HOME
DETAILS

ഹൈക്കോടതി വിധി കാറ്റില്‍ പറത്തി അക്രമികള്‍ക്ക് പൊലിസ് സംരക്ഷണം

  
backup
December 16, 2016 | 4:58 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

പള്ളിക്കല്‍: പള്ളിക്കല്‍ ബസാര്‍ ജുമാമസ്ജിദില്‍ സമസ്ത വിഭാഗത്തിന് പൊലിസ് സംരഷണം നല്‍കണമെന്ന കോടതിവിധിയുïായിട്ടും വിധിയെ കാറ്റില്‍പറത്തി പള്ളിയില്‍ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ കാന്തപുരം ഗുïാസംഘത്തിന് പൊലിസ് സംരക്ഷണം. ബുധനാഴ്ച മഗ്‌രിബ് നിസ്‌കാരം തുടങ്ങവെയാണ് അക്രമിസംഘം കത്തി, ഇരുമ്പ് ദണ്ഡ്, ആണിയടിച്ച പട്ടിക, കരിങ്കല്‍ ചീളുകള്‍ തുടങ്ങിയവയുമായി പള്ളിയില്‍ ഇരച്ചുകയറി പ്രാര്‍ഥനക്കെത്തിയവരെ ക്രൂരമായി മര്‍ദിച്ചത്.
വിവിധപ്രദേശങ്ങളില്‍ നിന്നെത്തിയ ഗുïാസംഘം പള്ളിക്ക് സമീപമുള്ള കാന്തപുരത്തിന്റെ സംഘടനയുടെ മദ്‌റസയില്‍ വൈകിട്ടോടെ യോഗം ചേര്‍ന്ന് ഗൂഢാലോചനയിലൂടെ ആസൂത്രിതമായി നടത്തിയ നീക്കമായിരുന്നു പള്ളിയിലുïായ ആക്രമണം. കൊലവിളി നടത്തി ആയുധങ്ങളുമായെത്തിയ അക്രമികളില്‍ നിന്നു വിശ്വാസികള്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തിയാണ് നിസ്‌ക്കാരത്തിനെത്തിയ കുട്ടികളും വൃദ്ധരുമടക്കമുള്ളവരുടെ ജീവന്‍ രക്ഷിച്ചത്. വൃദ്ധരുള്‍പ്പെടെ പതിനെട്ടോളം പേര്‍ക്കാണ് അക്രമണത്തില്‍ പരുക്കേറ്റിരുന്നത്. പലര്‍ക്കും തലക്കാണ് ഗരുതരമായി പരുക്കേറ്റത്.
വഖഫ് ബോര്‍ഡ് നടത്തിയ തെരഞ്ഞെടുപ്പിലൂടെ ഭരണം നടത്തിവരുന്ന സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളിക്കും പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കേï നിയമപാലകര്‍ കാന്തപുരത്തിന്റെ സംഘടനാപ്രവര്‍ത്തകരായ ഗുïാസംഘത്തിന് പൂര്‍ണസംരക്ഷണം നല്‍കുകയായിരുന്നു. പള്ളിയില്‍ പരുക്കേറ്റ് കിടക്കുന്നവരെ ആശുപത്രില്‍ കൊï് പോകാന്‍ അനുവദിക്കാതെ ഗുïാസംഘം പള്ളിയുടെ വാതില്‍ ഉള്ളില്‍ നിന്നുംപൂട്ടി അക്രമണം തുടര്‍ന്നു.
പിന്നീട് സംഘടിച്ചെത്തിയ നാട്ടുകാരാണ് പരുക്കേറ്റ പലരെയും ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയെത്തിയ പൊലിസ് അക്രമികളെ പിടികൂടാതെ പള്ളിയില്‍ പരുക്കേറ്റു കിടക്കുന്നവരെ മര്‍ദിക്കുകയാണുïായത്. പൊലിസ് നോക്കി നില്‍ക്കെയാണ് ഖുത്വുബ നിര്‍വഹിക്കുന്ന മിമ്പര്‍ ഉള്‍പ്പെടെയുള്ള പള്ളിയിലെ ഫര്‍ണിച്ചറുകളും മറ്റു ഉപകരണങ്ങളും അക്രമിസംഘം തച്ചുതകര്‍ത്തത്. തൊട്ടടുത്തുള്ള സമസ്തയുടെ മദ്‌റസയും അക്രമികള്‍ എറിഞ്ഞുതകര്‍ത്തു. ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പതിനാലിലേറെ തവണ വിവിധ കോടതിയിലായി പള്ളിയുടെ ഭരണം കൈക്കലാക്കാന്‍ ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടതോടെയാണ് ഇവര്‍ പലതവണയായി പള്ളിയില്‍ ആക്രമണം നടത്തി വരുന്നത്. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത പള്ളി പൂട്ടിക്കുകയെന്ന നിഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് ഗുïാസംഘം ബുധനാഴ്ച പള്ളിയിലുïാക്കിയ അക്രമ സംഭവങ്ങള്‍.
ഗുïാസംഘത്തിന്റെ ആക്രമണത്തിന് ശേഷം പൊലിസും അങ്ങാടിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പല ആവശ്യങ്ങള്‍ക്കായി ടൗണിലെത്തിയ സ്ത്രീകളും വൃദ്ധരുമുള്‍പ്പെടെയുള്ളവരെ ലാത്തിയുമായെത്തി വിരട്ടിയോടിച്ചു.
പലരും വീണു പരുക്കേറ്റു. നിരവധി ബൈക്കുകള്‍ പൊലിസ് ചവിട്ടിതകര്‍ത്തു. കടകളില്‍ സാധനങ്ങള്‍ വാങ്ങുന്നവരെ സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കാതെ ഓടിച്ച പൊലിസ് ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരെ പോലും ഭക്ഷണം കഴിച്ചുതീര്‍ക്കാന്‍ അനുവദിക്കാതെ അടിച്ചോടിക്കുകയായിരുന്നു. പള്ളിക്കല്‍ ബസാറിലും തൊട്ടടുത്തുള്ള കാവുംപടി അങ്ങാടിയിലും പൊലിസ് കടകളടപ്പിച്ചും ലൈറ്റുകള്‍ ഓഫ് ചെയ്യിപ്പിച്ചും അന്തരീക്ഷം ഭീകരമാക്കി.
തേഞ്ഞിപ്പലം എസ്.ഐ അഭിലാഷിന്റെ നേതൃത്തിലായിരുന്നു പൊലിസിന്റെ അരങ്ങേറ്റം. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെയും ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോ ഗ്രാഫര്‍മാരെയും പൊലിസ് തടഞ്ഞു. പ്രാര്‍ഥന നിര്‍ത്തിവച്ച പള്ളി ഇന്നലെ മുതല്‍ വന്‍ പൊലിസ് സംരക്ഷണത്തിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അച്ഛനും മകനും ആദരാഞ്ജലികള്‍'; കെഎസ്‌യു നേതാവിന്റെ വീടിന് മുന്നില്‍ റീത്ത് 

Kerala
  •  14 days ago
No Image

യുഎസ്-ഇസ്റാഈൽ നീക്കത്തെ കടന്നാക്രമിച്ച് ഉത്തരകൊറിയ; ഇറാന് പൂർണ്ണ പിന്തുണയുമായി റഷ്യയും

International
  •  14 days ago
No Image

ഒമാന്‍ തീരത്തെ ഇന്ധന ടാങ്കര്‍ ആക്രമിച്ച് ഇറാന്‍; കപ്പലിന് തീപിടിച്ചു; 20 തൊഴിലാളികളെയും ഒഴിപ്പിച്ചു 

International
  •  14 days ago
No Image

പ്രതിസന്ധിക്ക് അയവില്ല; ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാനാവാതെ കപ്പലുകള്‍; വന്‍കിട കമ്പനികള്‍ യാത്ര റദ്ദാക്കി  

International
  •  14 days ago
No Image

അനിശ്ചിതത്വത്തിൽ ഇറാൻ; തെഹ്‌റാനെ ലക്ഷ്യമിട്ട് ഇസ്റാഈലിന്റെ ക്രൂരമായ വ്യോമാക്രമണം

International
  •  14 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം; പ്രവാസികൾക്കായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു; ഹെൽപ്പ് ലെെൻ നമ്പറുകളിൽ ബന്ധപ്പെടാം 

National
  •  14 days ago
No Image

ഇറാന്റെ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ അംഗമായി അലി രിസാ അറഫി നിയമിതനായി; സൈനിക മേധാവിയായി ബ്രിഗേഡിയര്‍ ജനറല്‍ അഹമ്മദ് വാഹിദിയും | US, Israel attack Iran live

International
  •  14 days ago
No Image

ഗള്‍ഫിലെ കൂടുതല്‍ യു.എസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; ദുബൈ, ദോഹ, മനാമ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ | US, Israel attack Iran live

latest
  •  14 days ago
No Image

ഇറാന്‍- ഇസ്‌റാഈല്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ 10,12 ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകള്‍ മാറ്റി

International
  •  14 days ago
No Image

അബുദബിയിലെ ഇത്തിഹാദ് ടവേഴ്‌സിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ചു; സ്ത്രീക്കും കുട്ടിക്കും പരുക്ക്, മേഖലയിൽ അതീവ ജാഗ്രത

uae
  •  14 days ago


No Image

​ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ ഇറാനെ കൂടുതൽ ഒറ്റപ്പെടുത്താനേ സഹായിക്കൂ: പ്രതികരണവുമായി യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  14 days ago
No Image

ഖാംനഈയുടെ മരണം: വിവിധ ഇടങ്ങളില്‍ യു.എസ് എംബസിക്ക് നേരെ പ്രതിഷേധം; പാകിസ്താനില്‍ സംഘര്‍ഷം വെടിവെപ്പ്, ആറ് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  14 days ago
No Image

ഗൾഫ് പൗരന്മാർക്ക് താങ്ങായി സഊദി; വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്ക് താമസവും സൗകര്യവും ഒരുക്കാൻ ഉത്തരവിട്ട് സൽമാൻ രാജാവ്

Saudi-arabia
  •  14 days ago
No Image

ഇറാനികള്‍ ഭയപ്പെട്ടത് സംഭവിച്ചു; ഖാംനഈയുടെ പിന്‍ഗാമിയെത്തേടി ഉന്നതസമിതി; പരിഗണനയില്‍ നാലുപേര്‍

International
  •  14 days ago