HOME
DETAILS

തുടര്‍ച്ചയായ അക്രമങ്ങള്‍ കശ്മിരിനെ അസ്ഥിരമാക്കുന്നു

  
backup
February 14, 2018 | 2:07 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


ശ്രീനഗര്‍: പ്രകൃതി ഭംഗിയാല്‍ അസാമാന്യ സൗന്ദര്യമുള്ള കശ്മിര്‍ ഇന്ന് അശാന്ത ഭൂമികയായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുദിവസങ്ങളായി അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം സൈന്യത്തെ ലക്ഷ്യം വച്ചുതന്നെയായിരുന്നു.
ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക കേന്ദ്രത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ആറുപേരും സൈനികരാണ്.
കരണ്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അക്രമം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് പാകിസ്താനുമായി ചര്‍ച്ച വേണമെന്നാണ് കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ഇന്നലെ അഭിപ്രായപ്പെട്ടത്.
പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ ചാനലുകള്‍ തന്നെ ദേശവിരുദ്ധയായി മുദ്ര കുത്തുമെന്നും എന്നാല്‍ അതല്ല ശാശ്വത പരിഹാരമാണ് കശ്മിരിന് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
അതിനിടയില്‍ ഭീകരാക്രമണം നടത്തിയ സൈനിക കേന്ദ്രം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കശ്മിരിലെ അക്രമങ്ങള്‍ക്കും സൈനികരുടെ രക്തസാക്ഷിത്വത്തിനും കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സൈനികര്‍ക്കെതിരേ മാത്രമായി എട്ട് വലിയ ഭീകരാക്രമണങ്ങളുണ്ടായി.
വിഘടന വാദികളുമായോ പാകിസ്താനുമായോ ചര്‍ച്ചക്കില്ലെന്ന കേന്ദ്രത്തിന്റെ പിടിവാശി കാരണമാണ് കശ്മിര്‍ ഇത്രക്ക് അശാന്തമായത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്താല്‍ കേന്ദ്രം മധ്യസ്ഥനെ നിയോഗിച്ചിരുന്നു.
എന്നാല്‍ മധ്യസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നീങ്ങിയില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ സ്വാധീനിക്കാനായി നടത്തിയ തന്ത്രം മാത്രമായിരുന്നു ഇത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വർണക്കൊള്ള കേസിൽ എസ്‌ഐടി വിപുലീകരിക്കാൻ എഡിജിപിക്ക് അധികാരം; അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി 

Kerala
  •  14 days ago
No Image

അബൂദബി വാഹനാപകടം; ചികിത്സയിലായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു

uae
  •  14 days ago
No Image

സഊദിയിലേക്കുള്ള വിസിറ്റിംഗ് വിസകളുടെ കാലാവധി 30 ദിവസമാക്കി കുറച്ചു

Saudi-arabia
  •  14 days ago
No Image

ഷാർജയിൽ ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരം; സമയപരിധി ജനുവരി 10-ന് അവസാനിക്കും

uae
  •  14 days ago
No Image

സമസ്തക്ക് ജനമനസ്സുകളിൽ വലിയ അംഗീകാരം'; സന്ദേശ യാത്രയുടെ വിജയം ഇതിന് തെളിവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  14 days ago
No Image

ആറ്റിങ്ങലിൽ സ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരുക്ക്

Kerala
  •  14 days ago
No Image

'അറസ്റ്റ് ചെയ്യാനാണെങ്കിൽ ചെയ്യട്ടെ'; പുനർജനി കേസിൽ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്ത് വി.ഡി. സതീശൻ

Kerala
  •  14 days ago
No Image

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ ആക്രമണം; ഒരാൾ കസ്റ്റഡിയിൽ

crime
  •  14 days ago
No Image

റൊണാൾഡോ ലോകകപ്പ് നേടില്ല, കിരീമുയർത്തുക ആ നാല് ടീമുകളിലൊന്നായിരിക്കും: മുൻ താരം

Football
  •  14 days ago
No Image

മെഡിക്കൽ കോളേജ് ലിഫ്റ്റിൽ കുടുങ്ങിയത് രണ്ട് ദിവസം; രോഗിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  14 days ago