HOME
DETAILS

വടക്കാഞ്ചേരിയില്‍ സി.പി.എം ഓഫിസിന് നേരെ കല്ലേറ്: പൊലിസ് ലാത്തിവീശി

  
backup
January 04, 2019 | 8:24 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf

വടക്കാഞ്ചേരി /ചെറുതുരുത്തി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മസമിതി ബി.ജെ.പിയുടെ പിന്തുണയോടെ നടത്തിയ സംസ്ഥാന ഹര്‍ത്താലില്‍ പരക്കെ അക്രമം. കഴിഞ്ഞ ദിവസം നടന്ന അക്രമ പരമ്പരകളുടെ തുടര്‍ച്ചയായി ഇന്നലെയും വടക്കാഞ്ചേരി സംഘര്‍ഷ ഭരിതമായി. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തിനിടയില്‍ സി.പി.എം വടക്കാഞ്ചേരി ഏരിയാ കമ്മിറ്റി ഓഫിസിനു നേരെ കല്ലേറു നടന്നു.
ഓഫിസിന് മുന്നിലെ കുന്നില്‍ നിന്നും പഴയ റെയില്‍വേ ഗെയ്റ്റ് റോഡില്‍ നിന്നുമാണ് ആക്രമണം നടന്നത്. ഇതിനെത്തുടര്‍ന്ന് ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പാര്‍ട്ടി ഓഫിസില്‍ ഉണ്ടായിരുന്ന സി.പി.എം പ്രവര്‍ത്തകര്‍ തിരിച്ചും കല്ലേറ് നടത്തി. നാമമാത്രമായ പൊലിസ് ഓഫിസര്‍മാര്‍ മാത്രമാണ് ഏരിയാ കമ്മിറ്റി ഓഫിസ് പരിസരത്ത് സുരക്ഷയ്ക്ക് ഉണ്ടായിരുന്നത്. ഇവര്‍ക്ക് ആക്രമണത്തിനെതിരേ ഒന്നും ചെയ്യാനായില്ല. എങ്കിലും ലാത്തിവീശിയാണ് അക്രമികളെ പിരിച്ച് വിട്ടത്.
പട്ടണത്തില്‍ പ്രകടനം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ ഇടത് അനുകൂല കൊടിതോരണങ്ങളും, ഫ്‌ളക്‌സ് ബോര്‍ഡുകളും പിഴുതെടുത്ത് വാഴാനി പുഴയില്‍ എറിഞ്ഞു. ചെറുതുരുത്തി മേഖലയിലും വ്യാപക അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലത്ത് മുതല്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചെറുതുരുത്തി സെന്ററില്‍ തമ്പടിച്ചത് ആശങ്ക പരത്തി.  ബി.ജെ.പി പ്രകടനം ആരംഭിച്ചിട്ടും പിരിഞ്ഞ് പോകാതിരുന്ന ഇടത് പ്രവര്‍ത്തകരെ പൊലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ സംഘടിച്ചെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ സി.പി.എമ്മിനെതിരേ മുദ്രാവാക്യം മുഴക്കി പാര്‍ട്ടി ഓഫിസിലേക്ക് തള്ളി കയറാന്‍ ശ്രമിക്കുകയും ചെയ്തു.
പൊലിസ് വലയം തീര്‍ത്താണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. എങ്കക്കാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ വീട് ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ച് തകര്‍ത്തു. വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് കേടുപാടുകള്‍ വരുത്തി. എങ്കക്കാട് രാമ സ്മാരക എല്‍. പി സ്‌കൂളിന് മുന്നില്‍ താമസിയ്ക്കുന്ന മുത്തലങ്ങാട് ശ്രീകുമാറിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തിരുവനന്തപുരത്തിന് നന്ദി, കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം'; അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala
  •  9 days ago
No Image

ജനവിധിയെ മാനിക്കുന്നു; തോൽവിയിൽ നിന്ന് സർക്കാർ പാഠങ്ങൾ പഠിക്കണം; തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; ബിനോയ് വിശ്വം

Kerala
  •  9 days ago
No Image

നാടും നഗരവും കീഴടക്കി യു.ഡി.എഫ്, തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; മൂന്നാം സര്‍ക്കാര്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

Kerala
  •  9 days ago
No Image

നിലമ്പൂരില്‍ തകര്‍ന്നടിഞ്ഞ് എല്‍.ഡി.എഫ്; അന്‍വറിന്റെ തൃണമൂലിനും സമ്പൂര്‍ണ പരാജയം

Kerala
  •  9 days ago
No Image

'പാര്‍ട്ടിയേക്കാള്‍ വലുതാണെന്ന ഭാവവും തന്നെക്കാള്‍ താഴ്ന്നവരോടുള്ള പുച്ഛവും'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സി.പി.എം കൗണ്‍സിലര്‍

Kerala
  •  9 days ago
No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  9 days ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  9 days ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  9 days ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  9 days ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  9 days ago