HOME
DETAILS

ജോലിയും ഭക്ഷണവുമില്ല; ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി മന്ത്രാലയം

  
backup
March 24, 2017 | 10:20 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%a8

 

ജിദ്ദ: സഊദിയിലെ അല്‍ അഹ്‌സയില്‍ മൂന്ന് മാസക്കാലമായി ജോലിയും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുകയായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സഊദി തൊഴില്‍ മന്ത്രാലയം ഇടപെട്ടു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദുരിതമറിഞ്ഞ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ അഭ്യര്‍ഥയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.

അല്‍ ഹജരി എന്ന സഊദി കമ്പനിയില്‍ ജോലി ചെയ്യുന്ന 43 ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആറ് പേരെ ഇതിനകം നാട്ടിലേക്ക് അയച്ചു. 12 പേരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 25 പേര്‍ നാട്ടില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

കമ്പനി ശമ്പളം നല്‍കാതെ ഇവരെ തടവിലാക്കിയിരിക്കുകയാണെന്ന തരത്തിലുളള മാധ്യമവാര്‍ത്തകള്‍ സഊദി സ്ഥാനപതി സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി നിഷേധിച്ചു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് അല്‍ ഹാജിരിയ. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്ഥാപനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അല്‍ സതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ തെലങ്കാന ഐടി പ്രവാസികാര്യമന്ത്രി കെ.ടി.രാമറാവു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണ് പ്രശ്‌നം പുറത്ത് വന്നത്. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് സുഷമ നിര്‍ദേശിച്ചു. തങ്ങളുടെ പ്രശ്‌നങ്ങളുമായി സഊദി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ച ഇവരോട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രാലയം ഇവരുടെ താമസസ്ഥലത്തും കമ്പനിയിലും പരിശോധന നടത്താന്‍ ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ജീവനക്കാര്‍ക്ക് മികച്ച താമസസൗകര്യവും ഭക്ഷണവുമാണ് നല്‍കുന്നതെന്ന് തൊഴിലുടമ വ്യക്തമാക്കി. ഫെബ്രുവരി വരെയുളള വേതനവും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിനോട് സുഷമ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമാകുന്നവര്‍ അവര്‍ക്ക് കിട്ടാനുളള ആനുകൂല്യത്തെയും വേതനത്തെയും കുറിച്ച് വിവരം നല്‍കണമെന്ന് സുഷമ സ്വരാജ് നിര്‍ദേശിച്ചിട്ടുണ്ട്. 1950 മുതല്‍ ഇന്ത്യാക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുന്ദമംഗലത്ത് പടക്കം പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ച സംഭവം; പൊലിസ് കേസെടുത്തു

Kerala
  •  9 days ago
No Image

റിയാദിലെ യു.എസ് എംബസി ആക്രമണം: പിന്നില്‍ തങ്ങളല്ല, ഇസ്‌റാഈലെന്ന് ഇറാന്‍; എംബസിയില്‍ വന്‍ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്

International
  •  9 days ago
No Image

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 days ago
No Image

മാറാട് കലാപ സമയത്ത് യുഡിഎഫും ആര്‍എസ്എസും തമ്മില്‍ ഡീലുണ്ടാക്കി; ആരോപണവുമായി പി ജയരാജന്‍ 

Kerala
  •  9 days ago
No Image

കോഴിക്കോട് പെരിങ്ങളത്ത് വീടിനുള്ളില്‍ സ്‌ഫോടനം; രണ്ടുമരണം

Kerala
  •  9 days ago
No Image

നാമനിര്‍ദേശ പത്രികയില്‍ കൃത്രിമം കാട്ടി; പികെ ശശിക്കെതിരെ പരാതിയുമായി എല്‍ഡിഎഫ് 

Kerala
  •  9 days ago
No Image

ഹോർമുസ് കടലിടുക്കിൽ ഇറാഖിന് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ച് ഇറാൻ

International
  •  9 days ago
No Image

ബിജെപി അധികാരത്തിലെത്തിയാല്‍ വര്‍ഷത്തില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യം; വാഗ്ദാനവുമായി അസം മുഖ്യമന്ത്രി

National
  •  9 days ago
No Image

ഇന്ത്യൻ ഹോക്കിയിൽ വീണ്ടും 'മീ ടൂ' വിവാദം; മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗികാരോപണം‌

National
  •  9 days ago
No Image

ബാറിലെ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു; കൊല്ലം കടയ്ക്കലില്‍ യുവാവിന് ദാരുണാന്ത്യം 

Kerala
  •  9 days ago