
സ്വന്തംനെഞ്ചില്‍ കത്തിയാഴ്ത്തി ബ്രിട്ടന്‍
ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സ്വയം പഴിക്കുന്നുണ്ടാവും ആ വിനാശകരമായ നിമിഷത്തെ. 2013ല്‍ സ്വന്തംനില ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ജനഹിതപരിശോധന ബ്രിട്ടന്റെയും ലോകത്തിന്റെയും തന്റെതന്നെയും നിലനില്‍പ്പിനെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് അദ്ദേഹത്തിനിപ്പോള്‍ ബോധ്യമായിരിക്കണം. സ്വന്തംനെഞ്ചില്‍ കത്തിയാഴ്ത്തുന്നതിനു സമാനമായാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിട്ടതിനെ വിലയിരുത്താനാവുക.
യൂറോപ്യന്‍
യൂനിയനിലില്ലാത്ത ബ്രിട്ടന്‍
യൂറോപ്യന്‍ യൂനിയനില്‍ അംഗമെന്നനിലയില്‍ 28 രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കുള്ള സഞ്ചാരസ്വാതന്ത്ര്യം പിന്മാറ്റത്തോടെ ഇല്ലാതാകും. അംഗത്വതുക ലാഭിക്കാനാകുമെങ്കിലും പൗരന്മാര്‍ക്കു വിദേശത്തു വിദഗ്ധചികിത്സയ്ക്കു വന്‍പണച്ചെലവുണ്ടാകും.
യൂറോപ്യന്‍ യൂനിയനില്‍നിന്നുള്ള കുടിയേറ്റക്കാരെ പഴയതുപോലെ സ്വീകരിക്കേണ്ടിവരില്ല. അതിര്‍ത്തി ശക്തമാക്കാം. എന്നാല്‍, യുനൈറ്റഡ് കിങ്ഡം ഒാഫ് ഗ്രേറ്റ് ബ്രിട്ടന്‍ എന്നപേര് ഇല്ലാതായേക്കുമെന്നാണു പറയപ്പെടുന്നത്. ഇംഗ്ലണ്ടും വെയില്‍സും യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന നിലപാടെടുത്തപ്പോള്‍ തുടരണമെന്ന വാദമുയര്‍ത്തിയതു സ്‌കോട്ട്‌ലാന്‍ഡും വടക്കന്‍ അയര്‍ലന്റുമാണ്.
യൂറോപ്യന്‍ യൂനിയനില്‍ തുടരാനാഗ്രഹിക്കുന്ന അവരെ സംബന്ധിച്ചിടത്തോളം യു.കെയില്‍ തുടരണമോയെന്ന ജനഹിതപരിശോധന ആവശ്യമായിവരും. മാസങ്ങള്‍ക്കുമുന്‍പ് സ്‌കോട്‌ലാന്‍ഡ് അത്തരമൊരു ജനഹിതപരിശോധന നടത്തിയിരുന്നു. യൂറോപ്യന്‍ യൂനിയനില്‍ അംഗമായ യു.കെയില്‍ തുടരണമെന്നായിരുന്നു അന്നത്തെ ഫലം. ഇനിമുതല്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ ഇല്ലല്ലോ.
വടക്കന്‍ അയര്‍ലന്റും യൂറോപ്യന്‍ യൂനിയനോടു താല്‍പര്യം ഉള്ളവരാണ്. ഈ രണ്ടുരാജ്യങ്ങള്‍ തിരികെ യൂറോപ്യന്‍ യൂനിയനില്‍ തുടരാന്‍ തീരുമാനിച്ചാല്‍ യുനൈറ്റഡ് കിങ്ഡം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ചുരുങ്ങും.
പിന്‍മാറ്റത്തിലേയ്ക്കു നയിച്ചത്
ഗ്രേറ്റ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്മാറണമെന്ന ചിന്താഗതി ജനങ്ങളിലുണ്ടാക്കിയതു കുടിയേറ്റപ്രശ്‌നവും, ഭരണവിരുദ്ധവികാരവുമാണ്. കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സ്വീകരിക്കുകയെന്ന യൂറോപ്യന്‍ യൂനിയന്റെ പ്രഖ്യാപിതനയത്തിനെതിരായി നിലപാടെടുക്കുകയെന്നതാണു ജനം ആഗ്രഹിക്കുന്നത്. തമിഴ്മക്കള്‍ വാദം, മറാഠി വാദം എന്നും മറ്റും പറയുന്നപോലെ ബ്രിട്ടീഷ് സായിപ്പ് തനിനിറം കാണിച്ചു.
പുറത്തുനിന്നുള്ളവരെ വേണ്ടെന്ന നിലപാടു മുന്‍പേതന്നെ ആ രാജ്യം വച്ചുപുലര്‍ത്തിയിരുന്നു. ആ നിലപാടിന്റെ ആചാര്യന്മാരിലൊരാളായിരുന്നു പ്രധാനമന്ത്രി ഡേവിഡ് കാമറണും.
ആ നിലപാടില്‍ത്തന്നെ അദ്ദേഹത്തിന് അധികാരം ഒഴിയേണ്ടിവന്നതു വിരോധാഭാസം. യൂറോപ്യന്‍ യൂനിയനില്‍ നിന്നെന്നല്ല ആരെയും ശക്തമായ മാനദണ്ഡങ്ങള്‍ക്കനുസൃതമല്ലാതെ രാജ്യത്തേയ്ക്കു പ്രവേശിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണു ബ്രിട്ടന്‍. അവരുടെ ജീവിതത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയും നികുതികൂട്ടുകയും ക്ഷേമപദ്ധതികള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്ത ഭരണാധികാരിയെ അധികാരഭ്രഷ്ടനാക്കാനും അവര്‍ക്കു കഴിഞ്ഞു.
ഡേവിഡ് കാമറണ്‍
സ്വന്തംനിലനില്‍പ്പുമാത്രം നോക്കി അവസരവാദരാഷ്ട്രീയം കളിച്ച പ്രധാനമന്ത്രിയെന്നായിരിക്കും കാമറണിനെ ചരിത്രത്താളുകള്‍ വിശേഷിപ്പിക്കുക. 2010ല്‍ അധികാരമേറ്റതുമുതല്‍ സ്വീകരിച്ച നിലപാടുകള്‍ രാജ്യത്തെ ജനങ്ങളെയും വിദേശരാജ്യങ്ങളെയും നിരാശപ്പെടുത്തുന്നതായിരുന്നു. 2010ല്‍ സ്റ്റുഡ്ന്റ് വിസകള്‍ക്കും കുടിയേറ്റത്തിനും മറ്റും ശക്തമായ നിയന്ത്രണമേര്‍പ്പെടുത്തി. ഏറ്റവുമൊടുവില്‍ ബ്രിട്ടനിലെ സ്‌കൂളുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു. പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചു. പ്രായമായവര്‍ക്കുള്ള ക്ഷേമത്തുക വെട്ടിക്കുറയ്ക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്്ടര്‍മാര്‍ക്കുമെതിരേ ശക്തമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്തു.
നികുതി നല്‍കാതെ രാജ്യത്തിനു പുറത്തുനിക്ഷേപം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന കാമറണിനു യൂറോപ്യന്‍ യൂനിയനില്ലാത്ത ബ്രിട്ടനെ നയിക്കുക ദുഷ്‌കരമാകും. അതുകൊണ്ടു മാറിനില്‍ക്കുകയെന്ന തന്ത്രം പ്രയോഗിച്ചതു സ്വാഭാവികം.
ലേബര്‍ നേതാവ്
ജെറമി കോര്‍ബിന്‍
ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ശക്തമായ വാദഗതിയുള്ളയാളായിരുന്നു ലേബര്‍ പാര്‍ട്ടിനേതാവ് ജെറമി കോര്‍ബിന്‍. എന്നാല്‍, സ്വന്തംപാര്‍ട്ടി നേതാക്കളെയും അനുയായികളേയും ആ നിലപാടിലെത്തിക്കാന്‍ അദ്ദേഹത്തിനായില്ല.
ബ്രിട്ടീഷ് രാജ്ഞി
ബ്രിട്ടീഷ് രാജകുടുംബം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാറില്ല. സ്ഥാനാര്‍ഥികളാവുകയോ വോട്ടുചെയ്യുകയോ ചെയ്യാറില്ല. അതതുകാലത്തെ സര്‍ക്കാരുകളെ പിന്തുണയ്ക്കുക മാത്രമാണു രീതി. എന്നാല്‍, യൂറോപ്യന്‍ യൂനിയന്‍ ഹിതപരിശോധനയില്‍ പിന്മാറാനുള്ള തീരുമാനമെടുക്കുന്നതാണ് ഉത്തമമെന്നരീതിയില്‍ രണ്ടാംകിരീടാവകാശിയായ ഹാരി രാജകുമാരന്‍ പ്രസ്താവന നടത്തിയിരുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതുകൊണ്ടുള്ള മെച്ചമെന്തെന്നു രാജ്ഞി ആരായുകയും ചെയ്തു.
ഇതോടെ രാജകുടുംബവും പിന്മാറ്റത്തെ അനുകൂലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. രാജകുടുംബവക്താവ് ഇതു തള്ളിക്കളഞ്ഞെങ്കിലും ജനങ്ങള്‍ക്കു തീരുമാനമെടുക്കാന്‍ വിഷമമുണ്ടായില്ല. കാരണം അവര്‍ സര്‍ക്കാരിനെക്കാളും വിലമതിക്കുന്നത് രാജകുടുംബത്തെയാണ്.
രാജ്യം നേരിടുന്ന പ്രതിസന്ധി
യൂറോപ്യന്‍ യൂനിയനില്‍ തുടരാനായിരുന്നു തീരുമാനമെങ്കില്‍ പൗണ്ടിനു വിലയേറിയേനെ. പിന്മാറാന്‍ തീരുമാനിച്ചതോടെ രാജ്യം പ്രതിസന്ധിയിലായി. പൗണ്ടിനു മൂല്യമിടിഞ്ഞു. ആ രാജ്യം സാമ്പത്തികമാന്ദ്യത്തിലെത്തി. നിര്‍മാണ, വ്യാപാരമേഖലകളിലും ഇതു കാണാന്‍ കഴിഞ്ഞു. ടാറ്റ സ്റ്റീല്‍ പ്ലാന്റ് വില്‍ക്കാനുണ്ടായ ഒരു കാരണവും ആണവോര്‍ജ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതില്‍ സ്വകാര്യ കമ്പനികള്‍ സാമ്പത്തികമുടക്കിനു തുനിയാതിരുന്നതും ഇതുകാരണമായിരുന്നു.
രാജ്യം അടുത്ത പത്തുവര്‍ഷം സാമ്പത്തികമാന്ദ്യത്തിലാവുമെന്നാണു വിലയിരുത്തപ്പെടുന്നത്.
ഒരു വ്യവസായ രാഷ്ട്രമായതിനാല്‍ യൂറോപ്യന്‍ യൂനിയനിലെ അംഗരാജ്യങ്ങളില്‍ അത്തരംബന്ധങ്ങള്‍ തുടരാന്‍ കഴിയില്ല. അംഗരാജ്യമല്ലാതായതോടെ 28 രാജ്യങ്ങളുമായി പ്രത്യേകം ബന്ധമുണ്ടാക്കണം. യൂറോപ്യന്‍ യൂനിയനില്‍നിന്ന് ഔദ്യോഗികമായി പുറത്താകണമെങ്കില്‍ രണ്ടുവര്‍ഷം വേണംതാനും. അക്കാലയളവില്‍ യു.കെ ദയനീയസ്ഥിതിയിലാവും.
പ്രധാനസാമ്പത്തികസ്ഥാപനങ്ങളെല്ലാം ലണ്ടന്‍ വിട്ടേക്കുമെന്നാണ് സൂചന. ഫ്രാന്‍സോ ജര്‍മനിയോ ആവും ഇനി അവരുടെ ലക്ഷ്യം. അതേസമയം സ്വന്തമായി ബന്ധങ്ങള്‍ പടുത്തുയര്‍ത്തി അമേരിക്കയ്ക്കും റഷ്യക്കുമുപരി മറ്റൊരു ശാക്തികകേന്ദ്രമാകാന്‍ യു.കെയ്ക്കു കഴിയുന്നിടത്താവും ഇനി ആ രാജ്യത്തിനുള്ള വിജയസാധ്യത.
യൂറോപ്യന്‍ യൂനിയന്‍
യൂറോപ്യന്‍ യൂനിയന്‍ വന്‍നഷ്ടമാണ് അഭിമുഖീകരിക്കുന്നത്. ആഴ്ചതോറും 350 മില്യന്‍ പൗണ്ടാണു യു.കെ അംഗത്വഫീസായി നല്‍കിവന്നിരുന്നത്. 28 അംഗരാജ്യങ്ങളില്‍ മൂന്നാമത്തെ ഏറ്റവും വലിയസാമ്പത്തികദാതാവായ യു.കെ മാറുമ്പോള്‍ ശക്തമായ സാമ്പത്തികാടിത്തറയാണു യൂനിയനു നഷ്ടമാക്കുന്നത്.
ഒന്‍പത് രാജ്യങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ യൂനിയനെ ശക്തമാക്കാന്‍ യത്‌നിച്ച രാജ്യമാണു വിട്ടുപോകുന്നത്. യു.കെയെ പിന്തുടര്‍ന്നു മറ്റ് 27 അംഗരാജ്യങ്ങളില്‍ ചിലരെങ്കിലും ഇതുപോലെ തീരുമാനത്തിനുമുതിരാനുള്ള സാധ്യത അവര്‍ ഭയപ്പെടുന്നു. അത്തരമൊരവസ്ഥയില്‍ യൂറോപ്യന്‍ യൂനിയന്‍ അപ്രസക്തമാവും.
ലോകരാജ്യങ്ങളെല്ലാം ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെതിരായിരുന്നു. പിന്മാറിയാല്‍ അമേരിക്കയുമായി ബന്ധമുണ്ടാക്കാന്‍ രാജ്യങ്ങളുടെ നീണ്ട ക്യൂവിനു പിന്നില്‍ നില്‍ക്കേണ്ടിവരുമെന്ന് ഒബാമ പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഹൊളോന്തെയും ഇതേ അഭിപ്രായക്കാരായിരുന്നു.
ഇന്ത്യയെ ബാധിക്കുന്നത്
ഇന്ത്യയില്‍നിന്ന് ഏതാണ്ടു 35 ലക്ഷം പേരാണു യു.കെയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്നു പിന്മാറണമെന്ന് ആഗ്രഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. മലയാളി സംഘടനകളും വരുംവരായ്കകളെകുറിച്ച് ബോധവാന്മായിരുന്നില്ലെന്നു വിലയിരുത്തലുണ്ട്.
എഴുന്നൂറ്റിഅന്‍പതോളം ഇന്ത്യന്‍ കമ്പനികളാണു യു.കെയിലുള്ളത്. ഇവയുടെ പ്രവര്‍ത്തനത്തെ പിന്മാറ്റം പ്രതികൂലമായി ബാധിക്കും. ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അവരുടെ വ്യവസായ താല്‍പ്പര്യങ്ങള്‍ യൂറോപ്യന്‍ യൂനിയനില്‍ അവതരിപ്പിച്ചിരുന്നതു യു.കെ വഴിയാണ്. ഇതു നഷ്ടമായിരിക്കുന്നു.ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയില്‍ യു.കെയില്‍നിന്നുള്ള പൗണ്ടിന് സുപ്രധാനസ്ഥാനമാണുള്ളത്. അതിന്റെ മൂല്യത്തകര്‍ച്ച ഇന്ത്യന്‍ രൂപയുടെ മൂല്യത്തിനും ആഘാതമാവുന്നതു സ്വാഭാവികം. ടാറ്റായും ഇന്‍ഫോസിസുംപോലുള്ള വമ്പന്‍ വ്യവസായികള്‍ക്ക് ഇതു വന്‍ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കരുവന്നൂർ കേസിൽ കെ. രാധാകൃഷ്ണൻ എംപിക്ക് ഇഡി സമൻസ്; നാളെ ചോദ്യം ചെയ്യലിന് ഹാജരാകണം
Kerala
• 8 days ago
ജാഫർ എക്സ്പ്രസിൽ നിന്ന് പിടികൂടിയ 214 ബന്ദികളെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി
International
• 8 days ago
ഡൽഹിയിലെ വായു ഗുണനിലവാരം മൂന്ന് വർഷത്തിലെ ഏറ്റവും മികച്ച നിലയിൽ
Kerala
• 8 days ago
മുസ്ലിംകള്‍ക്കെതിരായ അസഹിഷ്ണുതയെ അപലപിക്കുന്നു, മതപരമായ വിവേചനം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ഒരുരാജ്യവും പിന്തുടരരുത്: യു.എന്നില്‍ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യ
latest
• 8 days ago
ഐഒസി ഡിജിഎം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ
Kerala
• 8 days ago
സോഷ്യൽ മീഡിയ വഴി അധാർമിക പ്രവർത്തനങ്ങൾക്ക് പ്രേരണ; കുവൈത്ത് പൗരന് മൂന്ന് വർഷം കഠിനതടവും 3,000 ദിനാർ പിഴയും
Kuwait
• 8 days ago
കുവൈത്തിൽ നേരിയ ഭൂചലനം; 3.9 തീവ്രത രേഖപ്പെടുത്തി
Kuwait
• 8 days ago
കറന്റ് അഫയേഴ്സ്-15-03-2025
PSC/UPSC
• 8 days ago
ഹജ്ജിനായി 6,000 കിലോമീറ്റർ സൈക്കിളിൽ; തുർക്കി സൈക്ലിസ്റ്റിന്റെ സാഹസിക യാത്ര
uae
• 8 days ago
വനിതാ പ്രീമിയർ ലീഗിലെ ആദ്യ താരം; മുംബൈ കൊടുങ്കാറ്റിൽ പിറന്നത് പുത്തൻ ചരിത്രം
Cricket
• 8 days ago
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ക്രൂരത: ആറ് മാസം പ്രായമായ കുഞ്ഞിനെ തീയ്ക്ക് മുകളില്‍ തലകീഴായി തൂക്കിയതിനെ തുടര്‍ന്ന് കാഴ്ച നഷ്ടമായി
latest
• 8 days ago
യുഎസ് പ്രവേശന നിരോധനം: മൂന്ന് വിഭാഗങ്ങളിലായി 43 രാജ്യങ്ങൾ
International
• 8 days ago
കർണാടക സർക്കാറിന്റെ മുസ് ലിം സംവരണത്തിനെതിരെ ബിജെപി
National
• 8 days ago
ഇവി ചാർജിംഗ്, മാർച്ച് 31 വരെ ലൈസൻസ് ലഭിക്കും: ഓപ്പറേറ്റർമാർക്ക് നിർദേശങ്ങളുമായി ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി
uae
• 8 days ago
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ശരീരഭാഗങ്ങള്‍ മോഷണം പോയതില്‍ നടപടി; ആശുപത്രി ജീവനക്കാരന് സസ്പെന്ഷന്
Kerala
• 8 days ago
രാജ്യത്തെ 99% ജില്ലകളിലും 5ജി; ഇന്ത്യ ചരിത്ര നേട്ടത്തിനരികെ
Kerala
• 8 days ago
സെക്രട്ടേറിയറ്റ് ഉപരോധം പ്രഖ്യാപിച്ച ദിവസം ആശ വര്‍ക്കര്‍മാര്‍ക്ക് ജില്ലകളില്‍ പരിശീലന പരിപാടി; സമരം പൊളിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍
latest
• 8 days ago
സംസ്ഥാനത്ത് കഞ്ചാവ് വേട്ട തുടരുന്നു; അടിമാലിയിലും ചങ്ങനാശ്ശേരിയിലും കുട്ടനാടും എക്സൈസിന്റേ പരിശോധന
Kerala
• 8 days ago
അതിരപ്പിള്ളിയിലും അട്ടപ്പാടിയിലും ജോലിക്കിടെ ഷോക്കേറ്റ് രണ്ട് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു
Kerala
• 8 days ago
നൃത്താധ്യാപികയായ പത്തൊന്‍പതുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• 8 days ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ; എട്ട് വർഷം വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റിലൂടെ സമ്പാദിച്ചത് 68,000 ദിനാർ; അധ്യാപികക്ക് കനത്ത ശിക്ഷ നൽകി കുവൈത്ത്
Kuwait
• 8 days ago