HOME
DETAILS

കാസര്‍കോട് സമാധാനത്തിലേക്ക്

  
backup
January 05, 2019 | 6:08 AM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87

കാസര്‍കോട്: നവോത്ഥാന സംരക്ഷണ സമിതി ജനുവരി ഒന്നിന് സംഘടിപ്പിച്ച വനിതാ മതിലിനു ശേഷം ജില്ലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്കു നേരിയ ശമനം. ഇന്നലെ ജില്ലയില്‍ ഒറ്റപ്പെട്ട അക്രമം മാത്രമാണ് ഉണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ച മഞ്ചേശ്വരം താലൂക്കില്‍ ഇന്നലെ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശബരിമലയില്‍ യുവതീ പ്രവേശനം സാധ്യമായതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനു ശേഷം രൂക്ഷമായ അക്രമസംഭവങ്ങള്‍ക്ക് ഇന്നലെയോടെ അറുതി വന്നിട്ടുണ്ട്. അക്രമവും സംഘര്‍ഷവും നടന്ന മേഖലകളെല്ലാം സാധാരണ നിലയിലേക്കു നീങ്ങിയെങ്കിലും പൊലിസ് ജാഗ്രത തുടരുകയാണ്.
കാസര്‍കോട് താലൂക്കിലും ഇന്നലെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തലപ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരേ കല്ലേുണ്ടായി. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. കാസര്‍കോട്ടുനിന്ന് മംഗളുരുവിലേക്ക് സര്‍വിസ് നടത്തുകയായിരുന്ന ബസിനു നേരേയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ എട്ടു ബസുകള്‍ തകര്‍ന്നു.
ഉപ്പള നയാബസാറില്‍ ട്യൂഷന്‍ സെന്ററിനു നേരെ അക്രമമുണ്ടായി. ട്യൂഷന്‍ സെന്ററിലെ ഇരിപ്പിടവും മറ്റും അക്രമികള്‍ നശിപ്പിച്ചു. നയാബസാറിലെ മുജാഹിര്‍ ഹുസൈന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍സ്റ്റോം ട്യൂഷന്‍ സെന്ററിനു നേരെയാണ് അക്രമമുണ്ടായത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. വ്യാഴാഴ്ച ക്ലാസ് നടക്കുന്ന സമയത്ത് ഒരു സംഘം ഇവിടെയെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കുമ്പള പൊലിസ് സ്ഥലത്തെത്തി. ബി.സി റോഡ്, മധൂര്‍ റോഡ്, ഷിറിയ കുന്ന്, ബായാര്‍, ബന്തിയോട് എന്നിവിടങ്ങളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിലെത്തി. ഏതാനും പേര്‍ക്ക് നിസാര പരുക്കുണ്ട്. കുമ്പളയില്‍ വ്യാഴാഴ്ച വൈകുന്നേരം വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസിനു നേരേ കല്ലേറുണ്ടായി. ബന്തിയോട് ഓടിക്കൊണ്ടിരിക്കുന്ന ലോറിക്കു നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ ബെല്‍ഗാമിലെ രാജേന്ദ്ര ഷെട്ടിക്ക് (42) പരുക്കേറ്റു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  8 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  8 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  8 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  8 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  8 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  8 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  8 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  8 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  8 days ago