HOME
DETAILS

കൊലയാളി സംഘത്തിന് മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരന്‍

  
backup
February 24, 2018 | 10:59 PM

%e0%b4%95%e0%b5%8a%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%98%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8



അഗളി: ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ സംഘത്തിന് വഴികാണിച്ചുകൊടുത്തത് വനംവകുപ്പ് ജീവനക്കാരനായ വിനോദാണെന്ന് മധുവിന്റെ സഹോദരിയും മാതാവും.
ഒറ്റക്ക് ഗുഹയില്‍ കഴിഞ്ഞിരുന്ന മധു സ്വന്തമായി തയാറാക്കിയ കഞ്ഞിയും ചമന്തിയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുഹയുടെ പുറത്തിറങ്ങിയ മധുവിന്റെ ചുറ്റും സംഘം വളഞ്ഞുനിന്നു. ഓടിരക്ഷപ്പെടാതിരിക്കാന്‍ ആദ്യം സംഘം ചെയ്തത് കാല്‍മുട്ടുകള്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. എഴുന്നേറ്റ് നില്‍ക്കാന്‍പോലുമാകാത്ത തരത്തില്‍ മര്‍ദിച്ചശേഷം ഗുഹയിലുണ്ടായിരുന്ന കാലി ചാക്കുകളില്‍ പാറക്കഷ്ണങ്ങള്‍ നിറച്ച് മുതുകില്‍വച്ചുകൊടുത്തു. എന്നിട്ട് കൂടെ നടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാലിലെ പരുക്കുകാരണം നടക്കാന്‍ പ്രയാസപ്പെട്ട മധുവിനെ നടക്കാനാവശ്യപ്പെട്ട് വളഞ്ഞുനിന്ന് വീണ്ടും മര്‍ദിച്ചു. തളര്‍ന്നുപോയ മധു വെള്ളം ചോദിച്ചപ്പോള്‍ കുടിക്കാന്‍ കൊടുക്കാതെ തലയിലേക്കൊഴിച്ച് ഒലിച്ചിറങ്ങുന്ന വെള്ളം നക്കിക്കോളാനാണ് സംഘത്തിലുള്ളവര്‍ പറഞ്ഞത്. തലയിലും നെഞ്ചിലും മാരകമായി പരുക്കേല്‍പ്പിച്ച് മകനെ അക്രമികള്‍ കൊന്നുവെന്ന് അലമുറയിടുന്ന മാതാവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ കണ്ടുനിന്നവരും പ്രയാസപ്പെട്ടു.
മകനെ മര്‍ദിച്ച് കൊല്ലുമ്പോള്‍ അതിന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച തെമ്മാടികളെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും അവരെ സമൂഹത്തിന് മുന്നില്‍ കാണിക്കണമെന്നും സഹോദരി ചന്ദ്രിക സുപ്രഭാതത്തോട് പറഞ്ഞു. മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചപ്പോഴും വലിയ കോലാഹലങ്ങളുണ്ടായി. വിലാപവും പ്രതിഷേധവും പ്രദേശമാകെ നിറഞ്ഞുനിന്നു.
അഗളിയിലെത്തിയ വിവിധ രാഷ്ട്രീയനേതാക്കളോട് ആദിവാസി സമൂഹം അകല്‍ച്ചകാണിച്ചതും ചര്‍ച്ചയായി. വൈകിട്ട് അഞ്ചരയോടെ ചിണ്ടേക്കിയിലെ കുടുംബശ്മശാനത്തില്‍ പരമ്പരാഗത ആചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍ തുടങ്ങുമ്പോഴും ആദിവാസികള്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ പ്രതിഷേധവും ദു:ഖവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിജയ്ക്ക് 'കൈ' കൊടുക്കും; തമിഴ്‌നാട്ടില്‍ ടി.വി.കെയുമായി സഖ്യത്തിന് തയ്യാറെന്ന് കോണ്‍ഗ്രസ്; എന്‍.ഡി.എ-എ.ഐ.എ.ഡി.എം.കെ സഖ്യത്തിലുണ്ടാവരുതെന്ന് വ്യവസ്ഥ, വഞ്ചിച്ചെന്ന വിമര്‍ശനവുമായി ഡി.എം.കെ

National
  •  6 days ago
No Image

കണ്ണൂരിൽ പിണറായിക്കും എം.വി ഗോവിന്ദനുമെതിരേ വ്യാപക പോസ്റ്റർ

Kerala
  •  6 days ago
No Image

സുധാകര  പ്രഭാവത്തിൽ വലത്തോട്ടൊഴുകി ആലപ്പുഴ; യു.ഡി.എഫ് ഒന്നിൽ നിന്ന്  ആറിലേക്ക് കുതിച്ചു 

Kerala
  •  6 days ago
No Image

ഇടതുപക്ഷ പാർട്ടികളുടെ നിർണായക യോ​ഗം ഇന്ന്; സി.പി.എമ്മിൽ നേതൃമാറ്റത്തിനായി മുറവിളി

Kerala
  •  6 days ago
No Image

പഞ്ചാബില്‍ ഇരട്ട സ്‌ഫോടനം; കനത്ത ജാഗ്രത; അന്വേഷണം ആരംഭിച്ചു 

National
  •  6 days ago
No Image

വൻ വീഴ്ചയിൽ അടിതെറ്റി എൽ.ഡി.എഫ്; വടക്കൻ ജില്ലകളിലെ സി.പി.എമ്മിന്റെ ആധിപത്യത്തിനേറ്റ തിരിച്ചടി

Kerala
  •  6 days ago
No Image

തവനൂർ: വെള്ളാപ്പള്ളി അറിയേണ്ട കേരളാ സ്റ്റോറി

Kerala
  •  6 days ago
No Image

വോട്ടുവിഹിതം വർധിച്ചില്ല,  പ്രതീക്ഷിച്ച  മണ്ഡലങ്ങളിൽ കാലിടറി എൻഡിഎ

Kerala
  •  6 days ago
No Image

വോട്ടിങ് ശതമാനം ഉയർത്തി മുസ്‌ലിം ലീ​ഗ്; 2.74 ശതമാനത്തിന്റെ വർധന 

Kerala
  •  6 days ago
No Image

തോൽവിക്ക് 'കാരണഭൂത'നോ; എന്താവും പിണറായിയുടെ രാഷ്ട്രീയഭാവി

Kerala
  •  6 days ago