HOME
DETAILS

ഐ.എസിനെ ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തണം: മലയാളികളായ ഫാത്തിമയുടേയും ആയിഷയുടെയും അഫ്ഗാന്‍ ജയിലില്‍ നിന്നുള്ള വീഡിയോ പുറത്ത്, ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതായും വീഡിയോയില്‍ വിവരം

  
backup
March 16, 2020 | 4:15 PM

fathima-and-ayisha-to-is-issue-news-123

തൃക്കരിപ്പൂര്‍: നാട്ടിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നിമിഷ ഫാത്തിമയും, ആയിഷയും. 2016ല്‍ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഘത്തിപ്പെട്ടവരാണ് ഇരുവരും. ഐ.എസ് ഉപേക്ഷിച്ച് മടങ്ങിയെത്തണമെന്നും ഇന്ത്യയാണ് തന്റെ നാടെന്നും ഫാത്തിമയും (നിമിഷ), ആയിഷയും (സോണി സെബാസ്റ്റിയന്‍) ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ പറയുന്നു.

അഫ്ഗാനില്‍ തുടരണം എന്നില്ലെന്നും ഇന്ത്യയാണ് തന്റെ നാടെന്നും അവര്‍ പറഞ്ഞു. അഫ്ഗാന്‍ സേനയുടെ സാന്നിധ്യത്തില്‍ നടന്ന അഭിമുഖത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന വിവരവും വീഡിയോയിലൂടെ പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനിലെ കാബൂളിലുള്ള ജയിലില്‍ വച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്ന വിവരമാണ് ലഭിക്കുന്നത്.

പുറത്തുവന്ന വീഡിയോയില്‍ ആയിഷയുടെയും ഫാത്തിമയുടെയും മക്കളും ഉള്‍പ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 പേരാണ് പോയത്. സംഘത്തില്‍പ്പെട്ട അബ്ദുല്‍ റാഷിദടക്കം ഏഴു പുരുഷന്‍മാര്‍ അഫ്ഗാനിസ്താനിലെ കോറസാനില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം നേരത്തെ പുറത്ത് വിട്ടിരുന്നു.

ഇതോടെ ഒറ്റപ്പെട്ട 10 സ്ത്രീകളും 21 കുട്ടികളും 2019 ഒക്്‌ടോബര്‍, ഡിസംബര്‍ കാലയളവില്‍ അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയവരില്‍ എത്ര പേര്‍ മലയാളികളോയുണ്ടെന്ന വിവരമില്ല. സംഘത്തിലെ ഹഫീസുദ്ദീന്‍, ഷിഹാസ്, മന്‍ഷാദ്, സാജിദ്, പാലക്കാട് സ്വദേശി യഹിയ എന്നിവരാണ് ആദ്യം കൊല്ലപ്പെട്ടത്. ഇവരുടെ മരണം അബ്ദുല്‍ റാഷിദാണ് ടെലഗ്രാം സന്ദേശം വഴി ബന്ധുക്കള്‍ക്ക് നല്‍കിയത്. പിന്നീടാണ് ആയിഷയുടെ ഭര്‍ത്താവായ അബ്ദുല്‍ റാഷിദ്, ഫാത്തിമയുടെ ഭര്‍ത്താവായ പാലക്കാട് സ്വദേശി ഈസയും കൊല്ലപ്പെട്ടത്. റാഷിദിന്റെ മരണത്തോടെയാണ് ഇവരുടെ ബന്ധുക്കള്‍ക്കുള്ള ടെലഗ്രം സന്ദേശം നിലച്ചത്. വീഡിയോ സന്ദേശം പുറത്തുവന്നതോടെ ഇവരുടെ ബന്ധുക്കള്‍ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞപ്പടയുടെ മാന്ത്രികൻ മടങ്ങുന്നു; പുതുവർഷത്തിൽ ആരാധകരുടെ നെഞ്ചുതകർത്ത് അഡ്രിയാൻ ലൂണയുടെ വിടവാങ്ങൽ

Football
  •  3 days ago
No Image

നിലമ്പൂര്‍ സ്വദേശിനിയായ പ്രവാസി വനിത റിയാദില്‍ അന്തരിച്ചു

Saudi-arabia
  •  3 days ago
No Image

പൊലിസ് വാഹനത്തില്‍ കാറിടിപ്പിച്ച് കടന്നുകളഞ്ഞു, വീട് വളഞ്ഞ് പൊലിസ്; എം.ഡി.എം.എയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

ട്രെയിനിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം: തടയാൻ ശ്രമിച്ച പൊലിസുകാരന് കുത്തേറ്റു; പ്രതി പിടിയിൽ

crime
  •  3 days ago
No Image

നാല് ഗോൾ വഴങ്ങി, ഒടുവിൽ ആരാധകരോട് പോർവിളി; അർജന്‍റനീയൻ ഗോൾ കീപ്പർക്ക് എമിറേറ്റ്‌സിൽ കഷ്ടകാലം

Football
  •  3 days ago
No Image

2025ല്‍ മാത്രം ഇസ്‌റാഈല്‍ വര്‍ഷിച്ചത് 1,12,000 ടണ്‍ സ്ഫോടക വസ്തുക്കള്‍, എന്നിട്ടും കീഴടങ്ങാതെ ഗസ്സ...

International
  •  3 days ago
No Image

പുതുവര്‍ഷത്തില്‍ ഇരുട്ടടി; എല്‍.പി.ജി വാണിജ്യ സിലിണ്ടറിന് വില വര്‍ധിപ്പിച്ചു

National
  •  3 days ago
No Image

2025 ക്രിക്കറ്റ് കലണ്ടർ ഇന്ത്യയുടേത്; ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ താരങ്ങളുടെ തേരോട്ടം

Cricket
  •  3 days ago
No Image

എ.ടി.എം കാര്‍ഡ് എടുത്തത് ചോദ്യം ചെയ്ത മുത്തച്ഛന്റെ തലക്ക് വെട്ടി ചെറുമകന്‍; തടയാനെത്തിയ പിതാവിനും മര്‍ദ്ദനം

Kerala
  •  3 days ago
No Image

പാക് സ്പീക്കറിനു ഹസ്തദാനം നല്‍കി ജയ്ശങ്കര്‍; ചിത്രം പങ്കുവച്ച് മുഹമ്മദ് യൂനുസ്

National
  •  3 days ago