HOME
DETAILS

വി.എസിന്റെ പദവി: അനിശ്ചിതാവസ്ഥ നീങ്ങി

  
Web Desk
July 05 2016 | 07:07 AM

%e0%b4%b5%e0%b4%bf-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf-%e0%b4%85%e0%b4%a8%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%a4-2


തിരുവനന്തപുരം: ഒടുവില്‍ വി.എസിന് ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷപദവി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായി. ഇതുസംബന്ധിച്ചുള്ള തീരുമാനം ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊണ്ടു. ഭരണപരിഷ്‌ക്കരണ കമ്മിഷന്‍ അധ്യക്ഷപദവി വി.എസിനു നല്‍കുന്നതിനു മുന്നോടിയായുള്ള ആദായകരമായ പദവി സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിനായി ഇരട്ടപദവി നിയമത്തില്‍ ഭേദഗതി കൊണ്ടുവരേണ്ടതായുണ്ട്. എം.എല്‍.എയായ വി.എസിന് ക്യാബിനറ്റ് റാങ്കോടുകൂടിയ പദവി നല്‍കാന്‍ ഇരട്ട പദവി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ചീഫ്‌സെക്രട്ടറി, നിയമസെക്രട്ടറി എന്നിവര്‍ ശുപാര്‍ശ നല്‍കിയിരുന്നു.
അതേസമയം, പദവി സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തെക്കുറിച്ച് വിശദമായി പഠിച്ചിട്ടു പ്രതികരിക്കാമെന്നും ഇത്തരമൊരു വിഷയം നേരത്തേ കേട്ടിരുന്നുവെന്നും വി.എസ് അച്യുതാന്ദന്‍ വ്യക്തമാക്കി.
പതിനാലാം നിയമസഭയുടെ നടപ്പുസമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമഭേദഗതി ബില്ലായി നിയമസഭയില്‍ അവതരിപ്പിച്ചു നിയമമാക്കണം. നടപ്പുസമ്മേളനത്തിന്റെ പ്രധാന അജന്‍ഡ ബജറ്റവതരണവും പാസാക്കലുമാണ്. ഇതിനിടയില്‍ ആദായകരമായ പദവി സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ സാധ്യത കുറവാണ്. അഥവാ കൊണ്ടുവന്നാല്‍ പ്രതിപക്ഷം സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കായി മാറ്റും. അങ്ങിനെ സംഭവിച്ചാല്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ മാത്രമേ ബില്‍ വീണ്ടും അവതരിപ്പിക്കാനാകൂ. നിയമസഭയില്‍ ബില്‍ പാസാക്കാനാകാതെ വന്നാല്‍ ഓര്‍ഡിനന്‍സ് ഇറക്കാനും സര്‍ക്കാരിന് ഉദ്ദേശമുണ്ട്.
1951ലെ നിയമത്തിലാണ് ഭേദഗതി കൊണ്ടുവരുന്നത്. മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായ വി.എസിനെ മന്ത്രിസഭാ രൂപീകരണത്തില്‍ വിശ്വസ്തനെന്നു കരുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കൈയൊഴിയുകയായിരുന്നു. മുഖ്യമന്ത്രി പദം പിണറായിക്കു നല്‍കിയതിനു പകരമായി, കേരളത്തിന്റെ ഫിഡല്‍ കാസ്‌ട്രോയെന്ന വിശേഷണവും ഒപ്പം മന്ത്രിസഭാ ഉപദേശകനെന്ന പ്രത്യേക പദവിയും നല്‍കുമെന്ന വാഗ്ദാനമാണ് വി.എസിനു ലഭിച്ചത്. എന്നാല്‍ തന്റെ എതിര്‍പ്പ് പല മാര്‍ഗത്തിലൂടെ നേതൃത്വത്തെ അറിയിച്ചിരുന്നു. പദവി വേണ്ടെന്നും പാര്‍ട്ടി ഘടകത്തില്‍ തിരിച്ചെടുത്താല്‍ മതിയെന്നുവരെ വി.എസ് ആവശ്യപ്പെട്ടിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  5 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago