HOME
DETAILS

നികോല്‍ പഷ്‌നിയനെ അര്‍മീനിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തില്ല

  
backup
May 03, 2018 | 1:57 AM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8b%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b7%e0%b5%8d%e2%80%8c%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%86-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%80



യെരവാന്‍: ഇടക്കാല പ്രധാനമന്ത്രിയായി പ്രതിപക്ഷ നേതാവ് നികോല്‍ പഷ്‌നയനെ പാര്‍ലമെന്റിന് തെരഞ്ഞെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജനം തെരുവില്‍. പ്രധാനമന്ത്രി സെര്‍സ് സെര്‍ഗ്‌സിയാന്‍ രാജിവച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക പാര്‍ലമെന്റ് യോഗത്തിലാണ് പകരക്കാരനായുള്ള തെരഞ്ഞെടുപ്പ് നടന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് പ്രധാനമന്ത്രിയുടെ രാജിക്ക് കാരണമായത്. എന്നാല്‍ പ്രധാനമന്ത്രിയായ തെരഞ്ഞെടുക്കാന്‍ 55 വോട്ടുകള്‍ ലഭിക്കേണ്ട സ്ഥാനത്ത് 45 അംഗങ്ങളുടെ പിന്തുണ മാത്രമാണ് പഷ്‌നയന് ലഭിച്ചത്
പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിന് ശേഷം സമാധാനപരമായ നിസ്സഹകരണ പ്രതിഷേധത്തിന് പഷ്‌നിയന്‍ ആഹ്വാനം ചെയ്തു. തലസ്ഥാനമായ യെരവാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇന്നലെ ജനങ്ങള്‍ തെരുവിലിറങ്ങി. വിമാനത്താവളങ്ങലേക്കുള്ള റോഡുകള്‍ ഉള്‍പ്പെടെയുള്ളവയിലെ ഗതാഗതം പ്രതിഷേധക്കാര്‍ തടഞ്ഞു. വിനോദ സഞ്ചാരികള്‍ രാജ്യം വിടാന്‍ തുടങ്ങി. നിസ്സഹകരണ ആഹ്വാനത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകള്‍ അടച്ചു. അധ്യാപകരും വിദ്യാര്‍ഥികളും പ്രതിഷേധങ്ങളില്‍ പങ്കാളികളായി. റഷ്യയുടെ അയല്‍ രാജ്യമായ അര്‍മീനിയയില്‍ 2.9 മില്യന്‍ ജനങ്ങളാണുള്ളത്. തുര്‍ക്കി, ജോര്‍ജിയ, ഇറാന്‍, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. നിരവധി മന്ത്രാലയ കെട്ടിടങ്ങളിലേക്കുള്ള വഴികള്‍ പ്രതിഷേധക്കാര്‍ തടസ്സപ്പെടുത്തി. റെയില്‍വേ സേവനങ്ങള്‍ നിര്‍ത്തിവച്ചു. രാജ്യത്തെ രണ്ടാമത്തെ പ്രധാന നഗരമായ ഗിമൂരിയിലും ജനക്കൂട്ടം സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തി.
തനിക്ക് പ്രധാനമന്ത്രിയാവാനല്ല പോരാട്ടവുമായി ജനം തെരുവിലിറങ്ങിയതെന്നും മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനുമുള്ള പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഷ്‌നിയന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന പ്രത്യേക യോഗത്തിന്നിടെ, തന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രധാനമന്ത്രിയാവാന്‍ പഷ്‌നിയന്‍ അനുയോജ്യനല്ലെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ ആരോപണം. എന്നാല്‍ ഈ മാസം എട്ടിന് നടക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തിട്ടില്ലെങ്കില്‍ രാജ്യത്ത് ഇടക്കാലെ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
അധികാരം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഭരണഘടന ഭേദഗതി നടത്തിയെന്ന് ആരോപിച്ചാണ് ദിവസങ്ങള്‍ക്ക് സര്‍ക്കാരിനെതിരേ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസിഡന്റിന്റെ പരമാധികാരത്തില്‍ നിന്ന് പാര്‍ലമെന്റ് മേധാവിത്വത്തിലേക്കുള്ള ഭേദഗതിയാണ് ഭരണഘടനയില്‍ നടത്തിയത്. പത്ത് വര്‍ഷത്തോളം പ്രസിഡന്റായിരുന്നു സെര്‍ഗിസിയാന്‍ ഈ വര്‍ഷമാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോൺഗ്രസുമായി ബി.ജെ.പിക്ക് സഖ്യം; മഹാരാഷ്ട്രയിൽ ശിവസേന ഇടയുന്നു

National
  •  11 days ago
No Image

റഷ്യൻ കപ്പലടക്കം രണ്ട് എണ്ണ ടാങ്കറുകൾ യു.എസ് പിടിച്ചെടുത്തു

International
  •  11 days ago
No Image

വേണുവിന്റെ മരണം: ചവറ മുതല്‍ മെഡിക്കല്‍ കോളജ് വരെ നീളുന്ന വന്‍ അനാസ്ഥ; അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

Kerala
  •  11 days ago
No Image

സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വി.ഡി സതീശൻ; സഭാ നേതൃത്വവുമായി നിർണായക ചർച്ച 

Kerala
  •  11 days ago
No Image

ലുക്കൗട്ട് നോട്ടീസ് നിലനില്‍ക്കെ വിദേശത്തുനിന്നെത്തി; മൂവാറ്റുപുഴ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയില്‍

Kerala
  •  11 days ago
No Image

UAE Weather: റാസല്‍ഖൈമയിലും ഫുജൈറയിലും കനത്ത മഴ; ജബല്‍ ജെയ്‌സില്‍ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി 

Weather
  •  11 days ago
No Image

ബി.എൽ.ഒമാരായി പോയ അധ്യാപകർക്ക് പകരം ആളില്ല; വി.എച്ച്.എസ്.എസുകളിൽ പഠനം താളംതെറ്റി

Kerala
  •  11 days ago
No Image

ഉർദു ഭാഷാ പഠനം നേരിടുന്നത് കടുത്ത അവഗണന; അധ്യാപക നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

Kerala
  •  11 days ago
No Image

ലോകത്തെ ഏറ്റവും മനോഹര ബീച്ചാവാന്‍ ജുമൈറ ബീച്ച്1; പദ്ധതിയുടെ 95% പൂര്‍ത്തിയായി

uae
  •  11 days ago
No Image

10.43 കോടിയുടെ അനുമതി; ടൈഗർ റിസർവുകളിലേക്ക് 3,868 കാമറ ട്രാപ്പുകൾ

Kerala
  •  11 days ago