അഞ്ച് വർഷങ്ങൾ; അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. 2022ൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടർന്ന് തൃക്കാക്കരയിലും 2023ൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് നടന്നു. രണ്ടിടത്തും യു.ഡി.എഫ് വിജയിച്ചു. 2024ൽ പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടന്നു. പാലക്കാട് ഷാഫി പറമ്പിലും ചേലക്കരയിൽ കെ.രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് യു.ഡി.എഫും ചേലക്കര എൽ.ഡി.എഫും നിലനിർത്തി. 2025ൽ പി.വി അൻവർ രാജിവച്ചതിനെ തുടർന്ന് നിലമ്പൂർ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു. യു.ഡി.എഫ് വിജയിച്ചു.
ഒഴിഞ്ഞു കിടക്കുന്നത് മൂന്ന് സീറ്റുകൾ
കോടതിവിധിയെ തുടർന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടതിനാൽ തിരുവനന്തപുരം മണ്ഡലവും വാഴൂർ സോമന്റെ നിര്യാണത്തെ തുടർന്ന് പീരുമേട് മണ്ഡലവും കാനത്തിൽ ജമീലയുടെ നിര്യാണത്തെതുടർന്ന് കൊയിലാണ്ടി മണ്ഡലവും ഒഴിഞ്ഞുകിടക്കുന്നു.
നിലവിലെ കക്ഷിനില
ആകെ സീറ്റ്: 140
എൽ.ഡി.എഫ്: 95
യു.ഡി.എഫ്: 42
ഒഴിവ്: 03
എൽ.ഡി.എഫ്: 95
സി.പി.എം: 65 (4 സ്വതന്ത്രർ ഉൾപ്പെടെ)
സി.പി.ഐ: 16
കേരള കോൺഗ്രസ്(എം):5
ജനതാദൾ(എസ്): 2
എൻസിപി: 2
എൽ.ജെ.ഡി: 1
കോൺഗ്രസ്(എസ്): 1
കേരള കോൺഗ്രസ് (ബി):1
ആർ.എസ്. പി (എൽ): 1
ജനാധിപത്യ കേരള കോൺഗ്രസ്: 0
ഐ.എൻ.എൽ: 1
യു.ഡി.എഫ്: 42
കോൺഗ്രസ്: 22
മുസ്‌ലിംലീഗ്: 15
കേരള കോൺഗ്രസ്: 2
കേരള കോൺഗ്രസ് (ജേക്കബ്): 1
എൻ.സി.കെ: 1
ആർ.എം.പി.ഐ: 1
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."