HOME
DETAILS

കൊലയാളി സംഘത്തിന് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരന്‍

  
backup
February 24 2018 | 22:02 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8



അഗളി: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഘത്തിന് വഴികാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരനായ വിനോദാണെന്ന് മധുവിന്റെ സഹോദരിയും മാതാവും.
ഒറ്റക്ക് ഗുഹയില്‍ കഴിഞ്ഞിരുന്ന മധു സ്വന്തമായി തയാറാക്കിയ കഞ്ഞിയും ചമന്തിയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുഹയുടെ പുറത്തിറങ്ങിയ മധുവിന്റെ ചുറ്റും സംഘം വളഞ്ഞുനിന്നു. ഓടിരക്ഷപ്പെടാതിരിക്കാന്‍ ആദ്യം സംഘം ചെയ്തത് കാല്‍മുട്ടുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകാത്ത തരത്തില്‍ മര്‍ദിച്ചശേഷം ഗുഹയിലുണ്ടായിരുന്ന കാലി ചാക്കുകളില്‍ പാറക്കഷ്ണങ്ങള്‍ നിറച്ച് മുതുകില്‍വച്ചുകൊടുത്തു. എന്നിട്ട് കൂടെ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാലിലെ പരുക്കുകാരണം നടക്കാന്‍ പ്രയാസപ്പെട്ട മധുവിനെ നടക്കാനാവശ്യപ്പെട്ട് വളഞ്ഞുനിന്ന് വീണ്ടും മര്‍ദിച്ചു. തളര്‍ന്നുപോയ മധു വെള്ളം ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കാതെ തലയിലേക്കൊഴിച്ച് ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കോളാനാണ് സംഘത്തിലുള്ളവര്‍ പറഞ്ഞത്. തലയിലും നെഞ്ചിലും മാരകമായി പരുക്കേല്‍പ്പിച്ച് മകനെ അക്രമികള്‍ കൊന്നുവെന്ന് അലമുറയിടുന്ന മാതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടുനിന്നവരും പ്രയാസപ്പെട്ടു.
മകനെ മര്‍ദിച്ച് കൊല്ലുമ്പോള്‍ അതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച തെമ്മാടികളെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും അവരെ സമൂഹത്തിന് മുന്നില്‍ കാണിക്കണമെന്നും സഹോദരി ചന്ദ്രിക സുപ്രഭാതത്തോട് പറഞ്ഞു. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോഴും വലിയ കോലാഹലങ്ങളുണ്ടായി. വിലാപവും പ്രതിഷേധവും പ്രദേശമാകെ നിറഞ്ഞുനിന്നു.
അഗളിയിലെത്തിയ വിവിധ രാഷ്ട്രീയനേതാക്കളോട് ആദിവാസി സമൂഹം അകല്‍ച്ചകാണിച്ചതും ചര്‍ച്ചയായി. വൈകിട്ട് അഞ്ചരയോടെ ചിണ്ടേക്കിയിലെ കുടുംബശ്മശാനത്തില്‍ പരമ്പരാഗത ആചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുമ്പോഴും ആദിവാസികള്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രതിഷേധവും ദു:ഖവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയിലെത്താം; നിലവില്‍ തടസങ്ങളില്ലെന്ന് സ്പീക്കര്‍

Kerala
  •  17 days ago
No Image

അച്ചടക്ക നടപടി നേരിട്ട എന്‍ വി വൈശാഖനെ തിരിച്ചെടുക്കാനൊരുങ്ങി സിപിഎം 

Kerala
  •  17 days ago
No Image

ഓണവിപണിയില്‍ റെക്കോര്‍ഡ് കുതിപ്പില്‍ സപ്ലൈക്കോ; ലക്ഷ്യം വെച്ചത് 300 കോടി, ഇതുവരെ നടന്നത് '319' കോടി രൂപയുടെ വില്‍പ്പന

Kerala
  •  17 days ago
No Image

ഡൽഹിയിൽ മഴ ശക്തമാകുന്നു, ഓറഞ്ച് അലർട്ട്; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കനത്ത മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

latest
  •  17 days ago
No Image

വമ്പൻ ആസൂത്രണം; സിസിടിവി സ്പ്രേ പെയിന്റടിച്ച് മറച്ചു, ആളറിയാതിരിക്കാൻ ജാക്കറ്റ് ധരിച്ച് മോഷണം; പക്ഷേ ചെറുതായി ഒന്ന് പാളി, ബാറിലെ മുൻ ജീവനക്കാരൻ പിടിയിൽ

crime
  •  17 days ago
No Image

റോഡ് അറ്റകുറ്റപ്പണികൾ; അബൂദബിയിലേക്കുള്ള എമിറേറ്റ്സ് റോഡ് എക്സിറ്റ് താൽക്കാലികമായി അടച്ചിടും; ദുബൈ ആർടിഎ

uae
  •  17 days ago
No Image

മരണ ശേഷം കലാഭവന്‍ നവാസിന്റെ കുടുംബത്തിന് 26 ലക്ഷം ഡെത്ത് ക്ലെയിം ലഭിച്ചെന്ന് വ്യാജപ്രചരണം; പോസ്റ്ററിനെതിരെ കുടുംബം 

Kerala
  •  17 days ago
No Image

ദിർഹം ചിഹ്നം നിസാരക്കാരനല്ല; പുതിയ ദിർഹം ചിഹ്നം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന 8 തെറ്റുകൾ ചൂണ്ടിക്കാട്ടി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  17 days ago
No Image

പുതിയ ന്യൂനമര്‍ദ്ദം; അഞ്ച് ദിവസം മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെല്ലോ അലര്‍ട്ട്

Kerala
  •  17 days ago
No Image

അധ്യാപന ജോലിക്ക് 'ടെറ്റ്' നിര്‍ബന്ധം; 'ടെറ്റ്' ഇല്ലാത്തവര്‍ സര്‍വിസില്‍ തുടരേണ്ടെന്നും സുപ്രിംകോടതി; നിര്‍ണായക വിധി

National
  •  17 days ago