
റോഡ് നവീകരണം അനിശ്ചിതത്വത്തില്‍
സ്വന്തംലേഖകന്‍
കൊട്ടിയം: അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കണ്ണനല്ലൂരിലെ ഗതാഗത പരിഷ്‌കാരം വഴിമുട്ടി. 22 കോടി രൂപയുടെ വികസന പാക്കേജാണ് റവന്യു വകുപ്പും മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലം പ്രഖ്യാപനത്തിലൊതുങ്ങിയത്.
അതേസമയം കണ്ണനല്ലൂരിലെ ഗതാഗത പരിഷ്‌കാരം എങ്ങുമെത്താതെ പോയതിന് പിന്നില്‍ ചിലവ്യാപാരി സംഘടനകള്‍ക്ക് പങ്കുള്ളതായും ആക്ഷേപമുയരുന്നുണ്ട്. കൊട്ടിയം ഭാഗത്തേക്കുള്ള റോഡില്‍ 30 മീറ്റര്‍ വീതി കൂട്ടണമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ മന്ത്രിയാകട്ടെ, വീതികൂട്ടല്‍ 20 മീറ്ററില്‍ ഒതുക്കി ചെയ്യണമെന്ന ചില പ്രാദേശിക നേതാക്കളുടെ വാക്കിന് പിന്തുണ പ്രഖ്യാപിച്ച് നില്‍ക്കുന്നതായാണ് ആരോപണം. ഇതാണ് പി.ഡബ്ല്യു.ഡി മാനദണ്ഡമനുസരിച്ച് റോഡ് വീതികൂട്ടല്‍ പ്രവര്‍ത്തി നടക്കാത്തതിന് കാരണമായത്.
ഒന്നരവര്‍ഷത്തിന് മുന്‍പ് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ജെ. മേഴ്‌സിക്കുട്ടിയമ്മ കണ്ണനല്ലൂരിന്റെ വികസനത്തിന് പ്രഖ്യാപിച്ച 22 കോടിയുടെ പാക്കേജാണ് പ്രഖ്യാപനത്തിലൊതുങ്ങിയത്. അതിനായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരടക്കം അന്ന് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
ജങ്ഷന്റെ വികസനം വഴിമുട്ടിയതോടെ കണ്ണനല്ലൂരിലെ ദുരിതക്കാഴ്ചകള്‍ ഏറിവരികയാണ്. തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ മഴ കനത്തതോടെ വെള്ളക്കെട്ടുകളായി മാറി. റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതോടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. കൂടാതെ ജങ്ഷന്റെ മധ്യഭാഗത്തെ റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
റോഡിലെ കുഴികള്‍ കടക്കാന്‍ വാഹനങ്ങള്‍ ഏറെ സമയമെടുക്കുന്നത് വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഓടകള്‍ അടഞ്ഞുകിടക്കുന്നതു കാരണം മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ചെറിയ മഴ പെയ്താല്‍ പോലും ഉയരമുള്ള പ്രദേശങ്ങളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളം ജങ്ഷനിലാകെ നിറഞ്ഞു കവിഞ്ഞൊഴുകുന്ന അവസ്ഥയാണ്. വെള്ളം റോഡിലൂടെ പരന്ന് ഒഴുകുന്നതാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്.
കണ്ണനല്ലൂര്‍ -കൊട്ടിയം റോഡിലാണ് വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഇരുചക്രവാഹന യാത്രികര്‍ ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവാണ്. കുഴികളില്‍ നിറഞ്ഞു കിടക്കുന്ന ചെളിവെള്ളം വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ബസ് കാത്തുനില്‍ക്കുന്നവരുടെ ശരീരത്തില്‍ തെറിയ്ക്കുന്നത് പലപ്പോഴും സംഘര്‍ഷത്തിനും കാരണമാകുന്നു. കുണ്ടറയില്‍ നിന്നും വരുന്ന റോഡിന്റെ മധ്യത്തില്‍ കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറിയുടെ സമീപത്തുള്ള കുഴിയും അപകടക്കെണിയാണ്. അടുത്തിടെ ലൈബ്രറിക്ക് സമീപത്തെ വലിയ കുഴി താല്‍ക്കാലികമായി അടച്ചെങ്കിലും വീണ്ടും റോഡ് തകരുന്നത് അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണനല്ലൂര്‍ ജങ്ഷന്റെ വികസനമെന്നത് നാളുകളായുള്ള ആവശ്യമാണ്. വ്യാപാരികളും പൊതുപ്രവര്‍ത്തകരും നല്‍കിയ നിരവധി നിവേദനങ്ങളുടെ ഫലമായാണ് വികസന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായത്. എന്നാല്‍ അവരില്‍ ഒരുവിഭാഗം തന്നെ ഇതിന് തുരങ്കംവയ്ക്കുന്നതാണ് പിന്നീട് കണ്ടതെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. സ്ഥലമെടുത്ത് റോഡിന് വീതികൂട്ടി പുനര്‍നിര്‍മിക്കുന്നതിനും പുതിയ ഗതാഗത പരിഷ്‌കാര നടപടികള്‍ക്കും ഓടകള്‍ നിര്‍മിക്കുന്നതടക്കമുള്ള വലിയ പരിഷ്‌ക്കാരങ്ങളായിരുന്നു അന്ന് കണ്ണനല്ലൂരിന് മാത്രമായി വിഭാവന ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ട്രെയിനുകളില്‍ സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ സ്ത്രീകള്‍ക്ക് റിസര്‍വേഷന്‍
National
• 9 days ago
ആറ്റുകാൽ പൊങ്കാലക്ക് പിന്നാലെ മാല നഷ്ടപ്പെട്ടെന്ന് വ്യാപക പരാതികൾ; 2 പേർ പിടിയിൽ
Kerala
• 9 days ago
മലയാളി കരുത്തിൽ ലോകകപ്പിനൊരുങ്ങി ഇംഗ്ലണ്ട്; ടീമിൽ ക്യാപ്റ്റനടക്കം നാല് മലയാളി താരങ്ങൾ
Others
• 9 days ago
രാജസ്ഥാനില്‍ ഹോളി ആഘോഷിക്കാന്‍ വിസമ്മതിച്ച് ലൈബ്രറിയില്‍ ഇരുന്ന 25 കാരനെ കഴുത്ത് ഞെരിച്ച് കൊന്നു
National
• 9 days ago
ഷാഹി മസ്ജിദിലേക്കുള്ള വഴി അടച്ച നിലയില്‍
National
• 9 days ago
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി കൗൺസിലറടക്കം അഞ്ച് പേർ അറസ്റ്റിൽ; ഇവരെ പിന്നീട് ജാമ്യത്തിൽ വിടും
Kerala
• 9 days ago
കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ
uae
• 9 days ago
വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും
Kerala
• 9 days ago
ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിൽ
Kerala
• 9 days ago
മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി
bahrain
• 9 days ago
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണം,കെ.രാധാകൃഷ്ണന് എംപിക്ക് സമന്‍സ് അയച്ച് ഇഡി
Kerala
• 9 days ago
ആ മൂന്ന് കാരണങ്ങൾ കൊണ്ടാണ് റൊണാൾഡോയെ ഇപ്പോഴും നാഷണൽ ടീമിലെടുക്കുന്നത്: പോർച്ചുഗൽ കോച്ച്
Football
• 10 days ago
നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
Kerala
• 10 days ago
അനധികൃത ഫ്ലക്സ് ബോര്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം, അന്തിമ ഉത്തരവിറക്കി ഹൈക്കോടതി
Kerala
• 10 days ago
ഉച്ച നേരത്തെ പൊള്ളുന്ന വെയിലില്‍ ജോലി പാടില്ല; എന്നാല്‍ പൊരിവെയിലത്തും പണിയെടുപ്പിച്ച് ഉടമകള്‍
Kerala
• 10 days ago
'ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു' ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
National
• 10 days ago
എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
Kerala
• 10 days ago
കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• 10 days ago
ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട്; പകരം തമിഴ് അക്ഷരം
Kerala
• 10 days ago
മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
Kerala
• 10 days ago
'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്; പിന്നാലെ എസ്ഐയ്ക്ക് സ്ഥലംമാറ്റം
Kerala
• 10 days ago