HOME
DETAILS

കാനകളില്‍ സ്ലാബുകള്‍ നിരത്തുന്നതില്‍ കൃത്യതയില്ല; പ്രതിഷേധവുമായി വ്യാപാരികള്‍

  
backup
May 27, 2016 | 11:49 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ac%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0

മുവാറ്റുപുഴ: നഗരത്തിലെ ഓടകളില്‍നിന്നും മാലിന്യം നീക്കിയശേഷം പുനഃസ്ഥാപിക്കുന്ന സ്ലാബുകള്‍ കൃത്യതയില്ലാത്തതിനെതിരെ വ്യാപാരികളും കാല്‍നടയാത്രക്കാരും പ്രതിഷേധവുമായി രംഗത്ത്. വര്‍ഷങ്ങളായി ഓടകള്‍ ശുദ്ധികരിക്കാത്തതുമൂലം കക്കൂസ് മാലിന്യവും മണ്ണും ചപ്പുചവറുകളും കൊണ്ട് നിറഞ്ഞതോടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ പോകാതെ റോഡില്‍ നിറയുന്നത് പതിവാണ്.
വേനല്‍കാലത്ത് പോലും ഓടകളില്‍ മാലിന്യം നിറഞ്ഞതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി വ്യാപാകമാണ്. ഇതിനു പരിഹാരം കാണുതിനും മഴക്കാല പൂര്‍വരോഗങ്ങള്‍ തടയുതിനുമാണ് ഓടകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
നഗരസഭ നേരിട്ട് നടത്താതെ സ്വകാര്യ കരാറുകാരെയാണ് ഓട ശുദ്ധീകരണത്തിനു നിയോഗിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളിലാണ് ഓട ശുദ്ധീകരണം നടന്നുവരുന്നത്.
ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത ശേഷം മാലിന്യങ്ങള്‍ കോരി ലോറികളില്‍ കയറ്റികൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഓട ശുദ്ധീകരിച്ചശേഷം തിരിച്ചിടുന്ന സ്ലാബുകള്‍ ക്രമമായി നിരത്താത്തതുമൂലം  സ്ലാബിനിടയില്‍ വിടവുകളുണ്ടാകുന്നു. സ്ലാബുകള്‍ ഇളക്കുമ്പോള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലെ കോണ്‍ക്രീറ്റുകള്‍ പൊട്ടിപോവുകയും ചെയ്യുന്നുണ്ട്.
ഇതുമൂലം വ്യാപാരികള്‍ക്ക് കച്ചവടം നടത്തുതിനും ഫുട് പാത്തിലൂടെ സഞ്ചരിക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് കഴിയാത്തവസ്ഥയുമാണ്. ഫുട്പാത്തിന്റെ ദുരിതസ്ഥിതി നഗരസഭ അധികാരികളേയും വിവിധ കൗണ്‍സിലര്‍മാരേയും അറിയിച്ചാല്‍ പരിഹാരം കാണാന്‍ തയ്യാറല്ല. ഓട ശുചീകരണം നഗരസഭയുടെ നിയന്ത്രണത്തിലല്ല എന്ന  മറുപടിയാണ് ലഭിക്കുന്നത്.  
ഇതോടെ വ്യാപാരികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. സ്ലാബുകള്‍ നീക്കംചെയ്യുമ്പോള്‍ തിരിച്ച് ക്രമമായി സ്ഥാപിക്കണമെന്നും പൊളിഞ്ഞുപോയ കോണ്‍ക്രീറ്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  2 days ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  2 days ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  2 days ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  2 days ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  2 days ago
No Image

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

Kerala
  •  2 days ago
No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  2 days ago
No Image

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

Kerala
  •  2 days ago
No Image

ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു

National
  •  2 days ago
No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  2 days ago