HOME
DETAILS

ജോലിയും ഭക്ഷണവുമില്ല; ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് സഹായവുമായി മന്ത്രാലയം

  
backup
March 24, 2017 | 10:20 AM

%e0%b4%9c%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%b5%e0%b5%81%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%a8

 

ജിദ്ദ: സഊദിയിലെ അല്‍ അഹ്‌സയില്‍ മൂന്ന് മാസക്കാലമായി ജോലിയും ഭക്ഷണവുമില്ലാതെ ദുരിതമനുഭവിക്കുകയായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ സഊദി തൊഴില്‍ മന്ത്രാലയം ഇടപെട്ടു. കഴിഞ്ഞ ദിവസം തൊഴിലാളികളുടെ ദുരിതമറിഞ്ഞ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദിന്റെ അഭ്യര്‍ഥയുടെ അടിസ്ഥാനത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടല്‍.

അല്‍ ഹജരി എന്ന സഊദി കമ്പനിയില്‍ ജോലി ചെയ്യുന്ന 43 ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് വരികയാണെന്നും തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. ആറ് പേരെ ഇതിനകം നാട്ടിലേക്ക് അയച്ചു. 12 പേരെ ഉടന്‍ തന്നെ നാട്ടിലെത്തിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 25 പേര്‍ നാട്ടില്‍ പോകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.

കമ്പനി ശമ്പളം നല്‍കാതെ ഇവരെ തടവിലാക്കിയിരിക്കുകയാണെന്ന തരത്തിലുളള മാധ്യമവാര്‍ത്തകള്‍ സഊദി സ്ഥാനപതി സൗദ് ബിന്‍ മുഹമ്മദ് അല്‍ സതി നിഷേധിച്ചു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് അല്‍ ഹാജിരിയ. തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന സ്ഥാപനങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അല്‍ സതി വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ തെലങ്കാന ഐടി പ്രവാസികാര്യമന്ത്രി കെ.ടി.രാമറാവു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ സഹായം തേടിയതോടെയാണ് പ്രശ്‌നം പുറത്ത് വന്നത്. പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സ്ഥാനപതിയോട് സുഷമ നിര്‍ദേശിച്ചു. തങ്ങളുടെ പ്രശ്‌നങ്ങളുമായി സഊദി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ച ഇവരോട് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. മന്ത്രാലയം ഇവരുടെ താമസസ്ഥലത്തും കമ്പനിയിലും പരിശോധന നടത്താന്‍ ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു.

ജീവനക്കാര്‍ക്ക് മികച്ച താമസസൗകര്യവും ഭക്ഷണവുമാണ് നല്‍കുന്നതെന്ന് തൊഴിലുടമ വ്യക്തമാക്കി. ഫെബ്രുവരി വരെയുളള വേതനവും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സഹായിക്കാനും സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനും ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദിനോട് സുഷമ നിര്‍ദേശിച്ചിട്ടുണ്ട്. തൊഴില്‍ നഷ്ടമാകുന്നവര്‍ അവര്‍ക്ക് കിട്ടാനുളള ആനുകൂല്യത്തെയും വേതനത്തെയും കുറിച്ച് വിവരം നല്‍കണമെന്ന് സുഷമ സ്വരാജ് നിര്‍ദേശിച്ചിട്ടുണ്ട്. 1950 മുതല്‍ ഇന്ത്യാക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ പ്രതിസന്ധി; നിർണ്ണായക കൂടിക്കാഴ്ചയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഖത്തർ അമീറും

qatar
  •  21 days ago
No Image

ആര്‍എസ്എസ് അഭിഭാഷക സംഘടനയുമായി ബന്ധം; മദ്യനയക്കേസ് പരിഗണിക്കുന്ന ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിനെ മാറ്റണമെന്ന ആവശ്യവുമായി കെജ്‌രിവാള്‍ 

National
  •  21 days ago
No Image

ചൈനയുമായി കൈകോർത്ത് യുഎഇ; 24 പുതിയ കരാറുകൾ, ലക്ഷ്യം വ്യാപാര മേഖലയിലെ കുതിച്ചുചാട്ടം

uae
  •  21 days ago
No Image

''പേര്‍ഷ്യന്‍ ഗള്‍ഫിലെയും, ഒമാന്‍ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ല''; ഇറാനിയന്‍ തുറമുഖങ്ങള്‍ ഉപരോധിക്കുമെന്ന അമേരിക്കന്‍ ഭീഷണിക്ക് മറുപടിയുമായി ഐആര്‍ജിസി 

International
  •  21 days ago
No Image

പശ്ചിമ ബംഗാളിലെ 34 ലക്ഷം പേർക്ക് വോട്ടവകാശമില്ല; എസ്.ഐ.ആറിൽ പുറത്തായവർക്കായി പ്രത്യേക സപ്ലിമെന്ററി ലിസ്റ്റ് തയ്യാറാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി 

National
  •  21 days ago
No Image

മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി കുവൈത്ത് സർക്കാർ; നിരീക്ഷണം ശക്തമാക്കും

Kuwait
  •  21 days ago
No Image

'ഈ രണ്ട് മുഹമ്മദുമാരുടെ കൈകളിൽ യുഎഇ സുരക്ഷിതം'; വൈറലായി ഭരണാധികാരികളുടെ സ്നേഹ സംഭാഷണം

uae
  •  21 days ago
No Image

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോക്ക് 'സ്വർണ്ണക്കള്ളൻ' എന്ന് അടിക്കുറിപ്പ്; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 19കാരനെതിരെ കേസ് 

Kerala
  •  21 days ago
No Image

തൊഴിൽ അവകാശ നിഷേധത്തിനു പിന്നാലെ 400-ഓളം തൊഴിലാളികളുടെ പ്രതിഷേധം; തൊഴിലുടമയ്ക്കെതിരെ ക്രിമിനൽ കേസെടുത്ത് കുവൈത്ത് അധികൃതർ

Kuwait
  •  21 days ago
No Image

മാസ ശമ്പളം 15000ലും താഴെ; പന്ത്രണ്ട് മണിക്കൂര്‍ ജോലിയും; യുപിയില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച് തൊഴിലാളികള്‍ 

National
  •  21 days ago