HOME
DETAILS

എല്ലാം കടലെടുത്തു; ശിമയുടെ ആദ്യപെരുന്നാളിന് മൈലാഞ്ചി മൊഞ്ചില്ല

  
Web Desk
July 05 2016 | 04:07 AM

%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%82-%e0%b4%95%e0%b4%9f%e0%b4%b2%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81-%e0%b4%b6%e0%b4%bf%e0%b4%ae%e0%b4%af%e0%b5%81

 


കോഴിക്കോട്: മൂന്നുമാസം പ്രായമുള്ള ശിമ മെഹ്‌സിനിന്റെ ആദ്യപെരുന്നാളിന് പുത്തനുടുപ്പിന്റെ മണമില്ല. മൈലാഞ്ചിയിട്ട് ആഹ്ലാദം പങ്കിടാന്‍ കൊതിച്ച മുഹമ്മദ് ആദില്‍, ആദില, അംന, മുഹമ്മദ് അദ്‌നാന്‍, മുഹമ്മദ് തമീം, മുഹമ്മദ് റഫീഖ് എന്നിവര്‍ക്കെല്ലാം ഇത്തവണ നോമ്പും പെരുന്നാളുമെല്ലാം വീടിനു പുറത്താണ്.
കടലാക്രമണത്തില്‍ വീടു നഷ്ടപ്പെട്ട് കോഴിക്കോട് എം.എം ഹൈസ്‌കൂളിലെ ക്ലാസ് മുറിയില്‍ കഴിയുന്ന പന്ത്രണ്ടോളം കുടുംബങ്ങള്‍ പെരുന്നാളിന്റെ പൊലിമയില്‍ കണ്ണീര്‍ ചിത്രമാവുകയാണ്. ക്ലാസ് മുറിയിലെ ആടിക്കളിക്കുന്ന തൊട്ടിലിനു താഴെ വട്ടമിട്ടിരിക്കുകയാണ് ഈ കൂട്ടികള്‍. വാങ്ങിവച്ച പുതുവസ്ത്രമണിയാന്‍ പോലും ഇവര്‍ക്കു അവസരമില്ല. അത്താഴവും നോമ്പുതുറയും എല്ലാ ക്ലാസ്മുറിയില്‍ തന്നെ. സന്നദ്ധസഹായം നല്‍കുന്നവരാണ് ഇവര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്. ബന്ധുക്കളുടെ വീട്ടിലേക്കു പോലും പോകാന്‍ വഴിയില്ലാതെയാണ് പലരും ഇവിടെ കഴിയുന്നത്.
വീടുകള്‍ പൂര്‍ണമായും തകര്‍ന്നുപോയി. ഇനി അവിടേക്ക് പോകാനാകില്ല. ശക്തമായ തിരയാണ്. വീട്ടുപകരണങ്ങള്‍ പോലും മാറ്റാനിടമില്ല. ശക്തമായ മഴയില്‍ ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ക്ലാസു മുറിയിലെ ബെഞ്ചുകള്‍ അടുപ്പിച്ചിട്ട് അന്തിയുറങ്ങാനേ കഴിയൂ. കുട്ടികള്‍ പലരും മൈലാഞ്ചിയണിയാനുള്ള ഒരുക്കത്തിലാണ്. ചിലര്‍ അണിഞ്ഞു തുടങ്ങി. വാങ്ങിവച്ച പുതുവസ്ത്രം എടുക്കാന്‍ തകര്‍ന്ന വീട്ടിലേക്ക് പോകാന്‍ കൊതിയുണ്ടെങ്കിലും മുതിര്‍ന്നവര്‍ സമ്മതിക്കുന്നില്ല.
സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്ന പലരും ഇവിടെ തന്നെ പഠിക്കുന്നവരാണ്. സൗത്ത് ബീച്ചില്‍ ആദ്യമായാണ് ഇത്തരം കടലാക്രമണമുണ്ടാവുന്നത്.
ചാപ്പയില്‍ ഭാഗത്ത് നാല്‍പതോളം വീടുകള്‍ ഭീഷണിയിലാണ്. അധികൃതര്‍ പലരും സ്ഥലത്തെത്തിയിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായിട്ടില്ല. പുതിയാപ്പയില്‍ ഹാര്‍ബര്‍ ജോലികള്‍ തുടങ്ങിയതു കൊണ്ടാണ് ചാപ്പയില്‍ ഭാഗത്ത് ഇത്തരം കടലാക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago