HOME
DETAILS

ലോക്‌സഭാ മണ്ഡലം: പൊന്നാനിയില്‍ എല്‍.ഡി.എഫ്, മലപ്പുറത്ത് യു.ഡി.എഫ്

  
backup
May 20, 2016 | 8:16 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8

മലപ്പുറം: ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിനു ലഭിച്ച വോട്ടുകളെ വിലയിരുത്തിയാല്‍ ജില്ലയില്‍ പൊന്നാനി ഇടതിന്. അതേസമയം മലപ്പുറം മണ്ഡലത്തിലെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വലിയ കോട്ടം സംഭവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ 25410 വോട്ടുകള്‍ക്കു തോറ്റ എല്‍.ഡി.എഫ് ഇത്തവണ 2302 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. പൊന്നാനി ലോക്‌സഭാ സീറ്റിലെ ഏഴു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫ് നേടുകയും ചെയ്തു.
ജില്ലയില്‍ ഇത്തവണ യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ ലഭിച്ചതു 89071 വോട്ടുകള്‍ മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,15751 വോട്ടുകള്‍ അധികം ലഭിച്ചിരുന്നു. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എല്‍.ഡി.എഫിന് 2.2 ലക്ഷം വോട്ടുകള്‍ അധികം ലഭിച്ചു. ജില്ലയിലെ രണ്ടു സീറ്റുകളും അധികം നേടി. യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലെ വോട്ടുചോര്‍ച്ചയാണ് എല്‍.ഡി.എഫ് നില മിച്ചപ്പെടുത്താനിടയാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജില്ലയില്‍ യു.ഡി.എഫിന് നഷ്ടം രണ്ടു മണ്ഡലങ്ങള്‍ മാത്രമാണ്. അതേസമയം മൊത്തം നേടിയ വോട്ടിന്റെ കാര്യത്തില്‍ കാര്യമായ കുറവില്ല. 2011ല്‍ 1027619 വോട്ടുകളായിരുന്നു യു.ഡി.എഫിനായി പോള്‍ ചെയ്തത്. 2016 ആയപ്പോള്‍ 1021387 വോട്ടുകളായി കുറഞ്ഞു. അതായത് 6232 വോട്ടുകളുടെ വ്യത്യാസം മാത്രം.
എല്‍.ഡി.എഫ് 2011ല്‍ 711868 വോട്ടുകളാണു നേടിയിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അതു 932316 വോട്ടുകളായി വര്‍ധിച്ചു. 2,20448 വോട്ടുകളാണു വര്‍ധിച്ചത്. ബി.ജെ.പിയുടെ വോട്ട് ജില്ലയില്‍ വര്‍ധിക്കുകയും ചെയ്തു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ആകെ വോട്ടര്‍മാരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.
ചില നഗരസഭകളും പഞ്ചായത്തുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ യു.ഡി.എഫിന്റെ കൈയില്‍ നിന്നു നഷ്ടമായി. അതേസമയം എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ വോട്ട് ഗണ്യമായി കുറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  a day ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  a day ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  a day ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  a day ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  a day ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  a day ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  a day ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  a day ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  a day ago