HOME
DETAILS

വരണ്ടുണങ്ങി പുഞ്ചപ്പാടം; പ്രതീക്ഷ വെടിഞ്ഞ് കര്‍ഷകര്‍

  
backup
March 08, 2017 | 10:09 PM

%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82


താനൂര്‍: ജില്ലയിലെ പ്രധാന നെല്ലറയെന്നറിയപ്പെടുന്ന നന്നമ്പ്ര ,മോര്യ പുഞ്ചപ്പാടത്തിന്റെ ചങ്കു വരണ്ടുണങ്ങുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അന്‍പത് ഏക്കറിലെ നെല്‍കൃഷിയാണു കത്തുന്ന വെയിലില്‍ ഉണങ്ങി നശിച്ചത്. ജനങ്ങളുടെ പരാതിയെ തുടര്‍ന്നു എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ചു കര്‍ഷകര്‍ കൃഷിയില്‍ നിന്നു പിന്‍മാറിയെങ്കിലും നൂറുകണക്കിനു കര്‍ഷകരുടെ പ്രതീക്ഷയാണു ആയിരത്തിലേറെ ഏക്കറുകളില്‍ പരന്നു കിടക്കുന്ന പുഞ്ചപ്പാടം.
നന്നമ്പ്ര, മോര്യ, കൊടിഞ്ഞി ,താനൂര്‍, തിരുത്തി തുടങ്ങിയ പ്രദേശങ്ങളിലേക്കു വ്യാപിച്ചു കിടക്കുന്ന പാടശേഖരമായതിനാല്‍ നെല്‍കൃഷിയുള്‍പ്പെടെയുള്ളതിനു ജനങ്ങളുടെ പ്രതീക്ഷയാണിത്. എന്നാല്‍ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്നതിനു കര്‍ഷകരെ തുണച്ചിരുന്ന നൂറു കണക്കിനു വെള്ളക്കുഴികളും വരണ്ടുണങ്ങിയതാണു കര്‍ഷകരെ ദുരിതത്തിലാക്കിയത്. ഇവിടെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഖ്യാപിച്ച  മോര്യകാപ് പദ്ധതിയും അവതാളത്തിലാണ്.
കൊടിഞ്ഞി വെഞ്ചാലിയിലേതു പോലെ  വലിയ ചാലുകളുണ്ടാക്കി പാടശേഖരങ്ങളില്‍ നിന്നുവെള്ളം ശേഖരിച്ച് വേനല്‍കാലങ്ങളില്‍ കൃഷിയിടങ്ങളിലേക്കു വെള്ളമെത്തിക്കുന്ന ജനോപകാര പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതികൊണ്ടു ലക്ഷ്യമിട്ടിരുന്നത്. പത്ത് വര്‍ഷത്തോളമായി പ്രഖ്യാപിച്ച മോര്യകാപ് പദ്ധതി പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുകയാണ്. സംസ്ഥാന ബജറ്റുകളില്‍ ഇതിനുവേണ്ടി  തുക വകയിരുത്താറുണ്ടെങ്കിലും നിയമ തടസങ്ങള്‍ പറഞ്ഞ് അധികാരികള്‍ കൈ മലര്‍ത്തുകയാണെന്നു കര്‍ഷകര്‍ പറയുന്നു. ആവശ്യത്തിനു വെള്ളം ലഭിക്കാത്തതുകാരണം കൃഷി നാശം ലഭിച്ചതിനു നഷ്ട പരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂപടം വരച്ച് ക്രിക്കറ്റ് കളിച്ചവർ! ലോകം ചുറ്റി ചരിത്രമെഴുതി കിവിസ് താരങ്ങൾ; ലിസ്റ്റിൽ ഒരൊറ്റ ഇന്ത്യക്കാരൻ പോലുമില്ല!

Cricket
  •  20 days ago
No Image

പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

National
  •  20 days ago
No Image

'ഇഡി പരിശോധന മുൻകൂട്ടി അറിയിച്ചിട്ടില്ല, അക്രമികൾ എവിടെ ഒളിച്ചാലും പിടികൂടും': കർശന നടപടിയുണ്ടാകുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  20 days ago
No Image

2030 ഫിഫ ലോകകപ്പിൽ അച്ഛനും മകനും ഒരേ ടീമിൽ; റൊണാൾഡോയുടെ കരിയറിന് ഇതിലും വലിയൊരു അന്ത്യം സ്വപ്നങ്ങളിൽ മാത്രം! ആരാധകർ സ്വപ്നം കാണുന്ന നിമിഷം

Football
  •  20 days ago
No Image

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 7 പ്രതികള്‍ അറസ്റ്റില്‍ 6 പ്രതികളെ പൊലിസിന് കൈമാറി സി.പി.എം

Kerala
  •  20 days ago
No Image

കാംബോജ് പതുക്കെ സൈഡായി; ഇനി ആ സിംഹാസനം റബാദയ്ക്ക് സ്വന്തം! ഇരട്ട ലോക റെക്കോർഡിന് പിന്നാലെ വന്ന വമ്പൻ നാണക്കേട്

Cricket
  •  20 days ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേര്‍ത്തല ഡി.വൈ.എസ്.പി വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  20 days ago
No Image

കപ്പെടുക്കും മുമ്പേ ഒന്നാമതായി ആർ.സി.ബി! ചെന്നൈയുടെയും മുംബൈയുടെയും അഹങ്കാരം തീർത്ത് റെക്കോർഡ് നേട്ടം!

Cricket
  •  20 days ago
No Image

ബലിപെരുന്നാള്‍ ആശംസകള്‍ കൈമാറി ബഹ്‌റൈന്‍ രാജാവും കിരീടാവകശിയും

bahrain
  •  20 days ago
No Image

ആഘോഷ രാവുകള്‍ക്ക് കൂടുതല്‍ സമയം; മസ്‌കത്തിലെ പാര്‍ക്കുകള്‍ രാത്രി 12 വരെ തുറക്കും 

oman
  •  20 days ago