HOME
DETAILS

ഇന്‍ക്വസ്റ്റിനായി പോയ എസ്.ഐ ഉള്‍പ്പെടെയുള്ളവരെ കര്‍ണാടക പൊലിസ് തടഞ്ഞുവച്ചു

  
Web Desk
March 30 2020 | 03:03 AM

%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b5%8b%e0%b4%af-%e0%b4%8e%e0%b4%b8
 
കുമ്പള( കാസര്‍കോട് ): ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട എസ്.ഐ. അടക്കമുള്ള  സംഘത്തെ കര്‍ണാടക പൊലിസ് അതിര്‍ത്തിയില്‍ തടഞ്ഞു വച്ചു. വാഹനപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലിരിക്കെ മംഗളൂരു ദേര്‍ലകട്ട ആശുപത്രിയില്‍ വച്ച് മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായാണ്  എസ്.ഐയും സംഘവും കഴിഞ്ഞ ദിവസം മംഗളൂരുവിലേക്ക് പുറപ്പെട്ടത്. 
കേരള കര്‍ണാടക അതിര്‍ത്തിയിലെ തലപ്പാടിയില്‍ കര്‍ണാടക പൊലിസ് സംഘത്തെ പോകാന്‍ അനുവദിക്കാതെ തടഞ്ഞുവയ്ക്കുകയായിരുന്നു.  വാഹനപകടത്തില്‍ പരുക്കേറ്റ  മംഗല്‍പ്പാടി ഷിറിയ ഓണന്തയിലെ മുഹമ്മദ് മൗലവിയെ രണ്ടു മാസം മുന്‍പാണ് മംഗളൂരു ദേര്‍ല കട്ട മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.  അപകടത്തില്‍ കുമ്പള പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇയാള്‍ മരിച്ചത്. ഇതേ തുടര്‍ന്നാണ് 
 ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി  കുമ്പള സ്റ്റേഷനിലെ ഒരു എസ്.ഐയും ഒരു പൊലിസുകാരനും ബന്ധുക്കളുമടങ്ങുന്ന സംഘം  ദേര്‍ലകട്ട മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് തിരിച്ചത്.രാവിലെ പത്തരയോടെ തലപ്പാടിയില്‍ എത്തിയ ഇവരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. ലോക്കല്‍ പൊലിസാണ് മറ്റൊരു സംസ്ഥാനത്തെ എസ്.ഐയോട് മോശമായി പെരുമാറുകയും മനുഷ്യത്വ രഹിതമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്.  കൂടെയുള്ളത് ബന്ധുക്കളാണെന്നും  മരിച്ചയാളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങമെങ്കില്‍ ഞങ്ങള്‍ ആശുപത്രിയില്‍ ഉടന്‍  എത്തണമെന്നും എഫ്.ഐ.ആര്‍ കൈയിലുണ്ടെന്നും പൊലിസ്   ഒരുപാട് തവണപറഞ്ഞു നോക്കിയെങ്കിലും അവര്‍ക്കൊരു കൂസലുമുണ്ടായില്ല.  മരിച്ചുവെന്നതിന്റെ തെളിവ് വേണമെന്ന വാദത്തില്‍ കര്‍ണാടക പൊലിസ് ഉറച്ചു നിന്നു. രണ്ട് മണിക്കൂറിലേറെ അവിടെ കാത്തു നിന്ന സംഘം ഒടുവില്‍ കര്‍ണാടകയിലെ ഒരു ഉദ്യാഗസ്ഥനെ ബന്ധപ്പെട്ടതിനു ശേഷമാണ്  അതിര്‍ത്തി കടത്തി വിട്ടത്. പിന്നിട് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി മൃതദേഹം വിട്ടു തരുന്ന കാര്യത്തിലും പൊലിസ് നിഷ്‌ക്രിയത്വമാണ് കാട്ടിയത്. തുടര്‍ന്ന്  മരിച്ചയാളുടെ സഹോദരനും പൊതു പ്രവര്‍ത്തകനുമായ കെ.എം. അബ്ബാസ് ഓണന്ത മെഡിക്കല്‍ കോളജ് മേധാവികളെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ എളുപ്പം  പൂര്‍ത്തീകരിച്ചത്.
 മൃതദേഹം നാട്ടിലെത്തിക്കാനുള്ള  ആംബുലന്‍സ്   തലപ്പാടിക്കപ്പുറം പോകരുതെന്ന് മംഗളൂരു പൊലിസ്  നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് തലപ്പാടിയില്‍ നിന്ന് കേരളത്തിലെ മറ്റൊരു ആംബുലന്‍സില്‍ കയറ്റിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹത്തോടും രോഗികളോടും അനാദരവ് കാട്ടുന്ന കര്‍ണാടക പൊലിസിന്റെ ക്രൂരതക്കെതിരേ പ്രതിഷേധവും ശക്തമാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോട്ടൽ ബുക്കിംഗ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

latest
  •  10 days ago
No Image

അരങ്ങേറ്റക്കാരൻ രണ്ടാം ടെസ്റ്റിൽ പുറത്ത്; തിരിച്ചടി നേരിട്ടവരിൽ അഞ്ചാമനായി സായ് സുദർശൻ

Cricket
  •  10 days ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മാണം പുരോഗമിക്കുന്നു; ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 30 വരെ ഷാര്‍ജയിലെ പ്രധാന കണക്ഷന്‍ റോഡുകള്‍ അടച്ചിടും

uae
  •  10 days ago
No Image

ഉത്തർപ്രദേശിൽ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യഭാഗം മുറിച്ചുമാറ്റി യുവതി; യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

National
  •  10 days ago
No Image

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ 

Football
  •  10 days ago
No Image

സർക്കാർ ആശുപത്രികളിലെ സ്ഥിതി ​ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ

Kerala
  •  10 days ago
No Image

വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ

National
  •  10 days ago
No Image

ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം

uae
  •  10 days ago
No Image

'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം

Kerala
  •  10 days ago
No Image

ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്

uae
  •  10 days ago