HOME
DETAILS

ഡല്‍ഹി വംശഹത്യ: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം, പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം

  
backup
February 28, 2020 | 9:57 AM

delhi-massacre-10-lakh-for-died-2-lakd-for-injured

 

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി ഉയര്‍ന്നു. 130 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് 48 എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്തു. വാട്‌സാപ്പ് സന്ദേശങ്ങളയച്ച് ഉത്തര്‍പ്രദേശില്‍ നിന്നും അക്രമികളെ വിളിച്ചുവരുത്തിയാണ് ഡല്‍ഹിയില്‍ കലാപമഴിച്ചുവിട്ടതെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. 50 ഫോണുകള്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ അക്രമങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എങ്കിലും വടക്കുകിഴക്കന്‍ ഡല്‍ഹി സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. പ്രദേശത്ത് അര്‍ദ്ധസൈനികരും പോലിസും പട്രോളിങ് നടത്തുന്നുണ്ട്.

113 കമ്പനി അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രിയിലും ഭജന്‍പുര, മൗജിപൂര്‍, കാരവാല്‍ നഗര്‍ എന്നിവിടങ്ങളില്‍ തീവയ്പ്പുണ്ടായി. ഇന്നലെ ഗംഗാ വിഹാറിലെ ജോഹ്‌റിപൂര്‍ ഭാഗത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. തെരുവില്‍ ചിതറിക്കിടക്കുന്ന കല്ലുകളും മറ്റു വസ്തുക്കളും നീക്കം ചെയ്യുന്ന ജോലി ശുചീകരണത്തൊഴിലാളികള്‍ ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ബി.ജെ.പിയുടെ വിവാദ നേതാവ് കപില്‍മിശ്ര നയിച്ച സമാധാന റാലിക്കിടെ ടൈംസ് നൗ റിപോര്‍ട്ടര്‍ക്ക് മര്‍ദ്ദനമേറ്റു.

കലാപത്തില്‍ പങ്കെടുത്തുവെന്നാരോപിച്ച് എ.എ.പി നേതാവ് താഹിര്‍ ഹുസൈന്റെ ഖജൗരി ഖാസിലുള്ള ഫാക്ടറി പോലിസ് സീല്‍ ചെയ്തു. അക്രമം അന്വേഷിക്കുന്നതിന് ഡല്‍ഹി പോലിസ് രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കി. ഡി.സി.പിമാരായ ജോയ് ടിര്‍ക്കി, രാജേഷ് ദിയോ എന്നിവരായിരിക്കും അന്വേഷണ സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഡല്‍ഹി പോലിസ് അഡീഷണല്‍ കമ്മീഷണര്‍ ബി.കെ സിങ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

കലാപത്തിനിരയായവര്‍ക്കായി ഡല്‍ഹിയിലെ ഗുരുദ്വാരകളില്‍ അഭയകേന്ദ്രങ്ങള്‍ തുറന്നു. മരുന്നുകളും അവശ്യ വൈദ്യസഹായവും ഗുരുദ്വാരകള്‍ നല്‍കുന്നുണ്ട്. ജി.ടി.ബി ആശുപത്രികളില്‍ പരിക്കേറ്റ് കഴിയുന്നവരെ ഇന്നലെ രാഷ്ട്രീയ നേതാക്കാള്‍ സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സി.ആര്‍.പി.എഫുകാര്‍ ആശുപത്രിയിലെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  9 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  9 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  9 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  9 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  9 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  9 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  9 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  9 days ago
No Image

യുഎഇക്ക് നേരെയുണ്ടായ ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് അറബ് പാർലമെന്റ്

uae
  •  9 days ago
No Image

സമുദ്ര സംരക്ഷണത്തിന് അത്യാധുനിക കപ്പലുമായി ഖത്തർ; പരിസ്ഥിതി നിരീക്ഷണ സംവിധാനം ഇനി കൂടുതൽ കരുത്തുറ്റതാകും

qatar
  •  9 days ago