HOME
DETAILS

കടല്‍ക്കൊല: ഇറ്റാലിയന്‍ നാവികന്റെ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

  
Web Desk
March 06 2017 | 04:03 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d

ന്യൂദല്‍ഹി: നാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടല്‍ക്കൊലക്കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറെ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. 2017 ജൂലൈ വരെ അനുമതി നീട്ടണമെന്നാണ് ഹരജിയിലെ ആവശ്യം. ഇറ്റലിയില്‍ നില്‍ക്കാനുള്ള അയാളുടെ കാലാവധി 2016 സപ്തംബറില്‍ അവസാനിച്ചിരുന്നു.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ സാല്‍വത്തോറ ജീറോണിന് ഇറ്റലിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര ട്രിബ്യൂണലിലെ കേസില്‍ തീര്‍പ്പുണ്ടാകുന്നതുവരെ ഇറ്റലിയില്‍ കഴിയാനാണ് അനുമതി. യുഎന്നിന്റെ അന്താരാഷ്ട്ര ട്രിബ്യൂണലില്‍ വഴങ്ങേണ്ടിവന്ന ധാരണകളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച ഉപാധികളോടെയാണ് നാവികന് മടങ്ങാന്‍ കോടതി അനുമതി നല്‍കിയത്.
ഇറ്റലിയിലാണ് കഴിയുന്നതെങ്കിലും ഭാരതത്തിന്റെ അധികാര പരിധിയിലായിരിക്കണം നാവികന്‍, സാല്‍വത്തോറയ്ക്ക് മേല്‍ ഇന്ത്യന്‍ സുപ്രീംകോടതിക്ക് അധികാരം ഉപയോഗിക്കാം, ട്രിബ്യൂണല്‍ വിധി ഇന്ത്യക്ക് അനുകൂലമായാല്‍ ഒരു മാസത്തിനുള്ളില്‍ നാവികന്‍ മടങ്ങിയെത്തുമെന്ന് ഇറ്റാലിയന്‍ അംബാസിഡര്‍ ഉറപ്പ് എഴുതി നല്‍കണം, നാവികന്‍ പാസ്‌പോര്‍ട്ട് ഇറ്റാലിയന്‍ അധികൃതര്‍ക്ക് കൈമാറണം എന്നിവയായിരുന്നു ഉപാധികള്‍.
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കേരളത്തിലെ കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട് ഇന്ത്യാക്കാര്‍ ഇന്ത്യന്‍ സമുദ്രത്തില്‍ വെടിയേറ്റുകൊല്ലപ്പെടുകയായിരുന്നു. മലയാളിയായ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, തമിഴ്‌നാട് കന്യാകുമാരിയിലെ ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു എന്നിവരാണ് കൊല്ലപ്പെട്ടത്.
എന്റിക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നുമാണ് വെടിയേറ്റത്. കടല്‍ക്കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ച് കപ്പലിലെ സുരക്ഷാഭടന്മാര്‍ വെടിവെച്ചതാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a few seconds ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  23 minutes ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  40 minutes ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  2 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  2 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  2 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago