HOME
DETAILS

പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍; പ്രവാസി ദമ്പതികള്‍ക്ക് മോചനം

  
backup
April 27, 2018 | 3:16 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%9f%e0%b4%aa


ഹരിപ്പാട്: തൊഴിലുടമ ചതിച്ചതിനാല്‍ നാട്ടിലേക്ക് വരാന്‍ കഴിയാതെ ദുബായില്‍ കുടുങ്ങിപ്പോയ മലയാളി ദമ്പതികള്‍ക്ക് മോചനം. വെട്ടുവേനി ഷെപ്പേര്‍ഡ് വില്ലയില്‍ ശശിധരപ്പണിക്കരും ഭാര്യ രാധമ്മയുമാണ് നാട്ടിലെത്തിയത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുബായിലെ മലയാളി സമൂഹവും ചേര്‍ന്നാണ് ഇവരുടെ മോചനം സാധ്യമാക്കിയത്.വാടക കൊടുക്കാത്തതിനാല്‍ ഇവരുടെ താമസസ്ഥലത്തേക്കുളള വെളളവും വൈദ്യുതിയും വിഛേദിച്ചിരുന്നു.
ഇടുങ്ങിയ മുറിയില്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു താമസം. ഭക്ഷണത്തിന് വഴിയില്ല. അടുത്ത ഫ്‌ലാറ്റിലെ താമസക്കാര്‍ ഫ്രിഡ്ജില്‍ നിന്നും പുറന്തളളുന്ന ഭക്ഷണം കഴിച്ചാണ് വിശപ്പടക്കിയിരുന്നത്. ഇവരുടെ ജീവിതം കേട്ടറിഞ്ഞ് ഈ മാസം ആദ്യം പ്രതിപക്ഷ നേതാവ് താമസസ്ഥലത്ത് അന്വേഷിച്ചെത്തുകയായിരുന്നു.
ഒരാഴ്ചയ്ക്കകം നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കിയാണ് രമേശ് ചെന്നിത്തല മടങ്ങിയത്. തുടര്‍ന്ന് പ്രാവാസിമലയാളികളുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ച വൈകുന്നേരം ഇരുവരും നാട്ടിലേക്ക് വിമാനം കയറി.
ദുബായിലെ പ്രാവാസി കോണ്‍ഗ്രസ് ഭാരവാഹികളും അനുഗമിക്കുന്നുണ്ട്.ശശിധരപ്പണിക്കര്‍ 1997 -ലാണ് ദുബായിലെത്തുന്നത്. കെട്ടിട നിര്‍മ്മണ സാമഗ്രികള്‍ വില്‍ക്കുന്ന കമ്പനിയിലായിരുന്നു ജോലി. ഇതിനിടെ ഭാര്യയെയും ഒപ്പംകൂട്ടി. ഏഴ് വര്‍ഷത്തിന് ശേഷം സ്വന്തമായി സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചു.കാവാലം സ്വദേശിയായ തൊഴില്‍ ഉടമ മധു ഇതില്‍ എതിര്‍പ്പ് പറഞ്ഞില്ല. പക്ഷേ, സ്ഥാപനം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് കേസില്‍ കുടുക്കിയതായി ശശിധരപ്പണിക്കര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ദമ്പതിമാര്‍ക്ക് യാത്രാവിലക്കുണ്ടായി.
സമ്പാദ്യമെല്ലാം വിറ്റുപെറുക്കി കേസ് നടത്തിയിട്ടും എങ്ങുമെത്തിയില്ല. കേസില്‍ വിധി പണിയ്ക്കര്‍ക്ക് അനുകൂലമായി.68000 ദിര്‍ഹം കൊടുക്കുവാന്‍.വിധി വന്നെങ്കിലും ഒരു ചില്ലിപ്പൈസ പോലും കൊടുത്തില്ല. എന്നെങ്കിലും നാട്ടിലെത്താമെന്ന വിദൂരപ്രതീക്ഷപോലും നശിച്ച ഘട്ടത്തിലാണ് രമേശ് ചെന്നിത്തല സഹായത്തിനെത്തുന്നത്.അമ്മ മുത്തുഅമ്മ മരിച്ചത് അറിഞ്ഞെങ്കിലും ശശിധരപ്പണിക്കര്‍ക്ക് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തിമിരം ബാധിച്ച് രണ്ട് കണ്ണിനും കാഴ്ചനഷ്ടപ്പെട്ട സ്ഥിതിയിലാണ് ഇദ്ദേഹം. അടിയന്തി ശസ്ത്രക്രീയ വേണം.
നാട്ടിലെ വീട് കടബാധ്യത കാരണം ജപ്തി ഭീഷണിയിലാണ്. വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ഇവരെ കാത്തിരിക്കുന്നത് വലിയ ബാധ്യതകളാണ്.' വാര്‍ത്താ സമ്മേളനത്തില്‍ ശശിധര പണിയ്ക്കര്‍, ഭാര്യ രാധാ പണിക്കര്‍ , സഹോദരന്‍ ജി.ആര്‍ പണിക്കര്‍ , പ്രവാസി കോണ്‍ഗ്രസ് ഭാരവാഹികളായ പുതുശ്ശേരി രാധാകൃഷ്ണന്‍ ,ചാക്കോ, കെ.ഇ.അബ്ദുള്‍ റഷീദ് എന്നിവരും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  3 hours ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  4 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  4 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  4 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  4 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  3 hours ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  4 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  5 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  5 hours ago