HOME
DETAILS

മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും

  
backup
May 28, 2016 | 12:16 AM

%e0%b4%ae%e0%b5%81%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b9%e0%b5%8b%e0%b4%a6%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81

പാവറട്ടി: പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റിയും ശാഖാ കമ്മിറ്റികളും ഒരുക്കിയ തണലില്‍ മുഹമ്മദലിയും സഹോദരിമാരും ഇനി ഭയമില്ലാതെ തലചായ്ക്കും. നാലകത്ത് കൊറ്റോത്ത് മുഹമ്മദലി സഹോദരിമാരായ ഐഷ, നഫീസ എന്നിവര്‍ താമസിച്ചിരുന്ന വീട് കഴിഞ്ഞ വര്‍ഷക്കാലത്തെ ശക്തമായ മഴയില്‍ തകര്‍ന്ന് വീഴുകയായിരുന്നു.
പാവറട്ടി സെന്റ്.ജോസഫ് സ്‌കൂള്‍ വിദ്യര്‍ഥികളും വിവിധ സംഘടനകളും അറ്റകുറ്റപ്പണിക്കുള്ള സഹായവുമായി എത്തിയെങ്കിലും വീടിന്റെ പൂര്‍ണ ഉത്തര വാദിത്തം പൈങ്കണ്ണിയൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് പുതുക്കി പണിയാന്‍ തീരുമാനിക്കുകയായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള റീലീഫ് കമ്മിറ്റി, ഖത്തര്‍, ദുബൈ, ഷാര്‍ജ്ജ- അജ്മാന്‍ ശാഖാകമ്മിറ്റികള്‍, നാട്ടിലെ അഭ്യൂദയകാംക്ഷികള്‍, സേവന സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായ സഹകരണത്തോടെ ഏഴ് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ടവര്‍ഷങ്ങളായി മാനസിക നില തെറ്റി തെരുവില്‍ അലയുകയായിരുന്ന മുഹമ്മദലിയുടെയും വിധവകളായ രണ്ടു സഹോദരിമാരുടെയും ഉത്തരവാദിത്വം മഹല്ല് സെന്‍ട്രല്‍ കമ്മിറ്റി ഏറ്റെടുത്ത് ശാഖാ കമ്മിറ്റികളുടെ സാമ്പത്തിക സഹായത്തോടെ മുഹമ്മദലിയെ ഏഴ് മാസത്തോളമായി തിരുര്‍വെട്ടം വി.ആര്‍.സി. ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു ചികിത്സിച്ച് വരികയാണ്.
 ഒരു മാസം 20,000 രൂപ ചെലവ് വരുന്ന ചികിത്സയില്‍ കാര്യമായ മാറ്റം പ്രകടമായി തുടങ്ങിയ സന്തോഷത്തിനിടയിലാണ് ഏഴ് ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച വീടിന്റെ പണി പൂര്‍ത്തിയാക്കി വീട്ടുകാരെ ഏല്‍പ്പിച്ചത്.
മഹല്ല് പ്രസിഡന്റ് എ.പി ഹമീദ് ഹാജി താക്കോല്‍ദാനം നിര്‍വഹിച്ചു. മഹല്ല് ഖത്തീബ് ഹംസ ദാരിമി പ്രാര്‍ഥന നടത്തി. മഹല്ല് ജനറല്‍ സെക്രട്ടറി നൗഷാദ് എലാന്ത്ര അധ്യക്ഷനായി.
പുനര്‍ നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വി.പി മുഹമ്മദ്, ട്രഷറര്‍ ടി.കെ അബുഹാജി, ദുബൈ ശാഖാ കമ്മിറ്റി ജോ.സെക്രട്ടറി ഇസ്ഹാഖ്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അസീസ് പുളിക്കല്‍, ഹംസ മാനാത്ത്, പി.വി അബ്ദുല്‍ റസാക്, ആലി ഹാജി, വി.പി അബ്ദുമോന്‍, എം.പി മുഹ്‌യിദ്ദീന്‍, അഹ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി ക്രമക്കേട്: ഉദ്യോഗാർഥികളുടെ നിർണായക മൊഴി പുറത്ത്; ക്രൈംബ്രാഞ്ച് നാളെ രേഖകൾ തേടും

Kerala
  •  14 days ago
No Image

തെരഞ്ഞെടുപ്പ് സ്ഥലംമാറ്റം: തിരികെ നിയമനം വൈകുന്നു; പൊലിസിൽ അതൃപ്തി

Kerala
  •  14 days ago
No Image

പ്രകൃതിയും പാരമ്പര്യവും കൈകോര്‍ക്കുന്ന ബഹ; ഗ്രാമീണ ടൂറിസത്തിന്റെ പുതിയ മുഖമായി സഊദിയിലെ മലനാട്

Saudi-arabia
  •  14 days ago
No Image

നിലപാട് മാറ്റാതെ ചർച്ചക്കില്ല; അമേരിക്കയുടേത് നഗ്നമായ കരാർ ലംഘനമെന്ന് ഇറാൻ വിദേശകാര്യമന്ത്രി

International
  •  14 days ago
No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  14 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  14 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  14 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  14 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  14 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  14 days ago