HOME
DETAILS

ലോക്‌സഭാ മണ്ഡലം: പൊന്നാനിയില്‍ എല്‍.ഡി.എഫ്, മലപ്പുറത്ത് യു.ഡി.എഫ്

  
backup
May 20, 2016 | 8:16 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8

മലപ്പുറം: ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിനു ലഭിച്ച വോട്ടുകളെ വിലയിരുത്തിയാല്‍ ജില്ലയില്‍ പൊന്നാനി ഇടതിന്. അതേസമയം മലപ്പുറം മണ്ഡലത്തിലെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വലിയ കോട്ടം സംഭവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ 25410 വോട്ടുകള്‍ക്കു തോറ്റ എല്‍.ഡി.എഫ് ഇത്തവണ 2302 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. പൊന്നാനി ലോക്‌സഭാ സീറ്റിലെ ഏഴു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫ് നേടുകയും ചെയ്തു.
ജില്ലയില്‍ ഇത്തവണ യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ ലഭിച്ചതു 89071 വോട്ടുകള്‍ മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,15751 വോട്ടുകള്‍ അധികം ലഭിച്ചിരുന്നു. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എല്‍.ഡി.എഫിന് 2.2 ലക്ഷം വോട്ടുകള്‍ അധികം ലഭിച്ചു. ജില്ലയിലെ രണ്ടു സീറ്റുകളും അധികം നേടി. യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലെ വോട്ടുചോര്‍ച്ചയാണ് എല്‍.ഡി.എഫ് നില മിച്ചപ്പെടുത്താനിടയാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജില്ലയില്‍ യു.ഡി.എഫിന് നഷ്ടം രണ്ടു മണ്ഡലങ്ങള്‍ മാത്രമാണ്. അതേസമയം മൊത്തം നേടിയ വോട്ടിന്റെ കാര്യത്തില്‍ കാര്യമായ കുറവില്ല. 2011ല്‍ 1027619 വോട്ടുകളായിരുന്നു യു.ഡി.എഫിനായി പോള്‍ ചെയ്തത്. 2016 ആയപ്പോള്‍ 1021387 വോട്ടുകളായി കുറഞ്ഞു. അതായത് 6232 വോട്ടുകളുടെ വ്യത്യാസം മാത്രം.
എല്‍.ഡി.എഫ് 2011ല്‍ 711868 വോട്ടുകളാണു നേടിയിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അതു 932316 വോട്ടുകളായി വര്‍ധിച്ചു. 2,20448 വോട്ടുകളാണു വര്‍ധിച്ചത്. ബി.ജെ.പിയുടെ വോട്ട് ജില്ലയില്‍ വര്‍ധിക്കുകയും ചെയ്തു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ആകെ വോട്ടര്‍മാരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.
ചില നഗരസഭകളും പഞ്ചായത്തുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ യു.ഡി.എഫിന്റെ കൈയില്‍ നിന്നു നഷ്ടമായി. അതേസമയം എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ വോട്ട് ഗണ്യമായി കുറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം തട്ടിയെടുത്തു; അക്കൗണ്ടിലൂടെ 29 ലക്ഷത്തിന്റെ അനധികൃത ഇടപാടുകൾ; പ്രതി അറസ്റ്റിൽ

crime
  •  5 hours ago
No Image

കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവറെ മർദ്ദിച്ചു, വാഹനം തകർത്തു; പ്രതികൾ ഒളിവിൽ

Kerala
  •  5 hours ago
No Image

12 വയസുകാരനെ ചട്ടുകം വെച്ച് പൊള്ളിച്ച് ക്രൂരമർദനം; പിതാവ് അറസ്റ്റിൽ 2019 മുതൽ പീഡനം തുടരുന്നുവെന്ന് കുട്ടിയുടെ മൊഴി

crime
  •  5 hours ago
No Image

'ചിലപ്പോൾ അഭിനിവേശം എന്നെ കീഴടക്കും' എൽ ക്ലാസിക്കോയിലെ അതിരുകടന്ന ദേഷ്യ പ്രകടനത്തിന് ക്ഷമാപണവുമായി വിനീഷ്യസ് ജൂനിയർ

Football
  •  6 hours ago
No Image

അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു; രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

Kerala
  •  6 hours ago
No Image

ട്രംപിനെ അവഗണിച്ച് 'തടയാൻ കഴിയാത്ത' ആണവ ചാലക ഡ്രോൺ പരീക്ഷിച്ച് റഷ്യ; പുടിൻ്റെ ആണവ പ്രഖ്യാപനം

International
  •  7 hours ago
No Image

മാസപ്പടി കേസ്: ഹൈക്കോടതി ജഡ്ജി പിന്മാറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാറ്റി

Kerala
  •  7 hours ago
No Image

ഡ്രൈവിംഗ് ലൈസൻസിനും വിവാഹത്തിനും ഇനി മയക്കുമരുന്ന് പരിശോധന നിർബന്ധം; മയക്കുമരുന്നിനെതിരെ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  7 hours ago
No Image

കൂട്ടുകാരിയുടെ വീട്ടിൽക്കയറി 2 ലക്ഷവും ഫോണും കവർന്നു; വനിതാ ഡിഎസ്പി സിസിടിവിയിൽ കുടുങ്ങി, ഒളിവിൽ

crime
  •  7 hours ago
No Image

സഊദി നിർമ്മിച്ച ചീസിന്റെയും, രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിന്റെയും ഉപയോ​ഗത്തിനെതിരെ മുന്നറിയിപ്പുമായി ഒമാൻ

latest
  •  8 hours ago