HOME
DETAILS

മലപ്പുറം സ്‌ഫോടനം: മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റില്‍

  
Web Desk
April 11 2017 | 01:04 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ പ്രധാന പ്രതിയെയും കൂട്ടാളിയെയും അന്വേഷണ സംഘം മധുരയില്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുര കേന്ദ്രമായ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ തലവന്‍ മധുര സത്യമൂര്‍ത്തി സ്ട്രീറ്റിലെ എന്‍. അബൂബക്കര്‍ (40) കൂട്ടാളി ഖാഇദെ മില്ലത്ത്് നഗറിലെ എ. അബ്ദുറഹിമാന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളിലെയും കോടതി പരിസരത്ത് നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരകര്‍ ഇവരാണെന്നും അല്‍ ഉമ നേതാവുമായിരുന്ന ഇമാം അലിയെയും കൂട്ടാളികളെയും വധിച്ച സംഘത്തിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനും ബേസ് മൂവ്‌മെന്റ് ആസൂത്രണം ചെയ്തിരുന്നുവെന്നും പൊലിസ് പറഞ്ഞു.
മധുര സ്വദേശിയും അല്‍ ഉമ നേതാവുമായിരുന്ന ഇമാം അലി 2002ല്‍ ബംഗളൂരുവില്‍ വച്ച് പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി സുഹൃത്തായ അബൂബക്കര്‍ അല്‍ മുതാഖീന്‍ ഫോഴ്‌സ് എന്ന സംഘടനക്ക് രൂപം നല്‍കി. മധുരയ്ക്ക് പുറമെ തിരനെല്‍വേലി, ട്രിച്ചി, ചെന്നൈ, കോയമ്പത്തൂര്‍, ദിണ്ടിഗല്‍ തുടങ്ങി അഞ്ച് ജില്ലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നേരത്തെ അറസ്റ്റിലായ അബ്ബാസ് അലിയും അബ്ദുല്‍ റഹിമാനും സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തനം തമിഴ്‌നാടിന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ അബൂബക്കറും അബ്ബാസ് അലിയും അബ്ദുല്‍ റഹ്മാനും ചേര്‍ന്ന് ബേസ് മൂവ്‌മെന്റ് സ്ഥാപിക്കുന്നത്. ഓരോ സ്‌ഫോടനം നടത്തുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുത്തും സംഘടനയുടെ ഉദ്ദേശ ലക്ഷ്യം, കാരണങ്ങള്‍ എന്നിവ കാണിച്ച് സര്‍ക്കാരുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് വാട്‌സ് ആപ്, എസ്.എം.എസ് സന്ദേശങ്ങള്‍ നല്‍കുകയും ബേസ് മൂവ്‌മെന്റിന്റെ ശൈലിയായിരുന്നു. രണ്ടു സംഘടനകളുടെയും തലവനായിരുന്ന അബൂബക്കറാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ കോടതി പരിസരത്ത് നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍. അബൂബക്കറിന്റെ നിര്‍ദേശ പ്രകാരം അബ്ബാസലിയാണ് മറ്റു പ്രതികളുമായി ചേര്‍ന്ന് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ നേരത്തേ എന്‍.ഐ. എ ആണ് അറസ്റ്റ് ചെയ്തിരുന്നത്. കൂടുതല്‍ പ്രതികളെ തേടിയുള്ള അന്വേഷണവും നടക്കുന്നതായി എസ്.പി ദെബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 18 വരെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago