HOME
DETAILS

തുടര്‍ച്ചയായ അക്രമങ്ങള്‍ കശ്മിരിനെ അസ്ഥിരമാക്കുന്നു

  
backup
February 14 2018 | 02:02 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


ശ്രീനഗര്‍: പ്രകൃതി ഭംഗിയാല്‍ അസാമാന്യ സൗന്ദര്യമുള്ള കശ്മിര്‍ ഇന്ന് അശാന്ത ഭൂമികയായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുദിവസങ്ങളായി അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം സൈന്യത്തെ ലക്ഷ്യം വച്ചുതന്നെയായിരുന്നു.
ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക കേന്ദ്രത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ആറുപേരും സൈനികരാണ്.
കരണ്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അക്രമം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് പാകിസ്താനുമായി ചര്‍ച്ച വേണമെന്നാണ് കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ഇന്നലെ അഭിപ്രായപ്പെട്ടത്.
പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ ചാനലുകള്‍ തന്നെ ദേശവിരുദ്ധയായി മുദ്ര കുത്തുമെന്നും എന്നാല്‍ അതല്ല ശാശ്വത പരിഹാരമാണ് കശ്മിരിന് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
അതിനിടയില്‍ ഭീകരാക്രമണം നടത്തിയ സൈനിക കേന്ദ്രം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കശ്മിരിലെ അക്രമങ്ങള്‍ക്കും സൈനികരുടെ രക്തസാക്ഷിത്വത്തിനും കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സൈനികര്‍ക്കെതിരേ മാത്രമായി എട്ട് വലിയ ഭീകരാക്രമണങ്ങളുണ്ടായി.
വിഘടന വാദികളുമായോ പാകിസ്താനുമായോ ചര്‍ച്ചക്കില്ലെന്ന കേന്ദ്രത്തിന്റെ പിടിവാശി കാരണമാണ് കശ്മിര്‍ ഇത്രക്ക് അശാന്തമായത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്താല്‍ കേന്ദ്രം മധ്യസ്ഥനെ നിയോഗിച്ചിരുന്നു.
എന്നാല്‍ മധ്യസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നീങ്ങിയില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ സ്വാധീനിക്കാനായി നടത്തിയ തന്ത്രം മാത്രമായിരുന്നു ഇത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും

International
  •  2 months ago
No Image

ഒമാനില്‍ അവശ്യ സാധനങ്ങളുടെ വിലയില്‍ വര്‍ധനവ്; പുതിയ മാറ്റങ്ങള്‍ അറിയാം | Inflation in Oman

oman
  •  2 months ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് തടഞ്ഞ് ഇസ്‌റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്‌നാപ്പ് ചെയ്തു  

International
  •  2 months ago
No Image

ഭാര്യയുടെ ആഡംബര ആഗ്രഹങ്ങൾ നിറവേറ്റാൻ ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി യുവാവ്; അറസ്റ്റിൽ

National
  •  2 months ago
No Image

പൊട്ടിവീണ വൈദ്യുതി ലൈന്‍ കമ്പിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

പാലോട് രവിക്ക് പകരം എന്‍ ശക്തന്‍;  തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല

Kerala
  •  2 months ago
No Image

പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു; ജീവിതച്ചെലവും വർധിച്ചു; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മലേഷ്യയിൽ വൻ പ്രക്ഷോഭം

International
  •  2 months ago
No Image

ആത്മഹത്യ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ആശങ്ക: മാനസികാരോഗ്യം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏകീകൃത നയം നടപ്പാക്കണം 

National
  •  2 months ago
No Image

ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; വിശ്വാസ്യത കൂട്ടാൻ പത്രസമ്മേളനവും പരാതിയും, ഒടുവിൽ ഗ്രാമപഞ്ചായത്ത് മെമ്പറായ ഭാര്യ കുടുങ്ങിയതിങ്ങനെ

National
  •  2 months ago
No Image

വാക്കുതർക്കത്തെ തുടർന്ന് പ്രണയിനിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ, പ്രതി സ്വയം കീഴടങ്ങി

Kerala
  •  2 months ago