HOME
DETAILS

പീരുമേട്ടിലെ പരാജയം: കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതുറക്കും

  
backup
May 20, 2016 | 8:27 PM

%e0%b4%aa%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3

കട്ടപ്പന : കോണ്‍ഗ്രസിന് എം എല്‍ എ മാരില്ലാത്ത ജില്ല എന്ന ചീത്തപ്പേര് മാറ്റാനുള്ള അവസരം നേതാക്കള്‍ തന്നെ കളഞ്ഞുകുളിച്ചെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആക്ഷേപം. വാശിയേറിയ മത്സരത്തിനൊടുവില്‍ കപ്പിനും ചുണ്ടിനും ഇടക്കാണ് പീരുമേട് സീറ്റ് യു ഡി എഫിന് നഷ്ടപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ ഡി സി സി നേതൃത്വമാണെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. വരും ദിവസങ്ങളില്‍ ഇത് ജില്ലിയിലെ കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതുറക്കും. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സിറിയക് തോമസ് വെറും 314 വോട്ടുകള്‍ക്കാണ് ഇ എസ് ബിജിമോളോട് പരാജയപ്പെട്ടത്. യു ഡി എഫിന് മുന്‍തൂക്കമുള്ള കുമളി പഞ്ചായത്തില്‍ ലഭിച്ച ലീഡാണ് ബിജിമോള്‍ക്ക് തുണയായത്. കുമളിയിലെ കോണ്‍ഗ്രസിലുണ്ടായ പ്രാദേശിക പ്രശ്‌നങ്ങളാണ് വിനയായത്. പ്രശ്‌നം പരിഹരിക്കാന്‍ ഡി സി സി നേതൃത്വം ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
വിജയത്തിന് ആവശ്യമായ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏകോപനമില്ലായ്മയും പാളിച്ചകളും ചില നേതാക്കന്‍മാരുടെ നിസംഗതയും വോട്ടിങ്ങില്‍ ബാധിച്ചു. വിജയിക്കുമെന്ന അമിത വിശ്വാസവും എതിരായി. ഉമ്മന്‍ ചാണ്ടി പങ്കെടുത്ത യോഗങ്ങളില്‍ ആള്‍കൂട്ടം ഉണ്ടായതും എല്‍.ഡി.എഫ് നേതാക്കള്‍ എത്തിയപ്പോള്‍ ആളുകളുടെ എണ്ണം കുറവായതും യു ഡി എഫ് വോട്ടായി കണക്കുകൂട്ടി.
സ്ഥാനാര്‍ഥിക്കൊപ്പം സ്ഥിരമായി ഉണ്ടായിരുന്ന ചില നേതാക്കള്‍ ഇവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ എത്താന്‍ താല്‍പ്പര്യം കാണിച്ചതല്ലാതെ പ്രചരണ രംഗത്തെ വീഴ്ച മറച്ചുവെച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചവരും നാട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത പ്രാദേശിക നേതാക്കളും പ്രചരണത്തിന് നേതൃത്വം നല്‍കിയതും മിക്ക പഞ്ചായത്തുകളിലും വിനയായി. മുന്‍ എം.എല്‍.എ കെ.കെ തോമസിന്റെ മകന്‍ എന്ന പരിഗണനയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വന്‍ സ്വാധീനം ലഭിക്കുമെന്ന കണക്കുകൂട്ടല്‍ വിജയിച്ചെങ്കിലും പ്രചരണ രംഗത്തെ പോരായ്മകള്‍ കണ്ടെത്തി വീഴ്ച പരിഹരിക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇ.എം ആഗസ്തിക്കെതിരെ എതിര്‍ വികാരം കത്തി നിന്നപ്പോഴും കുമളി ഗ്രാമപഞ്ചായത്തില്‍ 2350 വോട്ടിന്റെ ഭൂരിപക്ഷം യു ഡി എഫിന് ലഭിച്ചതാണ്. ഇക്കുറി കുമളി ഗ്രാമപഞ്ചായത്തിലുണ്ടായ അട്ടിമറി പരാജയത്തിന്റെ ആക്കം കൂട്ടി. 2015 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ഡിവിഷനില്‍ ഇന്ദു സുധാകരന്‍ പരാജയപ്പെട്ടതിന് സമാനമായ വിധിയെഴുത്താണ് സിറിയക് തോമസിനും ഉണ്ടായത്.
ദേവികുളത്ത് കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണിയുടെ പരാജയവും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എ കെ മണി പാര്‍ട്ടി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. തുടര്‍ച്ചയായ മൂന്നാം തവണയാണ് എ കെ മണി ദേവികുളം നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എസ് രാജേന്ദ്രനോട് പരാജയപ്പെടുന്നത്. ഏറെ വിവാദമായ സ്ഥാനാര്‍ഥിത്വമായിരുന്നു മണിയുടേത്. ആദ്യം ഇവിടെ ആര്‍ രാജാറാമിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഇദ്ദേഹം പോസ്റ്ററടക്കം ഒട്ടിച്ച് പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡി കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കെ പി സി വൈസ്പ്രസിഡന്റുകൂടിയായ എ കെ മണി കലാപമുയര്‍ത്തി കെ പി സി സി യെ സ്വാധീനിച്ച് സ്ഥാനാര്‍ഥിത്വം നേടിയെടുക്കുകയായിരുന്നു. ഇത് ഇവിടെ വിഭാഗീയതയ്ക്ക് കാരണമാവുകയും ചെയ്തു. തന്നെയുമല്ല രണ്ടണ്ട് തവണയും എസ് രാജാന്ദ്രനോട് പരാജയം ഏറ്റുവാങ്ങിയ എ കെ മണി ഇനി മത്സരിക്കേണ്ടണ്ടതില്ല എന്ന നിലപാടും പ്രാദേശിക നേതൃത്വം കെ പി സി സിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് മണി തന്റെ സ്വാധീനത്തിലൂടെ സ്ഥാനാര്‍ഥിയായത്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിതുറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അയ്യപ്പന്റെ സ്വർണം കട്ടവരിൽ മന്ത്രിമാരും മുൻ മന്ത്രിമാരും ഉണ്ടെന്ന് രമേശ് ചെന്നിത്തല; സിപിഎം അറസ്റ്റിലായ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നു

Kerala
  •  5 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; ഉച്ചയ്ക്ക് ശേഷം കേരളത്തിൽ മഴയെത്തിയേക്കും

Weather
  •  5 days ago
No Image

സ്വർണ്ണം വീണ്ടും കുതിക്കുന്നു; ഇന്നും വില വർധിച്ചു

Economy
  •  5 days ago
No Image

ഇന്ത്യക്ക് വെനിസ്വേലൻ എണ്ണ വിൽക്കാൻ തയ്യാറെന്ന് സൂചന നൽകി അമേരിക്ക; ഉപരോധം തകർത്ത വ്യാപാരത്തിന് പച്ചക്കൊടി

International
  •  5 days ago
No Image

മലയാളികളെ വലയിട്ട് വൻ ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; കോഴിക്കോട് രണ്ടുപേരിൽനിന്ന് നഷ്ടപ്പെട്ടത് 2 കോടിയോളം രൂപ, കൊച്ചിയിൽ നഷ്ടം 3 കോടി!

Kerala
  •  5 days ago
No Image

എക്‌സൈസിൽ 648 തസ്തിക സൃഷ്ടിക്കണമെന്ന് ശുപാർശ: സർക്കാർ തീരുമാനം നീളുന്നു

Kerala
  •  5 days ago
No Image

കടമെടുത്തത് 3100 കോടി; തിരിച്ചടച്ച പകുതിയിലധികം തുകയും പലിശയിനത്തിൽ; കെ.എസ്.ആർ.ടി.സിയുടെ കടം തീർക്കാൻ വർഷങ്ങൾ വേണ്ടി വരുമെന്ന് ഓഡിറ്റ് റിപ്പോർട്ട്

Kerala
  •  5 days ago
No Image

സി.പി.എം നിയന്ത്രണത്തിലുള്ള റബ്‌കോയ്ക്ക് സർക്കാരിന്റെ വഴിവിട്ട സഹായം; 76.25 കോടി കുടിശികയിൻമേൽ റിക്കവറിക്കുള്ള സ്റ്റേ ഒരു വർഷത്തേക്ക് കൂടി നീട്ടി

Kerala
  •  5 days ago
No Image

കൂട്ടിയിടി ഒഴിവാക്കാൻ 'വെഹിക്കിൾ ടു വെഹിക്കിൾ' ആശയവിനിമയ സംവിധാനം വരുന്നു; പ്രവർത്തിക്കാൻ മൊബൈൽ നെറ്റ്‌വർക്കോ ഇന്റർനെറ്റോ ആവശ്യമില്ല

National
  •  5 days ago
No Image

'ഞാൻ കുടിച്ച കണ്ണീരിനും കുടുംബത്തിനേറ്റ അപമാനങ്ങൾക്കും എത്ര കോടി രൂപ കിട്ടിയാലും അധികമാവില്ല' ; കള്ളക്കേസിൽ തടവിലടച്ചതിന് നഷ്ടപരിഹാരം വേണം: വി.കെ താജുദ്ദീൻ

Kerala
  •  5 days ago