HOME
DETAILS

പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍; പ്രവാസി ദമ്പതികള്‍ക്ക് മോചനം

  
backup
April 27, 2018 | 3:16 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%9f%e0%b4%aa


ഹരിപ്പാട്: തൊഴിലുടമ ചതിച്ചതിനാല്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ ദുബായില്‍ കുടുങ്ങിപ്പോയ മലയാളി ദമ്പതികള്‍ക്ക് മോചനം. വെട്ടുവേനി ഷെപ്പേര്‍ഡ് വില്ലയില്‍ ശശിധരപ്പണിക്കരും ഭാര്യ രാധമ്മയുമാണ് നാട്ടിലെത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുബായിലെ മലയാളി സമൂഹവും ചേര്‍ന്നാണ് ഇവരുടെ മോചനം സാധ്യമാക്കിയത്.വാടക കൊടുക്കാത്തതിനാല്‍ ഇവരുടെ താമസസ്ഥലത്തേക്കുളള വെളളവും വൈദ്യുതിയും വിഛേദിച്ചിരുന്നു.
ഇടുങ്ങിയ മുറിയില്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു താമസം. ഭക്ഷണത്തിന് വഴിയില്ല. അടുത്ത ഫ്‌ലാറ്റിലെ താമസക്കാര്‍ ഫ്രിഡ്ജില്‍ നിന്നും പുറന്തളളുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. ഇവരുടെ ജീവിതം കേട്ടറിഞ്ഞ് ഈ മാസം ആദ്യം പ്രതിപക്ഷ നേതാവ് താമസസ്ഥലത്ത് അന്വേഷിച്ചെത്തുകയായിരുന്നു.
ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് രമേശ് ചെന്നിത്തല മടങ്ങിയത്. തുടര്‍ന്ന് പ്രാവാസിമലയാളികളുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ച വൈകുന്നേരം ഇരുവരും നാട്ടിലേക്ക് വിമാനം കയറി.
ദുബായിലെ പ്രാവാസി കോണ്‍ഗ്രസ് ഭാരവാഹികളും അനുഗമിക്കുന്നുണ്ട്.ശശിധരപ്പണിക്കര്‍ 1997 -ലാണ് ദുബായിലെത്തുന്നത്. കെട്ടിട നിര്‍മ്മണ സാമഗ്രികള്‍ വില്‍ക്കുന്ന കമ്പനിയിലായിരുന്നു ജോലി. ഇതിനിടെ ഭാര്യയെയും ഒപ്പംകൂട്ടി. ഏഴ് വര്‍ഷത്തിന് ശേഷം സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചു.കാവാലം സ്വദേശിയായ തൊഴില്‍ ഉടമ മധു ഇതില്‍ എതിര്‍പ്പ് പറഞ്ഞില്ല. പക്ഷേ, സ്ഥാപനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കേസില്‍ കുടുക്കിയതായി ശശിധരപ്പണിക്കര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ദമ്പതിമാര്‍ക്ക് യാത്രാവിലക്കുണ്ടായി.
സമ്പാദ്യമെല്ലാം വിറ്റുപെറുക്കി കേസ് നടത്തിയിട്ടും എങ്ങുമെത്തിയില്ല. കേസില്‍ വിധി പണിയ്ക്കര്‍ക്ക് അനുകൂലമായി.68000 ദിര്‍ഹം കൊടുക്കുവാന്‍.വിധി വന്നെങ്കിലും ഒരു ചില്ലിപ്പൈസ പോലും കൊടുത്തില്ല. എന്നെങ്കിലും നാട്ടിലെത്താമെന്ന വിദൂരപ്രതീക്ഷപോലും നശിച്ച ഘട്ടത്തിലാണ് രമേശ് ചെന്നിത്തല സഹായത്തിനെത്തുന്നത്.അമ്മ മുത്തുഅമ്മ മരിച്ചത് അറിഞ്ഞെങ്കിലും ശശിധരപ്പണിക്കര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തിമിരം ബാധിച്ച് രണ്ട് കണ്ണിനും കാഴ്ചനഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇദ്ദേഹം. അടിയന്തി ശസ്ത്രക്രീയ വേണം.
നാട്ടിലെ വീട് കടബാധ്യത കാരണം ജപ്തി ഭീഷണിയിലാണ്. വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇവരെ കാത്തിരിക്കുന്നത് വലിയ ബാധ്യതകളാണ്.' വാര്‍ത്താ സമ്മേളനത്തില്‍ ശശിധര പണിയ്ക്കര്‍, ഭാര്യ രാധാ പണിക്കര്‍ , സഹോദരന്‍ ജി.ആര്‍ പണിക്കര്‍ , പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ പുതുശ്ശേരി രാധാകൃഷ്ണന്‍ ,ചാക്കോ, കെ.ഇ.അബ്ദുള്‍ റഷീദ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  3 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  3 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

ഒമാനിലെ സുഹാറിൽ യാത്രാബസ് മറിഞ്ഞ് 18 പേർക്ക് പരുക്ക്

oman
  •  3 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; കോച്ച് മനുവിന് 35 വർഷം കഠിനതടവ്, ഇത് രണ്ടാമത്തെ ശിക്ഷ!

crime
  •  3 days ago
No Image

‌48 മണിക്കൂറിനുള്ളിൽ വിറ്റുപോയത് 5000 ടിക്കറ്റുകൾ; ഇത്തിഹാദ് റെയിൽ സർവീസിന് ജൂൺ 30 ന് തുടക്കമാകും

uae
  •  3 days ago
No Image

റെക്കോർഡുകൾ തകർക്കാൻ സൂര്യവംശി വരുന്നു; ഇന്ത്യ-അയർലൻഡ് ടി20 നാളെ മുതൽ, മത്സരസമയത്തിൽ മാറ്റം!

Cricket
  •  3 days ago
No Image

ലോക ലഹരിവിരുദ്ധ ദിനം; കേരളത്തില്‍ നാളെ ഡ്രൈ ഡേ

Kerala
  •  3 days ago
No Image

ദാരിദ്ര്യത്തിന്റെ കനൽവഴികൾ കടന്ന് വംശീയതയുടെ പ്രതിരോധ കോട്ട തകർത്തവൻ; സാംബ താളത്തിന്റെ പുതിയ രാജാവായി വിനി

Football
  •  3 days ago
No Image

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 35 വര്‍ഷം കഠിന തടവ്; രണ്ടാം കേസിലും ശിക്ഷ

Kerala
  •  3 days ago