HOME
DETAILS

കാനകളില്‍ സ്ലാബുകള്‍ നിരത്തുന്നതില്‍ കൃത്യതയില്ല; പ്രതിഷേധവുമായി വ്യാപാരികള്‍

  
backup
May 27, 2016 | 11:49 PM

%e0%b4%95%e0%b4%be%e0%b4%a8%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b2%e0%b4%be%e0%b4%ac%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b0

മുവാറ്റുപുഴ: നഗരത്തിലെ ഓടകളില്‍നിന്നും മാലിന്യം നീക്കിയശേഷം പുനഃസ്ഥാപിക്കുന്ന സ്ലാബുകള്‍ കൃത്യതയില്ലാത്തതിനെതിരെ വ്യാപാരികളും കാല്‍നടയാത്രക്കാരും പ്രതിഷേധവുമായി രംഗത്ത്. വര്‍ഷങ്ങളായി ഓടകള്‍ ശുദ്ധികരിക്കാത്തതുമൂലം കക്കൂസ് മാലിന്യവും മണ്ണും ചപ്പുചവറുകളും കൊണ്ട് നിറഞ്ഞതോടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ പോകാതെ റോഡില്‍ നിറയുന്നത് പതിവാണ്.
വേനല്‍കാലത്ത് പോലും ഓടകളില്‍ മാലിന്യം നിറഞ്ഞതുമൂലമുണ്ടാകുന്ന ദുര്‍ഗന്ധത്തിനെതിരെ പരാതി വ്യാപാകമാണ്. ഇതിനു പരിഹാരം കാണുതിനും മഴക്കാല പൂര്‍വരോഗങ്ങള്‍ തടയുതിനുമാണ് ഓടകളുടെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
നഗരസഭ നേരിട്ട് നടത്താതെ സ്വകാര്യ കരാറുകാരെയാണ് ഓട ശുദ്ധീകരണത്തിനു നിയോഗിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളിലാണ് ഓട ശുദ്ധീകരണം നടന്നുവരുന്നത്.
ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിട്ടുള്ള സ്ലാബുകള്‍ ജെസിബി ഉപയോഗിച്ച് നീക്കംചെയ്ത ശേഷം മാലിന്യങ്ങള്‍ കോരി ലോറികളില്‍ കയറ്റികൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഓട ശുദ്ധീകരിച്ചശേഷം തിരിച്ചിടുന്ന സ്ലാബുകള്‍ ക്രമമായി നിരത്താത്തതുമൂലം  സ്ലാബിനിടയില്‍ വിടവുകളുണ്ടാകുന്നു. സ്ലാബുകള്‍ ഇളക്കുമ്പോള്‍ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലെ കോണ്‍ക്രീറ്റുകള്‍ പൊട്ടിപോവുകയും ചെയ്യുന്നുണ്ട്.
ഇതുമൂലം വ്യാപാരികള്‍ക്ക് കച്ചവടം നടത്തുതിനും ഫുട് പാത്തിലൂടെ സഞ്ചരിക്കുന്നതിന് കാല്‍നടയാത്രക്കാര്‍ക്ക് കഴിയാത്തവസ്ഥയുമാണ്. ഫുട്പാത്തിന്റെ ദുരിതസ്ഥിതി നഗരസഭ അധികാരികളേയും വിവിധ കൗണ്‍സിലര്‍മാരേയും അറിയിച്ചാല്‍ പരിഹാരം കാണാന്‍ തയ്യാറല്ല. ഓട ശുചീകരണം നഗരസഭയുടെ നിയന്ത്രണത്തിലല്ല എന്ന  മറുപടിയാണ് ലഭിക്കുന്നത്.  
ഇതോടെ വ്യാപാരികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. സ്ലാബുകള്‍ നീക്കംചെയ്യുമ്പോള്‍ തിരിച്ച് ക്രമമായി സ്ഥാപിക്കണമെന്നും പൊളിഞ്ഞുപോയ കോണ്‍ക്രീറ്റുകള്‍ നഗരസഭയുടെ നേതൃത്വത്തില്‍ വീണ്ടും കോണ്‍ക്രീറ്റ് ചെയ്ത് വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാക്കണമെന്നുമാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല, ആർക്കും അനുവദിച്ചിട്ടുമില്ല: വി ശിവൻകുട്ടി

Kerala
  •  2 days ago
No Image

വെനിസ്വേലയുടെ പരമാധികാരത്തിന് മേൽ അമേരിക്കയുടെ കടന്നുകയറ്റം; ആക്രമണത്തെ അപലപിച്ച് റഷ്യയും ബ്രസീലും; ബ്രസീൽ അതിർത്തികൾ അടച്ചു

International
  •  2 days ago
No Image

കോഹ്‌ലിക്കൊപ്പം ലോകത്തിൽ മൂന്നാമൻ; 39ാം വയസ്സിൽ ചരിത്രം തിരുത്തി വാർണർ

Cricket
  •  2 days ago
No Image

കരുളായിയിൽ 17-കാരിയെ കാണാനില്ലെന്ന് പരാതി; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  2 days ago
No Image

'25,000 രൂപയ്ക്ക് ബിഹാറി പെൺകുട്ടികളെ കിട്ടും'; വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രിയുടെ ഭർത്താവ്, പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും അവനെ ഒഴിവാക്കിയത് എന്തിനാണ്? ചോദ്യവുമായി മുൻ താരം

Cricket
  •  2 days ago
No Image

ആറുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലിസ് 

National
  •  2 days ago
No Image

മഡുറോയെ ബന്ദിയാക്കിയതിൽ പ്രതിഷേധം; സമാധാന നൊബേൽ മോഹിക്കുന്ന ആൾപിടിയന്മാർ'; ട്രംപിനെ പരിഹസിച്ച് മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

കളിക്കളത്തിൽ ആ താരം കോഹ്‌ലിയെ പോലെയാണ്: ഇർഫാൻ പത്താൻ

Cricket
  •  2 days ago
No Image

സൗജന്യ സ്‌കോളര്‍ശിപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ യൂണിവേഴ്‌സിറ്റി; വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

qatar
  •  2 days ago