HOME
DETAILS

ഫോര്‍മലിന്‍ പരിശോധന കര്‍ശനമായി; കരിമീന്‍ വരവ് നിലച്ചു

  
backup
July 08, 2018 | 8:24 AM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d



മണ്ണഞ്ചേരി: ഫോര്‍മലിന്‍ പരിശോധന കര്‍ശനമായതോടെ ജില്ലയില്‍ എത്തിയിരുന്ന കരിമീന്റെ വരവും പൂര്‍ണമായും നിലച്ചു. ഇതര സംഥാനങ്ങളില്‍ നിന്നും എത്തിയിരുന്ന ആയിരക്കണക്കിന് ടണ്‍ കടല്‍ മത്സ്യങ്ങളുടെ വരവ് നിലച്ചതിന് പിന്നാലെയാണ് കായല്‍ മത്സ്യത്തിന്റെ വരവും അവസാനിച്ചത്. ദിനംപ്രതി ആയിരക്കണക്കിന് കിലോഗ്രാം കരിമീനുകളാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ ഏജന്‍സികള്‍ വഴി ആലപ്പുഴയിലെ വിപണിയിലെത്തിയിരുന്നത്.
ആലപ്പുഴ,ചേര്‍ത്തല,കായംകുളം റെയില്‍വേ സ്റ്റേഷനുകളിലാണ് ഇവയില്‍ ഭൂരിഭാഗം മത്സ്യങ്ങളുടേയും വിപണനകേന്ദ്രമായി വര്‍ത്തിച്ചിരുന്നത്. ഇവിടങ്ങളില്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതോടെയാണ് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള മീന്‍ വരവ് നിലച്ചതെന്നാണ് കരുതുന്നത്. ഹോട്ടലുകളിലും വഞ്ചിവീടുകളിലും വിവാഹ - വിനോദ സല്‍ക്കാരങ്ങളിലും ജില്ലയില്‍ കരിമീന് നല്ല പ്രിയമാണുള്ളത്.ഇത് മുതലാക്കിയാണ് ഇതര സംസ്ഥാന കരിമീന്‍ വില്‍പ്പന ജില്ലയില്‍ സജീവമായത്.
കേരളത്തിലെ കായലുകളില്‍ നിന്നും ലഭിക്കുന്ന രുചികരമായ കരിമീനുകള്‍ക്ക് നല്ല വിലയായതാണ് അന്യസംസ്ഥാനത്തെ കരിമീനുകളെ വ്യാപാരികള്‍ ആശ്രയിക്കാന്‍ തുടങ്ങിയത്. മത്സ്യങ്ങള്‍ മാസങ്ങളോളം അഴുകാതിരിക്കാന്‍ വന്‍കിട വ്യാപാരികള്‍ ഫോര്‍മലിന്‍ ഉപയോഗിക്കുന്നതായി മനസിലാക്കിയതാണ് സംസ്ഥാനത്ത് പരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ കര്‍ശനമാക്കിയത്.
ജില്ലയില്‍ ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഇതുവരെ പരിശോധനയിലൂടെ പിടിച്ചെടുത്തിട്ടില്ല. ഇതിന്റെ പരിശോധനയ്ക്കായുള്ള കിറ്റ് ആലപ്പുഴയില്‍ ഇതുവരെ എത്തിയിട്ടില്ല. കേരളത്തില്‍ വിവിധയിടങ്ങളില്‍ പരിശോധനകളിലൂടെ ഫോര്‍മലിന്‍ സാന്നിദ്ധ്യം മത്സ്യത്തില്‍ കണ്ടെത്തിയതോടെ ജില്ലയില്‍ പകുതിയിലേറെ മീന്‍ വില്‍പ്പനയില്‍ കുറവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയിലെ നിലവിലെ മീന്‍വിപണിയില്‍ ചെറുമത്സ്യങ്ങള്‍ക്കാണ് പ്രിയം.
കടല്‍ ശാന്തമാകുന്ന ദിനങ്ങളില്‍ നൂറുകണക്കിന് പൊന്തുവള്ളങ്ങള്‍ ആണ് തീരത്ത് മത്സ്യബന്ധനത്തിനിറങ്ങുന്നത്. വല നിറയെ ചെറുമീനുകള്‍ ലഭിക്കുന്നതിനല്‍ വല കുടയുന്നിടത്തുതന്നെ പൂര്‍ണ്ണമായ വില്‍പ്പനയും നടക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ മിസൈൽ അവശിഷ്ടങ്ങൾ തകർന്നുവീണ് 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്

uae
  •  23 days ago
No Image

സമുദായത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന്; എല്‍.ഡി.എഫ് പരാതിയില്‍ അഡ്വ. ഫാത്തിമ തഹ്‌ലിയക്ക് നോട്ടിസ്

Kerala
  •  23 days ago
No Image

വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല; സ്വന്തം ചുമതലക്ക് നിരക്കുന്നതാണോ താന്‍ നടത്തുന്ന പ്രസ്താവനകളെന്ന് അദ്ദേഹം ചിന്തിക്കണം- എം.എ ബേബി

Kerala
  •  23 days ago
No Image

പേരാമ്പ്രയിലെ അനൗണ്‍സ്‌മെന്റ് വിവാദത്തില്‍ നോട്ടിസ് കിട്ടിയിട്ടില്ലെന്ന് ടി.പി രാമകൃഷ്ണന്‍; സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം

Kerala
  •  23 days ago
No Image

സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെച്ച് കേരളത്തെ അപഹസിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

Kerala
  •  23 days ago
No Image

സംസ്ഥാനത്ത് നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  23 days ago
No Image

കേരളത്തില്‍ ലൗ ജിഹാദ്, സര്‍ക്കാര്‍ കണ്ണടച്ചിരുന്നു, കേരളത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല;  വിവാദ പ്രസംഗവുമായി ശ്രീലേഖ

Kerala
  •  23 days ago
No Image

'എന്തുകൊണ്ടാണ് തന്നെ നിശബ്ദനാക്കുന്നത്?'; രാജ്യസഭ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എ.എ.പിക്കെതിരെ രാഘവ് ഛദ്ദ

National
  •  23 days ago
No Image

കോഴിക്കോട് ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിക്ക് ഷോക്കേറ്റു, നില ഗുരുതരം

Kerala
  •  23 days ago
No Image

സി.പി.ഐ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, സംഭവം റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ

Kerala
  •  23 days ago