HOME
DETAILS

ഏജന്റ്ചതിച്ച എട്ടു മലയാളി വനിതകള്‍ നാട്ടിലേക്ക് തിരിച്ചു

  
backup
November 18, 2016 | 9:46 PM

%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3

ദമ്മാം: ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്ത് ഏജന്റിന്റെ വഞ്ചനയിലൂടെ സഊദിയിലെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക് തിരിച്ചു. അഞ്ച് മാസം മുന്‍പ് സഊദിയിലെത്തിയ വനിതകളില്‍ ബാക്കിയുള്ള എട്ടു പേരാണ് മലയാളി കാരുണ്യ സംഘടനകളുടെയും മറ്റും കഠിന പ്രയത്‌നം കൊണ്ട് നാട്ടിലേക്ക് പോകാനായത്. 13 പേരില്‍ 5 പേര്‍ നേരത്തെ നാട്ടിലേക്ക് തിരിച്ചിരുന്നു.
       കോട്ടയം ഒഴുകൂര്‍ റോസമ്മ, കൊടുങ്ങല്ലര്‍ സ്വദേശിനി സിന്ധു, കൊച്ചി സ്വദേശിനി ജെസി റോബര്‍ട്ട്, മഞ്ജു കാഞ്ഞിരപ്പള്ളി, റോസ് ലി എറണാകുളം, ജിജി കോട്ടയം,  ജിന്‍സി പാല, അമ്പിളി ആലപ്പുഴ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്.കേരളത്തിലെ വിസാ ഏജന്റാണ് മുംബൈയിലെ ട്രാവല്‍ ഏജന്റ് മുഖേന ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്തത്. താമസ സൗകര്യം ഉള്‍പ്പെടെ 50000 രൂപയോളം ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ജോലിയില്‍ പ്രവേശിച്ചതിനു ശേഷമാണ് കമ്പനിയും ട്രാവല്‍ ഏജന്‍സിയും തമ്മിലുള്ള കരാര്‍ പ്രകാരം 800 റിയാലാണ് ശമ്പളമെന്ന് മനസ്സിലായത്.  വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയ ഇവര്‍ മാനേജര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതു പരിഗണിക്കാതെ വന്നതോടെ ജോലിയില്‍ നിന്നും വിട്ടു നിന്നു. തുടര്‍ന്ന് നാട്ടിലേക്ക് കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ടതോടെ കമ്പനി ഇവരെ റിയാദിലെ ശുമേസി ലേബര്‍ ക്യാംപില്‍ കൊണ്ടുവന്നാക്കുകയായിരുന്നു.  ഇവരുടെ വീട്ടുകാര്‍ നല്‍കിയ പരാതിയെതുടര്‍ന്ന് എംബസി ഇടപെട്ടു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഇവര്‍ ജോലി ചെയ്യാതെ വിട്ടു നിന്ന 3 മാസത്തെ ശമ്പളവും ടിക്കറ്റും നല്‍കാന്‍ കമ്പനി തയ്യാറാവുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം കരിയർ ക്ലിനിക് 20 ജേന്ദ്രങ്ങളിലും സെന്റർ കോഡിനേറ്റർമാരെ നിയമിച്ചു

Kerala
  •  3 days ago
No Image

മ്യാൻമറിൽ ബോംബാക്രമണം ശക്തമാക്കി സൈനിക ഭരണകൂടം; മിസോറാം അതിർത്തിയിൽ അഭയാർത്ഥി പ്രവാഹം

International
  •  3 days ago
No Image

സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

യുഎസ് കരാർ ലംഘിക്കുന്നുവെന്ന് ആരോപണം; യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഇറാൻ സായുധ സേന

International
  •  3 days ago
No Image

ബ്രൂണോയ്ക്ക് തിരിച്ചടി, ഒന്നാമൻ 'ആ മാന്ത്രികൻ'; ലോകത്തിലെ മികച്ച 4 മിഡ്‌ഫീൽഡർമാരെ തിരഞ്ഞെടുത്ത് വിറ്റിൻഹ

latest
  •  3 days ago
No Image

ഇവിഎമ്മിന് കാവല്‍ നില്‍ക്കുന്ന കേന്ദ്ര പൊലിസിന് മുന്നില്‍ ജനങ്ങള്‍ കാവല്‍ നില്‍ക്കേണ്ട ഗതികേട്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തുറന്നടിച്ച് മഹുവ മൊയ്ത്ര 

National
  •  3 days ago
No Image

വിദേശികൾക്ക് സ്ഥാനം കടലിന്റെ അടിത്തട്ടിൽ; ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി ഇറാൻ, പുതിയ നിയമം പ്രഖ്യാപിച്ചു

International
  •  3 days ago
No Image

കര്‍ണാടകയിലെ തുമകൂര്‍ ജില്ലയില്‍ പക്ഷിപ്പനി വ്യാപനം; 40ഓളം മയിലുകള്‍ ചത്തു; കണ്ടയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കോഴിയിറച്ചി ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണം

National
  •  3 days ago
No Image

വാംഖഡെയിലെ താണ്ഡവം ചെപ്പോക്കിലും ആവർത്തിക്കുമോ? മുംബൈക്കെതിരെ സഞ്ജു 'വേട്ടക്കിറങ്ങുമ്പോൾ' കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടം

Cricket
  •  3 days ago
No Image

വാല്‍പ്പാറ വാഹനാപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം അനുവദിക്കും 

Kerala
  •  3 days ago

No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  3 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  3 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  3 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  3 days ago