HOME
DETAILS

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ വോട്ട് ബി.ജെ.പി കൂട്ടത്തോടെ ചേര്‍ക്കുന്നുവെന്ന് യു.ഡി.എഫ്

  
backup
March 17, 2019 | 12:56 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81-2

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കര്‍ണാടക സംസ്ഥാനത്തിന്റെ കാസര്‍കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ വോട്ടുകള്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ വ്യാപകമായി ചേര്‍ക്കുന്നുവെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബി.ജെ.പി നേതൃത്വം ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് വോട്ട് കൂട്ടിച്ചേര്‍ക്കുന്നതെന്നും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ഈ പ്രവൃത്തിക്ക് കൂട്ടുനില്‍ക്കുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
2018 ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്.
ഇത്രയും സമയത്തിനിടയില്‍ 6355 വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വീണ്ടും വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ അവസരം ഉപയോഗിച്ചാണ് ബി.ജെ.പി വന്‍ തോതില്‍ വോട്ട് കൂട്ടിച്ചേര്‍ക്കുന്നതെന്നാണ് ആരോപണം.
നവംബര്‍ 15ന് ശേഷം കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളായ വൊര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളികെ, എന്‍മകജെ എന്നിവിടങ്ങളില്‍ 6000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇത്രയും വോട്ടുകള്‍ കൂട്ടത്തോടെ എത്തിയതാണ് സംശയത്തിനിടയാക്കിയതെന്നും ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളായ സുള്ള്യ, പുത്തൂര്‍, വിട്ടല്‍ എന്നിവിടങ്ങളിലെ ആളുകളുടെ വോട്ടാണ് വ്യാജ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്ന് മനസിലായതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 6000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ എത്തിയപ്പോള്‍ തൊട്ടടുത്ത കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ ആകെ എത്തിയത് 3000 വോട്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കില്ലെന്ന് ഉറപ്പുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ പ്രചാരണത്തില്‍ കുടുങ്ങിനില്‍ക്കുമ്പോഴാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കൂട്ടിച്ചേര്‍ക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
നേരത്തെ വോട്ടുകള്‍ ചേര്‍ക്കാന്‍ ഒന്നരമാസം സമയമുണ്ടായപ്പോള്‍ വോട്ട് കൂട്ടിച്ചേര്‍ക്കാതെ ഇപ്പോള്‍ കൂട്ടത്തോടെ വോട്ട് ചേര്‍ക്കുന്നതു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ ചില താലൂക്ക് ഓഫിസുകള്‍ അഞ്ച് മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്നു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിച്ച് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
കലക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ഇക്കാര്യത്തില്‍ പരാതി നല്‍കിയതായും നടപടി ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹ്മാന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  5 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  5 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  5 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  5 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  5 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  5 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  5 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  5 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  5 days ago