HOME
DETAILS

ചിലിയില്‍ 14 ബിഷപ്പുമാരെ സസ്‌പെന്‍ഡ് ചെയ്തു

  
backup
May 23, 2018 | 8:42 PM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-14-%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8


സാന്റിയാഗോ: മോശം പെരുമാറ്റത്തെ തുടര്‍ന്ന് 14 ബിഷപ്പുമാരെ ചിലിയില്‍ കത്തോലിക്ക അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നേരിടുന്നവരെയാണ് പുറത്താക്കിയത്. സാന്റിയാഗോയിലെ റന്‍കാഗോ രൂപതയില്‍ നടന്ന 68 പാതിരിമാരുടെ യോഗത്തിന് ശേഷമാണ് ഇവരെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.
വൈദികര്‍ക്കെതിരേയുള്ള ലൈംഗിക ആരോപണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലാണ് ചിലിയിലെ സഭ മുന്‍ കരുതല്‍ നടപടി സ്വീകരിച്ചതെന്ന് രൂപതയുടെ വികാരി ജനറല്‍ ഗബ്രിയേല്‍ ബെകെറ പറഞ്ഞു.ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ബിഷപ്പുമാരും രാജിവയ്ക്കാന്‍ കഴിഞ്ഞ ദിവസം തയാറായിരുന്നു. അതിനിടെ പീഡനത്തിനിരയായവരുമായി പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തി.
ബിഷപ്പുമാരുടെ പീഡനത്തിനിരയായ മൂന്ന് പേരുമായി പോപ്പ് ഈ മാസം ആദ്യത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കുട്ടികളായിരിക്കെ 1970-1980 കാലയളവിലാണ് ഇവര്‍ പീഡനത്തിനിരയായത്. സംഭവങ്ങള്‍ വത്തിക്കാനെ അറിയിച്ചിട്ടുണ്ടെന്നും ഇതില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രൂപത പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതിനിടെ ബാല പീഡനം മൂടിവച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസ്‌ത്രേലിയയിലെ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സണ്‍ സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു.
തന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് വെള്ളിയാഴ്ച ഒഴിയുമെന്ന ഫിലിപ്പ് വില്‍സണ്‍ അറിയിച്ചു. ശ്രേഷ്ട പദവിയുമായി ബന്ധപ്പെട്ടുള്ള ചില കണ്ടെത്തലുകള്‍ പുറത്തുവന്നതിനാല്‍ ആര്‍ച്ച് ബിഷപ്പിന്റെ പദവി ഒഴിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ച്ച് ബിഷപ്പിനെ ആസ്‌ത്രേലിയന്‍ കോടതിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ക്രിമിനല്‍ കുറ്റം ചുമത്തപ്പെടുന്ന ലോകത്തെ ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ നേതാവാണ് ഫിലിപ്പ്.1970ല്‍ ന്യൂ സൗത്ത് വെയില്‍സിലാണ് കേസിനാസ്പദമായ സംഭവം.
സുഹൃത്ത് കൂടിയായ ജെയിംസ് ഫ്‌ളച്ചര്‍ എന്ന പുരോഹിതന്‍ അള്‍ത്താരയിലെ നിരവധി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതേക്കുറിച്ച് വിവരം ലഭിച്ചെങ്കിലും ഫിലിപ്പ് ബന്ധപ്പെട്ടവരെ അറിയിച്ചില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അശ്വിൻ ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു; പുതിയ റോളിൽ ഞെട്ടിക്കാൻ ഇതിഹാസം

Cricket
  •  14 days ago
No Image

ഒമാനിൽ കനത്ത മഴയും വെള്ളപ്പൊക്കവും: കെട്ടിടം തകർന്ന് അധ്യാപകൻ മരിച്ചു, മരണസംഖ്യ 10 ആയി

oman
  •  14 days ago
No Image

അടിമാലിയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 16 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  14 days ago
No Image

വാദികളില്‍ അനധികൃത പ്രവേശിച്ചാല്‍ തടവും പിഴയും; മുന്നറിയിപ്പുമായി ആര്‍.ഒ.പി

oman
  •  14 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: നിർണായക ചർച്ചകൾക്കായി സഊദി, ഈജിപ്ത്, തുർക്കി വിദേശകാര്യ മന്ത്രിമാർ പാകിസ്ഥാനിലേക്ക്

International
  •  14 days ago
No Image

ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് വമ്പൻ താരങ്ങളില്ല; മുംബൈക്ക് വീണ്ടും തിരിച്ചടി

Cricket
  •  14 days ago
No Image

സലാലാ തുറമുഖത്ത് വീണ്ടും ഡ്രോണ്‍ ആക്രമണം; തൊഴിലാളിക്ക് പരിക്ക്

oman
  •  14 days ago
No Image

പീഡന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെതിരേ കെസെടുത്തു

Kerala
  •  14 days ago
No Image

മസ്‌കത്തിലേ വാദിയില്‍ ബസ് കുടുങ്ങി; 30 പേരേ രക്ഷപ്പെടുത്തി

oman
  •  14 days ago
No Image

ഇറാൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട യുഎഇയുടെ നിലപാട് മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു: അൻവർ ഗർഗാഷ്

uae
  •  14 days ago