HOME
DETAILS

തുടര്‍ച്ചയായ അക്രമങ്ങള്‍ കശ്മിരിനെ അസ്ഥിരമാക്കുന്നു

  
backup
February 14, 2018 | 2:07 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%be%e0%b4%af-%e0%b4%85%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d


ശ്രീനഗര്‍: പ്രകൃതി ഭംഗിയാല്‍ അസാമാന്യ സൗന്ദര്യമുള്ള കശ്മിര്‍ ഇന്ന് അശാന്ത ഭൂമികയായി മാറിയിരിക്കുന്നു. കഴിഞ്ഞ നാലുദിവസങ്ങളായി അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം സൈന്യത്തെ ലക്ഷ്യം വച്ചുതന്നെയായിരുന്നു.
ജമ്മുവിലെ സുന്‍ജുവാന്‍ സൈനിക കേന്ദ്രത്തിനുനേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ ഏഴുപേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ആറുപേരും സൈനികരാണ്.
കരണ്‍ നഗര്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ സൈന്യം വധിച്ചു. അക്രമം തുടരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന് പാകിസ്താനുമായി ചര്‍ച്ച വേണമെന്നാണ് കശ്മിര്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ഇന്നലെ അഭിപ്രായപ്പെട്ടത്.
പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുമ്പോള്‍ രാജ്യത്തെ ചാനലുകള്‍ തന്നെ ദേശവിരുദ്ധയായി മുദ്ര കുത്തുമെന്നും എന്നാല്‍ അതല്ല ശാശ്വത പരിഹാരമാണ് കശ്മിരിന് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
അതിനിടയില്‍ ഭീകരാക്രമണം നടത്തിയ സൈനിക കേന്ദ്രം സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കശ്മിരിലെ അക്രമങ്ങള്‍ക്കും സൈനികരുടെ രക്തസാക്ഷിത്വത്തിനും കനത്ത വില നല്‍കേണ്ടിവരുമെന്നാണ് അവര്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ സര്‍ക്കാരുകളെ അപേക്ഷിച്ച് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ സൈനികര്‍ക്കെതിരേ മാത്രമായി എട്ട് വലിയ ഭീകരാക്രമണങ്ങളുണ്ടായി.
വിഘടന വാദികളുമായോ പാകിസ്താനുമായോ ചര്‍ച്ചക്കില്ലെന്ന കേന്ദ്രത്തിന്റെ പിടിവാശി കാരണമാണ് കശ്മിര്‍ ഇത്രക്ക് അശാന്തമായത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് കടുത്ത സമ്മര്‍ദത്താല്‍ കേന്ദ്രം മധ്യസ്ഥനെ നിയോഗിച്ചിരുന്നു.
എന്നാല്‍ മധ്യസ്ഥന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നീങ്ങിയില്ല.
ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ സ്വാധീനിക്കാനായി നടത്തിയ തന്ത്രം മാത്രമായിരുന്നു ഇത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിങ്ക്യ രഹാനെ '200' നോട്ട് ഔട്ട്; ചരിത്രമെഴുതി കൊൽക്കത്ത ക്യാപ്റ്റൻ

Cricket
  •  a month ago
No Image

ഇറാനെതിരായ സൈനിക നീക്കം: വ്യോമാതിർത്തി വിട്ടുകൊടുക്കില്ലെന്ന് ഓസ്ട്രിയ; യുഎസ് അഭ്യർത്ഥന തള്ളി

International
  •  a month ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം; സലാംഎയര്‍ പല റൂട്ടുകളിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

oman
  •  a month ago
No Image

അവന്റെ ക്യാപ്റ്റൻസി റെക്കോർഡ് മികച്ചതല്ല: സുബ്രമണ്യം ബദരീനാഥ്

Cricket
  •  a month ago
No Image

അസം നിയമസഭാ തെരഞ്ഞെടുപ്പ്: 11 കർമ്മപദ്ധതികളുമായി കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

National
  •  a month ago
No Image

ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെ ബീഫ് വിറ്റെന്ന് ആരോപണം; മുസ്‌ലിം വയോധികനും മകനും ക്രൂരമര്‍ദ്ദനം 

National
  •  a month ago
No Image

ഫിഫ ലോകകപ്പ് 2026: ക്രിസ്റ്റ്യാനോയുടെ പോർച്ചുഗലിന് ആദ്യ പോരാട്ടം കോംഗോയുമായി

Football
  •  a month ago
No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; ഐതിഹാസിക നേട്ടം കയ്യകലെ   

Cricket
  •  a month ago
No Image

ഒമാനിലേ ബുര്‍ജ് അല്‍ ഖമീസ് കോട്ടയില്‍ സന്ദര്‍ശകപ്രവാഹം

oman
  •  a month ago
No Image

"മുഖ്യമന്ത്രിയും ബിജെപിയും തമ്മിൽ രഹസ്യധാരണ; കേന്ദ്ര ഏജൻസികൾ പിണറായിയെ തൊടാത്തത് ഒത്തുകളി കാരണം": പ്രിയങ്ക ഗാന്ധി

Kerala
  •  a month ago