HOME
DETAILS

കുവൈത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം: മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ സേന

  
March 09, 2026 | 10:13 AM

iran drone attack targets kuwait three ballistic missiles intercepted

കുവൈത്ത് സിറ്റി: മേഖലയിൽ സംഘർഷം പാരമ്യത്തിലെത്തി നിൽക്കെ കുവൈത്തിന് നേരെ ഉണ്ടായ ആക്രമണശ്രമങ്ങളെ പ്രതിരോധിച്ച് വ്യോമസേന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ തെക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും കുവൈത്ത് വ്യോമ പ്രതിരോധ സേന തകർത്തു. കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാനാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

വിമാനത്താവളവും സർക്കാർ കെട്ടിടവും ലക്ഷ്യം വെച്ചു

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണങ്ങൾ നടന്നത്. സുബ്ഹാൻ പ്രദേശത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾ ലക്ഷ്യമാക്കി രണ്ട് ഡ്രോണുകൾ ആക്രമണത്തിന് മുതിർന്നു. കുവൈത്ത് സിറ്റിയിലെ പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടത്തിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി.

മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് തകർത്തതിനാൽ വലിയ ദുരന്തങ്ങൾ ഒഴിവായെങ്കിലും, ഇവയുടെ അവശിഷ്ടങ്ങൾ വീണത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നതിനിടെ കൊല്ലപ്പെട്ട ലെഫ്റ്റനന്റ് കേണൽ അബ്ദുല്ല ഇമാദ് അൽ-ഷറ, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുജമ്മദി എന്നിവരുടെ രക്തസാക്ഷിത്വത്തിൽ പ്രതിരോധ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് അതീവ ജാഗ്രതയിലാണ് സൈന്യം പ്രവർത്തിക്കുന്നത്.

പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ആക്രമണത്തെത്തുടർന്ന് തകർന്നുവീണ മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ കാണാനിടയായാൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും അവയിൽ തൊടരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഇത്തരം വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടിയന്തര ഹോട്ട്‌ലൈൻ നമ്പറായ 112-ൽ വിവരം അറിയിക്കണം.

kuwait’s air defense systems intercepted three ballistic missiles during a reported iranian drone attack attempt. authorities confirmed the interceptions as tensions continue to escalate across the gulf region amid the ongoing west asia crisis.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർന്നടിഞ്ഞ് രൂപ: ദിർഹത്തിനെതിരെ 25 രൂപ കടന്നു; നാട്ടിലേക്ക് പണം അയക്കാൻ തിരക്ക്

uae
  •  3 hours ago
No Image

അബുദബിയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രത

uae
  •  4 hours ago
No Image

സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ നിർദേശം, അധികൃതരും നഴ്‌സുമാരും തമ്മിൽ ഉന്തുംതള്ളും

Kerala
  •  4 hours ago
No Image

43 വർഷത്തെ ചരിത്രം നിലനിർത്തി സഞ്ജു; ലോകത്തിൽ തലയുയർത്തി മലയാളി!

Cricket
  •  4 hours ago
No Image

സ്വകാര്യ ബസുകൾ ലാഭത്തിലാണല്ലോ, പിന്നെന്തേ അതേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിക്ക് മാത്രം നഷ്ടം?; കടുത്ത ചോദ്യങ്ങളുമായി സുപ്രിം കോടതി

National
  •  5 hours ago
No Image

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാനില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 hours ago
No Image

യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം: ആകാശത്ത് പ്രതിരോധം തീർത്ത് വ്യോമസേന; സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ തകർത്തതിന്റേതെന്ന് സ്ഥിരീകരണം

uae
  •  5 hours ago
No Image

'ഇസ്‌റാഈല്‍ ലെബനാനില്‍ നിരോധിത രാസായുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

International
  •  5 hours ago
No Image

സിഗരറ്റ് നൽകാൻ വൈകി; കടയ്ക്കുള്ളിൽ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ച് മൂന്നംഗ സംഘം, മർദ്ദിച്ച് അവശനാക്കിയ ശേഷം സിഗരറ്റ് എടുപ്പിച്ചു

Kerala
  •  5 hours ago
No Image

ഇത് ഗംഭീര യുഗം; പുതിയ ചരിത്രമെഴുതി സഞ്ജുവിന്റെ ആശാൻ 

Cricket
  •  5 hours ago