HOME
DETAILS

ഡല്‍ഹി വംശഹത്യ: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം

  
backup
February 28, 2020 | 9:57 AM

delhi-massacre-10-lakh-for-died-2-lakd-for-injured

 

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 130 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. വാട്‌സാപ്പ് സന്ദേശങ്ങളയച്ച് ഉത്തര്‍പ്രദേശില്‍ നിന്നും അക്രമികളെ വിളിച്ചുവരുത്തിയാണ് ഡല്‍ഹിയില്‍ കലാപമഴിച്ചുവിട്ടതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. 50 ഫോണുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ അക്രമങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. പ്രദേശത്ത് അര്‍ദ്ധസൈനികരും പോലിസും പട്രോളിങ് നടത്തുന്നുണ്ട്.

113 കമ്പനി അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രിയിലും ഭജന്‍പുര, മൗജിപൂര്‍, കാരവാല്‍ നഗര്‍ എന്നിവിടങ്ങളില്‍ തീവയ്പ്പുണ്ടായി. ഇന്നലെ ഗംഗാ വിഹാറിലെ ജോഹ്‌റിപൂര്‍ ഭാഗത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരുവില്‍ ചിതറിക്കിടക്കുന്ന കല്ലുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്ന ജോലി ശുചീകരണത്തൊഴിലാളികള്‍ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ബി.ജെ.പിയുടെ വിവാദ നേതാവ് കപില്‍മിശ്ര നയിച്ച സമാധാന റാലിക്കിടെ ടൈംസ് നൗ റിപോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റു.

കലാപത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് എ.എ.പി നേതാവ് താഹിര്‍ ഹുസൈന്റെ ഖജൗരി ഖാസിലുള്ള ഫാക്ടറി പോലിസ് സീല്‍ ചെയ്തു. അക്രമം അന്വേഷിക്കുന്നതിന് ഡല്‍ഹി പോലിസ് രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി. ഡി.സി.പിമാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരായിരിക്കും അന്വേഷണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഡല്‍ഹി പോലിസ് അഡീഷണല്‍ കമ്മീഷണര്‍ ബി.കെ സിങ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

കലാപത്തിനിരയായവര്‍ക്കായി ഡല്‍ഹിയിലെ ഗുരുദ്വാരകളില്‍ അഭയകേന്ദ്രങ്ങള്‍ തുറന്നു. മരുന്നുകളും അവശ്യ വൈദ്യസഹായവും ഗുരുദ്വാരകള്‍ നല്‍കുന്നുണ്ട്. ജി.ടി.ബി ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്നവരെ ഇന്നലെ രാഷ്ട്രീയ നേതാക്കാള്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സി.ആര്‍.പി.എഫുകാര്‍ ആശുപത്രിയിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ തകർന്ന് വീണു; ഇന്ത്യക്കാരനടക്കം നാല് പേർക്ക് പരുക്ക്

International
  •  5 days ago
No Image

ദേശീയപാത ഉദ്ഘാടനത്തിൽ അവ​ഗണന; കാസർകോട് സമാന്തര ഉദ്ഘാടനത്തിന് പിന്നാലെ കോഴിക്കോട് മന്ത്രി റിയാസിന്റെ 'റോഡ് ഷോ' 

Kerala
  •  5 days ago
No Image

തമ്പാനൂരിൽ ഗണേശ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; പ്രവർത്തകർ കസ്റ്റഡിയിൽ

Kerala
  •  5 days ago
No Image

ഗള്‍ഫില്‍ വ്യോമപാതകള്‍ അടച്ചിടുമ്പോഴും യു.എ.ഇയില്‍ വിമാനങ്ങള്‍ പറക്കുന്നത് ഇങ്ങനെയാണ്; അറിഞ്ഞിരിക്കാം സുരക്ഷിത വ്യോമപാതകകളെ കുറിച്ച്

uae
  •  5 days ago
No Image

പ്രധാനമന്ത്രിക്ക് മുൻപേ 'എം.എൽ.എ വക' ഉദ്ഘാടനം; കാസർകോട് കേന്ദ്രത്തിനെതിരെ സമാന്തര ചടങ്ങുമായി സംസ്ഥാന സർക്കാർ

Kerala
  •  5 days ago
No Image

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി: മകന് 'സ്വാഭാവിക മരണം' നൽകണമെന്ന മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ച് സുപ്രിം കോടതി

National
  •  5 days ago
No Image

ദേശീയപാത ഉദ്ഘാടനം: സംസ്ഥാന സർക്കാരിന്റെ കൂട്ട ബഹിഷ്കരണം; കൊച്ചിയിൽ പ്രധാനമന്ത്രിയുടെ വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കോർപ്പറേഷൻ നീക്കം ചെയ്തു

Kerala
  •  5 days ago
No Image

മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി സംസ്ഥാന പൊലിസിൽ വഴിവിട്ട നിയമനം; കായിക പരീക്ഷയിൽ തോറ്റവർക്കും പങ്കെടുക്കാത്തവർക്കും എസ്.ഐ പദവി

Kerala
  •  5 days ago
No Image

'വെള്ളിയാഴ്ച പെരുന്നാളായാൽ നിർബന്ധ ജുമുഅയിൽ  പങ്കെടുക്കേണ്ടതില്ല'; വിചിത്രവാദവുമായി മുജാഹിദ് നേതാവ്

National
  •  5 days ago
No Image

ചെന്നിത്തല നവോദയയില്‍ വീണ്ടും വിദ്യാര്‍ഥി മരണം; കൊലപാതകമെന്ന് പിതാവ്, ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  5 days ago