HOME
DETAILS

മലപ്പുറം സ്‌ഫോടനം: മുഖ്യപ്രതിയും കൂട്ടാളിയും അറസ്റ്റില്‍

  
Web Desk
April 11 2017 | 01:04 AM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%ab%e0%b5%8b%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af

മലപ്പുറം: മലപ്പുറം സിവില്‍ സ്റ്റേഷനിലെ കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ പ്രധാന പ്രതിയെയും കൂട്ടാളിയെയും അന്വേഷണ സംഘം മധുരയില്‍ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മധുര കേന്ദ്രമായ ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ തലവന്‍ മധുര സത്യമൂര്‍ത്തി സ്ട്രീറ്റിലെ എന്‍. അബൂബക്കര്‍ (40) കൂട്ടാളി ഖാഇദെ മില്ലത്ത്് നഗറിലെ എ. അബ്ദുറഹിമാന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ മലപ്പുറം സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളിലെയും കോടതി പരിസരത്ത് നടന്ന സ്‌ഫോടനങ്ങളുടെ സൂത്രധാരകര്‍ ഇവരാണെന്നും അല്‍ ഉമ നേതാവുമായിരുന്ന ഇമാം അലിയെയും കൂട്ടാളികളെയും വധിച്ച സംഘത്തിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥരെ വകവരുത്തുന്നതിനും ബേസ് മൂവ്‌മെന്റ് ആസൂത്രണം ചെയ്തിരുന്നുവെന്നും പൊലിസ് പറഞ്ഞു.
മധുര സ്വദേശിയും അല്‍ ഉമ നേതാവുമായിരുന്ന ഇമാം അലി 2002ല്‍ ബംഗളൂരുവില്‍ വച്ച് പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായി സുഹൃത്തായ അബൂബക്കര്‍ അല്‍ മുതാഖീന്‍ ഫോഴ്‌സ് എന്ന സംഘടനക്ക് രൂപം നല്‍കി. മധുരയ്ക്ക് പുറമെ തിരനെല്‍വേലി, ട്രിച്ചി, ചെന്നൈ, കോയമ്പത്തൂര്‍, ദിണ്ടിഗല്‍ തുടങ്ങി അഞ്ച് ജില്ലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നേരത്തെ അറസ്റ്റിലായ അബ്ബാസ് അലിയും അബ്ദുല്‍ റഹിമാനും സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തനം തമിഴ്‌നാടിന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ അബൂബക്കറും അബ്ബാസ് അലിയും അബ്ദുല്‍ റഹ്മാനും ചേര്‍ന്ന് ബേസ് മൂവ്‌മെന്റ് സ്ഥാപിക്കുന്നത്. ഓരോ സ്‌ഫോടനം നടത്തുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുത്തും സംഘടനയുടെ ഉദ്ദേശ ലക്ഷ്യം, കാരണങ്ങള്‍ എന്നിവ കാണിച്ച് സര്‍ക്കാരുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് വാട്‌സ് ആപ്, എസ്.എം.എസ് സന്ദേശങ്ങള്‍ നല്‍കുകയും ബേസ് മൂവ്‌മെന്റിന്റെ ശൈലിയായിരുന്നു. രണ്ടു സംഘടനകളുടെയും തലവനായിരുന്ന അബൂബക്കറാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ കോടതി പരിസരത്ത് നടന്ന സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍. അബൂബക്കറിന്റെ നിര്‍ദേശ പ്രകാരം അബ്ബാസലിയാണ് മറ്റു പ്രതികളുമായി ചേര്‍ന്ന് സ്‌ഫോടനങ്ങള്‍ നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ നേരത്തേ എന്‍.ഐ. എ ആണ് അറസ്റ്റ് ചെയ്തിരുന്നത്. കൂടുതല്‍ പ്രതികളെ തേടിയുള്ള അന്വേഷണവും നടക്കുന്നതായി എസ്.പി ദെബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 18 വരെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  7 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  7 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  7 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  7 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  7 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  7 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  7 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  7 days ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  7 days ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  7 days ago