HOME
DETAILS

ഡല്‍ഹി വംശഹത്യ: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം

  
backup
February 28, 2020 | 9:57 AM

delhi-massacre-10-lakh-for-died-2-lakd-for-injured

 

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 130 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. വാട്‌സാപ്പ് സന്ദേശങ്ങളയച്ച് ഉത്തര്‍പ്രദേശില്‍ നിന്നും അക്രമികളെ വിളിച്ചുവരുത്തിയാണ് ഡല്‍ഹിയില്‍ കലാപമഴിച്ചുവിട്ടതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. 50 ഫോണുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ അക്രമങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. പ്രദേശത്ത് അര്‍ദ്ധസൈനികരും പോലിസും പട്രോളിങ് നടത്തുന്നുണ്ട്.

113 കമ്പനി അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രിയിലും ഭജന്‍പുര, മൗജിപൂര്‍, കാരവാല്‍ നഗര്‍ എന്നിവിടങ്ങളില്‍ തീവയ്പ്പുണ്ടായി. ഇന്നലെ ഗംഗാ വിഹാറിലെ ജോഹ്‌റിപൂര്‍ ഭാഗത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരുവില്‍ ചിതറിക്കിടക്കുന്ന കല്ലുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്ന ജോലി ശുചീകരണത്തൊഴിലാളികള്‍ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ബി.ജെ.പിയുടെ വിവാദ നേതാവ് കപില്‍മിശ്ര നയിച്ച സമാധാന റാലിക്കിടെ ടൈംസ് നൗ റിപോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റു.

കലാപത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് എ.എ.പി നേതാവ് താഹിര്‍ ഹുസൈന്റെ ഖജൗരി ഖാസിലുള്ള ഫാക്ടറി പോലിസ് സീല്‍ ചെയ്തു. അക്രമം അന്വേഷിക്കുന്നതിന് ഡല്‍ഹി പോലിസ് രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി. ഡി.സി.പിമാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരായിരിക്കും അന്വേഷണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഡല്‍ഹി പോലിസ് അഡീഷണല്‍ കമ്മീഷണര്‍ ബി.കെ സിങ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

കലാപത്തിനിരയായവര്‍ക്കായി ഡല്‍ഹിയിലെ ഗുരുദ്വാരകളില്‍ അഭയകേന്ദ്രങ്ങള്‍ തുറന്നു. മരുന്നുകളും അവശ്യ വൈദ്യസഹായവും ഗുരുദ്വാരകള്‍ നല്‍കുന്നുണ്ട്. ജി.ടി.ബി ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്നവരെ ഇന്നലെ രാഷ്ട്രീയ നേതാക്കാള്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സി.ആര്‍.പി.എഫുകാര്‍ ആശുപത്രിയിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മുകളിലത്തെ മൂന്നു നിലകള്‍ പൊളിക്കണം: ഹിമാചല്‍ ഹൈക്കോടതി

National
  •  3 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു വീണ്ടും പരിഗണിക്കും

Kerala
  •  3 days ago
No Image

വഖ്ഫ് സ്വത്തുക്കളുടെ രജിസ്‌ട്രേഷൻ: കാലാവധി നാളെ അവസാനിക്കും

National
  •  3 days ago
No Image

മയക്കുമരുന്ന് പിടിച്ച കേസ്: സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍

National
  •  3 days ago
No Image

കേരളത്തിൽ വീണ്ടും മഴ ശക്തമാവുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 days ago
No Image

വഴിയോരത്ത് കെട്ടുകണക്കിന് പി.എസ്.സി. ചോദ്യപേപ്പറുകൾ; അധികൃതർ അന്വേഷണം തുടങ്ങി

Kerala
  •  4 days ago
No Image

'പോർച്ചുഗൽ ഇതിലും മികച്ചത് അർഹിക്കുന്നു': 2026 ലോകകപ്പിനായുള്ള റൊണാൾഡോയുടെ ടീമിന്റെ ജേഴ്‌സി ചോർന്നു; നിരാശരായി ആരാധകർ

Football
  •  4 days ago
No Image

കോഴിക്കോട് കിണറ്റിലെ വെള്ളം നീല നിറത്തിൽ; വീട്ടുകാർ ആശങ്കയിൽ

Kerala
  •  4 days ago
No Image

5 വയസ്സിനു താഴെയുള്ള കുട്ടികളിൽ 34 % പേർക്ക് വളർച്ച മുരടിപ്പ്, 15 % പേർക്ക് ഭാരക്കുറവ്; കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ച് കേന്ദ്രം

National
  •  4 days ago
No Image

റായ്പൂരിൽ ഇന്ത്യയെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; മാർക്രമിന്റെ സെഞ്ചുറി കരുത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റ് ജയം

Cricket
  •  4 days ago