HOME
DETAILS

ജമ്മു കശ്മിരില്‍ പൊലിസുകാര്‍ കടകളും വീടുകളും തകര്‍ക്കുന്നത് സി.സി.ടി.വിയില്‍ കുടുങ്ങി

  
Web Desk
May 14 2020 | 04:05 AM

%e0%b4%9c%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81-%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%81%e0%b4%95

 


ശ്രീനഗര്‍: ജമ്മുകശ്മിരിലെ ഒരു ഗ്രാമത്തില്‍ പൊലിസുകാര്‍ കടകളും വീടുകളും തകര്‍ക്കുന്നത് കാമറയില്‍ കുടുങ്ങി.
കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം തടസ്സപ്പെടുത്താന്‍ ശ്രമിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാള്‍ ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് പൊലിസുകാരെത്തി നിരവധി കടകളും വീടുകളും തകര്‍ത്തത്.
ശ്രീനഗറില്‍നിന്ന് 11 കി.മീറ്റര്‍ അകലെയുള്ള നസ്‌റുല്ലപോറ പഞ്ചായത്തിലാണ് 40 ട്രക്കുകളിലെത്തിയ പൊലിസുകാര്‍ ആക്രമണം അഴിച്ചുവിട്ടത്. കണ്ണില്‍കണ്ട കടകളും വീടുകളും തകര്‍ത്ത സംഘം വാഹനങ്ങളും അടിച്ചുതകര്‍ത്തു.
വെള്ളിയാഴ്ചയിലെ ജുമുഅ നിസ്‌കാരം തടയാന്‍ പൊലിസ് ശ്രമിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ഗ്രാമീണരുടെ ആക്രമണത്തില്‍ മുതിര്‍ന്ന പൊലിസ് ഓഫിസര്‍ക്ക് പരുക്കേറ്റതിനു പിന്നാലെയാണ് പൊലിസ് ഗ്രാമത്തിലെത്തി അഴിഞ്ഞാടിയത്. 'വെള്ളിയാഴ്ച പ്രാര്‍ഥന തടയാന്‍ ശ്രമിച്ച ബദ്ഗാം ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് ആക്രമിക്കപ്പെട്ടു.
പിന്നാലെ ഉച്ചയ്ക്ക് മൂന്നു മണിയോടെ 40ഓളം ട്രക്കില്‍ വന്നിറങ്ങിയ പൊലിസുകാര്‍ വീടുകളും കടകളും ആക്രമിക്കുകയായിരുന്നുവെന്ന് നസ്‌റുല്ലപോറ പഞ്ചായത്ത് സര്‍പഞ്ച് ഗുലാം മുഹമ്മദ് ദര്‍ പറഞ്ഞു. പൊലിസ് ഓഫിസറെ ആക്രമിച്ചവര്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ കടകളും വീടുകളും തകര്‍ത്തതിന് എന്താണ് ന്യായീകരണമെന്ന് അദ്ദേഹം ചോദിക്കുന്നു. ഒരു മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോയില്‍ പൊലിസുകാര്‍ ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ പുറത്തെടുത്ത് കത്തിക്കുന്നത് കാണാം.
വിഡിയോ റെക്കോര്‍ഡ് ചെയ്യുന്നവരെയും വിഡിയോയുടെ അവസാന ഭാഗത്ത് പൊലിസ് ആക്രമിക്കുന്നുണ്ട്. വീടുകളില്‍ നിന്നുള്ള വിലപിടിപ്പുള്ള വസ്തുക്കളും കടകളില്‍ നിന്നുള്ള സാധനങ്ങളും കൊള്ളയടിക്കപ്പെട്ടതായി ഗ്രാമവാസികള്‍ ആരോപിക്കുന്നു.
പൊലിസുകാരന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിരന്തരം റെയ്ഡ് നടത്തിവരുകയാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ബദ്ഗാം എസ്.പിയോട് റിപ്പോര്‍ട്ട് തേടിയതായി ഐ.ജി വിജയ് കുമാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago