
ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി വിജയരാഘവന്റെ പരാമര്‍ശം
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവില്‍ ആശങ്കയിലായ ഇടതുമുന്നണിയെ കുരുക്കി കണ്‍വീനര്‍ എ.വിജയരാഘവന്റെ പ്രസംഗം. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയാണ് വിജയരാഘവന്‍ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഇടതുമുന്നണിക്ക് സ്വന്തം നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളെ ന്യായീകരിക്കേണ്ടി വരുന്നത് തിരിച്ചടിയാകുകയാണ്.
മറ്റു പാര്‍ട്ടികളിലെ നേതാക്കളെ അവഹേളിക്കുക, നെഗറ്റീവ് പബ്ലിസിറ്റി തുടങ്ങിയവ വേണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയും സംഘ്പരിവാറിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചും തെരഞ്ഞെടുപ്പിനെ നേരിടണമെന്നും നിര്‍ദേശമുണ്ടെങ്കിലും പല നേതാക്കളും ഇതു പാലിക്കാത്തത് വീഴ്ചയാണെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ ഇടതുമുന്നണിക്ക് സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. മണ്ഡലത്തില്‍ പൊതുവെ സ്വീകാര്യനാണെന്ന് കരുതപ്പെട്ടിരുന്ന പി.കെ ബിജു തന്നെ ഇത്തവണയും വിജയിക്കുമെന്നായിരുന്നു എല്ലാവരുടെയും വിലയിരുത്തല്‍. ഇതിനിടയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തെരഞ്ഞെടുത്തതെന്ന വിശേഷണത്തോടെ ആലത്തൂരില്‍ രമ്യാ ഹരിദാസ് മത്സര രംഗത്തേക്ക് എത്തുന്നത്. ഇതോടെ ആലത്തൂരിലെ രാഷ്ട്രീയ ചിത്രം മാറി. രമ്യ പാട്ടുംപാടി ജയിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ ഉറപ്പിച്ചു. ഇതോടെയാണ് രമ്യയ്‌ക്കെതിരേ വിവിധ ഇടങ്ങളില്‍ നിന്ന് ആക്രമണമുണ്ടായത്.
ദീപാ നിശാന്തില്‍ നിന്ന് തുടങ്ങി ഇടതുമുന്നണി കണ്‍വീനറില്‍ എത്തി. ഇടതുമുന്നണി കണ്‍വീനറാകട്ടെ ഒരു പടി കൂടി കടന്ന് സ്ത്രീത്വത്തെ അപമാനിക്കുന്ന തലം വരെയെത്തി.
നവോത്ഥാന മതില്‍ കെട്ടിയ സി.പി.എം സ്ത്രീകളോട് ഇങ്ങനെയാണോ പെരുമാറുന്നത് എന്ന ചോദ്യം ഉയര്‍ത്തിയാണ് യു.ഡി.എഫ് ഇടതുമുന്നണി കണ്‍വീനറുടെ പരാമര്‍ശത്തെ നേരിടുന്നത്. നേരത്തെ മുതല്‍ രമ്യയ്ക്കു നേരെ ഇടതു ക്യാംപ് നടത്തിവന്ന ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും അവര്‍ ഇതിനൊപ്പം ചേര്‍ത്തുവയ്ക്കുന്നു.
പ്രചാരണത്തിനിടെ വീണുകിട്ടിയ പുതിയ വിവാദം ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. പൊന്നാനിയിലെ പ്രസംഗം വിവാദമായതിനു പിന്നാലെ വിജയരാഘവന്‍ നേരത്തെ കോഴിക്കോട്ടു നടത്തിയ സമാനമായ പരാമര്‍ശം പുറത്തു വന്നതും യു.ഡി.എഫ് ആയുധമാക്കിയിട്ടുണ്ട്.
എന്നാല്‍ വിവാദം കണക്കിലെടുക്കേണ്ടെന്നാണ് സി.പി.എം നിലപാട്. അതുകൊണ്ടാണ് ഇന്നലെ സി.പി.എം നേതാക്കള്‍ വിജയരാഘവനെ ന്യായീകരിച്ച് രംഗത്തെത്തിയത്. അതേസമയം തുടര്‍ച്ചയായി ആലത്തൂര്‍ കേന്ദ്രികരിച്ചുണ്ടാകുന്ന വിവാദങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍തഥി പി.കെ ബിജുവിന്റെ വിജയസാധ്യതയെ ബാധിക്കുമോ എന്ന ആശങ്ക മറ്റു ഇടതു നേതാക്കള്‍ക്കുണ്ട്.
വിജയരാഘവന്റെ വാക്കുകള്‍ അനവസരത്തിലുള്ളതാണെന്നാണ് ഇടതു നേതാക്കളുടെ പൊതു വിലയിരുത്തല്‍.
പ്രചാരണരംഗത്ത് ഇടതുമുന്നണിക്കുണ്ടായിരുന്ന മേല്‍ക്കൈക്ക് വിജയരാഘവന്റെ പ്രസ്താവന തിരിച്ചടിയായെന്നാണ് ഇടതുനേതാക്കളുടെ വികാരം.
വിജയരാഘവന്‍ ഖേദം പ്രകടിപ്പിക്കണമെന്ന് മറ്റു ഘടകകക്ഷി നേതാക്കള്‍ സി.പി.എമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതു കൂടുതല്‍ കുഴപ്പത്തില്‍ചാടിക്കുമെന്ന സി.പി.എമ്മിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് ന്യായീകരണവുമായി നേതാക്കള്‍ രംഗത്തെത്തിയത്.
സംസ്ഥാന നേതൃത്വം മറുപടി നല്‍കുമെന്ന് യെച്ചൂരി
ആലപ്പുഴ: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ രമ്യാ ഹരിദാസിനെതിരായ പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയുമെന്നും യെച്ചൂരി പറഞ്ഞു.
വിജയരാഘവനെ ന്യായീകരിച്ച് മന്ത്രി സുധാകരന്‍
ആലപ്പുഴ: എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്റെ പ്രസംഗം ദുരുദ്ദേശപരമെന്ന് കരുതുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
വിജയരാഘവന്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ കഴിവുള്ള നേതാവാണ്. വിജയരാഘവന്റെ പ്രസംഗം സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണെന്ന് കരുതുന്നില്ല. സ്ഥാനാര്‍ഥിയും കുഞ്ഞാലിക്കുട്ടിയും കുഴപ്പക്കാരാണെന്നു കരുതിയാലേ കുഴപ്പമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 4 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 4 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 4 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 4 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 5 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 5 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 5 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 6 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 6 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 6 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 7 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 7 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 7 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 7 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 8 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 8 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 9 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 9 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 8 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 8 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 8 hours ago