HOME
DETAILS

ജോലിയും ഭക്ഷണവുമില്ല; ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി മന്ത്രാലയം

  
backup
March 24, 2017 | 10:20 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%a8

 

ജിദ്ദ: സഊദിയിലെ അല്‍ അഹ്‌സയില്‍ മൂന്ന് മാസക്കാലമായി ജോലിയും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുകയായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സഊദി തൊഴില്‍ മന്ത്രാലയം ഇടപെട്ടു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദുരിതമറിഞ്ഞ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ അഭ്യര്‍ഥയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.

അല്‍ ഹജരി എന്ന സഊദി കമ്പനിയില്‍ ജോലി ചെയ്യുന്ന 43 ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആറ് പേരെ ഇതിനകം നാട്ടിലേക്ക് അയച്ചു. 12 പേരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 25 പേര്‍ നാട്ടില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

കമ്പനി ശമ്പളം നല്‍കാതെ ഇവരെ തടവിലാക്കിയിരിക്കുകയാണെന്ന തരത്തിലുളള മാധ്യമവാര്‍ത്തകള്‍ സഊദി സ്ഥാനപതി സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി നിഷേധിച്ചു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് അല്‍ ഹാജിരിയ. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്ഥാപനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അല്‍ സതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ തെലങ്കാന ഐടി പ്രവാസികാര്യമന്ത്രി കെ.ടി.രാമറാവു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണ് പ്രശ്‌നം പുറത്ത് വന്നത്. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് സുഷമ നിര്‍ദേശിച്ചു. തങ്ങളുടെ പ്രശ്‌നങ്ങളുമായി സഊദി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ച ഇവരോട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രാലയം ഇവരുടെ താമസസ്ഥലത്തും കമ്പനിയിലും പരിശോധന നടത്താന്‍ ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ജീവനക്കാര്‍ക്ക് മികച്ച താമസസൗകര്യവും ഭക്ഷണവുമാണ് നല്‍കുന്നതെന്ന് തൊഴിലുടമ വ്യക്തമാക്കി. ഫെബ്രുവരി വരെയുളള വേതനവും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിനോട് സുഷമ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമാകുന്നവര്‍ അവര്‍ക്ക് കിട്ടാനുളള ആനുകൂല്യത്തെയും വേതനത്തെയും കുറിച്ച് വിവരം നല്‍കണമെന്ന് സുഷമ സ്വരാജ് നിര്‍ദേശിച്ചിട്ടുണ്ട്. 1950 മുതല്‍ ഇന്ത്യാക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കശാപ്പുചെയ്യുന്നു; വോട്ട് മോഷണം നടത്താൻ ഒപ്പം തെരഞ്ഞെടുപ്പ് കമ്മിഷനും: രാഹുൽ ഗാന്ധി

National
  •  3 days ago
No Image

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ വിജിലൻസ് പിടിയിൽ

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോ​ഗസ്ഥൻ എൻ. പ്രശാന്തിന്റെ സസ്‌പെൻഷൻ കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടി; ഉത്തരവിറക്കി ചീഫ് സെക്രട്ടറി

Kerala
  •  3 days ago
No Image

അർദ്ധരാത്രി ' നിലമ്പൂരിലെ ഏതോ കുഴിയിൽ യുവാവ് വീണു കിടപ്പുണ്ടെന്ന് സന്ദേശം', ലൊക്കേഷൻ അറിയില്ല; 10 അടി താഴ്ചയിൽ വീണ യുവാവിന് തുണയായത് സൈബർ സെല്ലും പൊലിസും

Kerala
  •  3 days ago
No Image

ഓപ്പറേഷൻ 'രക്ഷിത'ക്കിടയിലും രക്ഷയില്ല; കേരള എക്‌സ്‌പ്രസിൽ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ച മദ്യപൻ പിടിയിൽ; സംഭവം ചങ്ങനാശ്ശേരിയിൽ

Kerala
  •  3 days ago
No Image

ഭർത്താവിനെ കൊന്ന് ബാഗിലാക്കി; മകളെ വിളിച്ചറിയിച്ച ശേഷം യുവതി നാടുവിട്ടു

National
  •  3 days ago
No Image

പഠനയാത്ര മുടങ്ങി; വിദ്യാർഥികൾ നൽകിയ അഡ്വാൻസ് തുക തിരികെ നൽകിയില്ല; ടൂർ ഓപ്പറേറ്റർമാർക്ക് 1.25 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

Kerala
  •  3 days ago
No Image

കൊടി സുനിയെ കണ്ണൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹരജി; സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  3 days ago
No Image

കയ്യിൽ കടിച്ചു, മുടി പിടിച്ച് വലിച്ചു; ഇൻഫ്ലുവൻസർ ദമ്പതികളുടെ തമ്മിൽ തല്ല്; ഭർത്താവിനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

മത്സ്യത്തൊഴിലാളികളുടെ വലയിൽ കോടികൾ വിലമതിക്കുന്ന 'തിമിംഗല ഛർദ്ദി' കുടുങ്ങി; വൻ നിധി കോസ്റ്റൽ പൊലിസിന് കൈമാറി

Kerala
  •  3 days ago