HOME
DETAILS

പീരുമേട്ടിലെ പരാജയം: കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതുറക്കും

  
backup
May 20, 2016 | 8:27 PM

%e0%b4%aa%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3

കട്ടപ്പന : കോണ്‍ഗ്രസിന് എം എല്‍ എ മാരില്ലാത്ത ജില്ല എന്ന ചീത്തപ്പേര് മാറ്റാനുള്ള അവസരം നേതാക്കള്‍ തന്നെ കളഞ്ഞുകുളിച്ചെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആക്ഷേപം. വാശിയേറിയ മത്സരത്തിനൊടുവില്‍ കപ്പിനും ചുണ്ടിനും ഇടക്കാണ് പീരുമേട് സീറ്റ് യു ഡി എഫിന് നഷ്ടപ്പെട്ടത്. ഇതിന് ഉത്തരവാദികള്‍ ഡി സി സി നേതൃത്വമാണെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം. വരും ദിവസങ്ങളില്‍ ഇത് ജില്ലിയിലെ കോണ്‍ഗ്രസില്‍ കലാപത്തിന് വഴിതുറക്കും. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ സിറിയക് തോമസ് വെറും 314 വോട്ടുകള്‍ക്കാണ് ഇ എസ് ബിജിമോളോട് പരാജയപ്പെട്ടത്. യു ഡി എഫിന് മുന്‍തൂക്കമുള്ള കുമളി പഞ്ചായത്തില്‍ ലഭിച്ച ലീഡാണ് ബിജിമോള്‍ക്ക് തുണയായത്. കുമളിയിലെ കോണ്‍ഗ്രസിലുണ്ടായ പ്രാദേശിക പ്രശ്‌നങ്ങളാണ് വിനയായത്. പ്രശ്‌നം പരിഹരിക്കാന്‍ ഡി സി സി നേതൃത്വം ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
വിജയത്തിന് ആവശ്യമായ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഏകോപനമില്ലായ്മയും പാളിച്ചകളും ചില നേതാക്കന്‍മാരുടെ നിസംഗതയും വോട്ടിങ്ങില്‍ ബാധിച്ചു. വിജയിക്കുമെന്ന അമിത വിശ്വാസവും എതിരായി. ഉമ്മന്‍ ചാണ്ടി പങ്കെടുത്ത യോഗങ്ങളില്‍ ആള്‍കൂട്ടം ഉണ്ടായതും എല്‍.ഡി.എഫ് നേതാക്കള്‍ എത്തിയപ്പോള്‍ ആളുകളുടെ എണ്ണം കുറവായതും യു ഡി എഫ് വോട്ടായി കണക്കുകൂട്ടി.
സ്ഥാനാര്‍ഥിക്കൊപ്പം സ്ഥിരമായി ഉണ്ടായിരുന്ന ചില നേതാക്കള്‍ ഇവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ എത്താന്‍ താല്‍പ്പര്യം കാണിച്ചതല്ലാതെ പ്രചരണ രംഗത്തെ വീഴ്ച മറച്ചുവെച്ചു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ചുക്കാന്‍ പിടിച്ചവരും നാട്ടുകാര്‍ക്ക് താല്‍പര്യമില്ലാത്ത പ്രാദേശിക നേതാക്കളും പ്രചരണത്തിന് നേതൃത്വം നല്‍കിയതും മിക്ക പഞ്ചായത്തുകളിലും വിനയായി. മുന്‍ എം.എല്‍.എ കെ.കെ തോമസിന്റെ മകന്‍ എന്ന പരിഗണനയില്‍ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ വന്‍ സ്വാധീനം ലഭിക്കുമെന്ന കണക്കുകൂട്ടല്‍ വിജയിച്ചെങ്കിലും പ്രചരണ രംഗത്തെ പോരായ്മകള്‍ കണ്ടെത്തി വീഴ്ച പരിഹരിക്കാന്‍ സാധിക്കാത്തത് തിരിച്ചടിയായി. 2011 ലെ തെരഞ്ഞെടുപ്പില്‍ ഇ.എം ആഗസ്തിക്കെതിരെ എതിര്‍ വികാരം കത്തി നിന്നപ്പോഴും കുമളി ഗ്രാമപഞ്ചായത്തില്‍ 2350 വോട്ടിന്റെ ഭൂരിപക്ഷം യു ഡി എഫിന് ലഭിച്ചതാണ്. ഇക്കുറി കുമളി ഗ്രാമപഞ്ചായത്തിലുണ്ടായ അട്ടിമറി പരാജയത്തിന്റെ ആക്കം കൂട്ടി. 2015 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാഗമണ്‍ ഡിവിഷനില്‍ ഇന്ദു സുധാകരന്‍ പരാജയപ്പെട്ടതിന് സമാനമായ വിധിയെഴുത്താണ് സിറിയക് തോമസിനും ഉണ്ടായത്.
ദേവികുളത്ത് കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണിയുടെ പരാജയവും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എ കെ മണി പാര്‍ട്ടി സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. തുടര്‍ച്ചയായ മൂന്നാം തവണയാണ് എ കെ മണി ദേവികുളം നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എസ് രാജേന്ദ്രനോട് പരാജയപ്പെടുന്നത്. ഏറെ വിവാദമായ സ്ഥാനാര്‍ഥിത്വമായിരുന്നു മണിയുടേത്. ആദ്യം ഇവിടെ ആര്‍ രാജാറാമിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ഇദ്ദേഹം പോസ്റ്ററടക്കം ഒട്ടിച്ച് പ്രചരണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് ഡി കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കെ പി സി വൈസ്പ്രസിഡന്റുകൂടിയായ എ കെ മണി കലാപമുയര്‍ത്തി കെ പി സി സി യെ സ്വാധീനിച്ച് സ്ഥാനാര്‍ഥിത്വം നേടിയെടുക്കുകയായിരുന്നു. ഇത് ഇവിടെ വിഭാഗീയതയ്ക്ക് കാരണമാവുകയും ചെയ്തു. തന്നെയുമല്ല രണ്ടണ്ട് തവണയും എസ് രാജാന്ദ്രനോട് പരാജയം ഏറ്റുവാങ്ങിയ എ കെ മണി ഇനി മത്സരിക്കേണ്ടണ്ടതില്ല എന്ന നിലപാടും പ്രാദേശിക നേതൃത്വം കെ പി സി സിയെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് മണി തന്റെ സ്വാധീനത്തിലൂടെ സ്ഥാനാര്‍ഥിയായത്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിതുറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1,799 രൂപ മുടക്കിയാൽ യുഎഇയിൽ വാടകക്കാരന്റെ ക്രെഡിറ്റ് സ്കോർ അറിയാം; വാടക ഉടമ്പടികൾ ഇനിമുതൽ എളുപ്പമാകും

uae
  •  4 days ago
No Image

സർക്കാർ അനുമതിയില്ലാതെ സർവീസ് തുടരുന്നു: ഓൺലൈൻ ടാക്സികൾക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

Kerala
  •  4 days ago
No Image

1967-ൽ ഉരുവിൽ ​ഗൾഫിലെത്തി: പലചരക്ക് കടയിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; യുഎഇയിൽ 58 വർഷം പിന്നിട്ട കുഞ്ഞു മുഹമ്മദിന്റെ ജീവിതകഥ

uae
  •  4 days ago
No Image

തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം-ബിജെപി ഒത്തുകളിയെന്ന് ആരോപണം: പിന്നാലെ അംഗത്തെ പുറത്താക്കി സിപിഐഎം 

Kerala
  •  4 days ago
No Image

കുതിച്ചുയർന്ന് ദുബൈയിലെ സ്വർണവില; വർധനവിലും കച്ചവടം പൊടിപൊടിക്കുന്നു, പിന്നിലെ കാരണം ഇത്

uae
  •  4 days ago
No Image

വാഗ്ദാനം ചെയ്ത മൈലേജ് ബൈക്കിന് ലഭിക്കുന്നില്ല: മലപ്പുറം സ്വദേശിക്ക് 1.43 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി; 12 വർഷത്തെ നിയമയുദ്ധത്തിന് അന്ത്യം

Kerala
  •  4 days ago
No Image

ശബരിമല സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധന: സാമ്പിള്‍ ശേഖരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

Kerala
  •  4 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി സംവിധായകന്‍ വി.എം വിനു മത്സരിക്കും

Kerala
  •  4 days ago
No Image

ഖവാസിം കോർണിഷ് റോഡിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം; യാത്രക്കാർ ബദൽ വഴികൾ ഉപയോഗിക്കണമെന്ന് പൊലിസ്

uae
  •  4 days ago
No Image

അരൂര്‍ ഗര്‍ഡര്‍ അപകടം: രാജേഷിന്റെ കുടുംബത്തിന് കരാര്‍ കമ്പനി 25 ലക്ഷം നല്‍കും, മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി

Kerala
  •  4 days ago