HOME
DETAILS

കല്യാണിയും ജാനകിയും ഇനി സര്‍ക്കാര്‍ തണലില്‍

  
Web Desk
March 21 2018 | 06:03 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%af%e0%b4%be%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%9c%e0%b4%be%e0%b4%a8%e0%b4%95%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf


കണ്ണൂര്‍: ആയിക്കര ഉപ്പാലവളപ്പിലെ വീട്ടില്‍ കൊച്ചുമകളുടെ ക്രൂരമര്‍ദനത്തിനു വിധേയരായ അമ്മൂമ്മ കല്യാണിയും അമ്മ ജാനകിയും സര്‍ക്കാരിന്റെ സ്‌നേഹതണലിലേക്ക്. ഇന്നോ നാളെയോ അഴീക്കോട്ടെ സര്‍ക്കാര്‍ സംരക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തിലേക്ക് ഇരുവരെയും മാറ്റുമെന്ന് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സപ്ലൈകോ ഓഫിസില്‍ വിശദമായി അന്വേഷിച്ച ശേഷം കുടുംബത്തിന് ബി.പി.എല്‍ കാര്‍ഡ് നല്‍കുമെന്ന് മന്ത്രി കെ.കെ ശൈലജയും വ്യക്തമാക്കി. നിലവില്‍ നാലുവയലിലെ അത്താണി എന്ന സ്ഥാപനത്തിന്റെ സംരക്ഷണയിലാണ് മൂവരും. പ്രായംചെന്ന അമ്മയെയും 95കാരിയായ മുത്തശ്ശിയെയും ദീപ(39) മര്‍ദിക്കുന്നത് കഴിഞ്ഞദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. സംഭവത്തില്‍ ദീപയെ സിറ്റി പൊലിസ് കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തില്‍ വിടുകയായിരുന്നു. തുടര്‍ന്നാണ് ദീപയ്ക്ക് 'അത്താണി' ജോലി നല്‍കുമെന്നും രണ്ട് കുട്ടികളുടെ പഠനചെലവും മറ്റു സാമ്പത്തിക സഹായങ്ങളും ഏറ്റെടുക്കുമെന്നും ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ വ്യക്തമാക്കിയത്. മന്ത്രി കെ.കെ ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ചിരുന്നു.
വനിതാ കമ്മിഷന്‍ അംഗം ഇ.എം രാധ നാളെ ഇവരില്‍നിന്നു തെളിവെടുക്കും. അതിനിടെ കുടുംബത്തിന് എ.പി.എല്‍ കാര്‍ഡ് ആണെന്ന ആരോപണത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ സി. സമീര്‍ പറഞ്ഞത് കുടുംബം നല്ല നിലയിലുള്ളവരാണെന്നും കുടുംബത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടെന്നുമായിരുന്നു.

മക്കള്‍ സ്‌കൂളില്‍ പോയിരുന്നത് കാലി വയറുമായി


മക്കള്‍ക്ക് ഒരു പഴം പോലും വാങ്ങാന്‍ ഗതിയില്ലാത്ത അവസ്ഥയാണ്. മിക്ക ദിവസങ്ങളിലും മക്കള്‍ സ്‌കൂളില്‍ പോയിരുന്നത് കാലി വയറുമായാണ്. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു അമ്മയെന്ന നിലക്ക് എന്നെ കൊണ്ട് സാധിച്ചിരുന്നില്ല. ഏഴു വര്‍ഷം മുന്‍പ് ഭര്‍ത്താവ് നാട്ടുവിട്ടു പോയപ്പോള്‍ കുടുംബത്തിന്റെ ചുമതല എന്നിലായി. മക്കള്‍ക്ക് നല്ല ഭക്ഷണം, വസ്ത്രം എന്നിവ നല്‍കാന്‍ എന്റെ കൈയില്‍ കാശില്ല. വെറും 200 രൂപയാണ് ദിവസവരുമാനം. ചില ദിവസങ്ങളില്‍ പണി ഉണ്ടാവാറില്ല. അമ്മൂമ്മ കല്യാണിയുടെയും അമ്മ ജാനകിയുടെയും വിധവാ പെന്‍ഷന്റെ പണം കൊണ്ടാണ് ജീവിതം കഴിഞ്ഞു പോവുന്നത്. എന്റെ മാനസിക വിഷമത്താലാണ് അമ്മയെയും അമ്മൂമ്മയെയും മര്‍ദിച്ചത്. എ.പി.എല്‍ കാര്‍ഡ് ആയതിനാല്‍ റേഷന്‍ കടയില്‍ നിന്ന് മാസംതോറും രണ്ട് കിലോ കിട്ടുന്ന അരിയാണ് പട്ടി ണി മാറ്റാനുള്ള ഏക ആശ്രയം. സ്വന്തമായി കിണറില്ലാത്തതുകൊണ്ട് അയല്‍വാസിയുടെ കിണര്‍ ആശ്രയിക്കാറുണ്ട്. മിക്കപ്പോഴും അമിതമായി വെള്ളം എടുക്കാറുണ്ടെന്ന് പറഞ്ഞ് അയല്‍വാസിയുമായി വഴക്കിടാറുണ്ടെന്നും ദീപ പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago