HOME
DETAILS

തൊഴിലാളി, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളാണ് രാജ്യത്തിന്റെ ബദല്‍: പിണറായി വിജയന്‍

  
Web Desk
March 27 2018 | 01:03 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%aa%e0%b5%8d

കോഴിക്കോട്: ജനദ്രോഹ നടപടികളിലൂടെ വഴിവിട്ട് പോകുന്ന കേന്ദ്ര ഗവണ്‍മെന്റിന് തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ഥികളും സാഹിത്യകാരന്‍ന്മാരും നടത്തുന്ന ഐതിഹാസിക പ്രക്ഷോഭങ്ങളാണ് ബദലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജനങ്ങളെ ചേരി തിരിച്ചും വര്‍ഗീയ വികാരം ആളിക്കത്തിച്ചും ഭരണത്തില്‍ തുടരുന്ന ബി.ജെ.പി സര്‍ക്കാരിനെതിരേ ഈ ബദലാണ് ഉയര്‍ന്നു വരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് സി.ഐ.ടി.യു ദേശീയ കൗണ്‍സിലിന്റെ സമാപന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളും കര്‍ഷകരും സംഘടിതമായി നേടിയെടുത്ത അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴില്‍ സ്ഥിരത ഇല്ലാതാക്കിയതിലൂടെ ചിന്തിക്കാന്‍ പോലും കഴിയാത്ത അറുപിന്തിരിപ്പന്‍ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും ഐക്യം ഭയക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗീയത ആളിക്കത്തിച്ചാണ് അതിനെ ഇല്ലാതാക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ തങ്ങള്‍ മതനിരപേക്ഷമാണെന്ന് പറഞ്ഞാല്‍ മാത്രം പോര. മതനിരപേക്ഷതയുടെ ശരിയായ ഉരക്കല്ല് വര്‍ഗീയതയോടുള്ള സമീപനമാണ്. രാജ്യത്ത് വര്‍ഗീയതക്കെതിരായ സമീപനം സ്വീകരിക്കേണ്ട ഒരു ഘട്ടത്തില്‍പോലും കോണ്‍ഗ്രസ് കൃത്യായ നടപടിയെടുത്തിട്ടില്ല.
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതും അതാണ്. കോണ്‍ഗ്രസിന്റെ അടിത്തറയാകെ ബി.ജെ.പിയിലേക്ക് പോയ പ്രതിഭാസമാണ് അവിടെ കണ്ടത്. ജനങ്ങളെ ചേരിതിരിച്ച് അധികാരം കയ്യാളാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരേ യോജിച്ച ഐതിഹാസിക പ്രക്ഷോഭത്തിന് സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായ ചടങ്ങില്‍ സി.ഐ.ടി.യു ദേശീയ ജന. സെക്രട്ടറി തപന്‍സെന്‍, പ്രസിഡന്റ് ഡോ. ഹേമലത, വൈസ് പ്രസിഡന്റ് എ.കെ പത്മനാഭന്‍, സംസ്ഥാന ജന. സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, കെ. ചന്ദ്രന്‍ പിള്ള, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്, പി.കെ മുകുന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  3 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  3 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  4 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago