HOME
DETAILS

സീസണ്‍ അവസാനിക്കാന്‍ ഇനിയുമുണ്ട് ഒരു മാസം കോവളത്ത് തിരക്കൊഴിഞ്ഞു

  
Web Desk
April 16 2017 | 19:04 PM

%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf


കോവളം: പതിവില്‍ നിന്നും വ്യത്യസ്ഥമായി സീസണ്‍ അവസാനിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കേ കോവളം ബീച്ചില്‍ വിദേശ വിനോദ സഞ്ചാരികളുടെ ആരവം ഒഴിഞ്ഞു. ഏറെ പരാധീനതകള്‍ക്ക് നടുവിലും മോശമല്ലാത്ത ഒരു സീസണ്‍ എന്ന പ്രതീക്ഷക്ക് പ്രഹരമേല്‍പിച്ചാണ്  സഞ്ചാരികള്‍ നേരത്തേ മടങ്ങിയത്. സാധാരണ നവംബര്‍ പകുതിയോടെ ആരംഭിച്ച് മേയ് പകുതിയിലാണ് സീസണ്‍ അവസാനിക്കുന്നത്.
ഇത്തവണത്തെ  സീസണ്‍ ആരംഭിച്ചത് തന്നെ നോട്ടു നിരോധന പ്രഖ്യാപനത്തിന്റെ ആഘാതം ഏറ്റുവാങ്ങിക്കൊണ്ടാണ്. നോട്ടു നിരോധനം  ദൈനംദിന ജീവിതം താറുമാറാക്കിയതോടെ  ഇവിടെയെത്തിയ സഞ്ചാരികളില്‍ പലരും അവധി ആഘോഷ ദിനങ്ങള്‍ വെട്ടിക്കുറച്ച് വളരെ പെട്ടെന്നു തന്നെ മടങ്ങി. കൂടാതെ നേരത്തെയുണ്ടായിരുന്ന ബുക്കിങുകള്‍ വലിയതോതില്‍  റദ്ദാക്കുകയും ചെയ്തു.
പൊതുവെ സഞ്ചാരികള്‍ കൂട്ടത്തോടെയത്തിയിരുന്ന ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കും ഇത്തവണ പകിട്ട് കുറവായിരുന്നു. ഇത്തരം വേളകളില്‍  തീരത്ത് ഉയര്‍ന്ന് കേട്ടിരുന്ന പാശ്ചാത്യ, ജാസ് മ്യൂസിക്കുകള്‍ക്ക് പകരം ഇക്കുറി തമിഴ് ഡപ്പാം കുത്തു പാട്ടുകളായിരുന്നു ക്രമീകരിച്ചത്.  പുതുവര്‍ഷം  ആഘോഷിക്കാന്‍ വിദേശികളേക്കാള്‍ സ്വദേശികളാണ് എത്തിയിരിക്കുന്ന സംഘാടകരുടെ തിരിച്ചറിവായിരുന്നു ഈ  ചുവട് മാറ്റത്തിനു പിന്നില്‍. പുതുവര്‍ഷാഘോഷ രാവില്‍ പല റെസ്റ്റോറന്റുകളും  പൂട്ടിക്കിടക്കുന്ന അമ്പരിപ്പിച്ച കാഴ്ചകള്‍ക്കും  കോവളം ഈ വര്‍ഷം വേദിയായി. ഇതിനു പുറമെ കടുത്ത വേനല്‍ച്ചൂടും സഞ്ചാരികള്‍ക്കു പ്രതികൂലമായി.
  വിദേശികളെ  ആകര്‍ഷിക്കത്തക്ക പദ്ധതികളും പാക്കേജുകളും ഇല്ലാതായതും കോവളത്തിന് തിരിച്ചടിയായി. ഇതോടെ ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തിയിരുന്ന സഞ്ചാരികളെ ശ്രീലങ്ക, മലേഷ്യ, തയ് വാന്‍, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ മികച്ച പാക്കേജുകള്‍ നല്‍കി വല വീശിപ്പിടിച്ചു.
കോവളത്ത്  ടൂറിസം സീസണിന് മുമ്പ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട വികസന പദ്ധതികള്‍ തുടങ്ങാന്‍ പോലും അധികൃതര്‍ക്കായില്ല. ബീച്ചിലെ പ്രധാന കവാടങ്ങള്‍ക്ക് മുന്നില്‍ വിവിധ ഭാഷകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ,പൊതു ശൗചാലയങ്ങള്‍, അപകട സുരക്ഷാ അലാറം, നടപ്പാതയുടെ അറ്റകുറ്റപ്പണി, നടപ്പാതയിലെ പൊട്ടിപൊളിഞ്ഞ കൈവരിക്ക് പകരമുള്ള സംവിധാനം  തുടങ്ങി  വൈദുത ലൈറ്റ് കത്തിക്കുന്നകാര്യത്തില്‍ വരെ ടൂറിസം അധികൃതര്‍ കോവളത്തോട് തികഞ്ഞ അവഗണയാണ് കാണിച്ചതെന്ന ആക്ഷേപം ശക്തമാണ്.സീസണിലെ മിക്കവാറും ദിവസങ്ങളില്‍  ബീച്ചും പരിസരവും ഇരുട്ടിലായിരുന്നു.  സഞ്ചാരികള്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ സംഭവങ്ങളുമുണ്ടായി. വിദേശ വനിതകളെ അക്രമിച്ച സംഭവങ്ങള്‍  മനോഹര തീരത്തിന് നാണക്കേട് വരുത്തിയ  സീസണാണ്  കടന്നുപോയത്.
സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും,  ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജുകളും പദ്ധതികളും അവതരിപ്പിക്കുന്നതില്‍ ടൂറിസം വകുപ്പ് പരാജയപ്പെട്ടതും  ഈ വര്‍ഷത്തെ സീസണ്  വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഏറെ പ്രതീക്ഷകളോടെ   സീസണ്‍ കാത്തിരുന്ന  ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഒപ്പം  കാര്‍, ആട്ടോ തൊഴിലാളികള്‍ക്കും , ചെറുകിട കച്ചവടക്കാര്‍ക്കും മറ്റ്  അനുബന്ധ തൊഴിലുകാര്‍ക്കും നിരാശ മാത്രം നല്‍കിയിട്ടാണ് ഈ വര്‍ഷത്തെ സീസണ്‍ കടന്നുപോകുന്നത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  6 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  6 days ago
No Image

ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല

National
  •  6 days ago
No Image

ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ

National
  •  6 days ago
No Image

ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍

Kerala
  •  6 days ago
No Image

എസ്എഫ്‌ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

Kerala
  •  6 days ago
No Image

കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം

Kerala
  •  6 days ago
No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  6 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  7 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  7 days ago