HOME
DETAILS

ഐ.എസിനെ ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തണം: മലയാളികളായ ഫാത്തിമയുടേയും ആയിഷയുടെയും അഫ്ഗാന്‍ ജയിലില്‍ നിന്നുള്ള വീഡിയോ പുറത്ത്, ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതായും വീഡിയോയില്‍ വിവരം

  
backup
March 16, 2020 | 4:15 PM

fathima-and-ayisha-to-is-issue-news-123

തൃക്കരിപ്പൂര്‍: നാട്ടിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നിമിഷ ഫാത്തിമയും, ആയിഷയും. 2016ല്‍ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഘത്തിപ്പെട്ടവരാണ് ഇരുവരും. ഐ.എസ് ഉപേക്ഷിച്ച് മടങ്ങിയെത്തണമെന്നും ഇന്ത്യയാണ് തന്റെ നാടെന്നും ഫാത്തിമയും (നിമിഷ), ആയിഷയും (സോണി സെബാസ്റ്റിയന്‍) ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ പറയുന്നു.

അഫ്ഗാനില്‍ തുടരണം എന്നില്ലെന്നും ഇന്ത്യയാണ് തന്റെ നാടെന്നും അവര്‍ പറഞ്ഞു. അഫ്ഗാന്‍ സേനയുടെ സാന്നിധ്യത്തില്‍ നടന്ന അഭിമുഖത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന വിവരവും വീഡിയോയിലൂടെ പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനിലെ കാബൂളിലുള്ള ജയിലില്‍ വച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്ന വിവരമാണ് ലഭിക്കുന്നത്.

പുറത്തുവന്ന വീഡിയോയില്‍ ആയിഷയുടെയും ഫാത്തിമയുടെയും മക്കളും ഉള്‍പ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 പേരാണ് പോയത്. സംഘത്തില്‍പ്പെട്ട അബ്ദുല്‍ റാഷിദടക്കം ഏഴു പുരുഷന്‍മാര്‍ അഫ്ഗാനിസ്താനിലെ കോറസാനില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം നേരത്തെ പുറത്ത് വിട്ടിരുന്നു.

ഇതോടെ ഒറ്റപ്പെട്ട 10 സ്ത്രീകളും 21 കുട്ടികളും 2019 ഒക്്‌ടോബര്‍, ഡിസംബര്‍ കാലയളവില്‍ അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയവരില്‍ എത്ര പേര്‍ മലയാളികളോയുണ്ടെന്ന വിവരമില്ല. സംഘത്തിലെ ഹഫീസുദ്ദീന്‍, ഷിഹാസ്, മന്‍ഷാദ്, സാജിദ്, പാലക്കാട് സ്വദേശി യഹിയ എന്നിവരാണ് ആദ്യം കൊല്ലപ്പെട്ടത്. ഇവരുടെ മരണം അബ്ദുല്‍ റാഷിദാണ് ടെലഗ്രാം സന്ദേശം വഴി ബന്ധുക്കള്‍ക്ക് നല്‍കിയത്. പിന്നീടാണ് ആയിഷയുടെ ഭര്‍ത്താവായ അബ്ദുല്‍ റാഷിദ്, ഫാത്തിമയുടെ ഭര്‍ത്താവായ പാലക്കാട് സ്വദേശി ഈസയും കൊല്ലപ്പെട്ടത്. റാഷിദിന്റെ മരണത്തോടെയാണ് ഇവരുടെ ബന്ധുക്കള്‍ക്കുള്ള ടെലഗ്രം സന്ദേശം നിലച്ചത്. വീഡിയോ സന്ദേശം പുറത്തുവന്നതോടെ ഇവരുടെ ബന്ധുക്കള്‍ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  5 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് യുവതിയുടെ മുഖത്തടിച്ചതിൽ നടപടി: എസ്.എച്ച് ഒ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

Kerala
  •  5 days ago
No Image

ഗർഭിണിയെ എസ്.എച്ച്.ഒ മർദിച്ച സംഭവം: 'ഇതാണോ പിണറായിയുടെ സ്ത്രീസുരക്ഷ?'; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ

Kerala
  •  5 days ago
No Image

ജസ്റ്റിസ് മുഷ്താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാൻ ശുപാർശ

National
  •  5 days ago
No Image

വാടക ചോദിച്ചെത്തിയ വീട്ടുടമയെ കുക്കർ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; ദമ്പതികൾ പിടിയിൽ

National
  •  5 days ago
No Image

ദുബൈയിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; വെള്ളിയാഴ്ച ഉച്ചവരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

uae
  •  5 days ago
No Image

യുഎഇയിൽ മഴ കനക്കുന്നു; നാളെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മാനവ വിഭവശേഷി മന്ത്രാലയം

uae
  •  5 days ago
No Image

പൊലിസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയെ മർദിച്ച സംഭവം: ന്യായീകരണവുമായി എസ്എച്ച്ഒ

Kerala
  •  5 days ago
No Image

കള്ളനെന്ന് ആരോപിച്ച് ആൾക്കൂട്ട മർദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു; മൂന്ന് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

അസ്ഥിര കാലാവസ്ഥ ; യുഎഇയിൽ പൊതുപാർക്കുകളും, വിനോദ സഞ്ചാരകേന്ദ്രങ്ങളും അടച്ചു

uae
  •  5 days ago