HOME
DETAILS

മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും

  
backup
May 28, 2016 | 12:16 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81

പാവറട്ടി: പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റിയും ശാഖാ കമ്മിറ്റികളും ഒരുക്കിയ തണലില്‍ മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും. നാലകത്ത് കൊറ്റോത്ത് മുഹമ്മദലി സഹോദരിമാരായ ഐഷ, നഫീസ എന്നിവര്‍ താമസിച്ചിരുന്ന വീട് കഴിഞ്ഞ വര്‍ഷക്കാലത്തെ ശക്തമായ മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
പാവറട്ടി സെന്റ്.ജോസഫ് സ്‌കൂള്‍ വിദ്യര്‍ഥികളും വിവിധ സംഘടനകളും അറ്റകുറ്റപ്പണിക്കുള്ള സഹായവുമായി എത്തിയെങ്കിലും വീടിന്റെ പൂര്‍ണ ഉത്തര വാദിത്തം പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് പുതുക്കി പണിയാന്‍ തീരുമാനിക്കുകയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള റീലീഫ് കമ്മിറ്റി, ഖത്തര്‍, ദുബൈ, ഷാര്‍ജ്ജ- അജ്മാന്‍ ശാഖാകമ്മിറ്റികള്‍, നാട്ടിലെ അഭ്യൂദയകാംക്ഷികള്‍, സേവന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ടവര്‍ഷങ്ങളായി മാനസിക നില തെറ്റി തെരുവില്‍ അലയുകയായിരുന്ന മുഹമ്മദലിയുടെയും വിധവകളായ രണ്ടു സഹോദരിമാരുടെയും ഉത്തരവാദിത്വം മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് ശാഖാ കമ്മിറ്റികളുടെ സാമ്പത്തിക സഹായത്തോടെ മുഹമ്മദലിയെ ഏഴ് മാസത്തോളമായി തിരുര്‍വെട്ടം വി.ആര്‍.സി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു ചികിത്സിച്ച് വരികയാണ്.
 ഒരു മാസം 20,000 രൂപ ചെലവ് വരുന്ന ചികിത്സയില്‍ കാര്യമായ മാറ്റം പ്രകടമായി തുടങ്ങിയ സന്തോഷത്തിനിടയിലാണ് ഏഴ് ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കി വീട്ടുകാരെ ഏല്‍പ്പിച്ചത്.
മഹല്ല് പ്രസിഡന്റ് എ.പി ഹമീദ് ഹാജി താക്കോല്‍ദാനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ഹംസ ദാരിമി പ്രാര്‍ഥന നടത്തി. മഹല്ല് ജനറല്‍ സെക്രട്ടറി നൗഷാദ് എലാന്ത്ര അധ്യക്ഷനായി.
പുനര്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി മുഹമ്മദ്, ട്രഷറര്‍ ടി.കെ അബുഹാജി, ദുബൈ ശാഖാ കമ്മിറ്റി ജോ.സെക്രട്ടറി ഇസ്ഹാഖ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അസീസ് പുളിക്കല്‍, ഹംസ മാനാത്ത്, പി.വി അബ്ദുല്‍ റസാക്, ആലി ഹാജി, വി.പി അബ്ദുമോന്‍, എം.പി മുഹ്‌യിദ്ദീന്‍, അഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  14 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  14 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  14 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  14 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  14 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  14 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  14 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  14 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  14 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  14 days ago