ക്ക് നിഷേധിച്ച പെനാൽറ്റി: 

രണ്ടാം പകുതിയിൽ അർജന്റീനയുടെ പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഈജിപ്ഷ്യൻ സൂപ്പർ താരം മുഹമ്മദ് സലായെ അർജന്റീനയുടെ ലെഫ്റ്റ് ബാക്ക് നിക്കോളാസ് ടാഗ്ലിയാഫിക്കോ ഫൗൾ ചെയ്ത് വീഴ്ത്തി. ടാഗ്ലിയാഫിക്കോയുടെ കാൽ സലായുടെ വിരലിൽ തട്ടുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നിട്ടും പെനാൽറ്റി നൽകാനോ, അത് വാർ പരിശോധിക്കാനോ റഫറി കൂട്ടാക്കിയില്ല.

  • ഈജിപ്തിന്റെ ഗോൾ റദ്ദാക്കൽ:

രണ്ടാം പകുതിയിൽ മുസ്തഫ സിക്കോയിലൂടെ ഈജിപ്ത് നേടിയ എണ്ണം പറഞ്ഞൊരു ഗോൾ വാർ പരിശോധനയിലൂടെ റദ്ദാക്കിയതും കടുത്ത പക്ഷപാതിത്വമാണെന്ന് കായികലോകം വിലയിരുത്തുന്നു.

"ഫിഫയ്ക്ക് അർജന്റീനയെയും മെസിയെയും എങ്ങനെയെങ്കിലും ക്വാർട്ടറിലെത്തിക്കണമായിരുന്നു. 50-50 സാധ്യതയുള്ള തീരുമാനങ്ങളെല്ലാം അർജന്റീനയ്ക്ക് അനുകൂലമായാണ് റഫറി വിധിച്ചത്. ഇത് കായികരംഗത്തിന് തന്നെ നാണക്കേടാണ്," എന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

നാടകീയ നിമിഷങ്ങൾക്കൊടുവിൽ അർജന്റീനയ്ക്ക് ജയം

അറ്റ്ലാന്റയിലെ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവരുടെ ഗോളുകളിൽ 79-ാം മിനിറ്റ് വരെ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയിലേക്ക് കളി നീങ്ങവെയാണ് ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന നാടകീയമായി തിരിച്ചടിച്ചത്.

  • 79-ാം മിനിറ്റ്: മെസിയുടെ അളന്നുമുറിച്ച ക്രോസിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ അർജന്റീനയുടെ ആദ്യ ഗോൾ നേടി (2-1).
  • 83-ാം മിനിറ്റ്: മെസി തന്നെ അത്യുഗ്രൻ വോളിയിലൂടെ സമനില ഗോൾ കണ്ടെത്തി (2-2). ടൂർണമെന്റിൽ മെസിയുടെ എട്ടാം ഗോളായിരുന്നു ഇത്.
  • ഇഞ്ചുറി ടൈം (92-ാം മിനിറ്റ്): എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന് കരുതിയ കളിയിൽ, ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ വിജയഗോളും നേടി ക്വാർട്ടർ ടിക്കറ്റുറപ്പിച്ചു (3-2).

അവസാന നിമിഷങ്ങളിൽ അർജന്റീന മികച്ച കളി പുറത്തെടുത്തുവെന്നത് യാഥാർത്ഥ്യമാണെങ്കിലും, റഫറിയുടെയും വാറിന്റെയും അനാവശ്യ ഇടപെടലുകൾ ഈജിപ്തിന്റെ ചോരനീരാക്കിയുള്ള പോരാട്ടത്തെ ഇല്ലാതാക്കിയെന്നാണ് കായിക ലോകത്തിന്റെ പൊതുവികാരം. കളിയെ സ്വാധീനിച്ച റഫറിയിംഗിനെക്കുറിച്ച് ഫിഫ അടിയന്തര അന്വേഷണം നടത്തണമെന്ന ആവശ്യവും ഇപ്പോൾ ശക്തമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; മലപ്പുറത്തെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 hours ago
No Image

പ്രവാസി എഞ്ചിനീയറിൽ നിന്ന് ദുബൈയിലെ ശതകോടീശ്വരനിലേക്ക്: മെറാക്കി ഗ്രൂപ്പ് ചെയർമാൻ അജയ് രാജേന്ദ്രന്റെ വിജയഗാഥ

uae
  •  3 hours ago
No Image

‘ചോദ്യപേപ്പർ വിറ്റത് 2.25 ലക്ഷത്തിന്’; നെറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി 

National
  •  3 hours ago
No Image

മനില വിമാനത്താവളത്തിൽ നാടകീയ രംഗങ്ങൾ: ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഫിലിപ്പീൻസ് സ്വദേശിനി അറസ്റ്റിൽ; കുടുങ്ങിയത് ഇമിഗ്രേഷൻ പരിശോധനയ്ക്കിടയിൽ

uae
  •  4 hours ago
No Image

ആഗോള നിക്ഷേപ ഭൂപടത്തിൽ ചരിത്രക്കുതിപ്പുമായി യുഎഇ; 177 ബില്യൺ ദിർഹത്തിന്റെ വിദേശ നിക്ഷേപവുമായി ലോകത്തെ മികച്ച 10 രാജ്യങ്ങളുടെ പട്ടികയിൽ

uae
  •  4 hours ago
No Image

തീവ്രമഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 hours ago
No Image

തോൽവിയിലും തലയുയർത്തി ഈജിപ്ത്, ജയിച്ചിട്ടും പ്രതിക്കൂട്ടിൽ അർജന്റീന; അർജന്റീന-ഈജിപ്ത് മത്സരം ഉയർത്തുന്ന ചോദ്യങ്ങൾ

International
  •  4 hours ago
No Image

ഷാർജയിൽ നിന്നും പാകിസ്ഥാനിലേക്ക് പോയ ചരക്കുവിമാനം തകർന്നുവീണു; അഞ്ച് ജീവനക്കാർക്കായി തിരച്ചിൽ ഊർജിതം

uae
  •  5 hours ago
No Image

ഇന്‍ഡോറില്‍ ട്രെയിന്‍ നിര്‍ത്തി സമൂസ വാങ്ങാന്‍ പോയി; ലോക്കോ പൈലറ്റിനെതിരെ അന്വേഷണം 

National
  •  5 hours ago
No Image

കുവൈത്തിനും ബഹ്റൈനും നേരെ വീണ്ടും ഇറാന്റെ പ്രകോപനം: സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും അപകടത്തിലെന്ന് യുഎഇ; കടുത്ത ഭാഷയിൽ വിമർശിച്ച് അൻവർ ഗർഗാഷ്

uae
  •  5 hours ago