HOME
DETAILS

പൊലിസിനു പണികൊടുത്ത വാറണ്ട് പ്രതി പിടിയിലായി

  
backup
September 21, 2016 | 11:26 AM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8a%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%be%e0%b4%b1%e0%b4%a3

കാഞ്ഞങ്ങാട്: പൊലിസിനു പണികൊടുത്ത വാറണ്ട് പ്രതി ഒടുവില്‍ പൊലിസ് പിടിയിലായി. പരപ്പ കനകപ്പള്ളിയിലെ പരേതനായ ചന്ദ്രന്റെ മകന്‍ കുഞ്ഞിക്കണ്ണനെയാണ് (32) കഴിഞ്ഞ ദിവസം രാത്രി വെള്ളരിക്കുണ്ട് പൊലിസ് പിടികൂടിയത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി വെള്ളരിക്കുണ്ട് പൊലിസിനു ഇയാള്‍ കൊടുത്ത പണി ഒഴിവായിക്കിട്ടി. അടിപിടി കേസുകള്‍ ഉള്‍പ്പെടെ ഒന്നിലധികം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാറണ്ടായ കുഞ്ഞിക്കണ്ണനെ പിടികൂടാന്‍ പലതവണ പൊലിസ് ശ്രമിക്കിച്ചെങ്കിലും ഇയാളെ കണ്ടു കിട്ടിയില്ല.

കംപ്രസ്സര്‍ തൊഴിലാളിയായ ഇയാളുടെ വീട്ടില്‍ പൊലിസ് അന്വേഷിച്ച് പോയെങ്കിലും കാണാതെ വന്നതോടെ കഴിഞ്ഞ ദിവസം ഇയാളുടെ ഫോണില്‍ വിളിച്ച് പിറ്റേ ദിവസം രാവിലെ സ്റ്റേഷനില്‍ എത്താന്‍്് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇയാള്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായതോടെയാണ് പൊലിസിനു പണികിട്ടിയത്. സ്റ്റേഷനിലെത്തിയ പ്രതി താന്‍ എലിവിഷം കഴിച്ചതായി പറയുകയും അവിടെ കുഴഞ്ഞു വീഴുകയും ചെയ്തതോടെ ഉണ്ടാകാന്‍ പോകുന്ന പൊല്ലാപ്പ് ഓര്‍ത്ത് പൊലിസ് ഇയാളെ വല്ലരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പുറമേ കുഞ്ഞിക്കണ്ണന്റെ നാട്ടുകാരെ വിളിച്ചു വരുത്തി ഇയാളെ വിദഗ്ധ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.

ജില്ലാ ആശുപത്രിയില്‍ വച്ച് ഇയാളുടെ വയറുള്‍പ്പെടെ ഇളക്കി ചികിത്സ നല്‍കി കിടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി കാവലുണ്ടായിരുന്ന നാട്ടുകാരേയും, ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഇതോടെ പൊലിസിന്റെ പണി ഇരട്ടിക്കുകയും ചെയ്തു. സൈബര്‍ സെല്ലിന് ഉള്‍പ്പെടെ ഇയാള്‍ അപ്രത്യക്ഷമായ വിവരം പൊലിസ് നല്‍കുകയും ചെയ്തു.

അവര്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിയുടെ മൊബൈല്‍ കണ്ടെത്തിയതോടെ കുതിച്ചെത്തിയ പൊലിസിനു ലഭിച്ചത് ഒരു ഓട്ടോ ഡ്രൈവറെയാണ്. അയ്യായിരം രൂപയോളം വിലവരുന്ന ഇയാളുടെ ഫോണ്‍ 2500 രൂപക്ക് ഓട്ടോ ഡ്രൈവര്‍ക്ക് വിറ്റതിന് ശേഷം ഈ തുക ഉപയോഗിച്ച് ഹൊസ്ദുര്‍ഗിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി രാത്രി കിഴക്കന്‍ മലയോരത്തേക്ക് മുങ്ങുകയായിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി വെള്ളരിക്കുണ്ട് പൊലിസ് ഇയാള്‍ക്ക് വേണ്ടി പരക്കംപായുകയും ചെയ്തു. ഇതിനിടെ ഇയാള്‍ വീട്ടിലെത്തി വസ്ത്രങ്ങള്‍ മാറി വെള്ളരിക്കുണ്ടിലേക്കു പോവുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയോടെ വെള്ളരിക്കുണ്ടിലെ മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ നിന്നും ഇയാളെ പിടികൂടി അര്‍ദ്ധരാത്രി തന്നെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതോടെയാണ് പൊലിസിന് ശ്വാസം നേരെ വീണത്. നിലവിലുള്ള കേസുകള്‍ക്ക് പുറമേ ആത്മഹത്യാ ശ്രമത്തിനും,ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ നിന്നും മുങ്ങിയതിനുമായി രണ്ടു കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ സമയം നീട്ടണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല, ഡിസംബർ ആറിനകം ട്രൈബ്യൂണലിനെ സമീപിക്കാൻ നിർദേശം

Kerala
  •  4 days ago
No Image

പ്രതിഭയുള്ള താരമായിട്ടും അവൻ ഇംഗ്ലണ്ടിൽ ദരിദ്രനായിരുന്നു: ഇന്ത്യൻ ഇതിഹാസത്തെക്കുറിച്ച് ജെഫ്രി ബോയ്‌കോട്ട്

Cricket
  •  4 days ago
No Image

'മസാലബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല'; ഇഡിയുടെ നടപടി ബിജെപിക്ക് വേണ്ടിയെന്ന് തോമസ് ഐസക്ക്

Kerala
  •  4 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരുമോ? മറുപടിയുമായി കോഹ്‌ലി

Cricket
  •  4 days ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് ഏക പരിഹാരം സ്വതന്ത്ര ഫലസ്തീൻ രൂപീകരണം മാത്രം: പോപ്പ് ലിയോ

International
  •  4 days ago
No Image

പാലക്കാട് നിന്ന് രാഹുല്‍ പോയ ചുവന്ന പോളോ കാര്‍ സിനിമാ താരത്തിന്റേതെന്ന് സംശയം;അന്വേഷണം ഊര്‍ജിതം

Kerala
  •  4 days ago
No Image

ക്രൗഡ് ഫണ്ടിങ്ങിൽ ചരിത്രം കുറിച്ച് 'തഹിയ്യ' ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 40 കോടിയിലധികം

Kerala
  •  4 days ago
No Image

സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്; 95,000 കടന്ന് തന്നെ

Economy
  •  4 days ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ അവന് സാധിക്കും: ഇർഫാൻ പത്താൻ

Cricket
  •  4 days ago
No Image

വാണിജ്യ പാചക വാതക സിലിണ്ടറിന് വില കുറച്ചു; ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ ഇത്തവണയും മാറ്റമില്ല

Kerala
  •  4 days ago