HOME
DETAILS

റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് കോടതി 16 വരെ തടഞ്ഞു

  
backup
February 02, 2019 | 6:53 PM

%e0%b4%b1%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1

 


ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് പാട്യാലാ ഹൗസ് കോടതി ഈ മാസം 16 വരെ തടഞ്ഞു. വാദ്ര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.


വാദ്ര ഈ മാസം ആറിന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സി കോടതിയ്ക്ക് ഉറപ്പ് നല്‍കി. വാദ്ര ഇപ്പോള്‍ ലണ്ടനിലാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ എത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു. വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി അരവിന്ദ് കുമാറിന്റെ ഉത്തരവ്. കേസിന്റെ അടുത്ത വിചാരണാ തിയതി സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടിസയച്ചു.


ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി വാദ്രയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായതിനാല്‍ വാദ്രയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ശത്രുക്കള്‍ കള്ളക്കേസുണ്ടാക്കി വേട്ടയാടുകയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകരായ ഡി.പി സിങ്, നിതേഷ് റാണ എന്നിവര്‍ എതിര്‍ത്തു. വാദ്രയുടെ ജോലിക്കാരനായ മനോജ് അറോറ നല്‍കിയ മൊഴി പ്രകാരം ലണ്ടനില്‍ വാദ്ര 1.9 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയ വേറെയും കേസുകളുണ്ട്. വിദേശത്ത് ആറ് ഫ്‌ളാറ്റുകള്‍ വാങ്ങിയതായും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചു.


എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഇതെല്ലാമെന്ന് തുള്‍സി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്ന ആളല്ല വാദ്ര. സമൂഹത്തില്‍ ശക്തമായി നില്‍ക്കുന്ന കുടുംബത്തിന്റെ ഭാഗമാണ്. മകളുടെ സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അദ്ദേഹം യു.എസില്‍ പോയത്. ലണ്ടനിലേക്ക് പോയത് വയസായ തന്റെ അമ്മയെ കാണാനാണ്. വാദ്ര നേരത്തെയും കേസുമായി സഹകരിച്ചിരുന്നുവെന്നും തുടര്‍ന്നും സഹകരിക്കുമെന്നും തുള്‍സി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലിംഗ തിരിച്ചെത്തി; ടി-20 ലോകകപ്പിൽ ശ്രീലങ്ക ഡബിൾ സ്ട്രോങ്ങ്

Cricket
  •  a day ago
No Image

ഇറ്റലിയിൽ കേബിൾ കാർ അപകടം: നാലുപേർക്ക് പരുക്ക്, നൂറോളം പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം

Kerala
  •  a day ago
No Image

ദുബൈയിൽ ഇ-സ്‌കൂട്ടർ പെർമിറ്റ് ഇനി ഡിജിറ്റലായും ലഭിക്കും; നിയമലംഘകർക്കെതിരെ കർശന നടപടി

uae
  •  a day ago
No Image

കേരളത്തിൽ കൊടുങ്കാറ്റായി ഇന്ത്യൻ ക്യാപ്റ്റൻ; മറികടന്നത് ഓസീസ് ഇതിഹാസത്തെ

Cricket
  •  a day ago
No Image

ആലുവയിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു, വൻ നാശനഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Kerala
  •  a day ago
No Image

വടകരയിൽ ആൾക്കൂട്ട മർദനം; യുവാവിന് തലക്കും കൈക്കും പരുക്ക്

Kerala
  •  2 days ago
No Image

എസ്ഐആർ കരടുപട്ടികയിൽ പേരില്ല; പശ്ചിമ ബം​ഗാളിൽ 82-കാരൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു, പ്രതിഷേധം ശക്തം

National
  •  2 days ago
No Image

കോഹ്‌ലി മുതൽ പൂജാര വരെ; 2025ൽ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടത് 25 സൂപ്പർ താരങ്ങളെ

Cricket
  •  2 days ago
No Image

യു.എ.ഇ നിലപാടിൽ അതൃപ്തിയുമായി സഊദി അറേബ്യ; യമനിലെ സൈനിക നീക്കം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം

Saudi-arabia
  •  2 days ago
No Image

യു എ ഇ ആയുധ ശേഖരത്തിനു നേരെ യെമൻ തുറമുഖത്ത് ആക്രമണം നടത്തി സഊദി അറേബ്യ; യെമനിൽ അടിയന്തരാവസ്ഥ, കര, കടൽ, വ്യോമ ഗതാഗതം നിരോധിച്ചു

Saudi-arabia
  •  2 days ago