
ഹൈകോടതിയില്‍ ഫയലുകള്‍ കാണാതായ സംഭവം: രഹസ്യരേഖകള്‍ കടത്തിയത് ഒരേ അഴിമതി ലോബിയെന്ന്
.
ചിറ്റൂര്‍: ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് ആസ്ഥാനത്തു നിന്നും മലബാര്‍ സിമന്റ്‌സില്‍ നിന്നും രഹസ്യരേഖകള്‍ കടത്തിയത് ഒരേ അഴിമതി ലോബിയെന്ന് ശശീന്ദ്രന്റെ സഹോദരന്‍. മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ ഫലമായി മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും രണ്ടു മക്കളും ദുരൂഹ രീതിയില്‍കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വഷണത്തിന്റെ ഭാഗമായി വിവാദ വ്യസായിയുടെ കോയമ്പത്തൂരിലുള്ള ഓഫിസില്‍ നിന്നും വീട്ടിലും മറ്റും 2012ഒക്ടാബര്‍ 10 ന് സി.ബി.ഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മലബാര്‍ സിമന്റസിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകള്‍ വിജിലന്‍സ് ആസ്ഥാ നത്തു നിന്നും ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാറ്റിയതായി ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍
സുപ്രഭാതത്തോടു പറഞ്ഞു. മലബാര്‍ സിമന്റ്‌സില്‍ നിന്നുള്ള രേഖകള്‍ ചില ജീവനക്കാരുടെ സഹായത്തോടെയും അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ഫയലുകള്‍ കൈക്കലാക്കുകയാണ് ഉണ്ടായത്. ഇതില്‍ അതീവ രഹസ്യ സ്വഭാവമുള്ള നാല് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍, വിജിലന്‍സ് അന്വേഷണ ഓഫിസറുടെയും നിയമവിദഗ്ധരുടെയും അഭിപ്രായങ്ങളുടെ പകര്‍പ്പുകള്‍, മലബാര്‍ സിമന്റ്‌സിലെ എം.ഡിക്കയച്ച ഔദ്യോഗികസര്‍ക്കാര്‍ കത്തിടപാടുകളുടെ ഒറിജിനല്‍ കത്തുകള്‍, എം.ഡി.യുടെയും മറ്റും ലറ്റര്‍ പാഡുകളും സീലുകളും, മലബാര്‍ സിമന്റ്‌റ്‌സ് അനധികൃത ഇടപാടുമായും ശശീന്ദ്രനുമായും ബന്ധപ്പെട്ട വിവരങ്ങള്‍, സി.ഡി.കള്‍, മലബാര്‍ സിമന്റ്‌സിലെ നിരവധി ഒറിജിനല്‍ ഫയലുകളും റജിസ്റ്ററുകളും ഉള്‍പ്പെടുന്നുണ്ടെന്ന് സി.ബി.ഐയില്‍ നിന്ന് കോടതി വഴിശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി.സനല്‍കുമാറിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ ഓഫീസ് മുറിയില്‍ നിന്ന് 2010 അവസാനം ഓഫിസ് രേഖകള്‍ സമാന രീതിയില്‍ കാണാതായി രുന്നു. ശശീന്ദ്രന്റെ എതിര്‍പ്പ് മറികടന്ന് വി.എം.രാധാകൃഷ്ണനും അവിഹിത രീതിയില്‍ നിയമനം ലഭിച്ചമുന്‍ എം.ഡി. സുന്ദരമൂര്‍ത്തിയും പേഴ്‌സണല്‍ സെക്രട്ടറിയായി രാധാകൃഷ്ണന്റെ കൂട്ടാളിയായസൂര്യനാരായണനെ ശശീന്ദ്രന്റെ ക്യാബിനകത്ത് നിയമിച്ചതിനു ശേഷമാണ് അവിടെ സൂക്ഷിച്ചിരുന്ന ഒറിജിനല്‍ ഫയലുകള്‍ കാണാതായത് ശശീന്ദ്രന്റെ ശ്രദ്ധയില്‍പെട്ടത്.
പിന്നീട് ഇതേ ഒറിജിനല്‍ ഫയലുകള്‍ ഹാജരാക്കണമെന്ന് പറഞ്ഞാണ് എം.ഡി.യായസുന്ദരമൂര്‍ത്തി ഒരു മാസത്തിനകം 34 മെമ്മോകള്‍ ശശീന്ദ്രന് നല്‍കുകയും സൂക്ഷിച്ചിരുന്ന ഫോട്ടോ സ്റ്റാറ്റ്പകര്‍പ്പുകള്‍ സ്വീകരിക്കാതെ ഒറിജിനല്‍ ഫയല്‍ തന്നെ ആവശ്യപ്പെട്ട് പിന്നീട് കമ്പനിയില്‍ നിന്ന് പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി മൂന്നു മാസത്തെ സമയം നല്‍കാതെ രാജിക്കത്ത് നല്‍കാന്‍ നിര്‍ബന്ധിച്ച് എഴുതി വാങ്ങുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു .അതിനു ശേഷമാണ് ശശീന്ദ്രനെയും മക്കളെയും വീണ്ടും പുനര്‍നിര്‍മന ഉത്തരവ് നല്‍കാനെന്ന പേരില്‍ ചില കമ്പനി ഉദ്യോഗ സ്ഥരും ഗുണ്ടകളും വീട്ടില്‍ വന്ന് ശശീന്ദ്രനെയും മക്കളെയും കെട്ടി തൂക്കി കൊലപ്പെടുത്തിയതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഈ വിവരം അറിയാവുന്ന മലബാര്‍ സിമന്റ് സിലെ ഗേറ്റ് കീപ്പര്‍, ശശീന്ദ്രന്റെ വീടിന്നടുത്തുള്ള കമ്പനി ഉദ്യോഗസ്ഥന്‍, ഈ വിവരം നല്‍കിയ സൂര്യനാരായണന്റെ സഹോദരന്‍ സതീന്ദ്രകുമാര്‍ എന്നീ മൂന്നു പേര്‍ ഒരു വര്‍ഷത്തിന്നകം ദുരൂഹ രീതിയില്‍ മരണപ്പെട്ടിരുന്നു. ഇവയെക്കുറിച്ച് കാര്യമായ അന്വേഷണവും ഉണ്ടായില്ലെന്ന് ശശീന്ദ്രന്‍ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കോയമ്പത്തൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റില്‍ വച്ച് അര്‍ധരാത്രി പ്രൈവററ് ബസ് കയറ്റി സതീന്ദ്രകുമാറിനെ കൊന്ന കേസ് അന്വേഷിച്ച തമിഴ്‌നാട് പൊലിസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദം സഹിക്കാതെ ആത്മ ഹത്യാശ്രമം നടത്തുകയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അസുഖത്തോടെ അന്വേഷണം അട്ടിമറിക്കപ്പെടുകയും ഗള്‍ഫിലേക്കു കടത്തിയ ബസ് ഡ്രൈവര്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. സതീന്ദ്രകുമാറിന്റെ മരണം അന്വേഷിക്കണമെന്ന ഭാര്യ ലക്ഷ്മീ ഭായിയുടെ കേസ് ഹൈക്കോടതിയില്‍ ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല.ശശീന്ദ്രന്റെ ഓഫീസില്‍ നിന്നും മോഷ്ടിച്ച ഒറിജിനല്‍ഫയലുകളും വിവാദ വ്യവസായിയുടെ വീട്ടില്‍ നിന്ന് സി.ബി.ഐ പിടിച്ചെടുത്തിരുന്നു. ഇതില്‍ മേല്‍ യാതൊരു നടപടിയും ഉണ്ടായതുമില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തു നിന്നും മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്റെ കാബിനില്‍ നിന്നും രഹസ്യസ്വഭാവ മുള്ള രേഖകള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനും അഴിമതി ലോബിക്കും വേണ്ടികടത്തി കൊണ്ട് പോയ അതേ ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശശീന്ദ്രന്റെ ദുരൂഹ മരണവും മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ മോഷ്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച പരാതിയും ഹൈക്കോടതി ചീഫ് ജസ്റ്റീസിനുംരജിസ്ട്രാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി. സനല്‍കുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 7 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 7 days ago
'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍
International
• 7 days ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 7 days ago
ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര
auto-mobile
• 7 days ago
കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം
oman
• 7 days ago
'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ്
Kerala
• 7 days ago
കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 7 days ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 7 days ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 7 days ago
മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 7 days ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 7 days ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 7 days ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 7 days ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 7 days ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 7 days ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 7 days ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം
Kerala
• 7 days ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 7 days agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 7 days ago
കീം ഫലപ്രഖ്യാപനം വൈകുന്നതില്‍ ആശങ്കയുമായി വിദ്യാര്‍ഥികള്‍; വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശകളില്‍ ഇന്ന് അന്തിമ തീരുമാനം
Kerala
• 7 days ago