HOME
DETAILS

രാജാജി അങ്കത്തിനിറങ്ങി; അണിയറയും സജീവം

  
backup
March 07, 2019 | 2:41 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

തൃശൂര്‍: വേനല്‍ ചൂടിന് ഒത്തിരി കടുപ്പം കൂടുതലാണെങ്കിലും തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് സമയം പാഴാക്കാതെ അങ്കത്തിനിറങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. പരസ്യ പ്രചാരണത്തിന് മുന്‍പായി മണ്ഡലത്തിലെ പ്രധാന വ്യക്തികളെയെല്ലാം നേരിട്ടുകണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒല്ലൂരിലെ മഹിളാ അസോസിയേഷന്റെ യോഗ സ്ഥലത്തെത്തിയാണ് സി.പി.എം ജില്ലാ സെക്രട്ടറിയെ കണ്ടത്. ശേഷം, സാഹിത്യ അക്കാദമിയിലെത്തി പ്രസിഡന്റ് വൈശാഖന്‍ മാസ്റ്ററെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് പാര്‍വതി പവനനെയും മുന്‍ എം.എല്‍.എ എ.എം പരമന്റെ ഭാര്യയെയും സി.പി.ഐ നേതാവായിരുന്ന സി. ജനാര്‍ദനന്റെ ഭാര്യയെയും വീട്ടിലെത്തിക്കണ്ടു സ്ഥാനാര്‍ഥിയാകുന്ന കാര്യം ധരിപ്പിച്ചു.
രാജാജിയുടെ വരവോടെ മണ്ഡലത്തില്‍ അനുകൂല തരംഗമുണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതു മുന്നണിയാണ്. മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് മണ്ഡലത്തില്‍ ഇടത് അനുകൂല തരംഗം വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സമൂഹ മാധ്യമം വഴിയുള്ള പ്രചാരണത്തിനായി പ്രത്യേക ടീം വരെ സി.പി.ഐ ഓഫിസില്‍ സജ്ജമാണ്.
പുതിയ വോട്ടര്‍പട്ടിക പ്രകാരം മണ്ഡലത്തില്‍ 45,000 പുതിയ വോട്ടര്‍മാരുണ്ട്. ഇവരില്‍ ഏറെയും യുവാക്കളാണ്. ഇവരെ കൂടി ലക്ഷ്യമിട്ടാണ് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം തീരപ്രദേശങ്ങളിലെത്തി പരമാവധി പൊതുയോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുക്കും. മണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥാനാര്‍ഥി അത്ര സുപരിചിതനല്ല. ഈ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. ഇവിടെ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുകയാണ് ആദ്യ വെല്ലുവിളി.
ശബരിമല വിഷയവും ചര്‍ച്ച് ആക്ടും ഭരണവിരുദ്ധ വികാരവുമുള്‍പെടെയുള്ള പ്രതികൂല ഘടകങ്ങളും ഇടതു സ്ഥാനാര്‍ഥിക്കു മറികടക്കേണ്ടതുണ്ട്. സിറ്റിങ് എം.പിയെ മാറ്റിനിര്‍ത്തിയതു മുതലുള്ള ചോദ്യങ്ങള്‍ക്കും ഇടതു ക്യാംപ് മറുപടി പറയേണ്ടി വരും.
എല്ലാത്തിനും മീതെ വില്ലനായി കടുത്ത ചൂട് സ്ഥാനാര്‍ഥിക്കു മുകളിലുണ്ട്. സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് തന്നെ ഒരു നിമിഷം പോലും അദ്ദേഹത്തിന് വെറുതെ ഇരിക്കാന്‍ കഴിയില്ല. കനത്ത ചൂടില്‍ പരസ്യ പ്രചാരണം ഉള്‍പെടെയുള്ള പരിപാടികള്‍ വെല്ലുവിളി തന്നെയാണ്. എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ മികച്ച ഫലം നേടിത്തരാന്‍ രാജാജിക്കു കഴിയുമെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി വത്സരാജ് പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ലീപ്പര്‍ കോച്ചിലും ഇനി മൂടിപ്പുതച്ചുറങ്ങാം; ബെഡ് ഷീറ്റുകളും തലയിണകളും റെയില്‍വേ നല്‍കും

Kerala
  •  a month ago
No Image

ശബ്ദരേഖ തന്റേതെന്നും വിവാഹിതയാണെന്ന് അറിയാമായിരുന്നുവെന്നും ലൈംഗിക ബന്ധം സമ്മതപ്രകാരമെന്നും രാഹുല്‍

Kerala
  •  a month ago
No Image

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോ​ഗികളെയും, ജോലിക്കാരെയും ഒഴിപ്പിച്ചു; തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

Kerala
  •  a month ago
No Image

മാലിന്യപ്രശ്‌നം അറിയിക്കാന്‍ ഒറ്റ വാട്‌സാപ്പ് നമ്പര്‍; പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം

Kerala
  •  a month ago
No Image

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച വടകര ഡിവൈഎസ്പിക്കെതിരായ റിപോര്‍ട്ട് ഡിജിപിക്ക് കൈമാറി;  കേസെടുക്കും

Kerala
  •  a month ago
No Image

രാഹുലിനെതിരായ പരാതി; ലൈംഗിക പീഡന ആരോപണം നേരിടുന്ന സിറ്റിങ് എം.എൽ.എമാർ നാലായി

Kerala
  •  a month ago
No Image

പറമ്പില്‍ കോഴി കയറിയതിനെ തുടര്‍ന്ന് അയല്‍വാസി വൃദ്ധ ദമ്പതികളുടെ കൈകള്‍ ഇരുമ്പുവടി കൊണ്ട് തല്ലിയൊടിച്ചു 

Kerala
  •  a month ago
No Image

എതിരില്ലാ ജയം അരുത്; നോട്ടയ്ക്കും വോട്ടുണ്ട്; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

Kerala
  •  a month ago
No Image

വോട്ടിങ് മെഷിനുകൾ തയാർ; ഉപയോഗിക്കുക 50,607 കൺട്രോൾ യൂനിറ്റുകളും 1,37,862 ബാലറ്റ് യൂനിറ്റുകളും

Kerala
  •  a month ago
No Image

തദ്ദേശം പിടിക്കാൻ ഹരിതകർമ സേനാംഗങ്ങൾ; പോരിനുറച്ച് 547 പേർ

Kerala
  •  a month ago