HOME
DETAILS

തുടര്‍ച്ചയായ അക്രമങ്ങള്‍ കശ്മിരിനെ അസ്ഥിരമാക്കുന്നു

  
backup
February 14, 2018 | 2:07 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


ശ്രീനഗര്‍: പ്രകൃതി ഭംഗിയാല്‍ അസാമാന്യ സൗന്ദര്യമുള്ള കശ്മിര്‍ ഇന്ന് അശാന്ത ഭൂമികയായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുദിവസങ്ങളായി അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം സൈന്യത്തെ ലക്ഷ്യം വച്ചുതന്നെയായിരുന്നു.
ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക കേന്ദ്രത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ആറുപേരും സൈനികരാണ്.
കരണ്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അക്രമം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് പാകിസ്താനുമായി ചര്‍ച്ച വേണമെന്നാണ് കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ഇന്നലെ അഭിപ്രായപ്പെട്ടത്.
പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ ചാനലുകള്‍ തന്നെ ദേശവിരുദ്ധയായി മുദ്ര കുത്തുമെന്നും എന്നാല്‍ അതല്ല ശാശ്വത പരിഹാരമാണ് കശ്മിരിന് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
അതിനിടയില്‍ ഭീകരാക്രമണം നടത്തിയ സൈനിക കേന്ദ്രം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കശ്മിരിലെ അക്രമങ്ങള്‍ക്കും സൈനികരുടെ രക്തസാക്ഷിത്വത്തിനും കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സൈനികര്‍ക്കെതിരേ മാത്രമായി എട്ട് വലിയ ഭീകരാക്രമണങ്ങളുണ്ടായി.
വിഘടന വാദികളുമായോ പാകിസ്താനുമായോ ചര്‍ച്ചക്കില്ലെന്ന കേന്ദ്രത്തിന്റെ പിടിവാശി കാരണമാണ് കശ്മിര്‍ ഇത്രക്ക് അശാന്തമായത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്താല്‍ കേന്ദ്രം മധ്യസ്ഥനെ നിയോഗിച്ചിരുന്നു.
എന്നാല്‍ മധ്യസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നീങ്ങിയില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ സ്വാധീനിക്കാനായി നടത്തിയ തന്ത്രം മാത്രമായിരുന്നു ഇത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയുടെ പുതിയ ഗ്രാന്റ് മുഫ്തിയായി ശൈഖ് ഡോ. സാലിഹ് ബിൻ ഫൗസാൻ

Saudi-arabia
  •  a month ago
No Image

ജമ്മു കശ്മീരിൽ റോഹിങ്ക്യൻ മുസ്‌ലിം അഭയാർഥികൾക്ക് നേരെ കടുത്ത നടപടി; ക്യാമ്പുകളിലെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കാൻ ഉത്തരവ്

National
  •  a month ago
No Image

പെൺകുഞ്ഞ് ജനിച്ചതിൻ്റെ പേരിൽ മർദനം; പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കട്ടിലിൽ നിന്ന് വലിച്ചിട്ടു; ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി

Kerala
  •  a month ago
No Image

പുലി ഭീതി: അട്ടപ്പാടിയിൽ സ്കൂളിന് നാളെ അവധി

Kerala
  •  a month ago
No Image

അവൻ ഇന്ത്യൻ ടീമിൽ എത്താത്തതിൽ ഞാൻ വളരെയധികം വേദനിക്കുന്നു: അശ്വിൻ

Cricket
  •  a month ago
No Image

റോ‍ഡ് അപകടത്തിൽ ഒരാൾ മരിച്ചതിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്

uae
  •  a month ago
No Image

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ' 51 സ്കോർപിയോ' കാറുകൾ നൽകി ഉടമ: എം.കെ. ഭാട്ടിയയ്ക്ക് സമൂഹമാധ്യമങ്ങളിൽ വമ്പൻ കയ്യടി

auto-mobile
  •  a month ago
No Image

യുവതിയുടെ ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ പ്രചരിപ്പിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ ചുമത്തി അബൂദബി കോടതി

uae
  •  a month ago
No Image

മുത്തശ്ശിയെ ഫോൺ വിളിച്ചതിന് ഒമ്പത് വയസ്സുകാരന് ക്രൂരമർദനം; പ്രധാനാധ്യാപകൻ അറസ്റ്റിൽ

National
  •  a month ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം അവനാണ്: റിവാൾഡോ

Football
  •  a month ago