HOME
DETAILS

മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും

  
backup
May 28, 2016 | 12:16 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81

പാവറട്ടി: പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റിയും ശാഖാ കമ്മിറ്റികളും ഒരുക്കിയ തണലില്‍ മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും. നാലകത്ത് കൊറ്റോത്ത് മുഹമ്മദലി സഹോദരിമാരായ ഐഷ, നഫീസ എന്നിവര്‍ താമസിച്ചിരുന്ന വീട് കഴിഞ്ഞ വര്‍ഷക്കാലത്തെ ശക്തമായ മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
പാവറട്ടി സെന്റ്.ജോസഫ് സ്‌കൂള്‍ വിദ്യര്‍ഥികളും വിവിധ സംഘടനകളും അറ്റകുറ്റപ്പണിക്കുള്ള സഹായവുമായി എത്തിയെങ്കിലും വീടിന്റെ പൂര്‍ണ ഉത്തര വാദിത്തം പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് പുതുക്കി പണിയാന്‍ തീരുമാനിക്കുകയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള റീലീഫ് കമ്മിറ്റി, ഖത്തര്‍, ദുബൈ, ഷാര്‍ജ്ജ- അജ്മാന്‍ ശാഖാകമ്മിറ്റികള്‍, നാട്ടിലെ അഭ്യൂദയകാംക്ഷികള്‍, സേവന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ടവര്‍ഷങ്ങളായി മാനസിക നില തെറ്റി തെരുവില്‍ അലയുകയായിരുന്ന മുഹമ്മദലിയുടെയും വിധവകളായ രണ്ടു സഹോദരിമാരുടെയും ഉത്തരവാദിത്വം മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് ശാഖാ കമ്മിറ്റികളുടെ സാമ്പത്തിക സഹായത്തോടെ മുഹമ്മദലിയെ ഏഴ് മാസത്തോളമായി തിരുര്‍വെട്ടം വി.ആര്‍.സി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു ചികിത്സിച്ച് വരികയാണ്.
 ഒരു മാസം 20,000 രൂപ ചെലവ് വരുന്ന ചികിത്സയില്‍ കാര്യമായ മാറ്റം പ്രകടമായി തുടങ്ങിയ സന്തോഷത്തിനിടയിലാണ് ഏഴ് ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കി വീട്ടുകാരെ ഏല്‍പ്പിച്ചത്.
മഹല്ല് പ്രസിഡന്റ് എ.പി ഹമീദ് ഹാജി താക്കോല്‍ദാനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ഹംസ ദാരിമി പ്രാര്‍ഥന നടത്തി. മഹല്ല് ജനറല്‍ സെക്രട്ടറി നൗഷാദ് എലാന്ത്ര അധ്യക്ഷനായി.
പുനര്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി മുഹമ്മദ്, ട്രഷറര്‍ ടി.കെ അബുഹാജി, ദുബൈ ശാഖാ കമ്മിറ്റി ജോ.സെക്രട്ടറി ഇസ്ഹാഖ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അസീസ് പുളിക്കല്‍, ഹംസ മാനാത്ത്, പി.വി അബ്ദുല്‍ റസാക്, ആലി ഹാജി, വി.പി അബ്ദുമോന്‍, എം.പി മുഹ്‌യിദ്ദീന്‍, അഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനങ്ങളെ ദ്രോഹിക്കുന്ന വികസനം വേണ്ട'; അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരവുമായി കോൺഗ്രസ്: കെ. സുധാകരൻ

Kerala
  •  2 days ago
No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  2 days ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  2 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  2 days ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  2 days ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  2 days ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  2 days ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  2 days ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  2 days ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  2 days ago