HOME
DETAILS

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ വോട്ട് ബി.ജെ.പി കൂട്ടത്തോടെ ചേര്‍ക്കുന്നുവെന്ന് യു.ഡി.എഫ്

  
backup
March 17, 2019 | 12:56 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%82-%e0%b4%89%e0%b4%aa%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81-2

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് കര്‍ണാടക സംസ്ഥാനത്തിന്റെ കാസര്‍കോട് ജില്ലയോട് ചേര്‍ന്നുകിടക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളിലുള്ളവരുടെ വോട്ടുകള്‍ മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ വ്യാപകമായി ചേര്‍ക്കുന്നുവെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ബി.ജെ.പി നേതൃത്വം ആസൂത്രിതമായ ഗൂഢാലോചനയിലൂടെയാണ് വോട്ട് കൂട്ടിച്ചേര്‍ക്കുന്നതെന്നും ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും ഈ പ്രവൃത്തിക്ക് കൂട്ടുനില്‍ക്കുകയാണെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
2018 ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 15 വരെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത്.
ഇത്രയും സമയത്തിനിടയില്‍ 6355 വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ അതിന് ശേഷം വീണ്ടും വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ അവസരം ഉപയോഗിച്ചാണ് ബി.ജെ.പി വന്‍ തോതില്‍ വോട്ട് കൂട്ടിച്ചേര്‍ക്കുന്നതെന്നാണ് ആരോപണം.
നവംബര്‍ 15ന് ശേഷം കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളായ വൊര്‍ക്കാടി, മീഞ്ച, മഞ്ചേശ്വരം, പൈവളികെ, എന്‍മകജെ എന്നിവിടങ്ങളില്‍ 6000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇത്രയും വോട്ടുകള്‍ കൂട്ടത്തോടെ എത്തിയതാണ് സംശയത്തിനിടയാക്കിയതെന്നും ഇതേ കുറിച്ച് അന്വേഷിച്ചപ്പോഴാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളായ സുള്ള്യ, പുത്തൂര്‍, വിട്ടല്‍ എന്നിവിടങ്ങളിലെ ആളുകളുടെ വോട്ടാണ് വ്യാജ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്ന് മനസിലായതെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 6000 വോട്ടുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ എത്തിയപ്പോള്‍ തൊട്ടടുത്ത കാസര്‍കോട്, ഉദുമ മണ്ഡലങ്ങളില്‍ ആകെ എത്തിയത് 3000 വോട്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കില്ലെന്ന് ഉറപ്പുണ്ട്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്ലാവരുടെയും ശ്രദ്ധ പ്രചാരണത്തില്‍ കുടുങ്ങിനില്‍ക്കുമ്പോഴാണ് കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ വോട്ടുകള്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വ്യാപകമായി കൂട്ടിച്ചേര്‍ക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
നേരത്തെ വോട്ടുകള്‍ ചേര്‍ക്കാന്‍ ഒന്നരമാസം സമയമുണ്ടായപ്പോള്‍ വോട്ട് കൂട്ടിച്ചേര്‍ക്കാതെ ഇപ്പോള്‍ കൂട്ടത്തോടെ വോട്ട് ചേര്‍ക്കുന്നതു മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. വോട്ട് കൂട്ടിച്ചേര്‍ക്കാന്‍ ചില താലൂക്ക് ഓഫിസുകള്‍ അഞ്ച് മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്നു.
മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് അട്ടിമറിച്ച് ബി.ജെ.പിയെ വിജയിപ്പിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
കലക്ടര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ഇക്കാര്യത്തില്‍ പരാതി നല്‍കിയതായും നടപടി ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കളായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്‍, എ. അബ്ദുല്‍ റഹ്മാന്‍, അഡ്വ. ഗോവിന്ദന്‍ നായര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാധ്യമങ്ങളുടെ ചോദ്യത്തിന് മോദി മറുപടി നല്‍കാത്തത് എന്തുകൊണ്ട്?; നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് മറുപടിയുമായി സിബി ജോര്‍ജ്

International
  •  18 hours ago
No Image

രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരും; തെലങ്കാനയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും; പ്രവചനവുമായി ബിജെപി എംപി 

National
  •  19 hours ago
No Image

ജി. സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റി, സംസ്ഥാന കമ്മിറ്റി പിരിച്ചുവിടണം; ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം

Kerala
  •  19 hours ago
No Image

13ാം നമ്പര്‍ കാറിനെ വേണ്ട; പതിവ് ആവര്‍ത്തിച്ച് യു.ഡി.എഫ് മന്ത്രിമാര്‍

Kerala
  •  19 hours ago
No Image

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ അനുമതി തേടി ഇഡി; 'ജോലിക്ക് പണം' അഴിമതിക്കേസിൽ നടപടി ശക്തമാക്കി

National
  •  19 hours ago
No Image

ബംഗാളില്‍ മുസ്‌ലിം പള്ളിക്ക് മുന്നില്‍ 'ജയ് ശ്രീ റാം' എന്നെഴുതിവെച്ചു; വ്യാപക പ്രതിഷേധം 

National
  •  20 hours ago
No Image

കൂടത്തായില്‍ മദ്രസ വിട്ടു മടങ്ങിയ അഞ്ച് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

Kerala
  •  20 hours ago
No Image

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം; ആവശ്യത്തിലുറച്ച് സിപിഐ; അര്‍ഹതയുള്ളതുകൊണ്ടാണ് ആവശ്യപ്പെട്ടതെന്ന് ബിനോയ് വിശ്വം 

Kerala
  •  20 hours ago
No Image

പരാജയം വ്യക്തിയിലേക്ക് ചുരുക്കേണ്ടതില്ല; പ്രതിപക്ഷ നേതാവായി പിണറായി വിജയനെ മാത്രമാണ് നിശ്ചയിച്ചിരുന്നത്; സ്വരാജ് 

Kerala
  •  20 hours ago
No Image

സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വകുപ്പുകളില്‍ തീരുമാനമായില്ല; ഫിഷറിസ്, വയോജന വകുപ്പില്‍ തട്ടി വിഭജനം നീളുന്നു

Kerala
  •  20 hours ago