HOME
DETAILS

ലോക്‌സഭാ മണ്ഡലം: പൊന്നാനിയില്‍ എല്‍.ഡി.എഫ്, മലപ്പുറത്ത് യു.ഡി.എഫ്

  
backup
May 20, 2016 | 8:16 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8

മലപ്പുറം: ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിനു ലഭിച്ച വോട്ടുകളെ വിലയിരുത്തിയാല്‍ ജില്ലയില്‍ പൊന്നാനി ഇടതിന്. അതേസമയം മലപ്പുറം മണ്ഡലത്തിലെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വലിയ കോട്ടം സംഭവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ 25410 വോട്ടുകള്‍ക്കു തോറ്റ എല്‍.ഡി.എഫ് ഇത്തവണ 2302 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. പൊന്നാനി ലോക്‌സഭാ സീറ്റിലെ ഏഴു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫ് നേടുകയും ചെയ്തു.
ജില്ലയില്‍ ഇത്തവണ യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ ലഭിച്ചതു 89071 വോട്ടുകള്‍ മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,15751 വോട്ടുകള്‍ അധികം ലഭിച്ചിരുന്നു. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എല്‍.ഡി.എഫിന് 2.2 ലക്ഷം വോട്ടുകള്‍ അധികം ലഭിച്ചു. ജില്ലയിലെ രണ്ടു സീറ്റുകളും അധികം നേടി. യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലെ വോട്ടുചോര്‍ച്ചയാണ് എല്‍.ഡി.എഫ് നില മിച്ചപ്പെടുത്താനിടയാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജില്ലയില്‍ യു.ഡി.എഫിന് നഷ്ടം രണ്ടു മണ്ഡലങ്ങള്‍ മാത്രമാണ്. അതേസമയം മൊത്തം നേടിയ വോട്ടിന്റെ കാര്യത്തില്‍ കാര്യമായ കുറവില്ല. 2011ല്‍ 1027619 വോട്ടുകളായിരുന്നു യു.ഡി.എഫിനായി പോള്‍ ചെയ്തത്. 2016 ആയപ്പോള്‍ 1021387 വോട്ടുകളായി കുറഞ്ഞു. അതായത് 6232 വോട്ടുകളുടെ വ്യത്യാസം മാത്രം.
എല്‍.ഡി.എഫ് 2011ല്‍ 711868 വോട്ടുകളാണു നേടിയിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അതു 932316 വോട്ടുകളായി വര്‍ധിച്ചു. 2,20448 വോട്ടുകളാണു വര്‍ധിച്ചത്. ബി.ജെ.പിയുടെ വോട്ട് ജില്ലയില്‍ വര്‍ധിക്കുകയും ചെയ്തു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ആകെ വോട്ടര്‍മാരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.
ചില നഗരസഭകളും പഞ്ചായത്തുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ യു.ഡി.എഫിന്റെ കൈയില്‍ നിന്നു നഷ്ടമായി. അതേസമയം എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ വോട്ട് ഗണ്യമായി കുറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപി കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

Kerala
  •  11 days ago
No Image

സ്ഥാനാർഥികളുടെ അപ്രതീക്ഷിത വിയോ​ഗം: മാറ്റിവെച്ച തദ്ദേശ തെരഞ്ഞെടുപ്പ് ജനുവരി 12-ന്

Kerala
  •  11 days ago
No Image

ദുബൈ എയർപോർട്ടിൽ റെക്കോർഡ് തിരക്ക്, കൂടെ കനത്ത മഴയും; യാത്രക്കാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശം

uae
  •  11 days ago
No Image

'അവൻ ഞങ്ങളുടെ അഭിമാനം'; ബോണ്ടി ബീച്ചിലെ വെടിവയ്പ്പിൽ പരുക്കേറ്റ അഹമ്മദിനായി പ്രാർത്ഥിച്ച് സിറിയയിലെ ഒരു ഗ്രാമം

International
  •  11 days ago
No Image

കുവൈത്തിൽ ഗ്രാൻഡ് ഹൈപ്പറിന്റെ രണ്ട് പുതിയ ഔട്ട്‌ലെറ്റുകൾ; നാളെ ഉദ്ഘാടനം

Kuwait
  •  11 days ago
No Image

ഐപിഎൽ ലേലത്തിൽ മികച്ച നീക്കം നടത്തിയത് ആ ടീമാണ്: അശ്വിൻ

Cricket
  •  11 days ago
No Image

കോടീശ്വരനല്ല, പക്ഷേ മനസ്സ് കൊണ്ട് രാജാവ്; യുഎഇ പ്രസിഡന്റിന്റെ ആദരം ഏറ്റുവാങ്ങിയ ഒരു ഇന്ത്യൻ പ്രവാസി

uae
  •  11 days ago
No Image

ഇനി കാത്തിരിപ്പില്ല! യുഎഇയിൽ സ്കൂൾ പ്രവേശനത്തിന് പുതിയ പ്രായപരിധി; നിങ്ങളുടെ കുട്ടിക്ക് ഈ വർഷം ചേരാനാകുമോ?

uae
  •  11 days ago
No Image

അബ്ഹയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു; ഇനി ഒമാന്‍-സൗദി ടൂറിസം ശക്തമാകും

oman
  •  11 days ago
No Image

ഒ.സദാശിവന്‍ കോഴിക്കോട് മേയറാകും ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് എസ്.ജയശ്രീയും

Kerala
  •  11 days ago