
അടച്ചിടലിന്റെ 'ഗുണദോഷങ്ങള്‍'
പുതിയ പാര്‍ട്ടിയിലേക്ക് ചേക്കേറുമ്പോള്‍ ഒരു ആരംഭശൂരത്വമെങ്കിലും കാണിക്കണമല്ലോ. അതാവാം സിനിമാ സംവിധായകന് രാജസേനന് ഇതരസംസ്ഥാന തൊഴിലാളികളെ ഇവിടെ നിന്ന് രായ്ക്കു രാമാനം ഓടിക്കണമെന്നു പ്രഖ്യാപിച്ചിരിക്കുന്നു. ആശയം സ്വന്തമാണോ അതോ വല്ല തിരക്കഥാകൃത്തിന്റേതുമാണോ അതോ ബൈഠകിന്റെ തീരുമാനമാണോ എന്നറിയില്ല. വേണ്ടത്ര കൈയടിയൊന്നും അതിനു കിട്ടിയില്ലെന്നാണ് തോന്നുന്നത്. ഏതായാലും 'നിങ്ങളിപ്പോള്‍ ഉള്ളിടത്തു തന്നെ നില്ക്കുക' എന്ന മോദിജിയുടെ ആഹ്വാനം സാറു കേട്ടില്ലേ ആവോ.
പലായനം ചെയ്യുന്ന ദരിദ്ര നാരായണന്മാരെ കണ്ടിരിക്കാനുമിടയില്ല. ഏതായാലും സംവിധായകന് തുനിഞ്ഞു തന്നെയാണ്. റസ്റ്ററന്റുകളിലെ വൃത്തിഹീനതയ്ക്കു കാരണം ഇതരസംസ്ഥാനക്കാരാണെന്നു കണ്ടെത്തിയിരിക്കുന്നു അദ്ദേഹം. നമ്മുടെ ആളുകളുടെ ബ്ലൂ കോളര്‍ ജോലികള്‍ ചെയ്യാനുള്ള വൈമുഖ്യമാണ് ഈ അതിഥി സഹോദരരെ ഇവിടെ നിലനിര്‍ത്തുന്നതെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞില്ല. സോറി 'അതിഥി' എന്ന് വിളിക്കരുതെന്നാണല്ലോ അങ്ങേരുടെ കല്പന. ഈ കൊവിഡു കാലം കഴിഞ്ഞാല്‍ ഇതര സംസ്ഥാനക്കാരുടെ ഒരു കൂട്ടപ്പലായനം പ്രതീക്ഷിക്കാം. അപ്പോഴറിയാം ഈ പാവങ്ങളുടെ വില! കണ്ടറിയാത്തവന്‍ കൊണ്ടാലറിയും.
കൊവിഡ് കാലത്ത് ചിലരുടെ ഒളിയമ്പ് ഗള്‍ഫ് മലയാളികളുടെ നേര്‍ക്കാണ്. 'നാമിവിടെ കഞ്ഞി കുടിച്ചു കഴിഞ്ഞു കൂടിയത് ഗള്‍ഫ് മലയാളികളെക്കൊണ്ടാണെ'ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ആര്‍ക്കും മറക്കാവതല്ല. ഈ രോഗം ഒരു അന്തര്‍ദേശീയ വ്യാപിയാണ്. അതുകൊണ്ടു തന്നെ പുറത്തേക്കു യാത്ര ചെയ്തവര്‍ക്ക് അത് ബാധിക്കുമെന്നത് അത്ര അതിശയോക്തിയുള്ള കാര്യമല്ല.
പ്രളയ കാലത്തെപ്പോലെ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുന്ന ആളുകളെ ഇപ്പോഴും കാണാം. മധ്യ കേരളത്തിലെ ഒരു നേതാവ് പത്തു ലക്ഷം മുക്കിയെന്ന ആരോപണവും കോഴിക്കോട് മെഡിക്കല്‍ കോളജിലെ പി.ടി.എയുടെ പേരില്‍ പണം തട്ടാന്‍ നോക്കിയതും ഇത്തരത്തിലുള്ളതാണ്. സാലറി ചലഞ്ച് പോലുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കണക്കുകളെല്ലാം സുതാര്യമായിരിക്കേണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം സമയോചിതമാണ്. പ്രളയ കാലത്തെ പതിനായിരം രൂപ സഹായം പോലും നല്ലൊരു ശതമാനം അര്‍ഹര്‍ക്കും കിട്ടിയില്ലെന്നതു അപമാനമാണ്. ഇത്തരം അത്യാഹിതങ്ങളില്‍ പാര്‍ട്ടിയും പക്ഷവും മറന്നു നാം ഒന്നിക്കണമെന്ന് പറയുമ്പോള്‍ സഹായ വിതരണവും പാര്‍ട്ടി ഓഫിസുകളിലെ പട്ടിക നോക്കിയാവരുത്.
സി.എ.ജി റിപ്പോര്‍ട്ടിന്റെ അന്വേഷണവും മറ്റും ഈ ബഹളത്തില്‍ മുങ്ങിപ്പോവുന്നതു കൊവിഡിന്റെ 'ഗുണ' ഫലമാവാം. ഇതിപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ ചില ഇടപെടലുകളില്‍ ഇമേജ് പോയ പ്രതിപക്ഷത്തിനു മോശമായേക്കാം. ശൈലജ ടീച്ചര്‍ പബ്ലിസിറ്റിക്ക് പിന്നാലെയാണെന്നോ മറ്റോ ഉള്ള അര്‍ഥത്തില്‍ പറഞ്ഞ ചെന്നിത്തല കുടുങ്ങിയതായിരുന്നു.
'നിപാ' കൈകാര്യം ചെയ്തതിന്റെ ക്രെഡിറ്റ് മുഴുവനും ശൈലജ ടീച്ചര്‍ കൊണ്ടുപോയതിനാലാവാം മുഖ്യന് മൈക്ക് വിട്ടു നല്‍കാത്തതെന്ന് ദോഷൈകദൃക്കുകള്‍ പറയുന്നത് ശരിയാവാം. കാര്യങ്ങള്‍ വരുമ്പോള്‍, അഴിമതി കാണുമ്പോള്‍ വിമര്‍ശിച്ചോളൂ, എന്നാലും കൊവിഡ് - 19 പ്രതിരോധങ്ങളില്‍, പിന്തുണ കൊടുത്തും ശരിവച്ചും പിണറായി സഖാവിനോട് ചേര്‍ന്ന് നിന്നോളൂ രമേശ്ജി, ഇലക്ഷന് അത്ര അകലെയല്ലെന്നു മറക്കേണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നടപ്പാതകൾ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേപ്പെടുത്താൻ സഊദി; തീരുമാനവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ്ങ് മന്ത്രാലയം
uae
• a few seconds ago
കനത്ത മഴ: ഇടുക്കിയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 20 minutes ago
രാജ്യത്തെ അഴിമതി മുക്തമാക്കാനുള്ള ലോക്പാലിന് ആഡംബര വാഹനങ്ങൾ വേണം; 70 ലക്ഷം വിലയുള്ള ഏഴ് ബിഎംഡബ്ല്യു കാറിന് ടെൻഡർ വിളിച്ചു, വിവാദം
National
• 38 minutes ago
ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും
Kuwait
• an hour ago
ധനാനുമതി ബില്‍ വീണ്ടും പാസായില്ല; യു.എസിലെ ഷട്ട്ഡൗണ്‍ മൂന്നാമത്തെ ആഴ്ചയിലേക്ക്
International
• an hour ago
പി.എം.ശ്രീ പദ്ധതിയിൽ ഉടക്കി സിപിഐ; മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാൻ സിപിഎം, യുടേണിൽ വീണ്ടും യുടേൺ അടിക്കുമോ?
Kerala
• an hour ago
അമീബിക് മസ്തിഷ്ക ജ്വരം: തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
Kerala
• an hour ago
ഗുരുതര നിയമലംഘനങ്ങൾക്ക് ഡ്രൈവിങ്ങ് ലൈസൻസ് റദ്ദാക്കലും, അറസ്റ്റും ഉൾപ്പെടെ കടുത്ത ശിക്ഷ: പുതിയ ട്രാഫിക് നിയമവുമായി യുഎഇ
uae
• an hour ago
വർക്ക് പെർമിറ്റ് ഫീസ് ഗാർഹിക തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നത് വിലക്കി സഊദി; നിയമലംഘകർക്ക് കനത്ത പിഴ
latest
• 2 hours ago
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം; നാളെ 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്
Kerala
• 2 hours ago
'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്
Kerala
• 3 hours ago
ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു
uae
• 3 hours ago
ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ
International
• 3 hours ago
പൂനെ കോട്ടയിൽ മുസ്ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി
National
• 3 hours ago
നവി മുംബൈയിലെ ഫ്ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം
National
• 5 hours ago
പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക്; ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വേദിയിലെത്താനിരിക്കെ പ്രതിഷേധം, ഉന്തും തള്ളും
Kerala
• 5 hours ago
ഈ ദീപാവലിയിലും വായുനിലവാരം തകർന്ന് തലസ്ഥാനം; ഇത്തവണ സ്ഥിതി 'ഗുരുതരം'
Environment
• 5 hours ago
വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് ഹമാസെന്ന് ട്രംപ്; ലംഘനം തുടര്‍ന്നാല്‍ തുടച്ചു നീക്കുമെന്ന് ഭീഷണിയും
International
• 5 hours ago
പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്
Kerala
• 4 hours ago
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം
uae
• 4 hours ago
മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
• 4 hours ago