HOME
DETAILS

റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് കോടതി 16 വരെ തടഞ്ഞു

  
backup
February 02, 2019 | 6:53 PM

%e0%b4%b1%e0%b5%8b%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%af%e0%b5%86-%e0%b4%85%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1

 


ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റോബര്‍ട്ട് വാദ്രയെ അറസ്റ്റ് ചെയ്യുന്നത് പാട്യാലാ ഹൗസ് കോടതി ഈ മാസം 16 വരെ തടഞ്ഞു. വാദ്ര നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.


വാദ്ര ഈ മാസം ആറിന് ചോദ്യം ചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിനോട് സഹകരിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ.ടി.എസ് തുള്‍സി കോടതിയ്ക്ക് ഉറപ്പ് നല്‍കി. വാദ്ര ഇപ്പോള്‍ ലണ്ടനിലാണെന്നും അന്വേഷണവുമായി സഹകരിക്കാന്‍ എത്തുമെന്നും അഭിഭാഷകന്‍ അറിയിച്ചു. വിദേശത്ത് വെളിപ്പെടുത്താത്ത സ്വത്തുക്കളുണ്ടെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജഡ്ജി അരവിന്ദ് കുമാറിന്റെ ഉത്തരവ്. കേസിന്റെ അടുത്ത വിചാരണാ തിയതി സംബന്ധിച്ച കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ ആവശ്യപ്പെട്ട് കോടതി എന്‍ഫോഴ്‌സ്‌മെന്റിന് നോട്ടിസയച്ചു.


ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും കോടതി വാദ്രയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവായതിനാല്‍ വാദ്രയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ശത്രുക്കള്‍ കള്ളക്കേസുണ്ടാക്കി വേട്ടയാടുകയാണെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യത്തെ എന്‍ഫോഴ്‌സ്‌മെന്റ് അഭിഭാഷകരായ ഡി.പി സിങ്, നിതേഷ് റാണ എന്നിവര്‍ എതിര്‍ത്തു. വാദ്രയുടെ ജോലിക്കാരനായ മനോജ് അറോറ നല്‍കിയ മൊഴി പ്രകാരം ലണ്ടനില്‍ വാദ്ര 1.9 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. നാലോ അഞ്ചോ മില്യന്‍ പൗണ്ടിന്റെ നിക്ഷേപം നടത്തിയ വേറെയും കേസുകളുണ്ട്. വിദേശത്ത് ആറ് ഫ്‌ളാറ്റുകള്‍ വാങ്ങിയതായും എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചു.


എന്നാല്‍ രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ് ഇതെല്ലാമെന്ന് തുള്‍സി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്യുന്ന ആളല്ല വാദ്ര. സമൂഹത്തില്‍ ശക്തമായി നില്‍ക്കുന്ന കുടുംബത്തിന്റെ ഭാഗമാണ്. മകളുടെ സര്‍ജറിയുമായി ബന്ധപ്പെട്ട കാര്യത്തിനാണ് അദ്ദേഹം യു.എസില്‍ പോയത്. ലണ്ടനിലേക്ക് പോയത് വയസായ തന്റെ അമ്മയെ കാണാനാണ്. വാദ്ര നേരത്തെയും കേസുമായി സഹകരിച്ചിരുന്നുവെന്നും തുടര്‍ന്നും സഹകരിക്കുമെന്നും തുള്‍സി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  4 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  4 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  4 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  4 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  4 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  4 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  4 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  4 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  4 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  4 days ago