HOME
DETAILS

കൊലയാളി സംഘത്തിന് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരന്‍

  
backup
February 24, 2018 | 10:59 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8



അഗളി: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഘത്തിന് വഴികാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരനായ വിനോദാണെന്ന് മധുവിന്റെ സഹോദരിയും മാതാവും.
ഒറ്റക്ക് ഗുഹയില്‍ കഴിഞ്ഞിരുന്ന മധു സ്വന്തമായി തയാറാക്കിയ കഞ്ഞിയും ചമന്തിയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുഹയുടെ പുറത്തിറങ്ങിയ മധുവിന്റെ ചുറ്റും സംഘം വളഞ്ഞുനിന്നു. ഓടിരക്ഷപ്പെടാതിരിക്കാന്‍ ആദ്യം സംഘം ചെയ്തത് കാല്‍മുട്ടുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകാത്ത തരത്തില്‍ മര്‍ദിച്ചശേഷം ഗുഹയിലുണ്ടായിരുന്ന കാലി ചാക്കുകളില്‍ പാറക്കഷ്ണങ്ങള്‍ നിറച്ച് മുതുകില്‍വച്ചുകൊടുത്തു. എന്നിട്ട് കൂടെ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാലിലെ പരുക്കുകാരണം നടക്കാന്‍ പ്രയാസപ്പെട്ട മധുവിനെ നടക്കാനാവശ്യപ്പെട്ട് വളഞ്ഞുനിന്ന് വീണ്ടും മര്‍ദിച്ചു. തളര്‍ന്നുപോയ മധു വെള്ളം ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കാതെ തലയിലേക്കൊഴിച്ച് ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കോളാനാണ് സംഘത്തിലുള്ളവര്‍ പറഞ്ഞത്. തലയിലും നെഞ്ചിലും മാരകമായി പരുക്കേല്‍പ്പിച്ച് മകനെ അക്രമികള്‍ കൊന്നുവെന്ന് അലമുറയിടുന്ന മാതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടുനിന്നവരും പ്രയാസപ്പെട്ടു.
മകനെ മര്‍ദിച്ച് കൊല്ലുമ്പോള്‍ അതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച തെമ്മാടികളെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും അവരെ സമൂഹത്തിന് മുന്നില്‍ കാണിക്കണമെന്നും സഹോദരി ചന്ദ്രിക സുപ്രഭാതത്തോട് പറഞ്ഞു. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോഴും വലിയ കോലാഹലങ്ങളുണ്ടായി. വിലാപവും പ്രതിഷേധവും പ്രദേശമാകെ നിറഞ്ഞുനിന്നു.
അഗളിയിലെത്തിയ വിവിധ രാഷ്ട്രീയനേതാക്കളോട് ആദിവാസി സമൂഹം അകല്‍ച്ചകാണിച്ചതും ചര്‍ച്ചയായി. വൈകിട്ട് അഞ്ചരയോടെ ചിണ്ടേക്കിയിലെ കുടുംബശ്മശാനത്തില്‍ പരമ്പരാഗത ആചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുമ്പോഴും ആദിവാസികള്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രതിഷേധവും ദു:ഖവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  3 days ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  3 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  3 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  3 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  3 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  3 days ago