
സ്മാര്‍ട്ടാവാനൊരുങ്ങി തിരുവനന്തപുരം
തിരുവനന്തപുരം: തിരുവനന്തപുരം സ്മാര്‍ട്ടാവുന്നു. ആദ്യപടി എന്ന നിലയില്‍ ജില്ലയിലെ ബീച്ചുകള്‍ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാര കേന്ദ്രമാക്കുന്നതോടൊപ്പം നഗരത്തിലെ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനും നഗരസഭ തീരുമാനിച്ചു. അതിനുപുറമെ ഒരു വര്‍ഷം കൊണ്ട് നഗരത്തില്‍ നടപ്പാക്കാന്‍ പുതിയൊരു മാസ്റ്റര്‍ പ്ലാനും തയാറായി കഴിഞ്ഞു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശുചിത്വമുള്ള കടല്‍ തീരങ്ങള്‍ മാറ്റുന്നതിന്റെ ഭാഗമായി ആദ്യം ശംഖുമുഖം ബീച്ച് പ്ലാസ്റ്റിക് രഹിതമാക്കാന്‍ തീരുമാനിച്ചു. മാലിന്യസംസ്കരണത്തിനു തുമ്പൂര്‍മുഴി മാതൃകയില്‍ സ്ഥിരം സംവിധാനം രണ്ടു മാസത്തിനുളളില്‍ സ്ഥാപിക്കും. ബീച്ചിലെ വ്യാപാരികളുടെ സഹകരണത്തോടെയാണ് മാലിന്യം ശേഖരിക്കുന്നത്. ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിനു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു കോര്‍പറേഷനു കൈമാറാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയുടെ ഭാഗമായാണ് ശംഖുമുഖത്തെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പദ്ധതിയിലുണ്ട്. തുടര്‍ന്ന് ജില്ലയിലെ വേളി,കോവളം എന്നിവിടങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നതോടൊപ്പം കഠിനംകുളം, പുത്തന്‍തോപ്പ്, കഴക്കൂട്ടം, പെരുമാതുറ ബീച്ചുകള്‍ വികസിപ്പിക്കുന്നതുമാണ്. സീസണ് തുടങ്ങുന്നതിന് മുന്‍പു തന്നെ കോവളം ലൈറ്റ് ഹൈസ് സന്ദര്‍ശന യോഗ്യമാക്കുകയും പടികള്‍ക്ക് പുറമെ ലിഫ്റ്റ് സൗകര്യം തയാറായ ഉടനെ സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തതും ടൂറിസം വകുപ്പിന്റെ മികവ് തന്നെ.
തെരുവുനായകളും അലസമായി കിടക്കുന്ന മാലിന്യങ്ങളും കാരണം തലസ്ഥാന നഗരി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു, തലസ്ഥാന വാസികളുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു പൊങ്ങിയിട്ടുള്ള മാലിന്യക്കൂനകള്‍ നീക്കം ചെയ്യാന്‍ നഗരസഭ മുന്നിട്ടിറങ്ങിരിക്കുകയാണ്. ഇതോടെ നഗരത്തിലെ പാതയോരങ്ങളും തെരുവുകളും ശുചിത്വമുള്ളതാവും. ആദ്യഘട്ടത്തില്‍ കൂടുതല്‍ മാലിന്യം കുന്നുകൂടിയിട്ടുള്ള രാജാജി നഗര്‍, ജഗതി, മരുതംകുഴി, ചിത്തിരതിരുനാള്‍ പാര്‍ക്ക് തുടങ്ങി ഒമ്പത് കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യമാണ് നീക്കം ചെയ്യുക.
സ്മാര്‍ട്ട് സിറ്റിക്കുവേണ്ടി ഒരുങ്ങുന്ന നഗരം പുതിയ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന്റെ തിരക്കിലാണ്. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ത്വരിതഗതിയില്‍ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ആദ്യപടിയായി പുതിയ മാസ്റ്റര്‍ പ്ലാന്‍ നിലവില്‍ വരുന്നതുവരെയുള്ള സമയത്തേക്ക് തയാറാക്കുന്ന ഇടക്കാല വികസന ഉത്തരവ് രൂപപ്പെടുത്താന്‍ നിയോഗിച്ച വിദദ്ധ സമിതിയും മേല്‍നോട്ട സമിതിയും യോഗം ചേര്‍ന്നു വിലയിരുത്തി. 1971ലാണ് ഒരു അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയത്, 1995 ല്‍ ഇത് പുന:ക്രമീകരിച്ചു, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍ കൊണ്ടുവന്നത്.നിലവില്‍ പഴയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഹരിതമേഖലയില്‍ വരുന്ന മൂന്ന് സെന്റില്‍ മാത്രമേ കെട്ടിട നിര്‍മാണം പാടുള്ളൂവെന്നത് മാറ്റി പുതുക്കിയ മാസ്റ്റര്‍ പ്ലാനില്‍ 10 സെന്റില്‍ നിര്‍മിക്കാനുള്ള അനുമതി നല്കി. എന്നാല്‍ 3000 സ്ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ അനുവദിക്കില്ല തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അടുത്തയാഴ്ചയും വീണ്ടും ഇരു സമിതിയും യോഗം ചേരുന്നതാണ്.
റദ്ദാക്കപ്പെട്ട മാസ്റ്റര്‍ പ്ലാനിലെ ഉപയോഗപ്രദമായ ഭാഗങ്ങള്‍ ഇടക്കാല വികസന ഉത്തരവില്‍ നിലനിറുത്തും. ടൗണ്‍ പ്ലാനിംഗ് നിയമമനുസരിച്ച് പുതിയ മാസ്റ്റര്‍ പ്ലാന്‍ വരുന്നതുവരെ, നഗര വികസനം നിയന്ത്രിക്കാന്‍ ഒരു ഇടക്കാല ഉത്തരവെങ്കിലും വേണം, അതു കൊണ്ടാണ് പെട്ടെന്ന് ഇടക്കാല വികസന ഉത്തരവ് നടപ്പാക്കുന്നത്.ജനഹിതമനുസരിച്ചുള്ളതായിരിക്കും പുതിയ മാസ്റ്റര്‍ പ്ലാനെന്ന് മേയര്‍ വി.കെ പ്രശാന്ത് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏഷ്യാ കപ്പില്‍ തിലകക്കുറി; പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് ഒന്‍പതാം കിരീടം
Cricket
• 18 days ago
സമാധാനം ആഗ്രഹിക്കുന്നുവെങ്കിൽ ആയുധം വെച്ച് കീഴടങ്ങുക; പൊലിസ് വെടിയുതിർക്കില്ല; മാവോയിസ്റ്റുകളോട് അമിത് ഷാ
National
• 18 days ago
രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാവിന്റെ കൊലവിളി; കേസെടുക്കാതെ പൊലിസ്; കോണ്‍ഗ്രസിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം നാളെ
Kerala
• 18 days ago
ജ്വല്ലറി ജീവനക്കാരനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി; ഒന്നരക്കോടിയുടെ സ്വര്‍ണം കവര്‍ന്നു; കേസ്
National
• 18 days ago
സഊദി സന്ദർശകർക്ക് ഇനി 'വിസിറ്റർ ഐഡി' ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ തുറക്കാം; അറിയിപ്പുമായി സഊദി സെൻട്രൽ ബാങ്ക്
Saudi-arabia
• 18 days ago
ഏഷ്യാകപ്പ്; മികച്ച തുടക്കം മുതലാക്കാനാവാതെ പാകിസ്താന്; ഇന്ത്യക്ക് 147 റണ്‍സ് വിജയലക്ഷ്യം
Cricket
• 18 days ago
അറിയാതെ ചെയ്യുന്നത് പിഴവ്; അറിഞ്ഞുകൊണ്ട് ചെയ്താല്‍ തെറ്റ്; കരൂര്‍ ദുരന്തത്തില്‍ വിജയ്ക്കെതിരെ വിമര്‍ശനവുമായി സത്യരാജ്
National
• 18 days ago
ലൈംഗികാതിക്രമ കേസ്: സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അഞ്ച് ദിവസത്തെ പൊലിസ് കസ്റ്റഡിയിൽ വിട്ട് ഡൽഹി പട്യാല ഹൗസ് കോടതി
National
• 18 days ago
ബിഹാറില്‍ 80,000 മുസ്ലിങ്ങളെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ അപേക്ഷ നല്കി ബിജെപി
National
• 18 days ago
യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളുമായി ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങൾ; കാണാം മൂന്ന് സൂപ്പർ മൂണുകളും, ഉൽക്കാവർഷങ്ങളും
uae
• 18 days ago
കേരളത്തിൽ വേരുകളുള്ള സഊദി വ്യവസായ പ്രമുഖൻ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി ജിദ്ദയിൽ നിര്യാതനായി
Saudi-arabia
• 18 days ago
വൈദ്യശാസ്ത്ര രംഗത്ത് ചരിത്രം സൃഷ്ടിച്ച് യുഎഇ: ആദ്യ എഐ-നിയന്ത്രിത റോബോട്ടിക് കാൽമുട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
uae
• 18 days ago
ഷെങ്കൻ യാത്ര: 2025 ഒക്ടോബർ 12 മുതൽ വിമാനത്താവളങ്ങളിലും അതിർത്തി പോയിന്റുകളിലും പുതിയ എൻട്രി, എക്സിറ്റ് സിസ്റ്റം നടപ്പിലാക്കും
uae
• 18 days ago
സ്വർണവില ഉയർന്നതോടെ കേരളത്തിൽ മോഷണക്കേസുകൾ വർധിക്കുന്നു: കോഴിക്കോട് ഡോക്ടറുടെ വീട് കുത്തിത്തുറന്ന് 40 പവൻ മോഷണം പോയി
Kerala
• 18 days ago
ഇന്ത്യൻ റോഡുകൾ, ജീവൻ പണയം വെച്ചുള്ള മരണകളിയെന്ന്; ചർച്ചയായി കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയെ യുവാവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റ്
National
• 18 days ago
സ്കൂട്ടറില്‍ പോയ യുവതിയെ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
Kerala
• 18 days ago
'ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കുക, ജര്‍മന്‍ പങ്കാളിത്തം നിര്‍ത്തുക' ബെര്‍ലിനില്‍ ലക്ഷം പേര് പങ്കെടുത്ത പ്രതിഷേധ റാലി; സിയോളില്‍ നെതന്യാഹുവിന്റെ ചിത്രത്തിന് നേരെ ചെരുപ്പെറിഞ്ഞ് പ്രതിഷേധക്കാര്‍
International
• 18 days ago
ശബരിമലയില്‍ നിന്നും കാണാതായ ദ്വാരപാലക പീഠം സ്പോണ്‍സറുടെ ബന്ധുവീട്ടില്‍; പരാതിയില്‍ ദുരൂഹത
Kerala
• 18 days ago
ദുബൈയിൽ ഇരുപത്തിമൂന്ന് പുതിയ ജഡ്ജിമാരും ജുഡീഷ്യൽ ഇൻസ്പെക്ടർമാരും സത്യപ്രതിജ്ഞ ചെയ്തു
uae
• 18 days ago
ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിക്കണം: ലഡാക്കിലെ ജനതയ്ക്ക് നേരെയുള്ള ബിജെപി-ആർഎസ്എസ് ആക്രമണത്തിനെതിരെ രാഹുൽ ഗാന്ധി
National
• 18 days ago
വിവാഹം ദുബൈയിൽ വച്ചാണോ? എങ്ങനെ വിവാഹം രജിസ്റ്റർ ചെയ്യാം എന്ന് അറിയാം
uae
• 18 days ago