HOME
DETAILS

ലോയയുടെ മരണം: കേസിന്റെ രേഖകള്‍ ഹരജിക്കാര്‍ക്ക് കൈമാറണമെന്ന് സുപ്രിം കോടതി

  
backup
January 17 2018 | 02:01 AM

%e0%b4%b2%e0%b5%8b%e0%b4%af%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b0%e0%b5%87

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിന്റെ എല്ലാ രേഖകളും ഹരജിക്കാര്‍ക്ക് കൈമാറണമെന്ന് സുപ്രിം കോടതി.
കേസുമായി ബന്ധപ്പെട്ട രേഖകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ സുപ്രിം കോടതിയില്‍ ഹാജരാക്കി. എന്നാല്‍, രേഖകള്‍ പരസ്യപ്പെടുത്തരുതെന്ന മഹാരാഷ്ട സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹാരിഷ് സാല്‍വെയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹരജിക്കാര്‍ക്ക് അറിയേണ്ടതുണ്ടെന്നും അതിനാല്‍ രേഖകള്‍ കൈമാറണമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, മോഹന്‍ എം ശാന്തനഗൗഡര്‍ എന്നിവരുടെ ബെഞ്ച് വാക്കാല്‍ നിര്‍ദേശിച്ചു. രേഖകള്‍ സംബന്ധിച്ച് ഹരജിക്കാര്‍ക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ ലോണും കോണ്‍ഗ്രസ് നേതാവ് തെഹ്‌സീന്‍ പൂനെവാലയും നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട ഉചിതമായ എല്ലാ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനു വേണ്ടി ഹാജരായ ഹാരിഷ് സാല്‍വെ മാധ്യമങ്ങളോട് പറഞ്ഞു.
സമാനമായ കേസ് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്. ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ മാസം 13ന് കേസ് സുപ്രിം കോടതി പരിഗണിച്ചപ്പോള്‍ സമാനമായ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അരുണ്‍ മിശ്രയുടെ ബെഞ്ച് കേസെടുക്കരുതെന്ന് മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ ഈ കേസ് അതീവ ഗൗരവമേറിയതാണെന്നും ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടടക്കം എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇതുവരെയുള്ള അന്വേഷണറിപ്പോര്‍ട്ടും മോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുള്‍പ്പെടെയുള്ള രേഖകളും ഇന്നലെ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടില്‍ അതീവ ഗൗരവമേറിയ കാര്യങ്ങള്‍ ഉണ്ടെന്നും അവ പരസ്യപ്പെടുത്തരുതെന്നുമാണ് ഹാരിഷ് സാല്‍വെ ആവശ്യപ്പെട്ടത്. ഇക്കാര്യം കോടതി അംഗീകരിച്ചിട്ടില്ല. കേസ് ഒരാഴ്ചക്കുശേഷം വീണ്ടും പരിഗണിക്കും.
സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ പ്രതിസന്ധികള്‍ക്കിടെയാണ് ഇന്നലെ ലോയ കേസ് പരിഗണിച്ചത്. ഈ കേസ് വിമര്‍ശന വിധേയനായ അരുണ്‍ മിശ്രയുടെ ബെഞ്ചിന് വിട്ടതില്‍ പ്രതിഷേധിച്ചായിരുന്നു മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത് 

Cricket
  •  4 days ago
No Image

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

National
  •  4 days ago
No Image

കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ്‌ ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ

Cricket
  •  4 days ago
No Image

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

Cricket
  •  4 days ago
No Image

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala
  •  4 days ago
No Image

മുംബൈയിൽ ഭൂഗർഭ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി നാല് തൊഴിലാളികൾ മരിച്ചു

Kerala
  •  4 days ago
No Image

ഗാംഗുലിക്കും ധോണിക്കും ശേഷം ഇതാദ്യം; ക്യാപ്റ്റന്മാരിൽ മൂന്നാമനായി രോഹിത്

Cricket
  •  4 days ago
No Image

അർധ സെഞ്ച്വറിയുമായി രോഹിത്; മികച്ച തുടക്കം; ‍‍ഞൊടിയിടയിൽ രണ്ട് വിക്കറ്റ്, നിരാശപ്പെടുത്തി കോഹ്ലി

Cricket
  •  4 days ago