HOME
DETAILS

മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും

  
backup
May 28, 2016 | 12:16 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81

പാവറട്ടി: പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റിയും ശാഖാ കമ്മിറ്റികളും ഒരുക്കിയ തണലില്‍ മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും. നാലകത്ത് കൊറ്റോത്ത് മുഹമ്മദലി സഹോദരിമാരായ ഐഷ, നഫീസ എന്നിവര്‍ താമസിച്ചിരുന്ന വീട് കഴിഞ്ഞ വര്‍ഷക്കാലത്തെ ശക്തമായ മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
പാവറട്ടി സെന്റ്.ജോസഫ് സ്‌കൂള്‍ വിദ്യര്‍ഥികളും വിവിധ സംഘടനകളും അറ്റകുറ്റപ്പണിക്കുള്ള സഹായവുമായി എത്തിയെങ്കിലും വീടിന്റെ പൂര്‍ണ ഉത്തര വാദിത്തം പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് പുതുക്കി പണിയാന്‍ തീരുമാനിക്കുകയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള റീലീഫ് കമ്മിറ്റി, ഖത്തര്‍, ദുബൈ, ഷാര്‍ജ്ജ- അജ്മാന്‍ ശാഖാകമ്മിറ്റികള്‍, നാട്ടിലെ അഭ്യൂദയകാംക്ഷികള്‍, സേവന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ടവര്‍ഷങ്ങളായി മാനസിക നില തെറ്റി തെരുവില്‍ അലയുകയായിരുന്ന മുഹമ്മദലിയുടെയും വിധവകളായ രണ്ടു സഹോദരിമാരുടെയും ഉത്തരവാദിത്വം മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് ശാഖാ കമ്മിറ്റികളുടെ സാമ്പത്തിക സഹായത്തോടെ മുഹമ്മദലിയെ ഏഴ് മാസത്തോളമായി തിരുര്‍വെട്ടം വി.ആര്‍.സി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു ചികിത്സിച്ച് വരികയാണ്.
 ഒരു മാസം 20,000 രൂപ ചെലവ് വരുന്ന ചികിത്സയില്‍ കാര്യമായ മാറ്റം പ്രകടമായി തുടങ്ങിയ സന്തോഷത്തിനിടയിലാണ് ഏഴ് ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കി വീട്ടുകാരെ ഏല്‍പ്പിച്ചത്.
മഹല്ല് പ്രസിഡന്റ് എ.പി ഹമീദ് ഹാജി താക്കോല്‍ദാനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ഹംസ ദാരിമി പ്രാര്‍ഥന നടത്തി. മഹല്ല് ജനറല്‍ സെക്രട്ടറി നൗഷാദ് എലാന്ത്ര അധ്യക്ഷനായി.
പുനര്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി മുഹമ്മദ്, ട്രഷറര്‍ ടി.കെ അബുഹാജി, ദുബൈ ശാഖാ കമ്മിറ്റി ജോ.സെക്രട്ടറി ഇസ്ഹാഖ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അസീസ് പുളിക്കല്‍, ഹംസ മാനാത്ത്, പി.വി അബ്ദുല്‍ റസാക്, ആലി ഹാജി, വി.പി അബ്ദുമോന്‍, എം.പി മുഹ്‌യിദ്ദീന്‍, അഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ സർക്കാർ ആശുപത്രികളിലും ഇനി ഇൻഷുറൻസ് സ്വീകരിക്കും; എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്റെ നിർണ്ണായക പ്രഖ്യാപനം

uae
  •  10 days ago
No Image

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കല്യാൺ ജ്വല്ലേഴ്സ്

Kerala
  •  10 days ago
No Image

യുഎഇയിലെ ഇന്ത്യൻ കോൺസുലാർ സേവനങ്ങൾ ഇനി 'അൽഹിന്ദ്' വഴി; ജൂലൈ 1 മുതൽ പുതിയ മാറ്റം

uae
  •  10 days ago
No Image

വാല്‍പ്പാറ അപകടം: ട്രാവലര്‍ ഡ്രൈവറുടെ ആരോഗ്യ നിലയില്‍ പുരോഗതി

Kerala
  •  10 days ago
No Image

വെസ്റ്റ് ഇൻഡീസ് പേസറുടെ ബൗൺസർ ബാറ്ററുടെ ഹെൽമെറ്റ് തകർത്തു! വിഖ്യാത സ്റ്റേഡിയത്തിൽ ചോരപ്പുഴ ഒഴുകും മുൻപേ കളി നിർത്തി; നടുങ്ങി ക്രിക്കറ്റ് ലോകം

Cricket
  •  10 days ago
No Image

തൃശൂരിലെ വെടിക്കെട്ട് പുരകളില്‍ പരിശോധന; നിര്‍ദേശം നല്‍കി കലക്ടര്‍

Kerala
  •  10 days ago
No Image

ഏത് പിടികിട്ടാപ്പുള്ളിയും ഹംഗറിയിൽ എത്തിയാൽ അറസ്റ്റ് ചെയ്യും, അത് നെതന്യാഹുവായാലും; നിയുക്ത പ്രധാനമന്ത്രി പീറ്റർ മഗ്യാർ

International
  •  10 days ago
No Image

വീട്ടിനുള്ളില്‍ നിന്ന് പാമ്പുകടിയേറ്റ സംഭവം: അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി, മാതാപിതാക്കളുമായി സംസാരിച്ചു

Kerala
  •  10 days ago
No Image

'ഗെറ്റ് ഔട്ട് ഹിയർ... റോഡിലെ ഗുണ്ടായിസം വേണ്ട'; ബിജെപി മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് യുവതി; വീഡിയോ വൈറൽ

National
  •  10 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം: ഫര്‍മാനെതിരെ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം

Kerala
  •  10 days ago