HOME
DETAILS

ജോലിയും ഭക്ഷണവുമില്ല; ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി മന്ത്രാലയം

  
backup
March 24, 2017 | 10:20 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%a8

 

ജിദ്ദ: സഊദിയിലെ അല്‍ അഹ്‌സയില്‍ മൂന്ന് മാസക്കാലമായി ജോലിയും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുകയായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സഊദി തൊഴില്‍ മന്ത്രാലയം ഇടപെട്ടു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദുരിതമറിഞ്ഞ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ അഭ്യര്‍ഥയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.

അല്‍ ഹജരി എന്ന സഊദി കമ്പനിയില്‍ ജോലി ചെയ്യുന്ന 43 ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആറ് പേരെ ഇതിനകം നാട്ടിലേക്ക് അയച്ചു. 12 പേരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 25 പേര്‍ നാട്ടില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

കമ്പനി ശമ്പളം നല്‍കാതെ ഇവരെ തടവിലാക്കിയിരിക്കുകയാണെന്ന തരത്തിലുളള മാധ്യമവാര്‍ത്തകള്‍ സഊദി സ്ഥാനപതി സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി നിഷേധിച്ചു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് അല്‍ ഹാജിരിയ. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്ഥാപനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അല്‍ സതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ തെലങ്കാന ഐടി പ്രവാസികാര്യമന്ത്രി കെ.ടി.രാമറാവു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണ് പ്രശ്‌നം പുറത്ത് വന്നത്. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് സുഷമ നിര്‍ദേശിച്ചു. തങ്ങളുടെ പ്രശ്‌നങ്ങളുമായി സഊദി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ച ഇവരോട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രാലയം ഇവരുടെ താമസസ്ഥലത്തും കമ്പനിയിലും പരിശോധന നടത്താന്‍ ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ജീവനക്കാര്‍ക്ക് മികച്ച താമസസൗകര്യവും ഭക്ഷണവുമാണ് നല്‍കുന്നതെന്ന് തൊഴിലുടമ വ്യക്തമാക്കി. ഫെബ്രുവരി വരെയുളള വേതനവും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിനോട് സുഷമ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമാകുന്നവര്‍ അവര്‍ക്ക് കിട്ടാനുളള ആനുകൂല്യത്തെയും വേതനത്തെയും കുറിച്ച് വിവരം നല്‍കണമെന്ന് സുഷമ സ്വരാജ് നിര്‍ദേശിച്ചിട്ടുണ്ട്. 1950 മുതല്‍ ഇന്ത്യാക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  21 days ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  21 days ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  21 days ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  21 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  21 days ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  21 days ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  21 days ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  21 days ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  21 days ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  21 days ago