കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു
കൊച്ചി: കൂട്ടപ്പിരിച്ചുവിടലിനിരയായ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി കോറോഹെൽത്ത് കമ്പനി. സംസ്ഥാന തൊഴിൽ മന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകൾ പാലിച്ചാണ് കമ്പനിയുടെ ഈ നടപടി. കൊച്ചി, കോഴിക്കോട് ശാഖകളിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് തുക എത്തിയത്.
എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റർ എന്നിവയുൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ കമ്പനി ഇതുവരെ ജീവനക്കാർക്ക് കൈമാറിയിട്ടില്ല. എന്നാൽ ഇവ ഉടൻ നൽകുമെന്നാണ് ലഭിക്കുന്ന വിവരം.
മന്ത്രി ബിന്ദു കൃഷ്ണയുമായി നടത്തിയ ചർച്ചയിൽ ഏഴുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകാൻ ധാരണയായിരുന്നു. ഇതിൽ രണ്ടുമാസത്തെ ശമ്പളം കമ്പനി മുൻപ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബാക്കി തുക കൂടി ഇപ്പോൾ വിതരണം ചെയ്തത്. തൊഴിൽ നഷ്ടപ്പെട്ടവർക്ക് മറ്റ് ജോലി സൗകര്യങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്.
ministerial-level discussions, CorroHealth has paid five months' salary to the employees affected by its recent mass layoffs, fulfilling the commitments made during the negotiations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."