HOME
DETAILS

കൊലയാളി സംഘത്തിന് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരന്‍

  
backup
February 24, 2018 | 10:59 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8



അഗളി: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഘത്തിന് വഴികാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരനായ വിനോദാണെന്ന് മധുവിന്റെ സഹോദരിയും മാതാവും.
ഒറ്റക്ക് ഗുഹയില്‍ കഴിഞ്ഞിരുന്ന മധു സ്വന്തമായി തയാറാക്കിയ കഞ്ഞിയും ചമന്തിയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുഹയുടെ പുറത്തിറങ്ങിയ മധുവിന്റെ ചുറ്റും സംഘം വളഞ്ഞുനിന്നു. ഓടിരക്ഷപ്പെടാതിരിക്കാന്‍ ആദ്യം സംഘം ചെയ്തത് കാല്‍മുട്ടുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകാത്ത തരത്തില്‍ മര്‍ദിച്ചശേഷം ഗുഹയിലുണ്ടായിരുന്ന കാലി ചാക്കുകളില്‍ പാറക്കഷ്ണങ്ങള്‍ നിറച്ച് മുതുകില്‍വച്ചുകൊടുത്തു. എന്നിട്ട് കൂടെ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാലിലെ പരുക്കുകാരണം നടക്കാന്‍ പ്രയാസപ്പെട്ട മധുവിനെ നടക്കാനാവശ്യപ്പെട്ട് വളഞ്ഞുനിന്ന് വീണ്ടും മര്‍ദിച്ചു. തളര്‍ന്നുപോയ മധു വെള്ളം ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കാതെ തലയിലേക്കൊഴിച്ച് ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കോളാനാണ് സംഘത്തിലുള്ളവര്‍ പറഞ്ഞത്. തലയിലും നെഞ്ചിലും മാരകമായി പരുക്കേല്‍പ്പിച്ച് മകനെ അക്രമികള്‍ കൊന്നുവെന്ന് അലമുറയിടുന്ന മാതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടുനിന്നവരും പ്രയാസപ്പെട്ടു.
മകനെ മര്‍ദിച്ച് കൊല്ലുമ്പോള്‍ അതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച തെമ്മാടികളെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും അവരെ സമൂഹത്തിന് മുന്നില്‍ കാണിക്കണമെന്നും സഹോദരി ചന്ദ്രിക സുപ്രഭാതത്തോട് പറഞ്ഞു. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോഴും വലിയ കോലാഹലങ്ങളുണ്ടായി. വിലാപവും പ്രതിഷേധവും പ്രദേശമാകെ നിറഞ്ഞുനിന്നു.
അഗളിയിലെത്തിയ വിവിധ രാഷ്ട്രീയനേതാക്കളോട് ആദിവാസി സമൂഹം അകല്‍ച്ചകാണിച്ചതും ചര്‍ച്ചയായി. വൈകിട്ട് അഞ്ചരയോടെ ചിണ്ടേക്കിയിലെ കുടുംബശ്മശാനത്തില്‍ പരമ്പരാഗത ആചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുമ്പോഴും ആദിവാസികള്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രതിഷേധവും ദു:ഖവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  a day ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  a day ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  a day ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  a day ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  a day ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  a day ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  a day ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  a day ago
No Image

പുറത്തുപോകൂ, എന്തൊരു വിഡ്ഢി!; ഇൽഹാൻ ഉമറിനെതിരെ വംശീയ അധിക്ഷേപവുമായി ട്രംപ്, 'കുറ്റവാളി'യെന്ന് തിരിച്ചടിച്ച് ഇൽഹാൻ

International
  •  a day ago
No Image

'ഇതാണോ നിങ്ങൾ ചോദിച്ച സ്ട്രൈക്ക് റേറ്റ്?'; അഗാർക്കർക്കും വിമർശകർക്കും മറുപടിയുമായി കെ.എൽ. രാഹുൽ, ഐപിഎല്ലിൽ ഓറഞ്ച് ക്യാപ്പ്

Cricket
  •  a day ago