HOME
DETAILS

കാസര്‍കോട് സമാധാനത്തിലേക്ക്

  
backup
January 05, 2019 | 6:08 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87

കാസര്‍കോട്: നവോത്ഥാന സംരക്ഷണ സമിതി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാ മതിലിനു ശേഷം ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു നേരിയ ശമനം. ഇന്നലെ ജില്ലയില്‍ ഒറ്റപ്പെട്ട അക്രമം മാത്രമാണ് ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മഞ്ചേശ്വരം താലൂക്കില്‍ ഇന്നലെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ശേഷം രൂക്ഷമായ അക്രമസംഭവങ്ങള്‍ക്ക് ഇന്നലെയോടെ അറുതി വന്നിട്ടുണ്ട്. അക്രമവും സംഘര്‍ഷവും നടന്ന മേഖലകളെല്ലാം സാധാരണ നിലയിലേക്കു നീങ്ങിയെങ്കിലും പൊലിസ് ജാഗ്രത തുടരുകയാണ്.
കാസര്‍കോട് താലൂക്കിലും ഇന്നലെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലപ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരേ കല്ലേുണ്ടായി. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. കാസര്‍കോട്ടുനിന്ന് മംഗളുരുവിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന ബസിനു നേരേയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എട്ടു ബസുകള്‍ തകര്‍ന്നു.
ഉപ്പള നയാബസാറില്‍ ട്യൂഷന്‍ സെന്ററിനു നേരെ അക്രമമുണ്ടായി. ട്യൂഷന്‍ സെന്ററിലെ ഇരിപ്പിടവും മറ്റും അക്രമികള്‍ നശിപ്പിച്ചു. നയാബസാറിലെ മുജാഹിര്‍ ഹുസൈന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍സ്റ്റോം ട്യൂഷന്‍ സെന്ററിനു നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വ്യാഴാഴ്ച ക്ലാസ് നടക്കുന്ന സമയത്ത് ഒരു സംഘം ഇവിടെയെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുമ്പള പൊലിസ് സ്ഥലത്തെത്തി. ബി.സി റോഡ്, മധൂര്‍ റോഡ്, ഷിറിയ കുന്ന്, ബായാര്‍, ബന്തിയോട് എന്നിവിടങ്ങളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലെത്തി. ഏതാനും പേര്‍ക്ക് നിസാര പരുക്കുണ്ട്. കുമ്പളയില്‍ വ്യാഴാഴ്ച വൈകുന്നേരം വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസിനു നേരേ കല്ലേറുണ്ടായി. ബന്തിയോട് ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ ബെല്‍ഗാമിലെ രാജേന്ദ്ര ഷെട്ടിക്ക് (42) പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പെണ്ണുകിട്ടാൻ' പൊലിസ് കുപ്പായമിട്ടു, നഗരമാകെ ഫ്ലക്സും വെച്ചു; ഒടുവിൽ പച്ചക്കറി വ്യാപാരിയെ പൊക്കി യഥാർത്ഥ പൊലിസ്

crime
  •  2 days ago
No Image

'പ്രസ്ഥാനത്തെ രക്ഷിക്കൂ, പാഷാണത്തെ പുറത്താക്കൂ'; ബി.ജെ.പി നേതാവിനെതിരെ തെരുവിലിറങ്ങി പ്രവര്‍ത്തകര്‍, ജില്ലാ പ്രസിഡന്റിന്റെ കോലം കത്തിച്ചു

Kerala
  •  2 days ago
No Image

പരിഭ്രാന്തി ഒഴിവാക്കാം, സുരക്ഷ ഉറപ്പാക്കാം; അബുദബിയിലെ സ്കൂൾ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

uae
  •  2 days ago
No Image

റയൽ മാഡ്രിഡ് സൂപ്പർ താരം ഫുട്ബോളിൽ നിന്ന് ക്രിക്കറ്റ് പിച്ചിലേക്ക്; ബെല്ലിംഗ്ഹാം ഇനി ഇംഗ്ലീഷ് ക്രിക്കറ്റിലെ പുത്തൻ ഉടമ

Cricket
  •  2 days ago
No Image

'മാതൃരാജ്യത്തോടുള്ള വഞ്ചന വെച്ചുപൊറുപ്പിക്കില്ല'; ഭീകരവാദികൾക്കെതിരെ കർശന നിലപാടുമായി യുഎഇ ഫെഡറൽ കൗൺസിൽ

uae
  •  2 days ago
No Image

ആഘോഷങ്ങളിലും, ഉത്സവങ്ങളിലും പടക്കങ്ങൾ നിരോധിക്കണം; മുണ്ടത്തിക്കോട് ദുരന്തത്തിന് പിന്നാലെ കടുത്ത നിലപാടുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

Kerala
  •  2 days ago
No Image

യുഎസ് ഉപരോധം പാളി; നാവിക വലയം മറികടന്ന് 34 ഇറാനിയൻ കപ്പലുകൾ കടന്നുപോയെന്ന് റിപ്പോർട്ട്

latest
  •  2 days ago
No Image

പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ സുപ്രീം കോടതിയിൽ; ദൂരദർശൻ പ്രസംഗത്തിൽ ചട്ടലംഘനം ആരോപിച്ചു റിട്ട് ഹർജി

National
  •  2 days ago
No Image

യുഎഇയുടെ എഐ മുന്നേറ്റത്തിന് ഇലോൺ മസ്കിന്റെ പ്രശംസ; സാങ്കേതിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ തീരുമാനം

uae
  •  2 days ago
No Image

'ഞങ്ങൾക്കില്ലേ 1000 രൂപ?'; വോട്ടിന് പണം തേടി സ്ഥാനാർത്ഥിയുടെ വീട് വളഞ്ഞ് സ്ത്രീകൾ; പണമൊഴുക്കി തമിഴ്നാട്

National
  •  2 days ago