HOME
DETAILS

ഐ.എസിനെ ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തണം: മലയാളികളായ ഫാത്തിമയുടേയും ആയിഷയുടെയും അഫ്ഗാന്‍ ജയിലില്‍ നിന്നുള്ള വീഡിയോ പുറത്ത്, ഇവരുടെ ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടതായും വീഡിയോയില്‍ വിവരം

  
backup
March 16, 2020 | 4:15 PM

fathima-and-ayisha-to-is-issue-news-123

തൃക്കരിപ്പൂര്‍: നാട്ടിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നിമിഷ ഫാത്തിമയും, ആയിഷയും. 2016ല്‍ തൃക്കരിപ്പൂര്‍, പടന്ന മേഖലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഘത്തിപ്പെട്ടവരാണ് ഇരുവരും. ഐ.എസ് ഉപേക്ഷിച്ച് മടങ്ങിയെത്തണമെന്നും ഇന്ത്യയാണ് തന്റെ നാടെന്നും ഫാത്തിമയും (നിമിഷ), ആയിഷയും (സോണി സെബാസ്റ്റിയന്‍) ഇപ്പോള്‍ പുറത്തു വന്ന വീഡിയോയില്‍ പറയുന്നു.

അഫ്ഗാനില്‍ തുടരണം എന്നില്ലെന്നും ഇന്ത്യയാണ് തന്റെ നാടെന്നും അവര്‍ പറഞ്ഞു. അഫ്ഗാന്‍ സേനയുടെ സാന്നിധ്യത്തില്‍ നടന്ന അഭിമുഖത്തിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇരുവരുടെയും ഭര്‍ത്താക്കന്‍മാര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്ന വിവരവും വീഡിയോയിലൂടെ പുറത്ത് വന്നിട്ടുണ്ട്. അഫ്ഗാനിലെ കാബൂളിലുള്ള ജയിലില്‍ വച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്ന വിവരമാണ് ലഭിക്കുന്നത്.

പുറത്തുവന്ന വീഡിയോയില്‍ ആയിഷയുടെയും ഫാത്തിമയുടെയും മക്കളും ഉള്‍പ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുല്‍ റാഷിദിന്റെ നേതൃത്വത്തില്‍ അഫ്ഗാനിലെ ഐ.എസ് കേന്ദ്രത്തിലേക്ക് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 21 പേരാണ് പോയത്. സംഘത്തില്‍പ്പെട്ട അബ്ദുല്‍ റാഷിദടക്കം ഏഴു പുരുഷന്‍മാര്‍ അഫ്ഗാനിസ്താനിലെ കോറസാനില്‍ യു.എസ് നടത്തിയ ഡ്രോണ്‍ ആക്രമത്തില്‍ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം നേരത്തെ പുറത്ത് വിട്ടിരുന്നു.

ഇതോടെ ഒറ്റപ്പെട്ട 10 സ്ത്രീകളും 21 കുട്ടികളും 2019 ഒക്്‌ടോബര്‍, ഡിസംബര്‍ കാലയളവില്‍ അഫ്ഗാന്‍ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു. കീഴടങ്ങിയവരില്‍ എത്ര പേര്‍ മലയാളികളോയുണ്ടെന്ന വിവരമില്ല. സംഘത്തിലെ ഹഫീസുദ്ദീന്‍, ഷിഹാസ്, മന്‍ഷാദ്, സാജിദ്, പാലക്കാട് സ്വദേശി യഹിയ എന്നിവരാണ് ആദ്യം കൊല്ലപ്പെട്ടത്. ഇവരുടെ മരണം അബ്ദുല്‍ റാഷിദാണ് ടെലഗ്രാം സന്ദേശം വഴി ബന്ധുക്കള്‍ക്ക് നല്‍കിയത്. പിന്നീടാണ് ആയിഷയുടെ ഭര്‍ത്താവായ അബ്ദുല്‍ റാഷിദ്, ഫാത്തിമയുടെ ഭര്‍ത്താവായ പാലക്കാട് സ്വദേശി ഈസയും കൊല്ലപ്പെട്ടത്. റാഷിദിന്റെ മരണത്തോടെയാണ് ഇവരുടെ ബന്ധുക്കള്‍ക്കുള്ള ടെലഗ്രം സന്ദേശം നിലച്ചത്. വീഡിയോ സന്ദേശം പുറത്തുവന്നതോടെ ഇവരുടെ ബന്ധുക്കള്‍ പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  6 days ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  6 days ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  6 days ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  6 days ago
No Image

ശബരിമലയിൽ ഭക്തരുടെ ഇടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി; ഒമ്പത് പേർക്ക് പരുക്ക്

Kerala
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണ മാറ്റത്തിൻ്റെ തുടക്കം: കെ. സൈനുൽ ആബിദീൻ

Kerala
  •  6 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഇ-സ്കൂട്ടർ അപകടത്തിൽ 10 വയസ്സുകാരന് ദാരുണാന്ത്യം; മുന്നറിയിപ്പുമായി പൊലിസ്

uae
  •  6 days ago