HOME
DETAILS

ലോക്‌സഭാ മണ്ഡലം: പൊന്നാനിയില്‍ എല്‍.ഡി.എഫ്, മലപ്പുറത്ത് യു.ഡി.എഫ്

  
backup
May 20, 2016 | 8:16 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8

മലപ്പുറം: ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നിയമസഭാതെരഞ്ഞെടുപ്പിനു ലഭിച്ച വോട്ടുകളെ വിലയിരുത്തിയാല്‍ ജില്ലയില്‍ പൊന്നാനി ഇടതിന്. അതേസമയം മലപ്പുറം മണ്ഡലത്തിലെ ഭൂരിപക്ഷം കുറഞ്ഞെങ്കിലും വലിയ കോട്ടം സംഭവിച്ചില്ല. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ 25410 വോട്ടുകള്‍ക്കു തോറ്റ എല്‍.ഡി.എഫ് ഇത്തവണ 2302 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. പൊന്നാനി ലോക്‌സഭാ സീറ്റിലെ ഏഴു മണ്ഡലങ്ങളില്‍ മൂന്നെണ്ണം എല്‍.ഡി.എഫ് നേടുകയും ചെയ്തു.
ജില്ലയില്‍ ഇത്തവണ യു.ഡി.എഫിന് എല്‍.ഡി.എഫിനേക്കാള്‍ ലഭിച്ചതു 89071 വോട്ടുകള്‍ മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 3,15751 വോട്ടുകള്‍ അധികം ലഭിച്ചിരുന്നു. 2011ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ എല്‍.ഡി.എഫിന് 2.2 ലക്ഷം വോട്ടുകള്‍ അധികം ലഭിച്ചു. ജില്ലയിലെ രണ്ടു സീറ്റുകളും അധികം നേടി. യു.ഡി.എഫിന്റെ ഉറച്ച കോട്ടകളിലെ വോട്ടുചോര്‍ച്ചയാണ് എല്‍.ഡി.എഫ് നില മിച്ചപ്പെടുത്താനിടയാക്കിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജില്ലയില്‍ യു.ഡി.എഫിന് നഷ്ടം രണ്ടു മണ്ഡലങ്ങള്‍ മാത്രമാണ്. അതേസമയം മൊത്തം നേടിയ വോട്ടിന്റെ കാര്യത്തില്‍ കാര്യമായ കുറവില്ല. 2011ല്‍ 1027619 വോട്ടുകളായിരുന്നു യു.ഡി.എഫിനായി പോള്‍ ചെയ്തത്. 2016 ആയപ്പോള്‍ 1021387 വോട്ടുകളായി കുറഞ്ഞു. അതായത് 6232 വോട്ടുകളുടെ വ്യത്യാസം മാത്രം.
എല്‍.ഡി.എഫ് 2011ല്‍ 711868 വോട്ടുകളാണു നേടിയിരുന്നത്. ഈ തെരഞ്ഞെടുപ്പില്‍ അതു 932316 വോട്ടുകളായി വര്‍ധിച്ചു. 2,20448 വോട്ടുകളാണു വര്‍ധിച്ചത്. ബി.ജെ.പിയുടെ വോട്ട് ജില്ലയില്‍ വര്‍ധിക്കുകയും ചെയ്തു. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണവും ആകെ വോട്ടര്‍മാരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചിട്ടുണ്ട്.
ചില നഗരസഭകളും പഞ്ചായത്തുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ യു.ഡി.എഫിന്റെ കൈയില്‍ നിന്നു നഷ്ടമായി. അതേസമയം എസ്.ഡി.പി.ഐ, വെല്‍ഫെയര്‍പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ വോട്ട് ഗണ്യമായി കുറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്പാര്‍ക് ഡാറ്റ ദുരുപയോഗത്തില്‍ ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രമെന്ന് കെ.സി വേണുഗോപാല്‍

Kerala
  •  10 days ago
No Image

പി.എസ്.സി പ്രായപരിധി വര്‍ധിപ്പിച്ചു; ജനറല്‍ വിഭാഗത്തില്‍ 4 വയസ് കൂട്ടി; ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങളിലും വര്‍ധന 

Kerala
  •  10 days ago
No Image

മനുഷ്യത്വത്തിന്റെ കൈത്താങ്ങ്; ഒമാനി പൗരന്റെ കാരുണ്യത്തില്‍ ദാഹിറ ജയിലില്‍ നിന്ന് 30 തടവുകാര്‍ക്ക് മോചനം

oman
  •  10 days ago
No Image

ലഹരി മരുന്ന് കുറ്റകൃത്യങ്ങളിൽ നടപടിയെടുക്കുന്നതിൽ എക്സൈസ് വകുപ്പിന് വീഴ്ച: റിപ്പോർട്ട്

Kerala
  •  10 days ago
No Image

ഇസ്‌കിയില്‍ ലോറി മറിഞ്ഞ് തീപിടിത്തം; ഡ്രൈവര്‍ക്കു പരിക്ക്

oman
  •  10 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്രത്തിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്

Kerala
  •  10 days ago
No Image

ഇനി 'കേരളം'; സേവാ തീര്‍ഥിലെ ആദ്യ തീരുമാനം; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Kerala
  •  10 days ago
No Image

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകള്‍ക്ക് പുതിയ സ്റ്റേഷനുകള്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  10 days ago
No Image

സി.സി.ടിവി ദൃശ്യം തെളിവായി; വൈറ്റിലയില്‍ യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍

Kerala
  •  10 days ago
No Image

തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

International
  •  11 days ago