HOME
DETAILS

ജയലളിതയുടെ വേര്‍പാട്: ദുഃഖത്തിലാണ്ട് അതിര്‍ത്തിഗ്രാമങ്ങള്‍

  
Web Desk
December 07 2016 | 00:12 AM

%e0%b4%9c%e0%b4%af%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a6%e0%b5%81

തൊടുപുഴ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേര്‍പാടില്‍ അതിര്‍ത്തിഗ്രാമങ്ങള്‍ ദുഃഖത്തിലാണ്ടു. തമിഴ് ജനത തിങ്ങിപ്പാര്‍ക്കുന്ന ചിന്നാര്‍, മറയൂര്‍, മൂന്നാര്‍, ദേവികുളം, ശാന്തമ്പാറ, നെടുങ്കണ്ടം, കട്ടപ്പന, കമളി, ഉപ്പുതറ, കോവിലൂര്‍, വട്ടവട, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ അനുശോചന സമ്മേളനങ്ങളും മൗനജാഥകളും നടന്നു.
ഇടുക്കിയില്‍ വേരുറപ്പിക്കാനുള്ള എ.ഐ.എ.ഡി.എം.കെയുടെ ശ്രമത്തിനിടെയാണഉ ജയലളിതയുടെ വിയോഗം. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റപ്പെടുത്തിയിട്ടും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ മൂന്നു പഞ്ചായത്ത് അംഗങ്ങളെ ഉണ്ടാക്കിയെടുത്തു. തോട്ടം മേഖലയില്‍ ജയലളിത പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. മറയൂരില്‍ ബാലകൃഷ്ണനും ദേവികുളത്ത് ഭാഗ്യലക്ഷ്മിയും പീരുമേട്ടില്‍ പ്രവീണയുമാണു ജയലളിതയുടെ പാര്‍ട്ടിയുടെ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ദേവികുളം നിയോജക മണ്ഡലത്തില്‍ അക്കൗണ്ട് തുറക്കാന്‍ വേണ്ട സഹായങ്ങള്‍ അമ്മ വാഗ്ദാനം ചെയ്തിരുന്നതായി എ.ഐ.എ.ഡി.എം.കെ ജില്ലാ പ്രസിഡന്റ് സോമന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
മുന്‍കരുതല്‍ എന്ന നിലയില്‍ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇടുക്കി എ.ആര്‍ ക്യാംപിലെ പൊലിസുകാര്‍ക്കു പുറമെ കോട്ടയം, എറണാകുളം ജില്ലകളില്‍നിന്നും പ്രത്യേക പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കാഞ്ഞാര്‍, ഇടുക്കി, കഞ്ഞിക്കുഴി സി.ഐമാര്‍ക്കാണു സുരക്ഷാ ക്രമീകരണ ചുമതല നല്‍കിയിട്ടുള്ളത്. കൂടാതെ ഇടുക്കി, കരിമണല്‍, മുരിക്കാശ്ശേരി, കുളമാവ് എന്നീ സ്റ്റേഷനിലെ എസ്.ഐമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ 190 പൊലിസുകാരെ മൂന്നാറിലും പരിസര പ്രദേശത്തും സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ചുമതലപ്പെടുത്തി. ഇന്നലെ അതിര്‍ത്തിപ്രദേശങ്ങളിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
അതിര്‍ത്തി മേഖലകളിലെ ആദിവാസി ഊരുകളില്‍ ജയലളിതയുടെ നിര്യാണത്തില്‍ ദുഃഖം അണപൊട്ടിയൊഴുകി. തൊഴിലുറപ്പു ജോലിയും വനവിഭവങ്ങള്‍ ശേഖരിക്കുന്നതും ഇന്നലെ അവര്‍ ഒഴിവാക്കി. ഇരുട്ടളക്കുടി, ചിന്നപ്പാറക്കുടി, ചമ്പല്‍ക്കാട്, ആലംപട്ടി, കുമളിയിലെ മന്നാക്കുടി എന്നിവിടങ്ങളിലും ദുഃഖാചരണം നടന്നു. പലരും ഉപവാസവുമിരുന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജാകര്‍മങ്ങള്‍ നടന്നു. തമിഴ്‌നാടിന്റെ അതിര്‍ത്തി പ്രദേശമായ വാല്‍പ്പാറ പങ്കിടുന്ന ഇടമലക്കുടി ആദിവാസിഗ്രാമങ്ങളും ജയലളിതയുടെ വിയോഗത്തില്‍ ദുഃഖത്തിലാണ്ടു.
തമിഴ്ജനത കൂടുതല്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ ഇന്നലെ വാഹനഗതാഗതം പൂര്‍ണമായും നിലച്ചിരുന്നു. ജയലളിതയുടെ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം നല്‍കുന്ന തൊഴിലാളി സംഘടനയായ അണ്ണാ തൊഴില്‍ സംഘം തോട്ടം മേഖലയില്‍ പ്രത്യേക പ്രാര്‍ഥന നടത്തി. വിനോദ സഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാര്‍ എന്നിവിടങ്ങളില്‍ എത്തിയ സഞ്ചാരികള്‍ വലഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 minutes ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  11 minutes ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  19 minutes ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  23 minutes ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  33 minutes ago
No Image

ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും 

International
  •  39 minutes ago
No Image

പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്‌മെന്റ്  മാത്രം; വെട്ടിലായി യാത്രക്കാര്‍

Kerala
  •  an hour ago
No Image

വാട്‌സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി

National
  •  an hour ago
No Image

യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ

International
  •  8 hours ago
No Image

ഇറാൻ ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ട് ബെയ്റൂത്തിൽ ഇസ്റാഈൽ വ്യോമാക്രമണം

International
  •  8 hours ago