HOME
DETAILS

സീസണ്‍ അവസാനിക്കാന്‍ ഇനിയുമുണ്ട് ഒരു മാസം കോവളത്ത് തിരക്കൊഴിഞ്ഞു

  
Web Desk
April 16 2017 | 19:04 PM

%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf


കോവളം: പതിവില്‍ നിന്നും വ്യത്യസ്ഥമായി സീസണ്‍ അവസാനിക്കാന്‍ ഒരു മാസം കൂടി ബാക്കി നില്‍ക്കേ കോവളം ബീച്ചില്‍ വിദേശ വിനോദ സഞ്ചാരികളുടെ ആരവം ഒഴിഞ്ഞു. ഏറെ പരാധീനതകള്‍ക്ക് നടുവിലും മോശമല്ലാത്ത ഒരു സീസണ്‍ എന്ന പ്രതീക്ഷക്ക് പ്രഹരമേല്‍പിച്ചാണ്  സഞ്ചാരികള്‍ നേരത്തേ മടങ്ങിയത്. സാധാരണ നവംബര്‍ പകുതിയോടെ ആരംഭിച്ച് മേയ് പകുതിയിലാണ് സീസണ്‍ അവസാനിക്കുന്നത്.
ഇത്തവണത്തെ  സീസണ്‍ ആരംഭിച്ചത് തന്നെ നോട്ടു നിരോധന പ്രഖ്യാപനത്തിന്റെ ആഘാതം ഏറ്റുവാങ്ങിക്കൊണ്ടാണ്. നോട്ടു നിരോധനം  ദൈനംദിന ജീവിതം താറുമാറാക്കിയതോടെ  ഇവിടെയെത്തിയ സഞ്ചാരികളില്‍ പലരും അവധി ആഘോഷ ദിനങ്ങള്‍ വെട്ടിക്കുറച്ച് വളരെ പെട്ടെന്നു തന്നെ മടങ്ങി. കൂടാതെ നേരത്തെയുണ്ടായിരുന്ന ബുക്കിങുകള്‍ വലിയതോതില്‍  റദ്ദാക്കുകയും ചെയ്തു.
പൊതുവെ സഞ്ചാരികള്‍ കൂട്ടത്തോടെയത്തിയിരുന്ന ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്കും ഇത്തവണ പകിട്ട് കുറവായിരുന്നു. ഇത്തരം വേളകളില്‍  തീരത്ത് ഉയര്‍ന്ന് കേട്ടിരുന്ന പാശ്ചാത്യ, ജാസ് മ്യൂസിക്കുകള്‍ക്ക് പകരം ഇക്കുറി തമിഴ് ഡപ്പാം കുത്തു പാട്ടുകളായിരുന്നു ക്രമീകരിച്ചത്.  പുതുവര്‍ഷം  ആഘോഷിക്കാന്‍ വിദേശികളേക്കാള്‍ സ്വദേശികളാണ് എത്തിയിരിക്കുന്ന സംഘാടകരുടെ തിരിച്ചറിവായിരുന്നു ഈ  ചുവട് മാറ്റത്തിനു പിന്നില്‍. പുതുവര്‍ഷാഘോഷ രാവില്‍ പല റെസ്റ്റോറന്റുകളും  പൂട്ടിക്കിടക്കുന്ന അമ്പരിപ്പിച്ച കാഴ്ചകള്‍ക്കും  കോവളം ഈ വര്‍ഷം വേദിയായി. ഇതിനു പുറമെ കടുത്ത വേനല്‍ച്ചൂടും സഞ്ചാരികള്‍ക്കു പ്രതികൂലമായി.
  വിദേശികളെ  ആകര്‍ഷിക്കത്തക്ക പദ്ധതികളും പാക്കേജുകളും ഇല്ലാതായതും കോവളത്തിന് തിരിച്ചടിയായി. ഇതോടെ ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തിയിരുന്ന സഞ്ചാരികളെ ശ്രീലങ്ക, മലേഷ്യ, തയ് വാന്‍, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ മികച്ച പാക്കേജുകള്‍ നല്‍കി വല വീശിപ്പിടിച്ചു.
കോവളത്ത്  ടൂറിസം സീസണിന് മുമ്പ് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ട വികസന പദ്ധതികള്‍ തുടങ്ങാന്‍ പോലും അധികൃതര്‍ക്കായില്ല. ബീച്ചിലെ പ്രധാന കവാടങ്ങള്‍ക്ക് മുന്നില്‍ വിവിധ ഭാഷകളിലെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ,പൊതു ശൗചാലയങ്ങള്‍, അപകട സുരക്ഷാ അലാറം, നടപ്പാതയുടെ അറ്റകുറ്റപ്പണി, നടപ്പാതയിലെ പൊട്ടിപൊളിഞ്ഞ കൈവരിക്ക് പകരമുള്ള സംവിധാനം  തുടങ്ങി  വൈദുത ലൈറ്റ് കത്തിക്കുന്നകാര്യത്തില്‍ വരെ ടൂറിസം അധികൃതര്‍ കോവളത്തോട് തികഞ്ഞ അവഗണയാണ് കാണിച്ചതെന്ന ആക്ഷേപം ശക്തമാണ്.സീസണിലെ മിക്കവാറും ദിവസങ്ങളില്‍  ബീച്ചും പരിസരവും ഇരുട്ടിലായിരുന്നു.  സഞ്ചാരികള്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായ സംഭവങ്ങളുമുണ്ടായി. വിദേശ വനിതകളെ അക്രമിച്ച സംഭവങ്ങള്‍  മനോഹര തീരത്തിന് നാണക്കേട് വരുത്തിയ  സീസണാണ്  കടന്നുപോയത്.
സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും,  ദീര്‍ഘ വീക്ഷണത്തോടെയുള്ള പാക്കേജുകളും പദ്ധതികളും അവതരിപ്പിക്കുന്നതില്‍ ടൂറിസം വകുപ്പ് പരാജയപ്പെട്ടതും  ഈ വര്‍ഷത്തെ സീസണ്  വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ഏറെ പ്രതീക്ഷകളോടെ   സീസണ്‍ കാത്തിരുന്ന  ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഒപ്പം  കാര്‍, ആട്ടോ തൊഴിലാളികള്‍ക്കും , ചെറുകിട കച്ചവടക്കാര്‍ക്കും മറ്റ്  അനുബന്ധ തൊഴിലുകാര്‍ക്കും നിരാശ മാത്രം നല്‍കിയിട്ടാണ് ഈ വര്‍ഷത്തെ സീസണ്‍ കടന്നുപോകുന്നത്.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  2 days ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  2 days ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  2 days ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  2 days ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  2 days ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  2 days ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  2 days ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  2 days ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  2 days ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  2 days ago