ലോകകപ്പിലെ അടുത്ത മത്സരത്തിൽ അവന് പകരം സഞ്ജു ഇറങ്ങണം: പാർഥിവ് പട്ടേൽ
ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇന്ത്യ ദയനീയമായ പരാജയമായാണ് ഏറ്റുവാങ്ങിയത്. 76 റൺസിനാണ് ഇന്ത്യ പ്രോട്ടീസിനോട് പരാജയപ്പെട്ടത്. 188 റൺസ് പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് 10 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. ഈ തോൽവിയോടെ ഇന്ത്യയുടെ സെമി ഫൈനൽ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്റിരിക്കുകയാണ്. ഇനിയുള്ള രണ്ട് മത്സരങ്ങൾ ഇന്ത്യക്ക് അതിനിർണായകമാണ്.
സിംബാബ്വേക്കെതിരെയും വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങൾ. ഇന്ത്യയുടെ അടുത്ത മത്സരം സിംബാബ്വേക്കെതിരെ ഫെബ്രുവരി 26നാണ് നടക്കുന്നത്. ഇപ്പോൾ അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീമിൽ നടത്തേണ്ട നിർണായകമായ മാറ്റത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പാർഥിവ് പട്ടേൽ. തിലക് വർമക്ക് പകരം സഞ്ജു സാംസണെ കളത്തിൽ ഇറക്കണമെന്നാണ് പാർഥിവ് പട്ടേൽ പറഞ്ഞത്. അഭിഷേക് ശർമ്മയെ ടീമിൽ നിന്നും ഒഴിവാക്കില്ലെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി.
''സിംബാബ്വേക്കെതിരെ കളിക്കുമ്പോൾ പവർപ്ലേയിൽ സിക്കന്ദർ റാസ വന്നേക്കാം. അപ്പോൾ തിലകിന് പകരം സഞ്ജു സാംസൺ ടീമിലെത്താം. അഭിഷേക് ശർമ്മയെ ഞാൻ ഒഴിവാക്കില്ല. ഇഷാൻ കിഷനെയും. തിലക് വർമ്മക്ക് പകരം സഞ്ജു സാംസണെ കൊണ്ടുവരണമെന്ന് ഞാൻ പറയും'' പാർഥിവ് പട്ടേൽ പറഞ്ഞു.
തുടർച്ചയായ മൂന്ന് ഡക്കുകൾക്ക് ശേഷം സൗത്ത് ആഫ്രിക്കക്കെതിരെ കളത്തിലിറങ്ങിയ അഭിഷേക് 14 റൺസ് മാത്രമാണ് നേടിയത്. നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേക് കളിച്ചിരുന്നില്ല. വയറിലുണ്ടായ അണുബാധ മൂലമാണ് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരെയുള്ള മത്സരം നഷ്ടമായത്. തുടർന്ന് താരത്തെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
നമീബിയക്കെതിരെ അഭിഷേക് ശർമയ്ക്ക് പകരം മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ആണ് കളത്തിൽ ഇറങ്ങിയത്. നമീബിയക്കെതിരായ മത്സരത്തിൽ എട്ട് പന്തിൽ നിന്നും 22 റൺസ് നേടിയാണ് മടങ്ങിയത്. ഒരു ഫോറുകളും മൂന്ന് കൂറ്റൻ സിക്സുകളുമാണ് സഞ്ജു അടിച്ചെടുത്തത്. അടുത്ത മത്സരത്തിൽ ഇന്ത്യൻ ടീമിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാവുമെന്ന് കണ്ടുതന്നെ അറിയണം.
Former Indian cricketer Parthiv Patel has spoken about the crucial change that needs to be made in the Indian team for the next match in the T20 World Cup Super 8 clash. Parthiv Patel said that Sanju Samson should be brought in instead of Tilak Verma. The former Indian cricketer also clarified that Abhishek Sharma will not be left out of the team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."