HOME
DETAILS

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; പി.വി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

  
Web Desk
July 09, 2026 | 12:18 PM

Dispute at the meeting of MPs convened by the Chief Minister MP VP Abdul Wahab walked out after not getting an opportunity to speak during the meeting

പാലക്കാട്: മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിൽ തർക്കം. പാലക്കാട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വി.കെ. ശ്രീകണ്ഠന്‍ എം.പി ആരോപിച്ചു. എന്നാല്‍ അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും വി. ശിവദാസന്‍ എം.പി വ്യക്തമാക്കി. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് തര്‍ക്കം ശാന്തമാക്കിയത്.

യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് ആരോപിച്ച് ഓണ്‍ലൈനായി പങ്കെടുത്ത പി.വി. അബ്ദുല്‍ വഹാബ് എം.പി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. പലതവണ കൈ ഉയര്‍ത്തിയിട്ടും സംസാരിക്കാന്‍ അനുവദിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി.

അതേസമയം, കാസര്‍കോട് ചീമേനിയില്‍ എയിംസിനായി സ്ഥലം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. എന്നാല്‍ ആദ്യം പെരിയയിലല്ലേയായിരുന്നു സ്ഥലം തീരുമാനിച്ചതെന്നും ചീമേനിയിലെ സ്ഥലം ആരാണ് നിര്‍ദേശിച്ചതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ചോദിച്ചു. പ്രാദേശിക എം.എല്‍.എ നിര്‍ദേശിച്ച സ്ഥലമാണെന്ന മറുപടിയെ തുടര്‍ന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.

യോഗത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നു.

യോഗത്തിന്റെ അവസാനം മുഖ്യമന്ത്രി, താന്‍ സംസാരിക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി തോന്നാറുണ്ടെന്നും മുന്നിലിരിക്കുന്നവരുടെ മുഖഭാവം നോക്കിയാണ് സംസാരിക്കുന്നതെന്നും പരാമര്‍ശിച്ചു.

The dispute is related to the Palakkad Coach Factory.MP V.K. Sreekandan alleged that the state government has done nothing in the last ten years regarding it.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  2 hours ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  2 hours ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  2 hours ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  2 hours ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  3 hours ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  3 hours ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  3 hours ago
No Image

കള്ളാടി മണ്ണിടിച്ചില്‍: മുന്നറിയിപ്പ് ലഭിച്ചിട്ടും സർക്കാർ സുരക്ഷാ മുന്നൊരുക്കങ്ങൾ ചെയ്തില്ല; ദുരന്തസ്ഥലം സന്ദര്‍ശിച്ച് പിണറായി വിജയന്‍

Kerala
  •  3 hours ago