HOME
DETAILS

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ മരണം: നട്ടെല്ലിന് പൊട്ടൽ, സാവരിയ നേരിട്ടത് അതിക്രൂര മർദനമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

  
Web Desk
July 10, 2026 | 1:54 PM

malayali students death in uzbekistan post-mortem report reveals spinal fracture and brutal assault suffered by savariya

ന്യൂഡൽഹി/ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ ക്രൂരമായ മർദനത്തിന് ഇരയായിരുന്നുവെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടിയുടെ ശരീരമാസകലം മർദനമേറ്റ ചതവുകളുണ്ടായിരുന്നതായും നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കണ്ടെത്തിയത്. തലയ്ക്കേറ്റ കടുത്ത അടിയാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതോടെ മകൾ ക്രൂരമർദനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കപ്പെട്ടിരിക്കുകയാണ്.

വിദേശത്താണ് കുറ്റകൃത്യം നടന്നതെങ്കിലും പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും സാവരിയയുടെ സഹപാഠിയുമായ സദറുൽ അനാമിനെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. സദറുൽ അനാം സാവരിയയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. ഈ പരാതിയുൾപ്പെടെ അന്വേഷണ പരിധിയിൽ വരുമെന്ന് പൊലിസ് വ്യക്തമാക്കി.

ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (BNSS) 208-ാം വകുപ്പ് പ്രകാരം വിദേശത്തുവെച്ച് ഇന്ത്യക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ നടന്നാൽ, കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇന്ത്യയിൽ വിചാരണ നടത്താൻ വ്യവസ്ഥയുണ്ട്. നിലവിൽ ഉസ്ബെക്കിസ്ഥാനിലെ വിചാരണ നടപടികൾ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കിൽ ഈ നിയമസാധ്യത ഉപയോഗിക്കാനാണ് പൊലിസിന്റെ നീക്കം.

വിദേശത്തുനടന്ന കുറ്റകൃത്യമായതിനാൽ അന്വേഷണ പരിമിതികൾ മറികടക്കാൻ കേസ് ലോക്കൽ പൊലിസിൽ നിന്നും ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യം പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് സാവരിയയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി പൊലിസ് ഉടൻ തന്നെ രേഖപ്പെടുത്തും.

 

Savariya Basanth, a 21-year-old first-year medical student from Haripad, Kerala, was allegedly murdered by her classmate, Sadarul Anam, at the Bukhara State Medical Institute in Uzbekistan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോർട്ട്-വിസ സേവനങ്ങൾ: അനധികൃത ഏജന്റുമാർക്ക് പണം നൽകരുത്; കർശന മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി

uae
  •  2 hours ago
No Image

26 വര്‍ഷത്തിന് ശേഷം ചരിത്ര സന്ദര്‍ശനം; സഊദിയുമായുള്ള സഹകരണം വിപുലമാക്കി കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മടങ്ങി

Saudi-arabia
  •  2 hours ago
No Image

മൊറോക്കോ മാത്രമല്ല, മെസിയും വീണു; ലോകറെക്കോർഡുമായി കിലിയൻ എംബാപ്പെ!

Football
  •  2 hours ago
No Image

"മരിക്കുകയാണെങ്കിൽ അത് സ്വന്തം നാട്ടിൽ"; വധശിക്ഷാ ഭീഷണിക്കിടെയും ബംഗ്ലാദേശിലേക്ക് മടങ്ങാൻ ശൈഖ് ഹസീന

International
  •  2 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍വശത്തെ ടയര്‍ യാത്രയ്ക്കിടെ തീപിടിച്ച് കത്തി; ആര്‍ക്കും പരുക്കുകളില്ല

Kerala
  •  2 hours ago
No Image

വീട്ടിൽ അതിക്രമിച്ചുകയറി; യുവാവിന് 20,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  2 hours ago
No Image

എംബാപ്പെയെ സ്വന്തമാക്കാൻ ലിവർപൂൾ ഒരുക്കിയത് സ്വകാര്യ ജെറ്റും ആഡംബര വിരുന്നും; ട്രാൻസ്ഫർ രഹസ്യങ്ങൾ വെളിപ്പെടുത്തി ജാർഗൻ ക്ലോപ്പ്!

Football
  •  3 hours ago
No Image

E20 പെട്രോൾ ഉപയോഗിച്ചാൽ മൈലേജ് കുറയും, പഴയ വാഹനങ്ങൾക്ക് പണിയും കിട്ടും; ഔദ്യോഗിക സ്ഥിരീകരണവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

National
  •  3 hours ago
No Image

മെസ്സിയുടെ പെനാൽറ്റി പിഴച്ചു, ചായക്കടയിൽ കൂട്ടത്തല്ല്; ബംഗ്ലാദേശിൽ ഫുട്ബോൾ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു!

Football
  •  3 hours ago
No Image

മൊറോക്കോയ്ക്കെതിരെ പരിക്കേറ്റ് കളം വിട്ടു; സെമിയിൽ എംബാപ്പെ കളിക്കുമോ? ആശങ്കകൾക്ക് മറുപടിയുമായി ഫ്രഞ്ച് നായകൻ

Football
  •  3 hours ago