HOME
DETAILS

പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍; പ്രവാസി ദമ്പതികള്‍ക്ക് മോചനം

  
backup
April 27, 2018 | 3:16 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%9f%e0%b4%aa


ഹരിപ്പാട്: തൊഴിലുടമ ചതിച്ചതിനാല്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ ദുബായില്‍ കുടുങ്ങിപ്പോയ മലയാളി ദമ്പതികള്‍ക്ക് മോചനം. വെട്ടുവേനി ഷെപ്പേര്‍ഡ് വില്ലയില്‍ ശശിധരപ്പണിക്കരും ഭാര്യ രാധമ്മയുമാണ് നാട്ടിലെത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുബായിലെ മലയാളി സമൂഹവും ചേര്‍ന്നാണ് ഇവരുടെ മോചനം സാധ്യമാക്കിയത്.വാടക കൊടുക്കാത്തതിനാല്‍ ഇവരുടെ താമസസ്ഥലത്തേക്കുളള വെളളവും വൈദ്യുതിയും വിഛേദിച്ചിരുന്നു.
ഇടുങ്ങിയ മുറിയില്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു താമസം. ഭക്ഷണത്തിന് വഴിയില്ല. അടുത്ത ഫ്‌ലാറ്റിലെ താമസക്കാര്‍ ഫ്രിഡ്ജില്‍ നിന്നും പുറന്തളളുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. ഇവരുടെ ജീവിതം കേട്ടറിഞ്ഞ് ഈ മാസം ആദ്യം പ്രതിപക്ഷ നേതാവ് താമസസ്ഥലത്ത് അന്വേഷിച്ചെത്തുകയായിരുന്നു.
ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് രമേശ് ചെന്നിത്തല മടങ്ങിയത്. തുടര്‍ന്ന് പ്രാവാസിമലയാളികളുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ച വൈകുന്നേരം ഇരുവരും നാട്ടിലേക്ക് വിമാനം കയറി.
ദുബായിലെ പ്രാവാസി കോണ്‍ഗ്രസ് ഭാരവാഹികളും അനുഗമിക്കുന്നുണ്ട്.ശശിധരപ്പണിക്കര്‍ 1997 -ലാണ് ദുബായിലെത്തുന്നത്. കെട്ടിട നിര്‍മ്മണ സാമഗ്രികള്‍ വില്‍ക്കുന്ന കമ്പനിയിലായിരുന്നു ജോലി. ഇതിനിടെ ഭാര്യയെയും ഒപ്പംകൂട്ടി. ഏഴ് വര്‍ഷത്തിന് ശേഷം സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചു.കാവാലം സ്വദേശിയായ തൊഴില്‍ ഉടമ മധു ഇതില്‍ എതിര്‍പ്പ് പറഞ്ഞില്ല. പക്ഷേ, സ്ഥാപനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കേസില്‍ കുടുക്കിയതായി ശശിധരപ്പണിക്കര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ദമ്പതിമാര്‍ക്ക് യാത്രാവിലക്കുണ്ടായി.
സമ്പാദ്യമെല്ലാം വിറ്റുപെറുക്കി കേസ് നടത്തിയിട്ടും എങ്ങുമെത്തിയില്ല. കേസില്‍ വിധി പണിയ്ക്കര്‍ക്ക് അനുകൂലമായി.68000 ദിര്‍ഹം കൊടുക്കുവാന്‍.വിധി വന്നെങ്കിലും ഒരു ചില്ലിപ്പൈസ പോലും കൊടുത്തില്ല. എന്നെങ്കിലും നാട്ടിലെത്താമെന്ന വിദൂരപ്രതീക്ഷപോലും നശിച്ച ഘട്ടത്തിലാണ് രമേശ് ചെന്നിത്തല സഹായത്തിനെത്തുന്നത്.അമ്മ മുത്തുഅമ്മ മരിച്ചത് അറിഞ്ഞെങ്കിലും ശശിധരപ്പണിക്കര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തിമിരം ബാധിച്ച് രണ്ട് കണ്ണിനും കാഴ്ചനഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇദ്ദേഹം. അടിയന്തി ശസ്ത്രക്രീയ വേണം.
നാട്ടിലെ വീട് കടബാധ്യത കാരണം ജപ്തി ഭീഷണിയിലാണ്. വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇവരെ കാത്തിരിക്കുന്നത് വലിയ ബാധ്യതകളാണ്.' വാര്‍ത്താ സമ്മേളനത്തില്‍ ശശിധര പണിയ്ക്കര്‍, ഭാര്യ രാധാ പണിക്കര്‍ , സഹോദരന്‍ ജി.ആര്‍ പണിക്കര്‍ , പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ പുതുശ്ശേരി രാധാകൃഷ്ണന്‍ ,ചാക്കോ, കെ.ഇ.അബ്ദുള്‍ റഷീദ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'എഐ തട്ടിപ്പുകൾ തിരിച്ചറിയാൻ പ്രയാസം'; ജാഗ്രത പാലിക്കാൻ യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്

uae
  •  a day ago
No Image

സഊദിയിലെ ഏറ്റവും പ്രായം കൂടിയയാൾ നാസർ അൽ വദാഇ അന്തരിച്ചു; 142 ആം വയസ്സിൽ

Saudi-arabia
  •  a day ago
No Image

വെല്ലുവിളികളെ അതിജയിക്കണമെങ്കിൽ പണ്ഡിതൻമാർ സത്യവും നീതിയും മുറുകെ പിടിക്കണം: ജിഫ്‌രി തങ്ങൾ 

Kerala
  •  a day ago
No Image

ഒമാനികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ 60,000 അവസരങ്ങള്‍

oman
  •  a day ago
No Image

തെറ്റിദ്ധാരണ നിറയുന്ന കാലത്ത് പണ്ഡിതൻമാർ നന്മയുടെ സന്ദേശം പ്രബോധനം ചെയ്യണമെന്ന് ജാമിഅ സനദ് ദാന സമാപന സമ്മേളനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ 

Kerala
  •  a day ago
No Image

ഹോട്ടലിൽ 320 രൂപ, സൊമാറ്റോയിൽ 655 രൂപ; കൊള്ളയെന്ന് പറഞ്ഞ് യുവതിയുടെ പോസ്റ്റ്; വൈറലായതോടെ വിശദീകരണവുമായി കമ്പനി

National
  •  a day ago
No Image

മുന്നിലുള്ളത് സച്ചിൻ മാത്രം; ലോക ക്രിക്കറ്റിൽ രണ്ടാമനായി ചരിത്രം സൃഷ്ടിച്ച് വിരാട്

Cricket
  •  a day ago
No Image

ലണ്ടനിലെ ഇറാൻ എംബസിയിൽ പ്രതിഷേധം; ഔദ്യോഗിക പതാക വലിച്ചെറിഞ്ഞ് പഴയ പതാക ഉയർത്തി

International
  •  a day ago
No Image

അനധികൃത കാർ വിൽപ്പന തടയാൻ കുവൈത്ത്; വരുന്നു അത്യാധുനിക ലേല സംവിധാനം

Kuwait
  •  a day ago
No Image

ഒമാന്‍ എയര്‍ റവാണ്ടയിലെ കിഗാലിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ചു

oman
  •  a day ago