HOME
DETAILS

സര്‍ക്കാര്‍ ഭൂമി തങ്ങളുടേതാണെന്ന വാദവുമായി തൃക്കാക്കര നഗരസഭ

  
backup
September 25, 2016 | 1:53 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f


കാക്കനാട്:  സര്‍ക്കാര്‍ ഭൂമി തങ്ങളുടേതാണെന്ന അവകാശവാദവുമായി തൃക്കാക്കര നഗരസഭ. ജില്ലാ പഞ്ചായത്ത് മന്ദിരത്തിനു സമീപമുള്ള ഏഴെക്കറോളം റവന്യൂ പുറമ്പോക്ക് ഭൂമി  വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ നഗരസഭ അധികൃതര്‍ വേലി കെട്ടി കൈവശപ്പെടുത്തിയതാണ് റവന്യൂ അധികൃതരെ ചൊടിപ്പിച്ചത്.
എ.ഡി.എം സി.കെ പ്രകാശിന്റെ നിര്‍ദേശപ്രകാരം കണയന്നൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍, കാക്കനാട് വില്ലേജ് ഓഫീസര്‍ പി.പി ഉദയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ കയേറ്റ ഭൂമി സര്‍ക്കാരിന്റേതാണെന്ന അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.
അര്‍ധരാത്രിക്ക് ശേഷം നടത്തിയ കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിവരം മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി കാക്കനാട് വില്ലേജ് അധികൃതര്‍ പറഞ്ഞു. 100 ശതമാനവും സര്‍ക്കാര്‍ പുറമ്പോക്കാണിത്. നഗരസഭക്ക് ഈ സ്ഥലത്ത് ഒരു അവകാശവുമില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിക്കായി 30 സെന്റ് സ്ഥലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറേറ്റില്‍ നിന്നും പട്ടിക സ്ഥലത്തു നിന്നും 60 സെന്റ് ഭൂമി തൃക്കാക്കര നഗരസഭയുടെ സഹകരണ ആശുപത്രി വികസനത്തിന് നല്‍കാന്‍ സര്‍ക്കാരും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നഗരസഭയുടെ കയ്യേറ്റം തടഞ്ഞതെന്ന് വില്ലേജ് ഓഫീസര്‍ ഉദയകുമാര്‍ പറഞ്ഞു.
നഗരസഭയുടേതെന്ന് തെളിയിക്കാന്‍ രേഖകളില്ലാത്ത സാഹചര്യത്തില്‍ ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് തന്നെയാണ്. അതേസമയം വികസന പദ്ധതികള്‍ക്കായി റവന്യൂ ഭൂമിയില്‍ അവകാശമുന്നയിക്കാന്‍ നഗരസഭക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് നഗരസഭ അധികൃതര്‍. ജില്ലാ പഞ്ചായത്തിനും സഹകരണ ആശുപത്രിക്കും ഭൂമി വിട്ടുകൊടുക്കാന്‍ തടസ്സമുന്നയിക്കില്ല. ശേഷിച്ചഭൂമിയില്‍ മുനിസിപ്പല്‍ ടവര്‍ നിര്‍മ്മിക്കും.
ഷോപിങ് കോംപ്ലക്‌സ്, അന്താരാഷ്ട്ര നിലവാരമുള്ള കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയടക്കമുള്ള വിശദമായ പ്രോജക്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതിയും നഗരസഭക്ക് പ്രഥമ പരിഗണന നല്‍കാനാണ് സാധ്യതയെന്ന് ചെയര്‍പേഴ്‌സണ്‍ കെ.കെ.നീനു പറഞ്ഞു. സര്‍ക്കാര്‍ ഭൂമി കയ്യേറി ചുറ്റും നെറ്റ് സ്ഥാപിച്ചത് നീക്കം ചെയ്യേണ്ട എന്നാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. മറ്റ് കയേറ്റങ്ങള്‍ ഒഴിവാക്കാന്‍ ഇത് ഉപകരിക്കുമെന്ന നിലപാടാണ് വില്ലേജ് ഉദ്യോഗസ്ഥര്‍ക്കുമുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  5 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  5 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  5 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  5 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  5 days ago
No Image

ദുബൈ-ഷാർജ യാത്ര വീണ്ടും ദുരിതത്തിൽ; റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷം

uae
  •  5 days ago
No Image

ദുബൈ ഇനി ഓറഞ്ച് അഴകിൽ; നഗരമാകെ വാക മരങ്ങൾ വെച്ചുപിടിപ്പിക്കാൻ നിർദ്ദേശിച്ച് ശൈഖ് ഹംദാൻ 

uae
  •  5 days ago
No Image

ബീഫ് കറിക്കൊപ്പം ചത്ത പാറ്റ; ആഡംബര ഹോട്ടലിനെതിരെ പരാതിയുമായി കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ

Kerala
  •  5 days ago
No Image

ഡൽഹിയിൽ യുവ ജഡ്ജിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നിഗമനം

National
  •  5 days ago
No Image

വിവാഹത്തിന് മുമ്പ് ഒരുകോടി സ്ത്രീധനം നൽകി, ശേഷം 50 ലക്ഷം; ഭർത്താവിന് താൽപര്യം പുരുഷന്മാരോട്; പരാതിയുമായി യുവതി പൊലിസ് സ്റ്റേഷനിൽ

National
  •  5 days ago